സെന്‍റ് പാട്രിക്കിന്‍റെ തിരുനാളും ചില നോന്പുകാല ചിന്തകളും
സെന്‍റ് പാട്രിക്കിന്‍റെ തിരുനാളും ചില നോന്പുകാല ചിന്തകളും
ആഗോളക്രൈസ്തവരുടെ ഉപവാസം, പ്രാർഥന, അനുരഞ്ജനം, പരിത്യാഗം എന്നിവയുടെ കാലഘട്ടമായ വലിയനോന്പിനിടയിൽ എല്ലാവർഷവും നിശ്ചിതതിയതികളിൽ വരുന്ന മൂന്നുì പ്രധാനപ്പെട്ട തിരുനാളുകളായ വിശുദ്ധ പാട്രിക്കിന്‍റെ പെരുനാൾ (മാർച്ച് 17), വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ (മാർച്ച് 19), മാതാവിന്‍റെ വചനിപ്പുതിരുനാൾ (Feast of Annunciation മാർച്ച് 25) എന്നിവ.

ഇവയിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നത് സെന്‍റ് പാട്രിക്കിന്‍റെ തിരുനാളാണ്. വടക്കേ അമേരിക്കയിലും, യൂറോപ്പിലും, ഓസ്ട്രേലിയായിലും ഒരു നല്ല വിഭാഗം ക്രൈസ്തവർ പ്രത്യേകിച്ച് കുടിയേറ്റകത്തോലിക്കർ ഗംഭീരമായി ആഘോഷിക്കുന്ന തിരുനാളായ അയർലൻഡിന്‍റെ അപ്പസ്തോലൻ, രാജ്യസംരക്ഷകൻ എന്നൊക്കെ അറിയപ്പെടുന്ന വിശുദ്ധ പാട്രിക്കിന്‍റെ തിരുനാൾ.

കേരളത്തിലാണെങ്കിൽ എല്ലാവർഷവും ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ ഉൽസവങ്ങളുടെയും, പള്ളിപ്പെരുനാളുകളുടെയും കാലമാണ്. ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്ന ക്രിസ്മസ്, പുതുവർഷം എന്നിവയെതുടർന്ന് രാക്കളിപെരുനാൾ
(പാലാ), പിണ്ടിക്കുത്തിപ്പെരുനാൾ (ഇരിഞ്ഞാലçട), വി. ചാവറ കുര്യാക്കോസ് ഏലിയാസ്
(മാന്നാനം), വി. സെബസ്റ്റ്യാനോസ് (അർത്തുങ്കൽ, അതിരന്പുഴ, കാഞ്ഞൂർ, വേളി)
തി നാളുകൾ, മൂന്നുനോയന്പ്, ശബരിമല മകരവിളക്ക് എന്നിവ ഒന്നൊന്നായി പെരുനാൾ
ആഘോഷങ്ങളിൽ സ്ഥാനം പിടിക്കും. ഫെബ്രുവരിമാസം പകുതികഴിഞ്ഞാൽപ്പിന്നെ
ആഗോളക്രൈസ്തവരുടെ വലിയനോന്പ് ആരംഭിക്കുകയായി.

ക്രൈസ്തവരുടെ ഏറ്റവും വലിയ തിരുനാളാഘോഷമായ ഈസ്റ്ററിന്‍റെ തിയതി ഓരോ
വർഷവും മാറി വരുന്നതിനാൽ വലിയ നോന്പ് ആരംഭിക്കുന്നതും, അവസാനിക്കുന്നതുമായ തിയതികൾ ഓരോവർഷവും മാറിക്കൊണ്ടിരിക്കും. രാവും പകലും ഒരേ ദൈർഘ്യത്തിൽ വരുന്ന വസന്തത്തിലെ മാർച്ച് ഇക്വിനോക്സി (Spring Equinox) ശേഷം ആദ്യം വരുന്ന പൂർണചന്ദ്രനുശേഷമുള്ള ആദ്യത്തെ ഞായർ ഈസ്റ്റർ ആഘോഷിക്കുന്നത്.

മാർച്ച് 21 സഭ മാർച്ച് ഇക്വിനോക്സ് ആയി നിജപ്പെടുത്തിയിരിന്നത്. അതിനാൽ ഗ്രിഗോറിയൻ അഥവാ ക്രിസ്റ്റ്യൻ കലണ്ടർ അനുസരിച്ച് ഈസ്റ്റർ എല്ലാവർഷവും മാർച്ച് 22നും, ഏപ്രിൽ 25നും ഇടയിലായി വരാം. പാശ്ചാത്യക്രൈസ്തവപാരന്പര്യമനുസരിച്ച് 40 ദിവസത്തെ വലിയനോന്പാരംഭിക്കുന്നത് . വിഭൂതിബുധനോടുകൂടിയാണല്ലോ. വിഭൂതിക്കും ഈസ്റ്ററിനും ഇടയിൽ 46 ദിവസങ്ങൾ ഉള്ളതിനാൽ വലിയനോന്പ് ഫെബ്രുവരി 4നും, മാർച്ച് 10നും ഇടയിലുള്ള ഏതെങ്കിലും ദിവസം ആയിരിക്കും ആരംഭിക്കുക. ഇവയിൽ ഏതുദിവസം നോന്പാരംഭിച്ചാലും മാർച്ച് 17, 19, 25 എന്നീ ദിവസങ്ങളിലെ പെരുനാളുകൾ എപ്പോഴും നോന്പിന്‍റെ നടുവിലായിരിക്കും വരിക.

ഈ വർഷത്തെ (2023) സെന്‍റ് പാട്രിക്കിന്‍റെ മാർച്ച് 17 ലെ പെരുനാളിന്ë മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതൊരു വെള്ളിയാഴ്ച്ചകൂടിയാണ്. സഭയുടെ കാനോൻ നിയമം വലിയനോന്പിലെ വെള്ളിയാഴ്ച്ചകളിൽ ആഗോളക്രൈസ്തവർക്ക് മാംസവർജന നിഷ്ക്കർഷിക്കും. പക്ഷേ പേടിക്കേണ്ട ആവശ്യമില്ല. സെ. പാട്രിക്കിന്‍റെ തിരുനാളിന്‍റെ പ്രാധാന്യവും, ആഘോഷിക്കുന്ന ആൾക്കാരുടെ എണ്ണവും കണക്കിലെടുത്ത് പ്രാദേശിക മെത്രാ·ാർ മാംസവർജനയിൽനിന്നും വിശ്വാസികൾക്ക് ഇളവു നൽകാറുണ്ട്. ഈ വർഷവും പാട്രിക്ക് പുണ്യവാളന്‍റെ തിരുനാളിë മാംസാഹാരം കഴിക്കുന്നതിന്ë അമേരിക്ക ഉൾപ്പെടെയുള്ള ഭൂരിപക്ഷം കത്തോലിക്കർക്കും തടസമില്ല. പകരം അവർ മറ്റൊരു ദിവസം മാംസാഹാരം ത്യജിച്ചാൽ മതിയാകും.

അയർലൻഡിന്‍റെ അപ്പസ്തോലനും, ബിഷപ്പും, മിഷനറിയുമൊക്കെയായിരുന്ന വിശുദ്ധ പാട്രിക്കിന്‍റെ തിരുനാളാണ്é അദ്ദേഹം മരണമടഞ്ഞു എന്നുì വിശ്വസിക്കപ്പെടുന്ന മാർച്ച് 17 ë ആഗോളസഭയും, പ്രത്യേകിച്ച് അയർലൻഡിലെ ക്രൈസ്തവസഭയും ആഘോഷിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു ì എന്നുì കരുതപ്പെടുന്ന സെന്‍റ് പാട്രിക് ആന്ന്é അയർലൻഡിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത് എന്നാé ഐതിഹ്യം.

എന്നാൽ സെന്‍റ് പാട്രിക്ക് ജനിച്ചത് അയർലൻഡിലല്ല, മറിച്ച് അന്നത്തെ റോമാസാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന ബ്രിട്ടനിലെ ഒരു ധനിക കുടുംബത്തിൽ 386 ൽ ആയി ജനനം.
ധനികæകുടുംബത്തിലെ അംഗമായതിനാൽ മോചനദ്രവ്യത്തിനായി ഐറിഷുകാരായ കടൽകൊള്ളക്കാർ 16ാം വയസിൽ പാട്രിക്കിനെ അയർലൻഡിലേക്ക് തട്ടിക്കൊണ്ടുപോയി അടിമയായി വിറ്റു. തടവുകാരനാക്കപ്പെട്ട 6 വർഷവും ആട്ടിടയനായി അദ്ദേഹം തൊഴിൽ ചെയ്ത് ഏകാന്ത ജീവിതം നയിച്ച് അതികഠിനമായ ജീവിതത്തിൽനിന്നും രക്ഷപെട്ട് കപ്പൽ കയറി ജ·ദേശമായ ബ്രിട്ടനിൽ തിരിച്ചെത്തിയ അദ്ദേഹം സർവശക്തനായ ദൈവമാണ് തന്നെ സുരക്ഷിതനായി തിരിച്ചെത്താൻ സഹായിച്ചതെന്ന് വിശ്വസിച്ച് മതത്തിന്‍റെ തണലിൽ ആശ്വാസം കണ്ടെത്തി നല്ലൊരു ക്രിസ്ത്യാനിയായി മാറി.


മിഷനറിയായി അയർലൻഡിലേക്ക് ç തിരിച്ചുപോയി സുവിശേഷം പ്രചരിപ്പിക്കണമെന്ന് സ്വപ്നത്തിൽ ദർശനം ലഭിച്ചതനുസരിച്ച് പാട്രിക്ക് ബ്രിട്ടനിലെ ഒരു ആശ്രമത്തിൽ 15 വർഷം മിഷൻ പ്രവർത്തനത്തിനായി ഒ ങ്ങി. തൂടർന്ന് വൈദികനായി മാറിയ പാട്രിക്ക് താൻ തടവറയിൽ കഴിഞ്ഞ അയർലൻഡിലേക്ക് തിരിച്ചുപോയി. ക്രിസ്ത്യാനികൾ അപ്പോൾ അവിടെ വളരെ æകുറച്ചുമാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവരിൽ പലരും വിശ്വാസികളായിരുന്നില്ല. പാട്രിക്ക് ഗ്രാമപ്രദേശങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ച് സുവിശേഷ വേല ചെയ്തു ധാരാളം പള്ളികൾ സ്ഥാപിച്ചു.

432 ൽ ബിഷപ്പായി വാഴിക്കപ്പെട്ട സെന്‍റ് പാട്രിക്കിനെ അന്നത്തെ മാർപാപ്പയായിരുന്ന സെലസ്റ്റൈൻ ഒന്നാമൻ അയർലൻഡിലേക്ക് മിഷൻ പ്രവർത്തനത്തിനായി അയച്ചു. ക്രിസ്ത്യാനികളുടെ ആത്മീയ കാര്യങ്ങൾ നോക്കി ജീവിച്ച സെന്‍റ് പാട്രിക്ക് 461 മാർച്ച് 17ന് മരണമടഞ്ഞു. ഐറിഷ് കത്തോലിക്കരുടെ ഏറ്റവും പ്രധാനപ്പെട്ട ഈ തിരുനാൾ അയർലൻഡിൽ എട്ടാം നൂറ്റാണ്ടുമുതൽ ആഘോഷിക്കാൻ തുടങ്ങി. അയർലൻഡിൽ മാത്രമല്ല ഈ വിശുദ്ധന്‍റെ തിരുനാൾ ആഘോഷിക്കുന്നത്. അയർലൻഡിൽ കേവലം മതപരമായ ആചാരങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ഈ തിരുനാളിന് ആഗോളതലത്തിൽ പ്രചാരം നൽകിയത് അമേരിക്കയിൽ കുടിയേറി താമസമുറപ്പിച്ച ഐറിഷ്അമേരിക്കൻ കുടിയേറ്റക്കാരാണ്. മതാധിഷ്ഠിത തിരുനാൾ എന്നതിലുപരി അതിനെ ദേശീയാടിസ്ഥാനത്തിൽ ഐറിഷ് പാരന്പര്യത്തിന്‍റെയും, പൈതൃകത്തിന്‍റെയും ഒരു ഉൽസവദിനമാക്കി അവർ മാറ്റി.

ഉപ്പിൽ പാകപ്പെടുത്തിയ മാട്ടിറച്ചി , ഉരുളക്കിഴങ്ങ്, കാബേജ് എന്നിവയാണ് ഐറിഷ് വിഭവങ്ങളിൽ മുന്നിട്ടുനിൽക്കുന്നത്. പാനീയങ്ങളിൽ പച്ചനിറത്തിലുള്ള ബിയറും. തുടക്കത്തിൽ അയർലൻഡിന്‍റെ കളർ നീലയായിരുന്നുവെങ്കിലും കാലക്രമത്തിൽ അതു പച്ചയിലേç വഴിമാറി. പച്ച നിറത്തിലുള്ള ഷാംറോക്ക് ( അയർലണ്ടിൽ പൊതുവേ കാണപ്പെടുന്ന മൂന്നുì ദളങ്ങളോടു കൂടിയ ക്ലോവർ വർഗത്തിൽപെട്ട ഒരു ചെടി) ആണ് അയർലൻഡിിന്‍റെ ദേശീയ ചെടി. സെന്‍റ് പാട്രിക്ക് ഷാംറോനുമായി വളരെയധികം ബന്ധപ്പെട്ടിരിക്കും. ഐതിഹ്യമനുസരിച്ച് മറ്റുള്ളവരെ ക്രൈസ്തവവിശ്വാസം പഠിപ്പിക്കുന്നതിനായി അദ്ദേഹം ഷാംറോക്ക് എന്ന് മൂന്നിലയുള്ള ചെടി ഉപയോഗിച്ചിരുന്നു. ഷാംറോക്ക് ഇലയുടെ മൂന്നുì ദളങ്ങൾ പോലെയാണé പരിശുദ്ധ ത്രീത്വം എന്ന്ì അദ്ദേഹം അക്രൈസ്തവരെ പഠിപ്പിച്ചിരുന്നു.

എല്ലാവർഷവും മാർച്ച് 17ന് അമേരിക്ക അക്ഷരാർത്ഥത്തിൽ ഒരു എമറാൾഡ് രാജ്യമായി മാറും. പച്ചനിറത്തിലുള്ള വസ്ത്രങ്ങളും, ഹാറ്റും ധരിച്ച് പച്ചനിറത്തിലുള്ള ബിയറും, മിൽക് ഷെയിക്കും ëകലർന്ന് ആർത്തട്ടഹസിച്ച് ഉൽസവലഹരിയിൽ എല്ലാവരും ആറാടുന്നു. എങ്ങുതിരിഞ്ഞാലും പച്ചകളർ മാത്രം. ഷിക്കാഗോ നഗരമാണെങ്കിൽ ഒരു പടികൂടി മുന്നിലാണ്. അവിടത്തെ നദികളിലെ വെള്ളം ഈ ഞായറാഴ്ച മുതൽ ഏതാനും ദിവസങ്ങളിലേക്ക് പച്ച നിറത്തിലാക്കി മാറ്റിയിരിക്കുകയാണ്. പേടിക്കേണ്ട, സസ്യജന്യമായ കളർ ഉപയോഗിക്കുന്നതിനാൽ അതുകൊണ്ട് പരിസ്ഥിതിക്കോ ജലജീവികൾക്കോ ദൂഷ്യമില്ല. ഇതിനായി ഉപയോഗിക്കുന്ന ഡൈയുടെ തോത് മുൻവർഷങ്ങളിലേതിനേക്കാൾ പകുതിയായി കുറച്ചു എന്നുìമാത്രം.

ഏതാണ്ട് 40 വർഷങ്ങൾക്മുകു മുൻപുവരെ തികച്ചും പരന്പരാഗതമായ ആത്മീയാഘോഷമായി നടത്തിയി ന്ന സെ. പാട്രിക്കിന്‍റെ തിരുനാൾ ഇന്ന് ലോകത്തിലെ എല്ലാ ഐറിഷ് അമേരിക്കൻ
കുടിയേറ്റ സമൂഹങ്ങളും ഐറിഷ് ജനതയുടെ പൈതൃകത്തിന്‍റെ നേർക്കാഴ്ച്ചയായി ആഘോഷിക്കുന്നു.

പൗരസ്ത്യ ക്രൈസ്തവർക്ക് സെന്‍റ് ജോർജിനോടുള്ള ഭക്തിç സമാനമാണ്é ഐറിഷ്
കത്തോലിക്കർക്ക് സെ. പാട്രിക്കിനോടുള്ളത്. ഐതിഹ്യമëസരിച്ച് സെ. പാട്രിക്ക് അയർലൻഡിൽനിന്നും പാന്പുകളെ മുഴുവൻ ഉൻമൂലനം ചെയ്തു. എന്നാൽ ശൈത്യം അതികഠിനമായ അയർലണ്ടിൽ പാന്പുകൾ ഇല്ലായിരുന്നുവെന്നും, അയർലൻഡിൽനിന്നും പാഗനിസം തുടച്ചുമാറ്റിയതിനെയാé വിഷപാന്പുകളെ ഉ·ൂലനം ചെയ്തു എìപറയുന്നതിലെ യുക്തി.

അമേരിക്കൻ പ്രസിഡന്‍റുമാരിൽ ഏഴാമത്തെ പ്രസിഡന്‍റ് ആൻഡ്രു ജാക്സണ്‍ (18291837)
മുതൽ ഇപ്പോഴത്തെ പ്രസിഡന്‍റ് ജോ ബൈഡൻ വരെയുള്ള 45 പ്രസിഡന്‍റുമാരിൽ
പകുതിയിലധികംപേരും ഐറിഷ് പാരന്പര്യം ഉള്ളവരാണ്. ഐറിഷ് പൈതൃകവും, കത്തോലിക്കാപാരന്പര്യവും കുടിയേറ്റനാടുകളിലും അഭംഗുരം കാത്തുസൂക്ഷിക്കും
എന്നതിന്‍റെ തെളിവാണ് 160 ലധികം വർഷങ്ങളുടെ ഐറിഷ് കത്തോലിക്കാപാരന്പര്യവുമായി
ന്യൂയോർക്കിലെ മാൻഹാട്ടനിൽ തല ഉയർത്തിനിൽക്കുന്ന സെന്‍റ് പാട്രിക്ക് കത്തീഡ്രൽ.

ജോസ് മാളേയ്ക്കൽ

useful_links
story
article
poem
Book