കണ്ണട അലവൻസ് ലഭിക്കും
സർവീസ് സഹകരണ ബാങ്കിൽ ജൂണിയർ ക്ലർക്കായി 18 വർഷമായി ജോലി നോക്കുന്നു. എട്ടുവർഷം മുന്പ് കണ്ണട വാങ്ങുന്നതിനുവേണ്ടിയുള്ള അലവൻസ് കൈപ്പറ്റിയിരുന്നു. ഇപ്പോൾ കണ്ണ് പരിശോധനയ്ക്കുശേഷം പുതിയ കണ്ണട വയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കണ്ണടയേക്കാൾ പവർ കൂടിയതുവേണം. എനിക്കു വീണ്ടും കണ്ണട അലവൻസ് അനുവദിക്കുമോ?
ലതിക, കാഞ്ഞങ്ങാട്

കണ്ണട അലവൻസ് മുന്പ് സർവീസിൽ ഒരു പ്രാവശ്യം മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ ഏറ്റവും അവസാനം പ്രഖ്യാപിച്ച ശന്പള പരിഷ്കരണ ഉത്തരവിൽ ഇതിന് ഭേദഗതി വരുത്തിയിട്ടുണ്ട്. സർവീസ് കാലത്ത് അഞ്ചു വർഷത്തിൽ ഒരിക്കൽ കണ്ണട അലവൻസിന് അർഹതയുണ്ട്. സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യം തന്നെയാണ് സഹകരണ ജീവനക്കാർക്കും ലഭിക്കുക. അതിൻപ്രകാരം 1200രൂപ കണ്ണട അലവൻസായി ലഭിക്കും. 17/-9/-2015 ലെ സഹകരണ ജീവനക്കാരുടെ ശന്പള പരിഷ്കരണ ഉത്തരവിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.