ശൂന്യവേതനാവധി ലഭിക്കും
വ്യവസായ വകുപ്പിൽ 11 വർഷമായി പാർട്ട്ടൈം ജീവനക്കാരിയാണ്. മകളുടെ ചികിത്സയ്ക്കായി 120 ദിവസത്തെ ശൂന്യവേതനാവധി ആവശ്യമാണ്. എനിക്ക് ശൂന്യ വേതനാവധി എടുക്കാൻ അർഹതയുണ്ടോ? ഞാൻ ജോലി ചെയ്യുന്ന ഓഫീസിലെ മേധാവിക്ക് അവധി അനുവദിക്കാൻ കഴിയുമോ? അതോ മേൽ ഓഫീസർക്കാണോ അപേക്ഷ സമർപ്പിക്കേണ്ടത്? ഇതിനു കൂടുതൽ കാലതാമസം വേണ്ടിവരുമോ?
ലതാമണി, തൊടുപുഴ

പാർട്ട് ടൈം ജീവനക്കാർക്ക് ശൂന്യവേതനാവധി അനുവദിക്കുന്നതിന് തടസങ്ങളൊന്നും തന്നെ ഇല്ല. താങ്കൾ ജോലി ചെയ്യുന്ന ഓഫീസിലെ മേലധികാരിക്ക് നിർദിഷ്ട ഫോമിൽ അവധിക്കുള്ള അപേക്ഷ സമർപ്പിക്കുക. 120 ദിവസത്തെ ശൂന്യവേതനാവധി ആവശ്യമുള്ളതുകൊണ്ട് ഇത് അനുവദിക്കാനുള്ള അധികാരി നിയമനാധികാരിയാണ്. ഇത് അനുവദിക്കുന്നതിന് കൂടുതൽ കാലതാമസത്തിന്‍റെ ആവശ്യമില്ല. സാധാരണ നിയമനാധികാരി, പാർട്ട്ടൈം ജീവനക്കാരുടെ ജില്ലാ ഓഫീസർ ആയിരിക്കും. അതിനാൽ ജില്ലാ ഓഫീസർക്ക് അവധി എത്രയും പെട്ടെന്ന് അനുവദിക്കാവുന്നതാണ്. ഗ.ഉ(പി) 8/2017 തീയതി 05/07/2017ലെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.