ബാധ്യതാരഹിത സർട്ടിഫിക്കറ്റ് താമസം നേരിട്ടാൽ പരിഹരിക്കാം
പഞ്ചായത്ത് വകുപ്പിൽനിന്ന് 2016 ജൂണ്‍ 30ന് ജൂണിയർ സൂപ്രണ്ട് തസ്തികയിൽ വിരമിച്ച ആളാണ്. എന്‍റെ പെൻഷൻ, കമ്യൂട്ടേഷൻ എന്നിവ ലഭിച്ചു. എന്നാൽ ഗ്രാറ്റുവിറ്റി / ഡിസിആർജി എന്നിവ ഇതുവരെയും വാങ്ങാൻ സാധിച്ചിട്ടില്ല. പഞ്ചായത്തു വകുപ്പിൽനിന്ന് ബാധ്യതാരഹിത സർട്ടിഫിക്കറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. എന്‍റെ പേരിൽ ഒരു തരത്തിലുള്ള സാന്പത്തിക ബാധ്യതയും ഇല്ല. ഓഡിറ്റ് കഴിഞ്ഞിട്ടില്ല എന്ന കാരണമാണ് പറയുന്നത്. ഇപ്പോൾതന്നെ രണ്ടു വർഷം കഴിഞ്ഞു. യാതൊരുവിധ നടപടികളും നടക്കുന്നില്ല. എന്‍റെ സാന്പത്തിക നഷ്ടം പരിഹരിക്കപ്പെടേണ്ടതല്ലേ? ഗ്രാറ്റുവിറ്റിയായി എട്ടു ലക്ഷത്തിൽ കൂടുതൽ തുക ലഭിക്കാനുണ്ട്. ഇതു പരിഹരിക്കാൻ എന്താണ് മാർഗം?
ജേക്കബ് ജോർജ്, ഇരിട്ടി

ഓഡിറ്റ് തടസംകൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമുള്ള തടസംകൊണ്ടോ ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് നൽകുന്നതിന് താമസം നേരിട്ടാൽ അതു പരിഹരിക്കാൻ മാർഗമുണ്ട്. 21-6-2014 ലെ ധനകാര്യ വകുപ്പിന്‍റെ 61/14 നന്പരിലുള്ള സർക്കുലറിൽ ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഇതിൻപ്രകാരം നിർദിഷ്ട ഫോമിലുള്ള സമ്മതപത്രം മുദ്രപത്രത്തിൽ തയാറാക്കി സർക്കാർ ജീവനക്കാരായ രണ്ടു സാക്ഷികളുടെ ഒപ്പോടുകൂടി പെൻഷൻ അനുവദിച്ച അധികാരിക്ക് സമർപ്പിക്കുക. സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് ബാധ്യതാരഹിത സർട്ടിഫിക്കറ്റ് പെൻഷൻ അനുവദിച്ച അധികാരിക്ക് ഉത്തരവാക്കാവുന്നതാണ്. ഇതിനുവേണ്ടി പ്രത്യേകമായി നിർദേശിച്ചിട്ടുള്ള ഫോമിൽ സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്. ഇതിനുള്ള നിർദേശങ്ങളും സർട്ടിഫിക്കറ്റിന്‍റെ മാതൃകയും 21-6-2014 ലെ സർക്കുലറിലും 8-10-2014 ലെ റൂൾ 90/ 2014-ാം നന്പർ സർക്കുലറിലും നൽകിയിട്ടുണ്ട്.