മൂന്നാമത്തെ ഗ്രേഡ് ലഭിക്കില്ല
8-/11-/1996ൽ എൽഡി ടൈപ്പിസ്റ്റായി സഹകരണ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് യുഡി ടെപ്പിസ്റ്റ്, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ്, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് എന്നീ പ്രമോഷനുകൾ ലഭിച്ചിട്ടുണ്ട്. എനിക്ക് 8-/11/-2018ൽ 22 വർഷത്തെ ഹയർഗ്രേഡിന് അർഹതയുണ്ടോ? ഉണ്ടെങ്കിൽ ഏതു സ്കെയിലിലാണ് ഗ്രേഡ് അനുവദിക്കുന്നത്. ഇപ്പോൾ ഓപ്ഷൻ കൊടുക്കുന്ന നടപടി ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനുവേണ്ടി ഞാൻ എന്തെങ്കിലും അപേക്ഷ നൽകേണ്ടതുണ്ടോ?
കെ.എം. ലീന, കൊല്ലം

നിലവിൽ 8, 15, 22, 27 വർഷങ്ങൾ പൂർത്തിയാകുന്പോഴാണ് ഗ്രേഡ് അനുവദിക്കുന്നത്. എന്നാൽ താങ്കൾക്ക് 22 വർഷത്തെ സേവനത്തിനിടയിൽ മൂന്നു പ്രമോഷനുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താൽ താങ്കൾക്ക് 22 വർഷത്തെ മൂന്നാമത്തെ ഗ്രേഡ് ലഭിക്കാനുള്ള അർഹതയില്ല. അതിനാൽ ഇനി 27 വർഷം പൂർത്തിയാകുന്പോൾ മാത്രമേ ഗ്രേഡിന് അർഹതയുള്ളൂ. 27 വർഷം പൂർത്തിയാകുന്പോൾ താങ്കൾ അപേക്ഷ സമർപ്പിച്ചാൽ മതി. നിലവിൽ ഓപ്ഷൻ നൽകുന്ന സന്പ്രദായം ഇല്ല.