പെൻഷൻകാർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: നടപടികൾ ആരംഭിച്ചിട്ടുണ്ട്
ട്രഷറി മുഖേന പെൻഷൻ വാങ്ങുന്നു. 74 വയസുണ്ട്. സർക്കാർ പെൻഷൻകാർക്കുവേണ്ടിയുള്ള ഇൻഷ്വറൻസ് പദ്ധതി ആരംഭിക്കുന്നതിനെപ്പറ്റി അറിയാൻ കഴിഞ്ഞു. എന്നാൽ അതിന്‍റെ നടപടികൾ എവിടെ വരെയായി. എസ്ബി അക്കൗണ്ട് മുഖേന പെൻഷൻ വാങ്ങുന്ന ആളാണ്. ഇൻഷ്വറൻസ് പദ്ധതി ആരംഭിക്കുന്പോൾ മെഡിക്കൽ അലവൻസ് നിർത്തലാ ക്കുമോ?
കെ.എം. ജോണ്‍,
കുറവിലങ്ങാട്

പെൻഷൻകാർക്കുവേണ്ടിയുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രാഥമികമായി അതിനുള്ള അപേക്ഷകൾ ട്രഷറികളിൽനിന്നും വിതരണം ആരംഭിച്ചിട്ടുണ്ട്. അപേക്ഷാഫോം പൂരിപ്പിച്ച് താത്പര്യമുള്ള പെൻഷൻകാർക്ക് ട്രഷറികളിൽ കൊടുക്കാവുന്നതാണ്. ഈ മാസം മുതൽ അപേ ക്ഷകൾ (ട്രഷറിയിൽനിന്നും ലഭിക്കുന്നത്) സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പെൻഷണർക്കും ആശ്രിതരായ ഭാര്യ/ഭർത്താവ് എന്നിവർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇൻഷ്വറൻസ് പദ്ധതി നിലവിൽ വരുന്നതോടെ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ അലവൻസായ മുപ്പതു ശതമാനം തുടർന്ന് ലഭിക്കുകയില്ല. ഇൻഷ്വറൻസിന്‍റെ പ്രീമിയമായി ഈ മു പ്പതു ശതമാനം തുക കണക്കിൽപ്പെ ടുത്തുന്നതാണ്.