ഗ്രൂപ്പ് ഇൻഷ്വറൻസ് വരിസംഖ്യയുടെ കുടിശിക: ആദ്യം അനുമതി വാങ്ങണം
ഒരു വർഷത്തെ ശൂന്യവേതനാവധിക്കുശേഷം 2018 ഒക്‌‌ ടോബർ ഒന്നിന് വീണ്ടും സർവീസിൽ ചേർന്നു. എന്നാൽ എന്‍റെ ശന്പളത്തിൽനിന്ന് ഗ്രൂപ്പ് ഇൻഷ്വറൻസിന്‍റെ (ജിഐ എസ്) വരിസംഖ്യ ഈടാക്കാ ൻ സാധിക്കില്ലെന്നാണ് പറയുന്നത്. ഇൻഷ്വറൻസ് ഓഫീസിൽനിന്ന് അനുമതി ലഭിച്ചെങ്കിൽ മാത്രമേ വരിസംഖ്യ തുടർ ന്ന് ഈടാക്കാൻ സാധിക്കൂ എന്നാണറിയിച്ചത്. പിഎഫിനെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നം ബാധകമല്ല. ഇനിയും ശന്പളത്തിൽനിന്ന് ഗ്രൂപ്പ് ഇൻഷ്വറൻസിന്‍റെ തുക പിടിക്കണമെങ്കിൽ ഇൻഷ്വറൻസ് ഒാ ഫീസിൽ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യമുണ്ടോ? എന്താണ് ചെയ്യേണ്ടത് ?
സലീം മുഹമ്മദ്,
ഈരാറ്റുപേട്ട

ശൂന്യവേതനാവധി പ്രകാരം ആറു മാസമോ അതിൽ കൂടുതലോ അല്ലെങ്കിൽ രണ്ടു വർഷത്തിൽ കൂടുതൽ അല്ലാതെയുള്ള കാലത്തേക്കോ അവധി എടുത്താൽ തിരികെ ജോലിയിൽ പ്രവേശിക്കുന്പോൾ ഇൻഷ്വറൻസിന്‍റെ പരിരക്ഷ നഷ്ടപ്പെടും. അതായത് ജിഐഎസ് അംഗത്വത്തിൽ നിന്ന് പുറത്താകും. അതിനാൽ അംഗത്വം പുതുക്കുന്നതിന് ജില്ലാ ഇൻഷ്വറൻസ് ഓഫീസർക്ക് ഓഫീസ് മുഖേന അപേക്ഷ സമർപ്പിക്കണം. മുടക്കം വരുത്തിയ കുടിശികഅടയ്ക്കുവാനുള്ള അനുമതി ജില്ലാ ഇൻഷ്വറൻസ് ഓഫീസർ നൽകുന്നതാണ്. അതിനുശേഷം ജിഐഎസ് വരിസം ഖ്യ തുടർന്നുള്ള ശന്പളത്തിൽനിന്ന് ഈടാക്കും.