റീ ഫിക്സേഷൻ നടത്താം
പഞ്ചായത്തു വകുപ്പിൽ പ്യൂണായി ജോലിയിൽ പ്രവേശിച്ചു. 14-6-2017ൽ ക്ലർക്കായി പ്രമോഷൻ ലഭിച്ചു. ഫിക്സേഷനിൽ രണ്ട് ഇൻക്രിമെന്‍റുകൾ ചേർത്ത് ശന്പളം ഫിക്സ് ചെയ്തു. പിന്നീട് ഇൻക്രിമെന്‍റുകൾ ജൂണ്‍ മാസങ്ങളിലാണ് ലഭിച്ചത്. പ്രമോഷനു മുന്പുള്ള എന്‍റെ ഇൻക്രിമെന്‍റ് തീയതി നവംബർ മാസത്തിലായിരുന്നു. എന്‍റെ ഇൻക്രിമെന്‍റ് തീയതി ശരിയാണോ ? എനിക്ക് റീ ഫിക്സേഷന് അർഹതയില്ലല്ലോ? ഇനിയും ഇത് പരിഹരിക്കാൻ സാധിക്കുമോ?
ജോജി ജോസഫ്, കണ്ണൂർ

2014ലെ ശന്പളപരിഷ്കരണ പ്രകാരം 1-2-2016 മുതലുള്ള പ്രമോഷന് ഫിക്സേഷൻ ആനുകൂല്യത്തോടൊപ്പം ലോവർ സ്കെയിലിലെ ഇൻക്രിമെന്‍റ് തീയതിയിൽ റീ ഫിക്സേഷനും അർഹതയുണ്ട്. താങ്കളുടെ അടിസ്ഥാന ശന്പളം ലഭ്യമല്ലാത്തതുകൊണ്ട് കൃത്യമായി പറയാൻ സാധിക്കില്ല. താങ്കൾക്ക് പ്രമോഷൻ ആറാം മാസം ലഭിച്ചതാണല്ലോ. അപ്പോൾ താഴ്ന്ന സ്കെയിലിലെ ഇൻക്രിമെന്‍റ് തീയതിയായ നവംബറിൽ റീഫിക്സേഷനും തുടർന്നുള്ള ഇൻക്രിമെന്‍റുകൾ ആ മാസത്തിൽതന്നെ ലഭിക്കേണ്ടതുമാണ്. അതിനാൽ റീഫിക്സേഷൻ നടത്തിക്കൊണ്ട് ശന്പളം പുനർക്രമീകരിക്കാവുന്നതാണ്.