പാന്പ്, പേപ്പട്ടി കടിച്ചാൽ സ്പെഷൽ കാഷ്വൽലീവ് അനുവദിക്കും
മൃഗസംരക്ഷണ വകുപ്പിലെ ഓഫീസ് അറ്റൻഡറാണ്. ഫുൾടൈം സർവീസിൽ പ്രവേശിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞതേയുള്ളൂ. എനിക്ക് പാന്പിന്‍റെ കടിയേൽക്കേണ്ടതായി വന്നു. വിഷ ചികിത്സയുടെ ഭാഗമായി 10 ദിവസം ഓഫീസിൽ പോകാൻ സാധിച്ചില്ല. മറ്റ് അവധികൾ കുറവായതുകൊണ്ട് എനിക്ക് ശൂന്യവേതനാവധി എടുക്കേണ്ടിവരുമോ? ഇനിയും ഓഫീസിൽ ഹാജരാകാതിരുന്നാൽ അത് എന്‍റെ ശന്പളത്തെ ബാധിക്കില്ലേ? പാന്പുകടി ഏൽക്കുന്നവർക്ക് പ്രത്യേക അവധി എടുക്കാൻ അനുവാദമുള്ളതായി അറിയുന്നു.
ലൈലാബീവി,
ഈരാറ്റുപേട്ട

പേപ്പട്ടിയുടേയും പാന്പിന്‌റേ യും കടിയേറ്റാൽ ജീവനക്കാർക്ക് പ്രത്യേക അവധിക്ക് അർഹതയുണ്ട്. ഡ്യൂട്ടിയിലാണെങ്കിലും അല്ലെങ്കിലും ഇതിനോടനുബന്ധിച്ച് സ്പെഷൽ കാഷ്വൽ ലീവ് അനുവദിക്കുന്നതാണ്. അവധിക്കുള്ള അപേക്ഷ നൽകിയെങ്കിൽ മാത്രമേ ഇത് അനുവദിക്കുകയുള്ളൂ. ഏറ്റവും കൂടിയത് 14 ദിവസത്തെ സ്പെഷൽ കാഷ്വൽ ലീവ് ആണ് അനുവദിക്കുന്നത്. ഇതിനോടനുബന്ധിച്ച് അനുവദനീയമായ അവധികളും എടുക്കാം. മറ്റ് മാർഗമില്ലെങ്കിൽ മാത്രമേ ശൂന്യവേതനാവധി (എൽഡബ്ല്യുഎ) എടുക്കാവൂ.