മണിഒാർഡർ ആയി പെൻഷൻ ലഭിക്കും, കമ്മീഷൻ സർക്കാർ വഹിക്കും
75 വയസുള്ള സർവീസ് പെൻഷണറാണ്. ട്രഷറിയിൽനിന്ന് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് മുഖേന ചെക്ക് ഉപയോഗിച്ചാണ് പെൻഷൻ വാങ്ങുന്നത്. ട്രഷറിയിൽനിന്ന് ആറു കിലോമീറ്റർ അകലെയാണ് എന്‍റെ വീട്. യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് പലപ്പോഴും മറ്റുള്ളവരുടെ കൈവശം ചെക്ക് കൊടുത്തുവിട്ടാണ് പെൻഷൻ വാങ്ങുന്നത്. എനിക്ക് പെൻഷൻ മണിഓർഡർ ആയി പോസ്റ്റ് ഒാഫീസ് മുഖേന ലഭിക്കുന്നതിന് എന്തെങ്കിലും തടസമുണ്ടോ? മണി ഓർഡർ കമ്മീഷൻ കുറച്ച് കിട്ടിയാലും അതാണ് കൂടുതൽ സൗകര്യം. മണിഓർഡർ ആയി പെൻഷൻ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
ഏലിക്കുട്ടി, നെടുങ്കണ്ടം

75 വയസ് കഴിഞ്ഞ താങ്കൾക്ക് പെൻഷൻ മണിഓർഡർ ആയി പോസ്റ്റ് ഒാഫീസ് മുഖേന ലഭിക്കുവാൻ അർഹതയുണ്ട്. 75 വയസ് കഴിഞ്ഞ പെൻഷണർക്ക് മണി ഓർഡർ കമ്മീഷൻ സർക്കാർ ചെലവിൽ നൽകുന്നതാണ്. മണിഓർഡർ ആയി പെൻഷൻ കിട്ടുന്നതിനുവേണ്ടി ട്രഷറി ഓഫീസർക്ക് യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുണ്ട് എന്നു കാണിച്ച് വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, പെൻഷൻ ബുക്ക് (പിപിഒ) സഹിതം നൽകുക. മറ്റു അസുഖങ്ങൾ കാരണം യാത്ര ചെയ്യാൻ സാധിക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ നൽകിയാൽ സർക്കാർ ചെലവിൽ പെൻഷൻ മണി ഓർഡർ ആയി അയച്ചുതരുന്നതാണ്. അപേക്ഷയോടൊപ്പം പെൻഷണറുടെ പേരിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യണം.