ഗ്രൂപ്പ് ഇൻഷ്വറൻസ് പുതുക്കാം, അനുവാദം വാങ്ങിയാൽ കുടിശിക അടയ്ക്കാം
അഞ്ചു വർഷമായി വിദേശത്തായിരുന്നു. റവന്യു വകുപ്പിൽ എൽഡി ക്ലർക്കാണ്. എട്ടു വർഷത്തെ സേവനത്തിനുശേഷമാണ് വിദേശത്തു പോയത്. ഇ പ്പോൾ സർവീസിൽ തിരികെ കയറി. എന്‍റെ ഗ്രൂപ്പ് ഇൻഷ്വറൻസിന്‍റെ വരിസംഖ്യ അവധിക്കാ ലയളവിൽ അടച്ചിരുന്നില്ല. ഇപ്പോൾ വരിസംഖ്യ അടയ്ക്കാൻ സാധിക്കുന്നുമില്ല. വരിസംഖ്യ പുതുക്കി ചേർക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
രതീഷ്, കടുത്തുരുത്തി

വിദേശത്ത് ജോലി ചെയ്യുന്നതിനുവേണ്ടി അവധിയെടുത്തുപോയ ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷ്വറൻസിന്‍റെ വരിസംഖ്യ ചെലാൻ ഉപയോഗിച്ച് എല്ലാ മാസവും ട്രഷറിയിൽ അടയ്ക്കാമായിരുന്നു. ആറു മാസത്തിൽ കൂടുതൽ വരിസംഖ്യ അടയ്ക്കുന്നതിൽ മുടക്കം വന്നാൽ അംഗത്വം താത്കാലികമായി അവസാനിക്കും. 50 വയസിൽ താഴെയുള്ളവരും ഏറെക്കാ ലം വരിസംഖ്യ മുടക്കം വരുത്തിയവരുമായ ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷ്വറൻസ് പുതുക്കി കിട്ടുന്നതിനുവേണ്ടി ജില്ലാ ഗ്രൂപ്പ് ഇൻഷ്വറൻസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അവിടെനിന്ന് അനുവാദം കിട്ടിയാൽ മാത്രമേ കുടിശിക അടയ്ക്കുവാൻ സാധിക്കുകയുള്ളൂ.