ഏഴു ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് നികുതിയില്ല
2018 - 19 സാന്പത്തിക വർഷത്തിലെ ആദായ നികുതി അടയ്ക്കൽ പൂർണമായി. അടുത്ത സാന്പത്തിക വർഷമായ 2019 -20ന്‍റെ നടപടികളെക്കുറിച്ച് നോക്കാം.

അടുത്ത സാന്പത്തിക വർഷത്തിലെ വരുമാനം മുൻകൂട്ടി കണക്കാക്കി ആന്‍റിസിപ്പേറ്ററി നികുതി കണക്കാക്കാം. ഇതു നിസാരമായി കാണരുത്. അടുത്ത വർഷത്തെ നികുതി ഇപ്പോൾ കണക്കാക്കി ആയതിന്‍റെ പന്ത്രണ്ടിൽ ഒരു ഭാഗം ഈ മാസത്തെ ശന്പളത്തിൽനിന്നും അടയ്ക്കണം. ഇപ്പോൾ നികുതി മുൻകൂട്ടി കണക്കാക്കി ഓരോ മാസവും എത്ര രൂപയാണോ അടയ്ക്കേണ്ടത്, അത് അടയ്ക്കണം. അല്ലാതെ ഓരോ മാസവും കുറഞ്ഞ തുക അടയ്ക്കുകയും അവസാന മാസം ഒരുമിച്ചു കൂട്ടി ബാക്കി തുക അടയ്ക്കുന്നവരിൽനിന്നും ആദായ നികുതി വകുപ്പ് പിഴപലിശ ഈടാക്കും. ഇത്തരക്കാർക്ക് ആദായനികുതി വകുപ്പ് 234 (ബി), 234 (സി) പ്രകാരം അധികം പലിശ അടയ്ക്കണമെന്നാവശ്യപ്പെട്ട് വകുപ്പിൽനിന്നും നോട്ടീസ് വരും.

ഇങ്ങനെ ഓരോ മാസവും മുൻകൂട്ടി നികുതി അടയ്ക്കുന്നതിനും ഒരു പ്രത്യേക സ്ലാബുണ്ട്. ജൂണ്‍ 15നകം 15%വും സെ പ്റ്റംബർ 15നുമ ുന്പ് 45%വും ഡിസംബർ 15നുമുന്പ് 75% വും മാർച്ച് 15നുമുന്പ് 100% നികുതി ശന്പളത്തിൽനിന്നും അടച്ചിരിക്കണം. ഇങ്ങനെ നിശ്ചിത കാലയളവിനുള്ളിൽ നിശ്ചിത ശതമാനം നികുതി അടവ് പൂർത്തിയായിരിക്കണം. ഈ നിരക്കിൽ നിന്നും കുറവ് വരാതെ ശ്രദ്ധിക്കുക. കൂടുതലായി അടച്ചാൽ പിന്നീട് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് അധിക തുക തിരിച്ച് നൽകുന്നതാണ്.