സസ്പെൻഷൻ കാലം ക്രമീകരിച്ചതിനാൽ ടെർമിനൽ സറണ്ടർ കിട്ടും
2018 ഏപ്രിലിൽ പൊതുമ രാമത്ത് വകുപ്പിൽനിന്ന് വിരമി ച്ച ഓവർസീയറാണ്. ആറു മാസത്തെ സസ്പെൻഷൻ കാലം ക്രമീകരിക്കാതെയാണ് ആദ്യം പെൻഷൻ അനുവദിച്ചത്. പിന്നീട് സസ്പെൻഷൻ കാലം ഡ്യൂട്ടിയായി പരിഗണിച്ച് ഉത്തരവുണ്ടായതിന്‍റെ അടിസ്ഥാനത്തിൽ സർവീസ് ക്രമീകരിച്ച് പെൻഷനും ഗ്രാറ്റുവിറ്റിയും അനുവദിച്ചുകിട്ടി. എന്നാൽ എനിക്ക് ലഭിക്കേണ്ടിയിരുന്ന ടെർമിനൽ സറണ്ടർ ഇതേവരെയും ലഭിച്ചിട്ടില്ല. ഇത് ലഭിക്കുവാൻ കാലതാമസം ഉണ്ടോ? അതിന് സർവീസ് ബുക്ക് ലഭിക്കേണ്ടതുണ്ടോ? എന്താണ് ഇനി ചെയ്യേണ്ടത്?
ജിത്തു ജോസഫ്,
കൂത്താട്ടുകുളം

സസ്പെൻഷൻ കാലം ക്രമീകരിക്കാതിരുന്നതുകൊണ്ടാണ് ടെർമിനൽ സറണ്ടർ തടഞ്ഞുവച്ചത്. എന്നാൽ അതെല്ലാം പൂർത്തിയായ സ്ഥിതിക്ക് ടെർമിനൽ സറണ്ടർ അനുവദിക്കുന്നതിന് തടസം ഇല്ല. പെൻഷൻ പറ്റിയ ജീവനക്കാരന്‍റെ സസ്പെൻഷൻ പോലെയുള്ള എന്തെങ്കിലും നടപടികൾ പൂർത്തിയാക്കാനുണ്ടെങ്കിൽ ടെർമിനൽ സറണ്ടർ നൽകില്ല. ഇപ്പോൾ എല്ലാ നടപടികളും പൂർത്തീകരിച്ചതുകൊണ്ട് ടെർമിനൽ സറണ്ടർ നൽകാവുന്നതാണ്. ടെർമിനൽ സറണ്ടർ നൽകുന്നതിന് സർവീസ് ബുക്ക് അക്കൗണ്ടന്‍റ് ജനറൽ ഓഫീസിൽനിന്ന് തിരികെ ലഭിച്ചിരിക്കണം. അതുകഴിഞ്ഞാൽ അവസാനം ജോലി ചെയ്തിരുന്ന ഓഫീസിൽനിന്ന് അത് പാസാക്കി നൽകാവുന്നതാണ്. അതിനാൽ അവസാനം ജോലി ചെയ്ത ഓഫീസുമായി ബന്ധപ്പെടുക.