മെഡിക്കൽ റീഇംബേഴ്സ്മെന്‍റിന് അർഹതയുണ്ട്
എയ്ഡഡ് സ്കൂൾ അധ്യാപകനാണ്. ഭാര്യയ്ക്ക് പെട്ടെന്നുണ്ടായ അസുഖം മൂലം ഗവ. ആശുപത്രിയിൽ ചികിത്സ തേടാതെ ഏറ്റവും അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിൽ ചികിത്സ തേടി. പെട്ടെന്നുതന്നെ ഓപ്പറേഷൻ ആവശ്യമാണെന്നു നിർദേശിച്ചതുകൊണ്ട് ഉടൻതന്നെ ഓപ്പറേഷനും നടത്തി. ഹൃദയ സംബന്ധമായ രോഗം ആയതുകൊണ്ടാണ് പെട്ടെന്നുതന്നെ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടു ലക്ഷം രൂപയോളം ചെലവായി. ഈ തുക മെഡിക്കൽ റീ ഇംബേഴ്സ് ചെയ്തു കിട്ടുന്നതിന് തടസം എന്തെങ്കിലുമുണ്ടോ? ഗവ. ആശുപത്രിയിൽ ചികിത്സ തേടിയില്ല എന്നത് തടസമാകുമോ?
ജോമോൻ തോമസ്, തിരുവല്ല

ഗവ. ആശുപത്രിയിൽനിന്ന് റഫർ ചെയ്യാതെ പ്രൈവറ്റ് ആശുപത്രിയിൽ ചികിത്സ തേടിയാലും മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റിന് അർഹതയുണ്ട്. പ്രൈവറ്റ് ആശുപത്രിയിൽ ചികിത്സ തേടാനിടയായ സാഹചര്യം കാണിച്ചുകൊണ്ടുള്ള പ്രത്യേക അപേക്ഷയും മെഡിക്കൽ റീഇംബേഴ്സ്മെന്‍റിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം. ഗവ. സെക്രട്ടറി, ഫിനാൻസിന് അഡ്രസ് ചെയ്തുള്ള അപേക്ഷയാണ് പ്രത്യേകമായി മെഡിക്കൽ റീ ഇംബേഴ്സ്മെന്‌റിനുള്ള അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കേണ്ടത്. അതിനാൽ പ്രത്യേക ഉത്തരവോടുകൂടി ഇത് അനുവദിക്കുന്നതാണ്.