പങ്കാളിത്ത പെൻഷൻ പദ്ധതി: ആശ്വാസ ധനസഹായം അനുവദിക്കുന്നതിൽ കൂടുതൽ വ്യക്തത വരുത്തി
സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസധനസഹായം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ്. ധനസഹായം അനുവദിച്ചു നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമായി പ്രതിപാദിച്ചുകൊണ്ടുള്ള ഉത്തരവും ധനസഹായം ലഭ്യമാക്കുന്നതിനുവേണ്ടി അപേക്ഷകർ സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആശ്വാസധനസഹായം അനുവദിക്കുന്നതിൽ കൂടുതൽ വ്യക്‌‌തത വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു.

1. ആശ്വാസ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നത് ജീവനക്കാരന്‍റെ /ജീവനക്കാരിയുടെ ഭാര്യ/ഭർത്താവ് ആണെങ്കിൽ പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം (അനുബന്ധം IIIൽ തയാറാക്കിയത്) സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ലഭ്യമാക്കേണ്ടതാണ്.
2. മരണമടയുന്ന ജീവനക്കാരൻ /ജീവനക്കാരി അവിവാഹിതൻ/അവിവാഹിതയാണെങ്കിൽ ആശ്വാസ ധനസഹായം മാതാപിതാക്കൾക്ക് അനുവദിച്ച് നൽകുന്നതിനായി മാതാവും പിതാവും സംയുക്ത അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ സംയുക്ത അപേക്ഷ ലഭ്യമാകുന്ന പക്ഷം ആശ്വാസധനസഹായം മാതാപിതാക്കൾക്ക് തുല്യമായി ഭാഗിച്ചു നൽകേണ്ടതാണ്.
3. സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കപ്പെട്ടതും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കുന്നതുമായ ജീവനക്കാരനാണ് മരണപ്പെട്ടിരിക്കുന്നതെങ്കിൽ റെഗുലർ തസ്തികയിൽ നിയമനം ലഭിച്ച തീയതി അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. നിയമനാധികാരി ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.
4. ആശ്വാസ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്പോൾ അപേക്ഷ തീയതി കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്.
5. അപേക്ഷകന്‍റെ ജനന തീയതി തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയ്ക്കൊപ്പം ലഭ്യമാക്കേണ്ടതാണ്.
6. ശന്പള പരിഷ്കരണ തീയതിക്കുശേഷം മരണപ്പെടുന്ന ജീവനക്കാരൻ / ജീവനക്കാരി ആണെങ്കിൽ പുതുക്കിയ ശന്പള സ്കെയിലിന്‍റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് അപേക്ഷയ്ക്കൊപ്പം ലഭ്യമാക്കേണ്ടത്.
7. ആശ്വാസ ധനസഹായം സ്വീകരിക്കുന്ന വ്യക്തി മൈനറാണെങ്കിൽ റവന്യൂ അധികാരികളിൽനിന്നും ലഭിച്ച ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. 1/04/2013 മുതൽ സർവീസിൽ പ്രവേശിച്ചവർക്കാണ് പങ്കാളിത്ത പെൻഷൻ പദ്ധതി(NPS).