പ്രൊബേഷനുമായി ബന്ധമില്ല
എൽഡി ക്ലർക്കാണ്. ശാരീരിക ന്യൂന തയുള്ള ജീവനക്കാരിയാണ്. എംഒപി മാത്രമേ പാസാകാൻ കഴിഞ്ഞിട്ടുള്ളൂ. അക്കൗണ്ട് ടെസ്റ്റ് ലോവർ പാസായിട്ടില്ല. 2012ൽ സർവീസിൽ പ്രവേശിച്ചതാണ്. പ്രൊബേഷൻ ഡിക്ലയർ ചെയ്യുവാൻ താമസിച്ചുപോയതുകൊണ്ട് എന്‍റെ 2014 മുതലുള്ള ശന്പളം പരിഷ്കരിച്ചിട്ടില്ലായിരുന്നു. ശന്പള പരിഷ്കരണം നടപ്പിലാക്കാൻ പ്രൊബേഷൻ ഡിക്ലയർ ചെയ്യണമെന്നുണ്ടോ? ഇക്കാരണത്താൽ എനിക്ക് ഇപ്പോഴും പഴയ നിരക്കിലാണ് ശന്പളം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കാൻ സാധിക്കുമോ?
ജയകുമാരി, തൊടുപുഴ

ശന്പള പരിഷ്കരണം നടപ്പിലാക്കുവാൻ പ്രൊബേഷൻ ഡിക്ലയർ ചെയ്യണമെന്നില്ല. രണ്ടാമത്തെ ഇൻക്രിമെന്‍റ് ലഭിക്കുന്നതിനു മാത്രമേ തടസമുള്ളൂ. ഇപ്പോൾ പ്രൊബേഷൻ പാസാക്കി കിട്ടിയതിനാൽ ശന്പള പരിഷ്കരണം നടപ്പിലാക്കി അതിൻ പ്രകാരമുള്ള ശന്പള കുടിശിക നൽകുന്നതിൽ തടസം ഒന്നുംതന്നെയില്ല. ശന്പള കുടിശിക തവണയായി നൽകുന്നതിന്‍റെ കാലാവധി കഴിഞ്ഞതിനാൽ അതിനു പ്രശ്നമില്ല. ഓഫീസ് മേലധികാരിക്ക് അപേക്ഷ സമർപ്പിച്ച് എത്രയും പെട്ടെന്ന് ശന്പള പരിഷ്കരണം നടപ്പിലാക്കി കിട്ടാൻ ആവശ്യപ്പെടുക.