Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലുവരെ
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമായി പിഎസ്‌‌സി നടത്തുന്ന ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലു വരെ നടത്തും. ഇത്തവണയും ഓണ്‍ലൈൻ പരീക്ഷയാണ്. കൂടുതൽ പേർ പങ്കെടുക്കുന്ന പരീക്ഷകൾ ശനി, ഞായർ ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത സെന്‍ററുകളിലാണ് പരീക്ഷകൾ നടക്കുന്നത്. കെഎസ് ആർ മാത്രം രണ്ടു മണിക്കൂറും മറ്റു പരീക്ഷകൾ ഒന്നര മണിക്കൂറുമാണ് പരീക്ഷാസമയം. ഓണ്‍ലൈൻ പരീക്ഷയ്ക്ക് ഒരു മണിക്കൂറും കൂടി അധികമായി കണ്ടെത്തണം. അഡ്മിഷൻ ടിക്കറ്റ് പരിശോധനയ്ക്കും മാതൃകാ പരീക്ഷയ്ക്കും വേണ്ടിയാണ് സമയം ദീർഘിപ്പിച്ചിരിക്കുന്നത്.
കെഎസ്ആറിനു മാത്രം രാ വിലെ 8.30നും ഉച്ചയ്ക്ക് 12.30നും രണ്ടു ഘട്ടങ്ങളായിട്ടാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റു പരീക്ഷകൾ രാവിലെ 8.30 നും 11.15നും ഉച്ചയ്ക്ക് 1.45നും മൂന്നു ഘട്ടങ്ങളിലായി നടത്തും.

പിഎസ്‌‌സിയുടെ സൈറ്റിൽനിന്നും അഡ്മിഷൻ ടിക്കറ്റ് അവരവരുടെ പരീക്ഷ തുടങ്ങു ന്നതിന് പത്തു ദിവസം മുന്പ് ലഭിക്കും. പ്രൊഫൈലിൽ നിർദേശിച്ചിരുന്ന സ്ഥലത്തും സമയത്തും കൃത്യമായി എത്തിച്ചേർന്നിരിക്കണം. ഒാരോ പരീക്ഷയ് ക്കും തൊട്ടുമുന്പുള്ള ദിവസങ്ങ ളിൽ മാത്രമേ പരീക്ഷാ കേന്ദ്ര ത്തിന്‍റെയും ഏതുസമയത്ത്, എപ്പോൾ പരീക്ഷ നടക്കുന്നു വെന്നുമുള്ള വിവരങ്ങൾ അറി യാൻ സാധിക്കൂ.

പരീക്ഷയ്ക്ക് വരുന്നവർ വാച്ച്, മൊബൈൽഫോണ്‍, കാൽക്കുലേറ്റർ തുടങ്ങിയവ പരീക്ഷ നടക്കുന്ന പരിശോധനാ കേന്ദ്രത്തിലോ ഓണ്‍ലൈൻ പരീക്ഷാ ഹാളിലോ കൊണ്ടുവരാൻ പാടില്ല. പിഎസ്‌‌സി നൽകുന്ന അഡ്മിഷൻ ടിക്കറ്റിൽ വീണ്ടും ഫോട്ടോ പതിക്കാൻ പാടില്ല. പരീക്ഷ എഴുതുന്നവർ ആദ്യം പരിശോധനാ കേന്ദ്രത്തിൽ ഹാജരാകുക. അതിനുശേഷം അവിടെനിന്നും ലഭിക്കുന്ന അക്സസ് കാർഡ് കാണിച്ചാൽ മാത്രമേ ഓണ്‍ലൈൻ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ. പരിശോധനാ സ്ഥലവും പരീക്ഷാഹാളും കാമറ നിരീക്ഷണത്തിലായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം പിന്നീട് അനുവദിക്കില്ല. അവധിക്കും യാത്രപ്പടിക്കും വേണ്ടി പരീക്ഷാ കേന്ദ്രത്തിൽനിന്നു ഹാജരായ സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതാണ്.

Account Test KSR (Lo wer), KSR (Higher), Excise Test Part A-I, II Papers, Excise Test Part B-Criminal Law, Executive Officers Test Paper II-KSR എന്നീ പരീക്ഷകൾക്ക് രണ്ടു മണിക്കൂറും മറ്റു പരീക്ഷകൾക്ക് ഒന്നര മണിക്കൂറും ആയിരിക്കും സമയക്രമം.

പരീക്ഷാർഥികൾ പരീക്ഷാ സമയങ്ങളിൽ ഒാഫീസ് മേധാ വി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കണം. (പകർപ്പ് സ്വീകരിക്കില്ല)

അഡ്മിഷൻ ടിക്കറ്റ് സാക്ഷ്യപ്പെടുത്ത ുന്പോൾ പരീക്ഷാർഥിയുടെ ഒപ്പ്, ഫോട്ടോ, പേര് എന്നിവയും ഫ്രീ ചാൻസ് അവകാശപ്പെടുകയാണെങ്കിൽ ആയതും പരിശോധിച്ച് മേലധികാരി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മാർക്ക് ചെയ്തുവെന്നും ഓഫീസ് മുദ്രയോടൊപ്പം സാക്ഷ്യപ്പെടുത്തുന്ന മേലധികാരിയുടെ ഒപ്പ്, പേര്, തസ്തികയുടെ പേര് എന്നിവയോരോന്നും വ്യക്തമായിത്തന്നെ അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തേണ്ടതുമാണ്. ഇവയിലേതെങ്കിലുമൊന്ന് വിട്ടുപോകുന്നതിനാലും അപൂർണമോ, അവ്യക്തമോ ആയ സാക്ഷ്യപ്പെടുത്തലുകൾ കാരണമായും പരീക്ഷാർഥികൾക്ക് പരീക്ഷ എഴുതുവാനുള്ള അവസരം നഷ്ടമാകുന്നതാണ്.

പരീക്ഷാ സമയത്ത് ന്യൂനതയുള്ള അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കുന്ന പരീക്ഷാർഥികൾക്ക് പിന്നീട് ന്യൂനത പരിഹരിക്കുവാൻ അവസരം ലഭിക്കില്ല. പരീക്ഷാർഥികൾ യഥാവിധി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാഹാളിൽ ഹാജരാക്കേണ്ടതും പരി ശോധനയ്ക്കു നൽകി തിരികെ കൈപ്പറ്റേണ്ട തുമാണ്.

ഓരോ പേപ്പറിന്‍റെയും പരമാവധി മാർക്ക് നൂറും വിജയിക്കുന്നതിനുള്ള കുറഞ്ഞ മാർക്ക് 40 ശതമാനവും ആയിരിക്കും. നെഗറ്റീവ് മാർക്ക് ബാധകമാണ്. ഉത്തരം രേഖപ്പെടുത്താത്ത ചോദ്യങ്ങൾക്ക് മാർക്ക് നഷ്ടമാകുകയില്ല.

കമ്മീഷന്‍റെ നിർദേശങ്ങൾക്ക് വിരുദ്ധമായി കുറിപ്പുകളോ, പുസ്തകങ്ങളോ, ഗൈഡുകളോ ഉപയോഗിക്കുന്നവരുടെയും മൊബൈൽ ഫോണ്‍, ഡിജിറ്റൽ ഡയറി, കാൽക്കുലേറ്റർ, പേജർ, ബ്ലൂടൂത്ത്, വാക്മാൻ തുടങ്ങിയ ഇലക്‌‌ട്രോണിക്/ വാർത്താവിനിമയ ഉപകരണങ്ങൾ പരീക്ഷാ കേന്ദ്രത്തിൽ ഉപയോഗിക്കുന്നവരുടെയും പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുന്നവരുടെയും ഉത്തരക്കടലാസുകൾ അസാധുവാക്കുന്നതും അവർക്കെതിരേ കമ്മീഷൻ ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമാണ്.

പരീക്ഷാർഥികൾ തങ്ങളുടെ പ്രൊഫൈലിൽനിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന അഡ്മിഷൻ ടിക്കറ്റിൽ പിഎസ്‌‌സി മുദ്രയുടെ പ്രിന്‍റ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഓണ്‍ലൈൻ പരീക്ഷാർഥികളുടെ ശ്രദ്ധയ്ക്ക്

1. പരീക്ഷാ കേന്ദ്രത്തിൽനിന്നും പരിശോധനയ്ക്കുശേഷം ലഭിക്കുന്ന അക്സസ് കാർഡ് ഹാജരാക്കിയാൽ മാത്രമേ ഓണ്‍ലൈൻ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കൂ.
2. ഈ കാർഡിൽ ക്രമനന്പർ, രജിസ്റ്റർ നന്പർ, യൂസർ നെയിം, പാസ്‌‌വേഡ് എന്നിവ രേഖപ്പെടുത്തിയിരിക്കും. ഇത് രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
3. പരിശോധനയ്ക്കുശേഷം പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുന്പുതന്നെ കാർഡിൽ നിർദേശിച്ചിരിക്കുന്ന സീറ്റിൽ എത്തണം.
4. അക്സസ് കാർഡിൽ തന്നിരിക്കുന്ന യൂസർ നെയിം, പാസ്‌‌വേഡ് ഉപയോഗിച്ച് ഫയൽ ഓപ്പണ്‍ ചെയ്യുക. തുടർന്നു സ്ക്രീനിൽ വെർച്വൽ കീ ബോർഡ് തെളിഞ്ഞുവരും.
5. മൗസ് മാത്രം ഉപയോഗിച്ചാണ് ഉത്തരം അടയാളപ്പെടുത്തേണ്ടത്.
6. പരീക്ഷയ്ക്ക് ആവശ്യമായ നിർദേശങ്ങൾ തെളിഞ്ഞു കാണും.
7. പതിനഞ്ച് മിനിറ്റ് ഓണ്‍ലൈൻ പരീക്ഷയുടെ പരിശീലനത്തിനായി അനുവദിക്കും.
8. പരിശീലനത്തിന് നൽകിയ സമയം കഴിഞ്ഞാൽ ഉടൻ യഥാർഥ പരീക്ഷയ്ക്ക് മോണിട്ടർ റെഡിയാകും.
9. പരീക്ഷാ സമയം സ്ക്രീനിൽ തെളിഞ്ഞു കാണാം.
10. ആകെ 100 ചോദ്യം. ഒരു സമയം ഒരു ചോദ്യം മാത്രമേ സ് ക്രീനിൽ കാണാൻ കഴിയൂ.
11. മോണിറ്റർ സ്ക്രീനിന്‍റെ താഴെയായി 100 ചതുരങ്ങളിലായി 100 ചോദ്യങ്ങൾ അടങ്ങിയ ഒരു സ്ട്രിപ് ഉണ്ടായിരിക്കും. ഏത് ചോദ്യമാണോ തെരഞ്ഞെടുക്കുന്നത് ആ ചോദ്യം നീല നിറത്തിലാകും. ആ ചോദ്യവും ഉത്തരങ്ങളുടെ ഓപ്ഷൻസും പ്രത്യക്ഷപ്പെടുകയും ചെയ്യും. ശരി മാർക്ക് ചെയ്ത ഉത്തരങ്ങൾ ശരി മാർക്ക് ഒഴിവാക്കി മാറ്റിയെഴുതുവാനും സാധിക്കും. തെരഞ്ഞെടുത്ത ചോദ്യങ്ങൾ നീലനിറത്തിലാകുന്നതിനാൽ പരീക്ഷാർഥിക്ക് ഉത്തരം രേഖപ്പെടുത്തിയവ ഏതെന്ന് വിലയിരുത്തുവാൻ സാധിക്കും.
12. ഏതെങ്കിലും ചോദ്യങ്ങൾ പുനഃപരിശോധനാ വിധേയമാക്കണമെങ്കിൽ റിവ്യൂ ബട്ടണ്‍ ഉപയോഗിക്കാം. ഉത്തരം എഴുതിയ ചോദ്യമാണെങ്കിൽ റിവ്യൂ ബട്ടണ്‍ ഉപയോഗിച്ചാൽ അത് ഓറഞ്ചുനിറത്തിലാവുകയും ഉത്തരം എഴുതാത്ത ചോദ്യങ്ങൾ മഞ്ഞനിറത്തിലാവുകയും ചെയ്യും. ഒരു നിശ്ചിത സമയമേ ഇതിനു ലഭിക്കൂ.
13. മുകളിലുള്ള ടൈമർ, സീറോയിൽ ആയാൽ അതുവരെ ഓപ്ഷൻസ് കൊടുത്ത എല്ലാ ഉത്തരങ്ങളും സേവ് ആവുകയും എക്സാം സ്റ്റാറ്റിസ്റ്റിക്സ് പേജ് പ്രത്യക്ഷപ്പെടുകയും പരീക്ഷാർഥി പരീക്ഷയിൽനിന്നും പുറത്തിറങ്ങുകയും ചെയ്യും.
14. എക്സാം സ്റ്റാറ്റിസ്റ്റിക്സ് പേജിൽ എത്ര ചോദ്യങ്ങളുടെ ഉത്തരങ്ങൾ രേഖപ്പെടുത്തി, എത്ര ചോദ്യങ്ങളുടെ ഉത്തരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് കാണിക്കും.
15. സിസ്റ്റം തകരാറിലാവുകയോ ഏതെങ്കിലും തരത്തിലുള്ള സഹായം പരീക്ഷാർഥിക്ക് ആവശ്യമായോ വന്നാൽ ഇൻവിജിലേറ്ററുടെ സഹായം തേടാവുന്നതാണ്. സംശയനിവാരണത്തിനായി മറ്റു പരീക്ഷാർഥികളുടെ സഹായം തേടുവാൻ പാടില്ല.
16. ഒരു ചോദ്യത്തിനെങ്കിലും പരീക്ഷാർഥി ഉത്തരം രേഖപ്പെടുത്തിയില്ലെങ്കിൽ ആ പരീക്ഷ അസാധുവായിരിക്കും
17. ഓരോ ശരി ഉത്തരത്തിനും ഒരു മാർക്ക് ലഭിക്കും. ശരി അല്ലാത്ത ഉത്തരത്തിന് 1/3 മാർക്ക് നഷ്ടപ്പെടുകയും ചെയ്യും (നെഗറ്റീവ് മാർക്ക് സംവിധാനം തുടരും).

* സമയക്രമം: കെഎസ്ആർ-സെഷൻ 1: രാവിലെ 8.30മുതൽ
* 12 വരെ. സെഷൻ 2: ഉച്ചയ്ക്ക് 12.30 മുതൽ നാലുവരെ.
* മറ്റു പരീക്ഷകൾ- സെഷൻ 1: രാവിലെ 8.30മുതൽ 11.30വരെ.
* സെഷൻ 2- രാവിലെ 11.45 മുതൽ ഉച്ചയ്ക്ക് 1.45 വരെ
* സെഷൻ 3. ഉച്ചകഴിഞ്ഞ് 2.00 മുതൽ വൈകിട്ട് അഞ്ചുവരെ.

പ്രൈമറി ഹെഡ്മാസ്റ്റർ പ്രമോഷന് 50 വയസ് കഴിഞ്ഞവർക്കും ടെസ്റ്റ് യോഗ്യത നിർബന്ധം: ഹൈക്കോടതി

പ്രൈമറി ഹെഡ്മാസ്റ്റർ പ്രമോഷന് 50വയസ് കഴിഞ്ഞവർക്കും ഡിപ്പാർട്ട്മെന്‍റൽ ടെസ്റ്റ് യോഗ്യത നിർബന്ധമാണെന്ന് ഹൈക്കോടതി.
ഡിപ്പാർട്ട്മെന്‍റൽ ടെസ്റ്റുകൾ പാസാകാത്തവരെ പ്രൈമറി ഹെഡ്മാസ്റ്റർമാരായി പ്രമോട്ട് ചെയ്യുന്നത് ചട്ടലംഘനമാണെന്നും ഈ യോഗ്യത നേടുന്ന തിനുവേണ്ടി ഇളവ് അനുവദിക്കുവാൻ സർക്കാരിന് അവകാശമില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ അവകാശ ചട്ടത്തിലെ 18(1) ചട്ടം ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ വിധി.
ഹെഡ്മാസ്റ്റർ പ്രമോഷന് 12 വർഷത്തെ അധ്യാപന പരിചയവും ബന്ധപ്പെട്ട ടെസ്റ്റ് യോഗ്യതയും ഉണ്ടായിരിക്കണമെന്നാണ് വിദ്യാഭ്യാസ അവകാശനിയ മം. ടെസ്റ്റ് യോഗ്യത ഉള്ളവർക്കു മാത്രമേ ഹെഡ്മാസ്റ്റർ പ്രമോഷൻ നൽകാവൂവെന്നും യോഗ്യത ഇല്ലാത്തവരെ പ്രമോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അവരെ റിവേർട്ട് ചെയ്യാനും ഹൈക്കോടതി വിധിയിൽ നിർദേശിക്കുന്നു.


സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവർക്കായി സ്പെഷൽ കെയർ അലവൻസായി 1000രൂപ ലഭിക്കുമെന്ന് അറിഞ്ഞു. എന്നാൽ, എന്‍റെ പെൻ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓഫീസ് അറ്റൻഡന്‍റായി 30-06-2019ൽ വിരമിച്ചു. എനിക്ക് 1- 1- 2019ലെ ഡിഎ കുടിശികയും 01- 07 -2019 മുതലുള്ള പെൻഷൻ കുടിശികയും ട്രഷറിയിൽനിന്നുതന്നെ ലഭിക്കുമോ? ഇതിനുവേണ
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഗ്രേഡ് ലഭിച്ചിട്ടില്ല. ശന്പളം പുതുക്ക
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
18- 07- 2019ൽ സർവീസിൽ പ്രവേശിച്ചു. എന്‍റെ ശന്പളം പരിഷ്കരിക്കേണ്ട ആവശ്യമുണ്ടോ? ശന്പളപരിഷ്കരണം 01 -07- 2019ലെ അടിസ്ഥാന ശന്പളത്തിന്‍റെ അടിസ്ഥാനത്തിലാണല്ലോ. അതുപോ
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓഫീസ് അറ്റൻഡന്‍റായി 20-10-2012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബർ 20ന് എട്ടു വർഷം സർവീസ് പൂർത്തിയായി. എന്നാൽ, എനിക്കു ലഭിക്കാനുള്ള ഒന്നാമത്തെ സ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്‍റെ ശന്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം എന്നിവ ആരാണ് ചെയ്യേണ്ടത്. അതുപോലെ 1 -1- 2
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ്ക്ക് അടുത്തകാലത്ത് ഒരു അപകടം പറ്റി. ഇനി ജോലി ചെയ്യുവാൻ സാധിക്കില്ല. ഇപ്പോൾ 6
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട്ട്മെന്‍റൽ ടെസ്റ്റുകൾ ജയിക്കാത്തതുകൊണ്ട് ഇതുവരെയും പ്രൊബേഷൻ ഡിക്ലയർ ചെയ്തിട്ട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്‍റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സർട്ടിഫിക്കറ്റിന്‍റെ ഫോട്ടോ സ്റ്റാറ്റ് കോപ്പി കൈവശം ഉണ്ട്. ഡ്യൂപ്ലിക്കേറ്റ് സർട്ടി
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലായിരുന്നു. രണ്ടു ലക്ഷംരൂപ ചികിത്സയ്ക്കായി ചെലവായി. ഈ തുക എനിക്ക് റീ ഇംബേഴ്സ്മെന
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉത്തരവായിട്ടുണ്ടല്ലോ. നിലവിൽ 20 ശതമാനം ഡിഎ ആണല്ലോ ലഭിക്കുന്നത്. ഇതു സംബന്ധിച
ഹാഫ് പേ ലീവിന് അർഹതയില്ല
ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ് അല്ലാതെ ഹാഫ് പേ ലീവ്, കമ്യൂട്ട് ലീവ് എന്നിവ എടുക്കാൻ എനിക്കു സാധിക്കുമോ? 20 ദി
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്നു റിട്ടയർ ചെയ്ത ഹൈസ്കൂൾ അധ്യാപകനാണ്. എന്‍റെ പെൻഷൻ പരിഷ്കരണം ട്രഷറിയിലാണോ ചെയ്യുന്നത്. അതുപോലെ ശന്പളം പരിഷ്കരിച്ചതിന്‍റെ ഫ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്രത്യേക റിക്രൂട്ട്മെന്‍റ് പ്രകാരം കളക്‌‌ടറാണ് എന്നെ നിയമിച്ചത്. എനിക്ക് ഏഴു വർഷത്തെ സർവീസുണ്ട്. 2021 മ
ഡിസിആർജിക്ക് അവകാശമുണ്ട്
എന്‍റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്പ് മരിച്ചു. ഞങ്ങളുടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ഞാൻ ഏക മകളാണ്. ഒരു വർഷം മുന്പ് ഞാ
പെൻഷൻ പരിഷ്കരണം 2019- മിനിമം പാർട്ട്ടൈം പെൻഷൻ 5750 രൂപ
നിലവിലുള്ള സർവീസ് പെൻഷൻ / പാർട്ട് ടൈം / ഫാമിലി പെൻഷൻ എന്നിവ മുൻകാല പ്രാബല്യത്തോടെ 01/07/ 2019മുതൽ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. (ഗ.ഉ(പി) 30/2021 ധന
പെൻഷൻ പരിഷ്കരിക്കുന്നതിന് പുതിയ ഫോർമുല
പെൻഷൻ പരിഷ്കരിക്കുന്നതിന് പുതിയ ഫോർമുല സ്വീകരിച്ചിരിക്കുന്നു.
01/07/2019 മുതലുള്ള പെൻഷൻ പരിഷ്കരിക്കുന്നതിനുവേണ്ടി 30/06/2019ലെ അടിസ്ഥാന പെൻഷനെ 1.38 കൊ
മെഡിക്കൽ അലവൻസ് `500
സർവീസ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് 300രൂപയിൽനിന്ന് 500രൂപആയി 01/04/2021 മുതൽ വർധിപ്പിച്ചിട്ടുണ്ട്. പാർട്ട് ടൈം പെൻഷൻകാരുടെയ
സർവീസിന് ഗുണം ചെയ്യില്ല
എയ്ഡഡ് സ്കൂൾ, യുപി സ്കൂൾ അധ്യാപികയാണ്. 2022 മേയ് മാസത്തിൽ റിട്ടയർ ചെയ്യും. എന്നാൽ എന്‍റെ ജനനത്തീയതിയിൽ 11 മാസത്തെ വ്യത്യാസമുണ്ട്. എന്‍റെ ജനനത്തീയതി ജനന സർട
ഡിഎയ്ക്ക് അർഹതയുണ്ട്
വെയർഹൗസിംഗ് കോർപറേഷനിൽ അസിസ്റ്റന്‍റായി ജോലി ചെയ്യുന്നു. വെയർ ഹൗസിംഗ് കോർപറേഷനിലെ ജീവനക്കാരുടെ ശന്പളം മുൻകാല പ്രാബല്യത്തോടെ 01/09/2012, 01/09/2017 എന്നീ തീയ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ്. ഭിന്നശേഷിക്കാർക്ക് അർഹതയുള്ള സ് പെഷൽ കാഷ്വൽ ലീവ് എടുത്തിരുന്നു. സ്പെഷൽ കാഷ്വൽ ലീവിലിരിക്കുന്പോൾ സ്പെഷൽ കണ്‍വയൻസിന്
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മുതൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലായി ജോലിചെയ്തു വരുന്നു. എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്ന എനിക്ക് മേൽ ഓഫീസുകളിൽ പോകുന്നതിനു യാത്രപ്പടിക്ക് അർഹതയ
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 സാന്പത്തികവർഷത്തിൽ ആദായനികുതി കണക്കാക്കുന്നതിൽ ചില വ്യത്യാസങ്ങളുണ്ടല്ലോ. 2020 ഏപ്രിൽ മുതലുള്ള വരുമാനമാണല്ലോ ഇതിനുവേണ്ടി കണക്കാക്കുന്നത്. ജീവനക
വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
മൃഗസംരക്ഷണ വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറായി കഴിഞ്ഞ 22 വർഷമായി ജോലി നോക്കുന്നു. ഇപ്പോൾ 65 വയസുണ്ട്. എനിക്ക് 70 വയസുവരെ ജോലിയിൽ തുടരാവുന്നതാണല്ലോ. വ്യക്
പ്രൊബേഷനു യോഗ്യകാലമാണ്
പ്രസവാവധി സാധാരണ നിലയിൽ പ്രൊബേഷനു യോഗ്യ താ കാലമായി കണക്കാക്കുമല്ലോ. അതുപോലെ ദത്ത് അവധിയെടുക്കുന്നത് പ്രൊബേഷനു യോഗ്യതാ കാലമായി കണക്കാക്കുമോ? ഇതിനു പ്രസവാവധി
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എയ്ഡഡ് എൽപി സ് കൂൾ അധ്യാപികയാണ്. 13 വർഷം സർവീസുണ്ട്. 2021 മാർച്ചിലുണ്ടാകുന്ന ഒരു റിട്ടയർമെന്‍റ് വേക്കൻസിയിൽ എച്ച് എം പോസ്റ്റ് കിട്ടുമെന്നുറപ്പുണ്ട്. അക്കൗണ്
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എയ്ഡഡ് സ്കൂളിൽനിന്ന് 1997 ഏപ്രിലിൽ എച്ച് എസ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വർഷം സർവീസ് ഉണ്ടായിരുന്നെങ്കിലും 28 വർഷമേ പെൻഷനുള്ള യോഗ്യതാ കാലമായി കണക്കാക്കിയുള
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മുതൽ എയ്ഡഡ് സ്കൂളിൽ (സിംഗിൾ മാനേജ്മെന്‍റ്) ഹെഡ്മിസ്ട്രസ് ആയി ജോലിചെയ്തുവരുന്നു. 16 വർഷം സർവീസുണ്ട്. ടെസ്റ്റുകൾ ഒന്നും പാസായിട്ടില്ല. 2021 ജനുവരി
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ട്രഷറി മുഖാന്തിരം പെൻഷൻ വാങ്ങുന്ന ആളാണ്. എന്‍റെ മകൾ അമേരിക്കയിലായിരുന്നു. അതിനാൽ 2020 മാർച്ച് മാസത്തിൽ താത്‌‌കാലിക വീസയിൽ അമേരിക്കയ്ക്കുപോയി. പിന്നീടു കോവ
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏപ്രിൽ മാസം സർവീസിൽനിന്ന് റിട്ടയർചെയ്ത അറ്റൻഡറാണ്. പെൻഷൻ പറ്റിയപ്പോൾ പെൻഷന്‍റെ 40 ശതമാനം കമ്യൂട്ട് ചെയ്തിരുന്നു. 1800 രൂപയാണ് കമ്യൂട്ട് ചെയ്തിരുന്നത
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.