Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ ഇനി മുതൽ ഒാൺലൈനിൽ
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു പൊതുമേഖലാ ജീവനക്കാർക്കുമായി പിഎസ്‌‌സി നടത്തുന്ന ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ ഒാൺലൈനിലേക്ക് മാറുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്താൻ നിശ്ചയിച്ചിട്ടുള്ള ഡിപ്പാർട്ട്മെന്‍റൽ പരീക്ഷകൾക്ക് ഓണ്‍ലൈൻ മുഖേന അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ 2019 ജനുവരി 30 രാത്രി 12 മണി വരെ സ്വീകരിക്കും. നിശ്ചിത സമയത്തിനു മുന്പു തന്നെ ഇ-പേയ്മെന്‍റ് സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കുന്നതിലും അപേക്ഷ സമർപ്പിക്കുന്നതിലും പരീക്ഷാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓണ്‍ലൈൻ മുഖേനയല്ലാതെയുള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. പിഎസ്‌‌സിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം പരീക്ഷാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. മുൻപരീക്ഷകൾക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ള പരീക്ഷാർഥികൾ ഒരു കാരണവശാലും വീണ്ടും രജിസ്റ്റർ ചെയ്യുവാൻ പാടില്ല. അവർ പ്രസ്തുത രജിസ്ട്രേഷനിലൂടെ(പ്രൊഫൈലിലൂടെ) മാത്രം ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.
സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് ഇൻ മലയാളം(തമിഴ്, കന്നഡ), മൈനോരിറ്റി ലാംഗ്വേജ് ടെസ്റ്റ്(തമിഴ്, കന്നഡ) എന്നീ ടെസ്റ്റുകൾക്ക് വിവരണാത്മക രീതിയിലും വകുപ്പുതല പരീക്ഷയുടെ ബാക്കിയുള്ള എല്ലാ ടെസ്റ്റുകൾക്കും 2012 ജൂലൈ മുതൽ ഒബ്ജെക്ടീവ് രീതിയിലുമാണ് (ഒഎംആർ/ഓണ്‍ലൈൻ)പരീക്ഷ നടത്തുന്നത്. ആൽഫ കോഡ് ബാധകമായിട്ടുള്ള ഒഎംആർ/ഓണ്‍ലൈൻ പരീക്ഷയാണ് നടത്തുന്നത്. ഓരോ പേപ്പറിന്‍റെയും പരമാവധി മാർക്ക് നൂറും വിജയിക്കുന്നതിനുള്ള മിനിമം മാർക്ക് 40ഉം ആണ്. നെഗറ്റീവ് മാർക്ക് ബാധകമാണ്. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കുകയും ഓരോ തെറ്റുത്തരത്തിനും മൂന്നിലൊന്ന് മാർക്ക് നഷ്ടമാകുകയും ചെയ്യും. വകുപ്പുതല പരീക്ഷകൾക്ക് നിലവിലുള്ള വിത്ത് ബുക്ക്/വിത്തൗട്ട് ബുക്ക് രീതി തുടരുന്നതാണ്.

വിവിധ മേഖലകൾ

പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, എന്നീ മൂന്നു മേഖലകളിലായി നടത്തുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതാത് മേഖലകളിലെ പരീക്ഷാ കേന്ദ്രങ്ങളുടെ ലഭ്യതയ്ക്കനുസൃതമായി പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതാണ്.

തിരുവനന്തപുരം മേഖലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടും.

എറണാകുളം മേഖലയിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടും.

കോഴിക്കോട് മേഖലയിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഉൾപ്പെടും.

ഡിപ്പാർട്ട്മെന്‍റൽ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെയും തങ്ങൾ സമർപ്പിച്ച അപേക്ഷയിലെ വിവരങ്ങൾ (ഉദാ: പേപ്പറുകൾ, ടെസ്റ്റ്, മേഖല മുതലായവ) മാറ്റി നൽകുന്നതിന് പരീക്ഷാർഥികൾക്ക് അനുവാദം ഉണ്ടായിരിക്കുന്നതാണ്. അവസാനതീയതിയിൽ നിലവിലുള്ള ഫോട്ടോയും മറ്റു വിവരങ്ങളും അടങ്ങിയ അപേക്ഷകളാവും പരിഗണിക്കുക. ഓണ്‍ലൈൻ അപേക്ഷകൾ പൂരിപ്പിക്കുന്നതിന് മുന്പ് വിജ്ഞാപനം വിശദമായി വായിക്കേണ്ടതാണ്. വിജ്ഞാപനം കമ്മീഷന്‍റെ വെബ് സൈറ്റിലും കമ്മീഷന്‍റെ ജില്ലാ, മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിലും ലഭ്യമാണ്.

പരീക്ഷയ്ക്കുള്ള സമയവിവര പട്ടികയും മേഖലാ കേന്ദ്രങ്ങളുടെ പേരും യഥാസമയം ഗസറ്റിൽ പരസ്യപ്പെടുത്തുന്നതാണ്. സമയവിവര പട്ടികകൾ പബ്ലിക് സർവീസ് കമ്മീഷന്‍റെ വെബ്സൈറ്റ്, ജില്ലാ/മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും പരീക്ഷാർഥികൾക്ക് റഫറൻസിന് ലഭിക്കുന്നതാണ്. കൂടാതെ ഓരോ പരീക്ഷാർഥിക്കും ആവശ്യമായി വരുന്ന പരീക്ഷകളുടെ ടൈംടേബിൾ അവരവരുടെ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്. വ്യക്തിപരമായി പരീക്ഷാർഥികൾക്ക് സമയവിവര പട്ടികകൾ തപാലിൽ അയയ്ക്കുന്നതല്ല.

രജിസ്ട്രേഷൻ

ഡിപ്പാർട്ട്മെന്‍റൽ‍ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കΩമ്മീഷന്‍റെ ഒൗദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.inലെ ഡിപ്പാർട്ട്മെന്‍റൽ‍ ടെസ്റ്റ് രജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്ട്രേഷൻ പേജ് സ്ക്രീനിൽ തെളിയും.
ആദ്യമായി രജിസ്റ്റർ ചെയ്യുന്നവർ പ്രസ്തുത പേജിലെ Sign Up ബട്ട ൺ ക്ലിക്ക് ചെയ്യണം. അപ്പോൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള ഓൺലൈൻ ഫോറം സ്ക്രീനിൽ ലഭ്യമാകും. ആദ്യം പരീക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അതിനുശേഷം പരീക്ഷാർഥിയുടെ വ്യക്തിഗത വിവരങ്ങൾ.

ഫോട്ടോയെടുക്കുന്പോൾ ശ്രദ്ധിക്കേണ്ടവ
1. ഫോട്ടോ 31-12-2010നുശേഷം എടുത്തവയായിരിക്കണം. അപേക്ഷകന്‍റെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയിൽ പ്രിന്‍റ് ചെയ്തിരിക്കണം.

2. പരീക്ഷാർഥിയുടെ മുഖവും തോൾഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക വിധത്തിലുള്ള കളർ/ബ്ലാക്ക് ആൻഡ് വൈറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോആയിരിക്കണം.

3. 200 പിക്സൽ‍ ഉയരവും 150 പിക്സൽ വീതിയും ഉള്ളതും jpg ഫോർമാറ്റിലുള്ളതും 30kb ഫയൽ‍ സൈസിൽ അധികരിക്കാത്തതുമായ ഫോട്ടോകൾ ആണ് അപ്‌‌ ലോഡ് ചെയ്യേണ്ടത്. അപ്രകാരമല്ലാത്ത ഫോട്ടോകൾ നിരുപാധികം നിരസിക്കും.

സർവീസ് വിവരങ്ങൾ

ഉദ്യോഗസംബന്ധമായ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്. ഡിപ്പാർട്ട്മെന്‍റിന്‍റെ പേര്, പരീക്ഷാർഥിയുടെ നിലവിലെ തസ്തികയുടെ പേര്, ഓഫീസ് അഡ്രസ്, തിരിച്ചറിയൽ വിവരങ്ങൾ എന്നിവ നൽ‍കണം. തിരിച്ചറിയൽ വിവരങ്ങളിൽ പാൻകാർഡ് നന്പർ, PEN (പെർമനന്‍റ് എംപ്ലോയി നന്പർ ), വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് നന്പർ ഇവയിലേതെങ്കിലും ഒന്നു നൽകാവുന്നതാണ്.

മേൽപ്പറഞ്ഞിട്ടുള്ള വിവരങ്ങൾ നൽകി ഡിക്ലറേഷനിൽ പറഞ്ഞിട്ടുള്ള വിവരങ്ങൾ വായിച്ചു നോക്കി അതിനുള്ള ബോക്സിൽ ക്ലിക്ക് ചെയ്ത് Next ബട്ടൺ ക്ലിക്ക് ചെയ്യണം. അപ്പോൾ പരീക്ഷാർഥിക്ക് Login Details ലഭ്യമാകും. പ്രസ്തുത പേജിൽ പരീക്ഷാർഥിക്ക് സ്വന്തമായോ അല്ലെങ്കിൽ‍ സിസ്റ്റം നൽകിയിട്ടുള്ള യൂസർ നെയിമോ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പരീക്ഷാർഥി താത്പര്യമുള്ള യൂസർ നെയിമും പാസ്‌‌വേഡും വളരെ കൃത്യതയോടെ പൂരിപ്പിക്കുവാൻ ശ്രദ്ധിക്കണം. അതിനുശേഷം നൽകിയിട്ടുള്ള സെക്യൂരിറ്റി കോഡ് അതുപോലെ തന്നെ പൂരിപ്പിച്ച് Submit ബട്ടൺ ക്ലിക്ക് ചെയ്യു ന്പോൾ രജിസ്ട്രേഷൻ പൂർണമാകും.

പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട വിധം

User Idഉം Passwordഉം നൽകി സ്വന്തം പേജിൽ എത്തിയ പരീക്ഷാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനായി പേജിൽ‍ വലതുഭാഗത്തായി കാണുന്ന Apply For Test ക്ലിക്ക് ചെയ്യുക. ആദ്യഘട്ടം മേഖലകൾ (എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്- ഇവയിൽ ഏതെങ്കിലുമൊന്ന്) തെരഞ്ഞെടുക്കുക. രണ്ടാം ഘട്ടം ഒാരോ േമഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലാ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുക.

എറണാകുളത്തിനും കോഴിക്കോടിനും അഞ്ചും തിരുവനന്തപുരത്തിന് നാലും ജില്ലാ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഏതു മേഖല തെരഞ്ഞെടുത്താലും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജില്ലാ പരീക്ഷാ കേന്ദ്രങ്ങൾ മുഴുവനും മുൻഗണനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്താലേ അപേക്ഷയുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാനാകൂ. മൂന്നാം ഘട്ടത്തിൽ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന സിലബസ് തെരഞ്ഞെടുക്കുക. ഉദാ:- അക്കൗണ്ട് ടെസ്റ്റ്(ലോവർ).

പ്രസ്തുത പരീക്ഷയുടെ ഏതെല്ലാം പേപ്പറുകൾ ആണ് എഴുതുവാൻ ഉദ്ദേശിക്കുന്നതെന്ന് ഓരോന്നായി തെരഞ്ഞെടുത്ത് Add ബട്ടൺ ക്ലിക്ക് ചെയ്യണം. ഒരു പരീക്ഷയുടെ എല്ലാ പേപ്പറുകളും എഴുതുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ All Papers തെരഞ്ഞെടുത്ത് Add ബട്ടൺ ക്ലിക്ക് ചെയ്താൽ മതിയാകും. അത്തരത്തിൽ എഴുതുവാൻ ഉദ്ദേശിക്കുന്ന എല്ലാ പരീക്ഷകളും പ്രസ്തുത പരീക്ഷകളുടെ പേപ്പറുകളും തെരഞ്ഞെടുക്കാവുന്നതാണ്. പ്രസ്തുത പേജിൽ‍ Obligatory Testകൾക്കുള്ള ഫ്രീ ചാൻസ് ഉപയോഗപ്പെടുത്തുന്നതിനുള്ള സൗകര്യമുണ്ട്. ഫ്രീ ചാൻസിന് അർഹത ഉള്ളവർ പ്രസ്തുത ബോക്സിൽ രേഖപ്പെടുത്തേണ്ടതാണ്. തുടർന്ന് ഇ-പേമെന്‍റ് നടപടിയിലേക്ക് പ്രവേശിക്കുക.



സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവർക്കായി സ്പെഷൽ കെയർ അലവൻസായി 1000രൂപ ലഭിക്കുമെന്ന് അറിഞ്ഞു. എന്നാൽ, എന്‍റെ പെൻ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓഫീസ് അറ്റൻഡന്‍റായി 30-06-2019ൽ വിരമിച്ചു. എനിക്ക് 1- 1- 2019ലെ ഡിഎ കുടിശികയും 01- 07 -2019 മുതലുള്ള പെൻഷൻ കുടിശികയും ട്രഷറിയിൽനിന്നുതന്നെ ലഭിക്കുമോ? ഇതിനുവേണ
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഗ്രേഡ് ലഭിച്ചിട്ടില്ല. ശന്പളം പുതുക്ക
ശന്പളസ്കെയിൽ പ്രത്യേകമായി പുതുക്കി നിശ്ചയിക്കേണ്ടതാണ്
18- 07- 2019ൽ സർവീസിൽ പ്രവേശിച്ചു. എന്‍റെ ശന്പളം പരിഷ്കരിക്കേണ്ട ആവശ്യമുണ്ടോ? ശന്പളപരിഷ്കരണം 01 -07- 2019ലെ അടിസ്ഥാന ശന്പളത്തിന്‍റെ അടിസ്ഥാനത്തിലാണല്ലോ. അതുപോ
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓഫീസ് അറ്റൻഡന്‍റായി 20-10-2012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബർ 20ന് എട്ടു വർഷം സർവീസ് പൂർത്തിയായി. എന്നാൽ, എനിക്കു ലഭിക്കാനുള്ള ഒന്നാമത്തെ സ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്‍റെ ശന്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം എന്നിവ ആരാണ് ചെയ്യേണ്ടത്. അതുപോലെ 1 -1- 2
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ്ക്ക് അടുത്തകാലത്ത് ഒരു അപകടം പറ്റി. ഇനി ജോലി ചെയ്യുവാൻ സാധിക്കില്ല. ഇപ്പോൾ 6
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട്ട്മെന്‍റൽ ടെസ്റ്റുകൾ ജയിക്കാത്തതുകൊണ്ട് ഇതുവരെയും പ്രൊബേഷൻ ഡിക്ലയർ ചെയ്തിട്ട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്‍റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സർട്ടിഫിക്കറ്റിന്‍റെ ഫോട്ടോ സ്റ്റാറ്റ് കോപ്പി കൈവശം ഉണ്ട്. ഡ്യൂപ്ലിക്കേറ്റ് സർട്ടി
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലായിരുന്നു. രണ്ടു ലക്ഷംരൂപ ചികിത്സയ്ക്കായി ചെലവായി. ഈ തുക എനിക്ക് റീ ഇംബേഴ്സ്മെന
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉത്തരവായിട്ടുണ്ടല്ലോ. നിലവിൽ 20 ശതമാനം ഡിഎ ആണല്ലോ ലഭിക്കുന്നത്. ഇതു സംബന്ധിച
ഹാഫ് പേ ലീവിന് അർഹതയില്ല
ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ് അല്ലാതെ ഹാഫ് പേ ലീവ്, കമ്യൂട്ട് ലീവ് എന്നിവ എടുക്കാൻ എനിക്കു സാധിക്കുമോ? 20 ദി
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാർച്ച് 31ന് സർവീസിൽനിന്നു റിട്ടയർ ചെയ്ത ഹൈസ്കൂൾ അധ്യാപകനാണ്. എന്‍റെ പെൻഷൻ പരിഷ്കരണം ട്രഷറിയിലാണോ ചെയ്യുന്നത്. അതുപോലെ ശന്പളം പരിഷ്കരിച്ചതിന്‍റെ ഫ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പഞ്ചായത്ത് വകുപ്പിൽ ജോലി ചെയ്യുന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്രത്യേക റിക്രൂട്ട്മെന്‍റ് പ്രകാരം കളക്‌‌ടറാണ് എന്നെ നിയമിച്ചത്. എനിക്ക് ഏഴു വർഷത്തെ സർവീസുണ്ട്. 2021 മ
ഡിസിആർജിക്ക് അവകാശമുണ്ട്
എന്‍റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്പ് മരിച്ചു. ഞങ്ങളുടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ഞാൻ ഏക മകളാണ്. ഒരു വർഷം മുന്പ് ഞാ
പെൻഷൻ പരിഷ്കരണം 2019- മിനിമം പാർട്ട്ടൈം പെൻഷൻ 5750 രൂപ
നിലവിലുള്ള സർവീസ് പെൻഷൻ / പാർട്ട് ടൈം / ഫാമിലി പെൻഷൻ എന്നിവ മുൻകാല പ്രാബല്യത്തോടെ 01/07/ 2019മുതൽ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. (ഗ.ഉ(പി) 30/2021 ധന
പെൻഷൻ പരിഷ്കരിക്കുന്നതിന് പുതിയ ഫോർമുല
പെൻഷൻ പരിഷ്കരിക്കുന്നതിന് പുതിയ ഫോർമുല സ്വീകരിച്ചിരിക്കുന്നു.
01/07/2019 മുതലുള്ള പെൻഷൻ പരിഷ്കരിക്കുന്നതിനുവേണ്ടി 30/06/2019ലെ അടിസ്ഥാന പെൻഷനെ 1.38 കൊ
മെഡിക്കൽ അലവൻസ് `500
സർവീസ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് 300രൂപയിൽനിന്ന് 500രൂപആയി 01/04/2021 മുതൽ വർധിപ്പിച്ചിട്ടുണ്ട്. പാർട്ട് ടൈം പെൻഷൻകാരുടെയ
സർവീസിന് ഗുണം ചെയ്യില്ല
എയ്ഡഡ് സ്കൂൾ, യുപി സ്കൂൾ അധ്യാപികയാണ്. 2022 മേയ് മാസത്തിൽ റിട്ടയർ ചെയ്യും. എന്നാൽ എന്‍റെ ജനനത്തീയതിയിൽ 11 മാസത്തെ വ്യത്യാസമുണ്ട്. എന്‍റെ ജനനത്തീയതി ജനന സർട
ഡിഎയ്ക്ക് അർഹതയുണ്ട്
വെയർഹൗസിംഗ് കോർപറേഷനിൽ അസിസ്റ്റന്‍റായി ജോലി ചെയ്യുന്നു. വെയർ ഹൗസിംഗ് കോർപറേഷനിലെ ജീവനക്കാരുടെ ശന്പളം മുൻകാല പ്രാബല്യത്തോടെ 01/09/2012, 01/09/2017 എന്നീ തീയ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ്. ഭിന്നശേഷിക്കാർക്ക് അർഹതയുള്ള സ് പെഷൽ കാഷ്വൽ ലീവ് എടുത്തിരുന്നു. സ്പെഷൽ കാഷ്വൽ ലീവിലിരിക്കുന്പോൾ സ്പെഷൽ കണ്‍വയൻസിന്
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മുതൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലായി ജോലിചെയ്തു വരുന്നു. എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്ന എനിക്ക് മേൽ ഓഫീസുകളിൽ പോകുന്നതിനു യാത്രപ്പടിക്ക് അർഹതയ
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 സാന്പത്തികവർഷത്തിൽ ആദായനികുതി കണക്കാക്കുന്നതിൽ ചില വ്യത്യാസങ്ങളുണ്ടല്ലോ. 2020 ഏപ്രിൽ മുതലുള്ള വരുമാനമാണല്ലോ ഇതിനുവേണ്ടി കണക്കാക്കുന്നത്. ജീവനക
വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
മൃഗസംരക്ഷണ വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറായി കഴിഞ്ഞ 22 വർഷമായി ജോലി നോക്കുന്നു. ഇപ്പോൾ 65 വയസുണ്ട്. എനിക്ക് 70 വയസുവരെ ജോലിയിൽ തുടരാവുന്നതാണല്ലോ. വ്യക്
പ്രൊബേഷനു യോഗ്യകാലമാണ്
പ്രസവാവധി സാധാരണ നിലയിൽ പ്രൊബേഷനു യോഗ്യ താ കാലമായി കണക്കാക്കുമല്ലോ. അതുപോലെ ദത്ത് അവധിയെടുക്കുന്നത് പ്രൊബേഷനു യോഗ്യതാ കാലമായി കണക്കാക്കുമോ? ഇതിനു പ്രസവാവധി
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എയ്ഡഡ് എൽപി സ് കൂൾ അധ്യാപികയാണ്. 13 വർഷം സർവീസുണ്ട്. 2021 മാർച്ചിലുണ്ടാകുന്ന ഒരു റിട്ടയർമെന്‍റ് വേക്കൻസിയിൽ എച്ച് എം പോസ്റ്റ് കിട്ടുമെന്നുറപ്പുണ്ട്. അക്കൗണ്
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എയ്ഡഡ് സ്കൂളിൽനിന്ന് 1997 ഏപ്രിലിൽ എച്ച് എസ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വർഷം സർവീസ് ഉണ്ടായിരുന്നെങ്കിലും 28 വർഷമേ പെൻഷനുള്ള യോഗ്യതാ കാലമായി കണക്കാക്കിയുള
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മുതൽ എയ്ഡഡ് സ്കൂളിൽ (സിംഗിൾ മാനേജ്മെന്‍റ്) ഹെഡ്മിസ്ട്രസ് ആയി ജോലിചെയ്തുവരുന്നു. 16 വർഷം സർവീസുണ്ട്. ടെസ്റ്റുകൾ ഒന്നും പാസായിട്ടില്ല. 2021 ജനുവരി
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ട്രഷറി മുഖാന്തിരം പെൻഷൻ വാങ്ങുന്ന ആളാണ്. എന്‍റെ മകൾ അമേരിക്കയിലായിരുന്നു. അതിനാൽ 2020 മാർച്ച് മാസത്തിൽ താത്‌‌കാലിക വീസയിൽ അമേരിക്കയ്ക്കുപോയി. പിന്നീടു കോവ
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏപ്രിൽ മാസം സർവീസിൽനിന്ന് റിട്ടയർചെയ്ത അറ്റൻഡറാണ്. പെൻഷൻ പറ്റിയപ്പോൾ പെൻഷന്‍റെ 40 ശതമാനം കമ്യൂട്ട് ചെയ്തിരുന്നു. 1800 രൂപയാണ് കമ്യൂട്ട് ചെയ്തിരുന്നത
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.