അങ്കത്തട്ടിലെ ചിന്നക്കലൈഞ്ജർ
അങ്കത്തട്ടിലെ ചിന്നക്കലൈഞ്ജർ
എല്ലാം ഒരു നിയോഗം എന്നു പറയാം. അല്ലെങ്കിൽ ഇതൊന്നുമായിരുന്നില്ല സംഭവിക്കേണ്ടിയിരുന്നത്. തനിക്കു പകരം ചേട്ടന്മാരോ കുടുംബത്തിലെ മറ്റ് വീറുള്ള ആൺ തരികളോ, എന്തിന് പെണ്ണുങ്ങളോ ഒക്കെ പടനയിക്കാനുള്ള നിയോഗവുമായി നിൽക്കേണ്ടതാണ്. പക്ഷെ വലിയ ദളപതി -അച്ഛൻ കരുണാനിധിയുടെ കരുണാ കടാക്ഷം തനിക്കായിരുന്നു. പിന്നെ കാര്യങ്ങൾ എളുപ്പമായി. അങ്ങനെ സേനയിലെ രണ്ടാമൻ വരെയായി. ഇടയ്ക്ക് മന്ത്രിയും മേയറും ഉപമുഖ്യനുമൊക്കെയായി. ഇപ്പോഴിതാ നായക സ്ഥാനവും. ഇനി അച്ഛനെ പോലെ തന്ത്രങ്ങൾ മെനയണം. വിജയിച്ചേ പറ്റൂ. അല്ലെങ്കിൽ അടിയറവു പറഞ്ഞ് പിന്മാറേണ്ടി വരും.

ഇക്കാര്യം വളരെ നന്നായി അറി‍യാവുന്നതുകൊണ്ട് ഓരോ ചുവടും കരുതലോടെയാണ് മുന്നേറ്റ കഴകത്തിന്‍റെ മുൻനിര പോരാളിയായ സ്റ്റാലിൻ മുന്നോട്ടു വയ്ക്കുന്നത്. ആരെ വിശ്വസിക്കണം, വിശ്വസിച്ചുകൂടാ എന്നൊക്കെ ഇത്രയും നാളത്തെ പടപ്പുറപ്പാടിൽനിന്നും പഠിച്ചിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി പോലും ഒന്നും ഉലച്ചുകൂടാ. കണക്കു കൂട്ടലുകൾ തെറ്റിക്കൂടാ. അങ്ങനെയെങ്ങാനും സംഭവിച്ചാൽ പിന്നെയുള്ളത് മരണമാണ്. ഉയർത്തെണീപ്പിന് ഒരു സാധ്യതയും ഇല്ലാത്ത മരണം.

തന്നെ പടത്തലവനായി തെരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നും അച്ഛന്‍റെ കസേര തനിക്ക് നൽകിയേക്കുമെന്നുമുള്ള വ്യക്തമായ സൂചനകൾ ലഭിച്ചുതുടങ്ങിയതുമുതൽ എം.കെ. സ്റ്റാലിൻ എന്ന ദളപതിയെ അണികൾ എല്ലാ കാര്യങ്ങളിലും രണ്ടാമനായി കണ്ടുതുടങ്ങിയതിൽ അത്ഭുതമില്ല. അത് ഒരു പരിധിവരെ അദ്ദേഹത്തിന് ഇപ്പോൾ വലിയ അനുഗ്രഹമാണുതാനും. വലിയ അണ്ണൻ അഴഗിരിക്ക് ഇതൊന്നും ഇഷ്ടമാകില്ല എന്ന് മുൻകൂട്ടി അറിഞ്ഞ് ആ ശല്യസാധ്യതയെ നാലുവർഷം മുന്പ് കൂട്ടത്തിൽനിന്നു പുറത്താക്കി. ഇതിന് അച്ഛൻ കലൈഞ്ജർ എന്ന ജ്ഞാനിയുടെ പൂർണ സമ്മതവും കൂടി ഉണ്ടായപ്പോൾ സംഗതി കുറച്ച് സ്മൂത്തായി. ഏറ്റവും ഒടുക്കം മുറുമുറുപ്പുകൾ അഴഗിരിക്കോട്ടയായ മധുരയിൽനിന്നുപോലും ഉണ്ടാകാതെ കാക്കാൻ സ്റ്റാലിനു കഴിഞ്ഞത് വലിയ വിജയം തന്നെയാണ്. എങ്കിലും പാളയത്തിലെ പടയെ, അത് എത്ര ചെറുതായാൽ പോലും പേടിക്കണമല്ലോ. അതുകൊണ്ട് പിന്നിൽപോലും ഒരു കണ്ണുമായി എപ്പോൾ വേണമെങ്കിലും കൂടപ്പിറപ്പുകളുടെ കൂടെയുള്ളവരുടേയും കുത്തിത്തിരിപ്പ് പ്രതീക്ഷിച്ചും അതു നേരിടാനുള്ള കരുക്കൾ നീക്കിയുമാണ് മുന്നോട്ടുള്ള നീക്കം.

കുടുംബക്കാരെ പിണക്കിയാലും കൂടെനിൽക്കുന്നവരെ ഇണക്കി നിർത്തണം. ആ തന്ത്രം അച്ഛനെപ്പോലെ മകനും നന്നായി അറിയാം. അതുകൊണ്ട് അച്ഛനൊപ്പും ഉന്നതസ്ഥാനങ്ങളിൽ അചഞ്ചലമായി നിലകൊണ്ട സീനിയർ നായകന്മാരെ ആദരിച്ചും പിണക്കാതെനോക്കിയും ഉപദേശങ്ങൾ സ്വീകരിച്ചും കൂടെനിർത്തി ശക്തിതെളിയിച്ചാണ് പോക്ക്. അതുകൊണ്ടുതന്നെ സർവ കാര്യക്കാരുടേയും കൂട്ടായ്മയിൽ ഒരു ഈച്ചപോലും എതിർത്തു പറന്നില്ല. പുതിയ നേതാവിന് പൂർണ പിന്തുണയും കൈയടിയുമുണ്ടായി. എതിർ പക്ഷത്ത് (രണ്ടിലക്കാർ) സംഭവിച്ചതുപോലെ എതിർ ചേരിയുണ്ടാക്കാനോ അങ്ങോട്ട് മുഖംതിരിച്ചു നിൽക്കാനോ ആരുമുണ്ടായില്ല.വിജയത്തിന്‍റെ ആദ്യ സൂചനയാണ് ഇതെങ്കിലും പടക്കളത്തിലെ കരുനീക്കങ്ങളിലെ ചടുലതയും തന്ത്രങ്ങളുമാണ് നിർണായകം.

ഒരു പെരിയ പോരാട്ടവും രണ്ട് ചിന്ന ബലപ്രയോഗങ്ങളും ഉടൻ വരുന്നുണ്ട്. അവയിൽ എല്ലാം കരുത്തു തെളിയിക്കണം. എങ്കിൽ പിന്നെ തിരിഞ്ഞു നോക്കേണ്ട. അജയ്യനായി മുന്നേറാം. അമരത്ത് അച്ഛനെപ്പോലെ അരനൂറ്റാണ്ടു കാലം വരെ വേണമെങ്കിലും അമരക്കാരനായി തുടരാം.

ആദ്യ രണ്ടു പരീക്ഷണങ്ങൾ രണ്ട് നിയമ സഭാ മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളാണ്. പടയുടെ നടത്തിപ്പുചുമതലക്കാരനായിരുന്നപ്പോൾ നടന്ന ആർകെ.നഗർ ഉപതെരഞ്ഞെടുപ്പിൽ പച്ചതൊടാനായില്ലെങ്കിലും സംഗതി അത്ര ഗൗരവമായി എടുക്കേണ്ട എന്നാണ് മുതിർന്ന യോധാക്കളുടെ പക്ഷം. കാരണം നിരവധിയുണ്ട് നിരത്താൻ. മാത്രവുമല്ല അന്ന് വലിയ ദളപതി കരുണാനിധിയായിരുന്നു പേരിനായാലും മുൻനിരക്കാരൻ. അന്ന് സ്റ്റാലിൻ മുന്നിൽനിന്ന് നയിക്കുകമാത്രമായിരുന്നു. എന്നാൽ ഇന്ന് എല്ലാംമാറി വിജയമായാലും പരാജയമായാലും അതിന്‍റെ ഗുണദോഷങ്ങൾ നേരിട്ടു പതിക്കുക പുതിയ നേതാവിന്‍റെ തോളിലാണ്. പൂർണ്ണ അർത്ഥത്തിലുള്ള കന്നിയങ്കമായതുകൊണ്ട്,വരാൻപോകുന്ന ഉപതെരഞ്ഞെടുപ്പായിരിക്കും ശരിക്കും ആദ്യ പരീക്ഷണം. ഇതിൽ വിജയിച്ചാൽ വലിയ ആത്മവിശ്വാസത്തോടെ വരുന്ന പാർലമെന്‍റ് അങ്കത്തിന് കച്ചകെട്ടാം.

വലിയ പടത്തലവൻ കരുണാനിധി മരിച്ച ഒഴിവിലാണ് തിരുവാരൂരിൽ ഉപതെരഞ്ഞെടുപ്പ്. അവിടെ അണികളുടെ ആർപ്പുവിളികൾക്ക് പഞ്ഞമില്ലാത്തതുകൊണ്ട് അധികം പയറ്റി വിയർക്കേണ്ടി വരില്ലായിരിക്കാം. പക്ഷെ എഡിഎംകെയിലെ ഏ.കെ. ബോസിന്‍റെ മരണത്തെതുടർന്നാണ് തിരുവാരൻകുണ്ട്രത്ത് നടക്കുന്ന അങ്കത്തിൽ ജയിച്ചുകയറാനായൽ അത് സ്റ്റാലിനെ സംബന്ധിച്ച് വലിയ നേട്ടമാകും. എതിർ പക്ഷത്ത് അടിച്ചുപിരിഞ്ഞ് അടവുകൾ പിഴച്ചവരാണ് ഉള്ളതെങ്കിലും ആർകെ നഗറിലേപ്പോലെ ജീവൻ മരണപ്പോരാട്ടത്തിന് കച്ചകെട്ടാൻ സാധ്യതയുള്ള എതിർച്ചേരിയിലെ ദിനകരൻ പക്ഷവും പന്നീർസെൽവ പളനിസ്വാമിപക്ഷവും ഏതറ്റംവരെ പോകുകയുംഏതുകൂട്ടുകെട്ടുകളിൽ വേണമെങ്കിലും ഏർപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് സംഗതി എത്ര എളുപ്പമാകാൻ സാധ്യതയില്ല.

തുടർന്ന് വരാൻ പോകുന്നത് ലോക്സഭാഗോദയിലെ പ്രകടനമാണ്. ഇതിൽ മോശം പറയാത്ത എണ്ണം വീരന്മാരെ വിജയക്കൊടി ഏറ്റിച്ചില്ലെങ്കിൽ പരിതാപമാകും അവസ്ഥ. അങ്ങനെ സംഭവിച്ചാൽ അഴഗിരിമാത്രമല്ല, സർവ അടവുകളും പയറ്റിത്തെളിഞ്ഞ പാളയത്തിലെ പടവീരന്മാരും തറവാട്ടു മഹിമ തട്ടിഉയർത്തി മറ്റുചില കുടുംബക്കാർ വരെ ഉറുമിയുമായി രംഗപ്രവേശംചെയ്തേക്കാം. അതുകൊണ്ട് വളരെ കരുതൽ വേണ്ട സമയമാണിത്. കാവിക്കാരെ നിഷ്കരുണം തള്ളിക്കളഞ്ഞതുകൊണ്ടുതന്നെ , വലിയഏതോ കണക്കുകൂട്ടലിലും തന്ത്രങ്ങളിലും കൈയും മെയ്യുമർപ്പിച്ചാവണം ഈ യോധാവിന്‍റെ മുന്നേറ്റം എന്നുവേണം കരുതാൻ. ഏതായാലും ഒരു കാര്യം ഉറപ്പ് സഖ്യക്കാരെ വളരെ കരുതലോടെ വേണം തെരഞ്ഞെടുക്കാൻ. അത് നിർണായകവുമാണ്. അതിനാൽ ശത്രുവിന്‍റെ ശത്രു മിത്രം എന്ന കണക്കുകൂട്ടലിൽ പോലും സംഗതികൾ പുരോഗമിച്ചേക്കാം എന്നാണ് ഗോദയെ അടുത്തും അകലെയും നിന്ന് വീക്ഷിക്കുന്നവരുടെ കണക്കുകൂട്ടൽ.

രണ്ട് വലിയ പോരാളികൾ ഇല്ലാതെ ഇരുപക്ഷം നിലയുറപ്പിച്ചിട്ടുള്ള, പുതിയ യോധാക്ക ളുടെ(സ്റ്റൈൽമന്നനും ഉലക നായകനും) ശക്തി എത്രമാത്രമെന്ന് ഇനിയും നിർണയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ഗോദയിലാണ് അങ്കം നടക്കുക. ത്രികോണമോ ചതുഷ്കോണമോ അതിലധികമോ ഒക്കെ ബല പരീക്ഷണം പ്രതീക്ഷിക്കാം. അക്കാരണത്താൽതന്നെ പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ കാര്യങ്ങളെല്ലാം കണക്കിലെത്താവണം ചിന്നക്കലൈഞ്ജരുടെ പ്രകടനം.

ജോസി ജോസഫ്