Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉദ്യാനപാലകരുടെ കഥ
തോൽക്കാൻ മനസില്ലാത്തവർ -2/ റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം പിഎംജിയിൽ പ്രവർത്തിക്കുന്ന ശാസ്ത്ര സാങ്കേതിക മ്യൂസിയം. പ്രവേശന കവാടം കഴിഞ്ഞ് അകത്തേക്കു കടക്കുന്പോൾ നമ്മെ സ്വീകരിക്കുന്നതു വിശാലമായ പൂന്തോട്ടമാണ്. പല നിറത്തിലും മണത്തിലുമുള്ള പൂക്കളും ചെടികളും തിങ്ങിനിറഞ്ഞ ഉദ്യാനത്തിൽ മുല്ലയും ജമന്തിയും മുതൽ വിദേശയിനങ്ങൾ വരെയുള്ളവ അടുക്കും ചിട്ടയുമായി നിൽക്കുന്നു. പൂന്തോട്ടം കാണുന്നവർക്കൊക്കെ മനസിൽ ഒരു ചോദ്യമുദിക്കും, ഇതൊക്കെ പരിപാലിക്കുന്നത് ആരാവാം? ഉദ്യാനത്തിലേക്ക് ഒന്ന് സൂക്ഷിച്ചു കണ്ണോടിച്ചാൽ അതിനുള്ള മറുപടി ലഭിക്കും. സാധാരണക്കാരല്ല... വ്യത്യസ്തമായ കഴിവുകളും ചിന്തകളുമുള്ളവരാണ് അവർ. ഭിന്നശേഷിക്കാരായ ഏതാനും യുവാക്കൾ. ഇവരാണ് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ ഈ പൂന്തോട്ട പരിപാലകർ. പ്രധാന കവാടത്തിലെ പൂന്തോട്ടം മാത്രമല്ല, മ്യൂസിയത്തിലുള്ള ബട്ടർഫ്ളൈ പാർക്ക്, മുൾചെടി പാർക്ക് എന്നിവയെല്ലാം പരിപാലിക്കുന്നതും ഇവർ തന്നെ.
ഉത്തരവാദിത്വമുള്ള ജോലി
ഓരോ ചെടിയും നന്നായി ശുശ്രൂഷിക്കണം. കൃത്യമായ ഇടവേളകളിൽ ആവശ്യത്തിനു വെള്ളവും വളവും നൽകണം. ഇല തിന്നാനെത്തുന്ന പുഴുക്കളെയും മറ്റും തുരത്തണം. വളർന്നു പൊങ്ങുന്നവ വെട്ടിയും മറ്റും ആകൃതി വരുത്തണം. ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഇവർക്കുള്ളത്. എന്നാൽ ചെടികൾ പരിപാലിക്കുക മാത്രമല്ല. ചെടി വളരുന്നതും പൂവിടുന്നതുമെല്ലാം കൗതുകത്തോടെ നോക്കി മനസിലാക്കുകയാണ് ഇവർ. ചെടിയിൽ ഓരോ ഇലയും മൊട്ടുകളുമുണ്ടാകുന്നത് ഇവർ ശ്രദ്ധാപൂർവം നോക്കുന്നു. മൊട്ടുകൾ വിരിഞ്ഞ് പൂക്കളാകുന്പോൾ ആ മുഖങ്ങളിൽ വിരിയുന്നത് യഥാർഥ സന്തോഷമാണ്. അനീഷ്, സജീവ്, ഷംനാദ്, അനീഷ് നായർ എന്നിവരാണ് വ്യത്യസ്തമായ ചിന്തയും പ്രവൃത്തികളുമുള്ള ഈ തോട്ടം സൂക്ഷിപ്പുകാർ. തിരുവനന്തപുരത്തിനടുത്തുള്ള പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് ഇവർ ഇവിടെയെത്തിയത്. ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ അരുൾ ജെറാൾഡ് പ്രകാശിന്റെ പ്രത്യേക താത്പര്യത്തെത്തുടർന്നായിരുന്നു ഭിന്നശേഷിക്കാരയ ഈ വിദ്യാർഥികൾ ഇവിടെ ഉദ്യാനപാലകരായി എത്തിയത്. രണ്ടാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ മാത്രമാണ് മിക്കവരുടെയും വിദ്യാഭ്യാസം. അതും സ്പെഷൽ സ്കൂളിൽ. എഴുതാനോ വായിക്കാനോ ആർക്കും കഴിയില്ല. പൂന്തോട്ട പരിപാലനത്തിൽ ഒരു മാസത്തോളം പരിശീലനം നൽകിയതിനുശേഷമാണ് ഇവരെ ഇവിടെ നിയോഗിച്ചത്.
ഭിന്നശേഷിക്കാരോ
പൂന്തോട്ടം നോക്കുന്നത് ഭിന്നശേഷിക്കാരാണോ എന്ന് ഇവിടെയെത്തുന്ന പലരും ചോദിക്കാറുണ്ട്. എന്നാൽ ഭിന്നശേഷിക്കാർക്കും ഇതെല്ലാം സാധിക്കുമെന്ന സന്ദേശമാണ് ഈ ഉദ്യാനം നൽകുന്നത്. ഒരുപക്ഷേ ഭിന്നശേഷിക്കാർ പരിപാലിക്കുന്ന സംസ്ഥാനത്തെ ഒരേയൊരു പൂന്തോട്ടമായിരിക്കും ഇത്. 2007-ൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടറായി അരുൾ ജെറാൾഡ് ചാർജെടുത്തതിനുശേഷമാണ് പൂന്തോട്ടത്തിനു പുതിയൊരു മുഖം കൊടുക്കുന്നത്. കാടുപിടിച്ചു കിടന്ന പൂന്തോട്ടം നവീകരിക്കുന്നതിനായി അദ്ദേഹം പലരെയും പരീക്ഷിച്ചു. അതിനുശേഷമാണ് ഭിന്നശേഷിക്കാരെ ഈ ഉദ്യമം എൽപ്പിക്കാൻ തീരുമാനിച്ചത്. അതൊരു പരീക്ഷണം മാത്രമാണെന്ന് അന്ന് പലരും പറഞ്ഞു. എന്നാൽ അരുൾ ജെറാൾഡ് മുന്നോട്ടുപോയി. ഇന്നു പൂന്തോട്ടം കാണുന്പോൾ അറിയാം അന്നത്തെ അദ്ദേഹത്തിന്റെ പ്രതീക്ഷകൾ തെറ്റിയില്ലെന്ന്.
രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ഇവരുടെ തോട്ടത്തിലെ ജോലി. മിക്കവരും എട്ടുമണിയോടെ ജോലിക്കെത്തും 10.30 വരെ ജോലി. അതിനുശേഷം ഭക്ഷണം കഴിഞ്ഞ് 11ഓടെ വീണ്ടും ജോലി ആരംഭിക്കും. ചൂട് കുടുതലുള്ള സമയത്ത് ജോലി ചെയ്യിക്കില്ല. കരാർ അടിസ്ഥാനത്തിലുള്ള ജോലിയാണെങ്കിലും പിഎഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇവർക്കുണ്ട്. മികച്ച ശന്പളവും.
അനീഷും ഷംനാദും
കൂട്ടത്തിൽ അനീഷും ഷംനാദുമാണ് ഉറ്റ ചങ്ങാതിമാർ. സ്പെഷൽ സ്കൂൾ പഠനകാലം മുതൽ ആരംഭിച്ചതാണ്. ഇപ്പോഴും അതു തുടരുന്നു. അനീഷ് അൽപം ദേഷ്യക്കാരനാണ്. ഷംനാദ് നാണക്കാരനും. പാങ്ങപ്പാറ സ്വദേശിയായ വേണുഗോപാലൻ -റീത്ത ദന്പതികളുടെ മകനാണ് അനീഷ് വി.നായർ എന്ന 28കാരൻ. ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന അച്ഛൻ വേണുഗോപാലൻ ചെറുപ്പത്തിൽ അനീഷ് ഭിന്നശേഷിക്കാരനാണെന്നു മനസിലാക്കിയപ്പോഴും തളർന്നില്ല. എന്നാൽ പല സ്പെഷൽ സ്കൂളുകളിലും വിട്ടെങ്കിലും പഠനം അധികം തുടരാനായില്ല. ചെറുപ്പത്തിൽ നടക്കാനോ സംസാരിക്കാനോ ഒട്ടും സാധിക്കുമായിരുന്നില്ല. സ്പെഷൽ സ്കൂളിൽ ചേർന്നതിനുശേഷമാണ് നടക്കാനും കുറച്ചൊക്കെ സംസാരിക്കാനും പഠിച്ചത്.
ഓയൂർ സ്വദേശിയാണ് ഷംനാദ് എന്ന 30 കാരൻ. അഞ്ചാം ക്ലാസ് വരെ സ്പെഷൽ സ്കൂളിൽ പഠിച്ചിട്ടുള്ള ഷംനാദ് അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. എന്നാൽ കൃത്യമായ ജോലി ചെയ്യും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഓയൂർ സ്വദേശികളായ ഷാജഹാൻ-നജ്ലാ ബീവി ദന്പതികളുടെ മകനാണ് ഷംനാദ്. ഒരു സഹോദരൻ പത്താം ക്ലാസിൽ പഠിക്കുന്നു. വീട്ടിൽ പ്രാരാബ്ധങ്ങളുള്ളതിനാൽ തന്റെ വരുമാനവും കുടുംബത്തിനു കൂടിയേ തീരു എന്നു പറയുന്പോൾ ഷംനാദിന്റെ മുഖത്ത് ആത്മവിശ്വാസമുണ്ട്.
സജീവിന്റെ വിശേഷങ്ങൾ
അക്ഷരങ്ങൾ അറിയാമെങ്കിലും അവ കൂട്ടിവായിക്കുന്നതിന് സജീവിന് സാധിക്കില്ല. കടയ്ക്കാവൂർ സ്വദേശിയായ സജീവ് കടയ്ക്കാവൂരിൽ നിന്നും വർക്കലയിലെത്തി അവിടെ നിന്നും ട്രെയിനിലാണ് തിരുവനന്തപുരത്ത് എത്തുന്നത്. രാവിലെ അഞ്ചിന് എഴുന്നേൽക്കും. കടയ്ക്കാവൂരിൽ നിന്നും യാത്ര ആരംഭിക്കുന്ന സജീവ് ഏഴരയോടെ തന്പാനൂരിൽ എത്തും. അവിടെ നിന്നു ബസിൽ കയറി പിഎംജിയിൽ എത്തും. എന്നാൽ ബസിൽ കയറുന്നതിനൊന്നും സജീവ് തയ്യാറല്ല. ബസിൽ കയറിയാൽ 10 രൂപ പോകും. അതുകൊണ്ട് തന്പാനൂരിൽ എത്തിയാൽ അവിടെ നിന്നും നാലു കിലോമീറ്ററോളം നടന്നാണ് സജീവ് ജോലിക്കെത്തുന്നത്. ജോലി കഴിഞ്ഞ് തിരിച്ചു തന്പാനൂരിലേക്കു പോകുന്നതും നടന്നു തന്നെ. തന്റെ പ്രയത്നം കൊണ്ട് കുടുംബം പുലർത്താൻ സാധിക്കുന്നതിൽ അതിയായ സന്തോഷവാനാണ് സജീവ്.
ചെടികൾ വെട്ടിയൊരുക്കുന്നതിൽ വിദഗ്ധൻ
കാട്ടാക്കട സ്വദേശിയായ അനീഷാണ് ഇക്കൂട്ടത്തിലെ നാലാമൻ. ചെടികൾ വെട്ടിയൊരുക്കുന്നതിൽ വിദഗ്ധനായ അനീഷ് കൂലിപ്പണിക്കാരായ വിജയൻ-ലില്ലി ദന്പതികളുടെ മകനാണ്. സ്പെഷൽ സ്കൂളിൽ രണ്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള അനീഷിന് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് പൂന്തോട്ട പരിപാലനമെന്ന് അദ്ദേഹം തന്നെ പറയുന്നു. എഴുത്തും വായനയും അറിയാത്ത അനീഷിന് മുൻകോപം വലിയ പ്രശ്നമാണ്. എന്നാൽ ഇവിടെ വന്നതിനുശേഷം അതിനു കുറവു വന്നു. പൂന്തോട്ടത്തിലെ കളകൾ പറിക്കുക, നനയ്ക്കുക, മെഷീൻ ഉപയോഗിച്ചു പുല്ലുവെട്ടുക, പുതിയവ നട്ടുപിടിപ്പിക്കുകയെല്ലാം അനീഷ് കൃത്യമായി ചെയ്യുന്നു. നാലുപേരുടെയും ജോലികൾക്ക് നല്ല അടുക്കും ചിട്ടയുമുണ്ട്. ഇവർ പരിപാലിക്കുന്ന ഉദ്യാനത്തിനാകട്ടെ ഒരു പ്രത്യേക ഭംഗിയും.
ഇനിയും മുന്നോട്ട്
ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ ഈ പൂന്തോട്ടം ഭിന്നശേഷിക്കാരുടെ കരങ്ങളിലെത്തിയിട്ട് 10 വർഷമാകുന്നു. ഭിന്നശേഷിക്കാരായ മറ്റു രണ്ടുപേരും ഇവരോടൊപ്പം ജോലി ചെയ്യുന്നുണ്ട്. സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ് അധ്യാപികയായ സുമയാണ് ഇവരെ പുതിയ കാര്യങ്ങൾ പരിശീലിപ്പിക്കുന്നതും വേണ്ട നിർദേശങ്ങൾ നൽകുന്നതും. ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിന് ആരംഭത്തിൽ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് സുമ പറയുന്നു. പെട്ടെന്നു ദേഷ്യം വരും. എന്നാൽ പറഞ്ഞു കൊടുത്താൽ ജോലികൾ ചെയ്യും. സുമയ്ക്കൊപ്പം മ്യൂസിയം ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും എല്ലാ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.
ഭിന്നശേഷിക്കാരെങ്കിലും സമൂഹത്തിനു മാതൃകയായി അഭിമാനത്തോടെ ജോലി ചെയ്തു ജീവിക്കുകയാണ് ഇന്നിവർ. മാതാപിതാക്കൾക്ക് ഇവരേക്കുറിച്ചോർക്കുന്പോൾ ദുഃഖമില്ല. വാർധക്യത്തിലും മാതാപിതാക്കളെ ജോലി ചെയ്തു സംരക്ഷിക്കുന്നതിനു സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രചോദനമാകുകയാണ് ഇവരുടെ ജീവിതം.
പ്രത്യേക ഭംഗി
മറ്റു പൂന്തോട്ടങ്ങളെ അപേക്ഷിച്ച് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ പൂന്തോട്ടത്തിന് ഒരു പ്രത്യേക ഭംഗിയുണ്ടെന്നു ഡയറക്ടർ അരുൾ ജെറാൾഡ് പ്രകാശ് പറയുന്നു. മുൻപ് പൂന്തോട്ടത്തിന് ഒരു അടുക്കും ചിട്ടയുമില്ലായിരുന്നു. ഇവർ വന്നതിനുശേഷം പുതിയ പുതിയ ചെടികൾ നട്ടുപിടിപ്പിച്ചു കൃത്യമായി അവ പരിപാലിക്കുന്നു. ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്. ഇവരെ സ്വയം പര്യാപ്തരാക്കുന്നതിനു സമൂഹത്തിനു ബാധ്യതയുണ്ട്. ഭിന്നശേഷിക്കാരായ ആറു പേർക്കു ജോലി നൽകാൻ സാധിക്കുന്പോൾ ആറു കുടുംബങ്ങളെയാണ് സംരക്ഷിക്കാൻ കഴിയുന്നത്. ഇതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
(തുടരും)
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
Latest News
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര്‍ ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top