Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
റേവ് ലഹരി
പുതുവത്സര ആഘോഷങ്ങളിലേക്കു കടക്കവേ ലഹരി നുണയുന്ന റേവ് പാർട്ടികളും സജീവമാവുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ റേവ് പാർട്ടികൾ നടക്കുന്ന ഇടമാണ് കൊച്ചി. സിനിമ-സീരിയൽ രംഗത്തുള്ളവർ ഉൾപ്പെടെ നിരവധി ആളുകളാണ് ഇത്തരം റേവ് പാർട്ടികളിൽ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിന്റെ കണ്ണികളും ഇത്തരം പാർട്ടികളിലുണ്ടാകും.
അയൽ സംസ്ഥാനത്തുനിന്നടക്കം വിവിധ തരത്തിലുള്ള ലഹരി വസ്തുക്കൾ കൊച്ചിയിലെത്തിക്കുന്ന സംഘത്തെത്തേടി അധികൃതർ പരക്കം പായുന്പോഴും ഇവരെല്ലാം സസുഖം വാഴുന്നു. പല കേസുകളിലും തുടരന്വേഷണം ഇല്ലാത്തത് ഇത്തരക്കാർക്ക് സഹായകമാകുന്നതായാണു പറയപ്പെടുന്നത്. ഏതാനും മാസംമുന്‍പ് 200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതിന്റെ തുടർ അന്വേഷണംപോലും നിലച്ചനിലയിലാണ്. പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വരും ദിവസങ്ങളിൽ കൊച്ചിയിൽ റേവ് പാർട്ടികൾ സജീവമാകുമെന്നാണ് പോലീസിന്റെ നിരീക്ഷണം.
ഷാഡോ പോലീസിന്റെ നേതൃത്വത്തിൽ നിരന്തരമായി നടത്തിയ പരിശോധനയിലൂടെ നിരവധി പാർട്ടികളാണു കൊച്ചി ഷാഡോ പോലീസ് ഇതിനോടകം തകർത്തത്. നീണ്ട ഇടവേളയ്ക്കു ശേഷം കൊച്ചിയിൽ ഫ്ളാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് റേവ് പാർട്ടികൾ നടക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കാക്കനാട് കേന്ദ്രീകരിച്ച് ഐടി പ്രഫഷണലുകളെ ലക്ഷ്യമിട്ടും ചില റേവ് പാർട്ടികൾ നടക്കുന്നുവെന്ന് അധികൃതർ പറയുന്നു. കാക്കനാട്ടെ ഫ്ളാറ്റിൽ റേവ് പാർട്ടി നടത്താനായി കൊണ്ടുവന്ന ഒരു ലക്ഷം രൂപയുടെ ലഹരി ഗുളികകൾ ഏതാനും നാളുകൾക്കു മുന്‍പാണു പിടികൂടിയത്.
ഡിജെ മുറികൾ
ആഘോഷങ്ങളോടനുബന്ധിച്ച് മാസങ്ങൾക്കുമുന്പേതന്നെ കൊച്ചി ലഹരിയിൽ മുങ്ങുന്നതായി പോലീസ്, എക്സൈസ് സംഘങ്ങൾക്കു സൂചന ലഭിച്ചിരുന്നു. പഴയ കടത്ത്മാർഗങ്ങളിൽനിന്നു മാറി പുതിയ പരീക്ഷണങ്ങളാണു സംഘം നടത്തുന്നത്. മാർച്ച് മാസം ന്യൂജെൻ ലഹരിമരുന്നുമായി യുവതിയടക്കം മൂന്നുപേരെ ഷാഡോ പോലീസ് പിടികൂടിയിരുന്നു. ഇവർ താമസിച്ചിരുന്ന കൊച്ചിയിലെ താമസസ്ഥലത്ത് ന്യൂജെൻ ഡാൻസ് ബാർ പോലെയുള്ള ഡിജെ മുറികൾ പോലീസ് കണ്ടെത്തി. ഇതോടെ റേവ് പാർട്ടികൾ അവസാനിച്ചിട്ടില്ല എന്ന് പോലീസ് ഉറപ്പിച്ചു.
ഹോട്ടലുകളിൽ നടത്തിയിരുന്ന ഡിജെ പാർട്ടികളിൽ ന്യൂജെൻ ലഹരി എത്തിയതോടെ പോലീസ് പരിശോധന ശക്തമാക്കി. ഇതോടെ പാർട്ടികൾ ഫ്ലാറ്റുകളിലേക്കു വഴിമാറുന്ന സാഹചര്യം ഉണ്ടായി. കൊച്ചിയും വാഗമണിലെ റിസോർട്ടുകളും കേന്ദ്രീകരിച്ചാണു കൂടുതൽ റേവ് പാർട്ടികൾ നടക്കുന്നത്. മുന്‍പ് ഇരുപതിലേറെ പേർ പങ്കെടുക്കുന്ന പാർട്ടികളാണ് കൂടുതലായി ഒരുക്കിയിരുന്നതെങ്കിൽ ഇന്ന് അതിനു മാറ്റം വന്നിട്ടുണ്ട്. ആളുകളുടെ എണ്ണം കുറച്ചാണ് പാർട്ടികൾ സംഘടിപ്പിക്കുന്നത്. വേഗത്തിൽ പാർട്ടി ഒരുക്കാം എന്നതും രഹസ്യം ചോരുന്നതിനുള്ള സാധ്യത കുറയും എന്നതുമാണ് അംഗങ്ങളുടെ എണ്ണം കുറയ്ക്കാൻ കാരണം.
ആഘോഷങ്ങൾക്കായി കടത്ത്
ആഘോഷരാവുകളിലേക്കായി മാസങ്ങൾക്കുമുന്പേതന്നെ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തുന്നതായുള്ള വിവരം അധികൃതർക്കു ലഭിച്ചിരുന്നു. വില്പന നടത്തുന്നയാളും വാങ്ങുന്നയാളും മാത്രമറിയുന്ന കച്ചവമാണ് ലഹരിവസ്തുക്കളുടേത്. പിടിക്കപ്പെടാതിരിക്കാൻ ഏതു മാർഗത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കുന്ന സംഘം തങ്ങളുടെ കസ്റ്റമേഴ്സിനു മാത്രമാകും സാധനങ്ങൾ നൽകുക. ഇവർ മുഖാന്തിരം മറ്റു പലരും ആവശ്യക്കാരായി എത്തുമെങ്കിലും പലകുറി ഇവരെ നിരീക്ഷിച്ചശേഷം മാത്രമേ സാധനം കൈമാറൂവെന്ന് അധികൃതർ വ്യക്തമാക്കുന്നു. എക്സൈസ്, പോലീസ് സംഘമാണോയെന്ന് ഉറപ്പിക്കാനായാണ് ഈ പ്രവൃത്തികൾ ചെയ്യുന്നത്. ഒരു നിശ്ചിത സ്ഥലവും സമയവും അറിയിച്ചശേഷം ദിവസങ്ങളോളം ഇവർ മുന്നിൽവരാതിരിക്കും. സമീപത്തു മാറിനിന്നു വാങ്ങാനെത്തുന്നവരെ ഇവർ നിരീക്ഷിക്കും.
എന്തെങ്കിലും സംശയം തോന്നിയാൽ പിന്നീട് ഇവർ ലഹരി കൈമാറില്ല. പല സംഘങ്ങളായി തിരിച്ചു നടത്തുന്ന വില്പനയാണെങ്കിൽക്കൂടി ഇവർ തമ്മിൽ പലപ്പോഴും ആശയ വിനിമയം ഉണ്ടാകും. ഒരു സംഘത്തിലെ എല്ലാവരും തമ്മിൽ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഇതിനായി പ്രത്യേക കോഡുകളാണ് ഇവർ ഉപയോഗിക്കുക. ചിലർ അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിക്കുന്പോൾ മറ്റു ചിലർ മൃഗങ്ങളുടെ അടക്കമുള്ള ചിത്രങ്ങളും കോഡായി ഉപയോഗിച്ചുവരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇവർ നൂതന മാർഗങ്ങൾ സ്വീകരിക്കുന്പോൾ ഇവരെ പിടികൂന്നതിനുള്ള അംഗബലം പലപ്പോഴും പോലീസിനും എക്സൈസിനും കുറവാണ്.
വലിയും കുറവല്ല
നിരോധിത പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ കടത്തും കൂടുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഏതാനും ദിവസങ്ങൾക്കുമുന്പാണ് ഇതരസംസ്ഥാനക്കാരനെ കൊച്ചിയിൽ പോലീസ് പിടികൂടിയത്. ആഘോഷങ്ങളോടനുബന്ധിച്ച് മൊത്തമായും ചില്ലറയായും വില്പനയ്ക്ക് എത്തിച്ചതായിരുന്നു ഇവ.
ഇതിനുപുറമേ പുറത്തുവരുന്ന മറ്റൊരു കാര്യമാണ് പൊതുസ്ഥലത്തെ പുകവലി സംബന്ധിച്ചുള്ളത്. പൊതുസ്ഥലത്തെ പുകവലിയിലൂടെ ഒൻപത് മാസത്തിനിടെ പിഴയായി സംസ്ഥാന ഖജനാവിലേക്ക് എത്തിയത് 1.60 കോടി രൂപയാണ്. കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട് ആക്ട് സെക്ഷൻ നാല് പ്രകാരം പോലീസ് ഈടാക്കിയ തുകയാണിത്.
വിവിധ ജില്ലകളിലെ 83,036 പേർക്കാണ് പിഴ അടയ്ക്കാൻ പോലീസ് നോട്ടിസ് നൽകിയത്. 2016-ൽ 2,01,085 പേർക്കെതിരെയും 2017-ൽ 1.62,606 പേർക്കെതിരേയുമാണ് കേസെടുത്തിരുന്നത്. ഇത്തവണ പുകവലിച്ച് ഏറ്റവും കൂടുതൽ തുക പിഴ നൽകിയത് എറണാകുളം സിറ്റിയാണ്. 18,86,600 രൂപയാണ് എറണാകുളം സിറ്റിയിൽനിന്നു മാത്രമായി ലഭിച്ചത്.
റേവ് പാർട്ടികൾ
ബുഫെ ഡിന്നറിനു റെസ്റ്ററന്റിൽ കയറുന്നതിനു സമാനമാണു റേവ് പാർട്ടികൾ. എന്തൊക്കെ വിഭവങ്ങളുണ്ടാകുമെന്നും നിരക്കുമെല്ലാം നേരത്തേ അറിയാനാകും. ലഹരി വിഭവങ്ങളെല്ലാമടങ്ങിയ പാക്കേജും ലഭ്യമാണ്. മുൻകൂർ പണമടച്ചാൽ പറഞ്ഞ സമയത്ത് എത്തിയാൽ മതി. തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേർക്കു മാത്രമാകും പ്രവേശനം. അകന്പടിയായി രാവെളുക്കുവോളം സംഗീതമുണ്ടാകുന്ന പാർട്ടികൾക്കായി ആഴ്ചകൾക്കു മുന്‍പ് ഫേസ്ബുക്കിലോ വാട്സ് ആപ്പിലോ പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുകയാണു സംഘാടകർ ആദ്യം ചെയ്യുക. ഒരാൾ അംഗമായാൽ ലഹരി ഉപയോഗിക്കുന്ന തന്റെ സുഹൃത്തിനെ അംഗമാക്കുന്ന തരത്തിലുള്ള ഡ്രഗ് ചെയിൻ സംവിധാനമാണു സംഘാടകർ പ്രയോജനപ്പെടുത്തുന്നത്.
ഏതൊക്കെ ലഹരിമരുന്നു വേണമെന്ന കണക്കെടുക്കും. ഇതിനായി ഗ്രൂപ്പിൽ കോഡ് ഭാഷയിൽ ചോദ്യാവലിയുണ്ടാകും. ആവശ്യക്കാർ കൂടുതലുള്ളവ എത്തിക്കുന്നതിനു വേണ്ടിയാണിത്. ഹോട്ടലുകളിൽ പ്രത്യേക ഇവന്റുകളുമായി ബന്ധപ്പെട്ടായിരുന്നു ഇതുവരെ റേവ് പാർട്ടികൾ സംഘടിപ്പിക്കാറുള്ളതെങ്കിൽ, ആവശ്യപ്പെടുന്നിടത്ത് ഇവ സംഘടിപ്പിച്ചു നൽകുന്ന സംഘങ്ങൾ ഇപ്പോഴുണ്ട്. പാർട്ടി എന്നർഥമുള്ള ജമൈക്കൻ പദമാണു റേവ് എങ്കിലും സംഗീതവും നൃത്തവും ചേർന്ന ഉൻമാദരാത്രികളിലെ കൂട്ടായ്മയ്ക്കാണ് ഇപ്പോൾ റേവ് പാർട്ടി എന്ന പദം ഉപയോഗിക്കുന്നത്.
ആളെക്കൂട്ടാൻ വാട്സ് ആപ്പ് ഗ്രൂപ്പുകൾ
വാട്സ്ഗ്രൂപ്പുകളിലൂടെയാണ് റേവ് പാർട്ടികളിലേക്ക് ആളുകളെ കൂടുതലായും എത്തിക്കുന്നത്. രഹസ്യമായി നടത്തിയിരുന്ന റേവ് പാർട്ടിക്കാരുടെ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽനിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഷാഡോ പോലീസിനു നിർണായക വിവരങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പാർട്ടിക്കായി ലഹരി എത്തിച്ച ലഹരിമാഫിയാ സംഘങ്ങൾക്കിടയിലെ പ്രധാന കണ്ണിയെ പോലീസ് പിടികൂടിയത്. ഡാൻസ് ബാറിനെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നത്.
ഡിസ്കോ ലൈറ്റുകളും കാതടപ്പിക്കുന്ന ഡിജെ സംഗീതവും ന്യൂജെൻ കെമിക്കൽ മയക്കുമരുന്നുകളും ഉപയോഗിക്കുന്നതിനുള്ള സൗകര്യവുമെല്ലാം ചിലയിടങ്ങളിൽ ലഭ്യമാണ്. സൗണ്ട് പ്രൂഫായിരിക്കും മുറികൾ. ആവശ്യക്കാരെ പാർട്ടി ഇടങ്ങളിലെത്തിക്കുകയും തിരികെ വിടുകയും ചെയ്യുന്നതടക്കമുള്ള പാക്കേജുകളുമായാണ് റേവ് പാർട്ടികൾ നടക്കുന്നത്. പതിനായിരം രൂപയ്ക്ക് മുകളിലാണ് പാക്കേജിന് ഈടാക്കുന്നത്. ഒന്നു മുതൽ രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന പാക്കേജുകളാണ് നിലവിൽ നടക്കുന്നത്. ചില ഹോട്ടലുകളിലും ഡിജെ പാർട്ടികൾക്കായി കോപ്പുകൂട്ടുന്നുണ്ട്. പോലീസിന്റെ പരിശോധനയില്ലാതെ സുരക്ഷിതമായി ഇത്തരം പാർട്ടികൾ ഇവിടെ നടത്താമെന്നതാണ് ഇവർക്ക് തുണയാകുന്നത്.
റോബിൻ ജോർജ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
Latest News
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top