Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രതീക്ഷകളുടെ പ്രിയങ്ക
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
പ്രിയങ്ക ഗാന്ധി വദ്ര. ഒരു പേരിൽ എന്തിരിക്കുന്നുവെന്നു ചോദിച്ചേക്കാം. ഈ പേരിൽ എല്ലാം അടങ്ങിയിരിക്കുന്നു. 2018 ഏപ്രിൽ 12ന് അർധരാത്രിയിൽ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ഒരുമിച്ച് ഡൽഹിയുടെ നഗരമധ്യത്തിൽ നടത്തിയ പ്രതിഷേധം മറക്കാറായിട്ടില്ല. ജമ്മു കാഷ്മീരിലെ കഠുവയിൽ പിഞ്ചുബാലിക കൂട്ടമാനഭംഗത്തിന് ഇരയായതിലും ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ പ്രതിയായ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പീഡനത്തിലും പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ മാർച്ച്.
കഴിഞ്ഞ ഏപ്രിൽ പന്ത്രണ്ടിലെ അർധരാത്രിയിൽ ഡൽഹിയിലെ ഇന്ത്യ ഗേറ്റിലേക്കു നടത്തിയ വൻപ്രതിഷേധ റാലിയിൽ സജീവമായി പങ്കെടുത്ത പ്രിയങ്ക ഗാന്ധിയിൽ സാധാരണ ജനം മികവുറ്റ നേതാവിനെ കണ്ടിരുന്നു. പ്രതിഷേധത്തിന്റെ നായികയും ആവേശവും പ്രിയങ്കയായിരുന്നു. മകൾ മിറായയെയും കൂട്ടിയായിരുന്നു പ്രിയങ്ക അന്നു പ്രതിഷേധ മാർച്ചിനെത്തിയത്.
• പ്രതിഷേധനിരയിലെ പ്രിയങ്കരി
ബാരിക്കേഡുകൾ ഉപയോഗിച്ച് അന്നു പോലീസ് തടഞ്ഞ റോഡിൽ എല്ലാ തടസങ്ങളെയും തട്ടിത്തെറിപ്പിച്ചും ചാടിക്കടന്നും പ്രിയങ്ക മുന്നേറിയപ്പോൾ പോലീസിനു കാഴ്ചക്കാരായി നിൽക്കാനേ കഴിഞ്ഞുള്ളൂ. സുരക്ഷാവലയവും ബാരിക്കേഡുകളും ഭേദിച്ചു മുന്നേറിയ പ്രിയങ്കയ്ക്കു പിന്നാലെ ആയിരക്കണക്കിന് അണികളാണ് ഒഴുകിയെത്തിയത്. ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിക്കു മുന്നിൽ വലിയ തിക്കിനും തിരക്കിനുമിടയിൽ പ്രിയങ്ക ആ അർധരാത്രിയിൽ റോഡിൽ കുത്തിയിരുന്നു.
മൂന്നു മണിക്കൂറോളം നീണ്ട പാതിരാ പ്രതിഷേധത്തിൽ രാഹുലും പ്രിയങ്കയും മുഴുവൻ സമയവും പങ്കെടുത്തു. ഡൽഹി കൂട്ടമാനഭംഗക്കേസിൽ മരിച്ച നിർഭയയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തേക്കാളും സ്ത്രീകളുടെ വലിയ പ്രാതിനിധ്യത്തേക്കാളും അർധരാത്രി പ്രതിഷേധത്തിലെ പ്രിയങ്കയുടെ സജീവ നേതൃത്വമായിരുന്നു പിറ്റേന്നു വലിയ വാർത്തയായത്.
അർധരാത്രി പ്രതിഷേധത്തിനിടയിലെ തിരക്കിൽ ഉന്തും തള്ളുമുണ്ടാക്കിയ പ്രതിഷേധക്കാരോട് അല്പം ക്ഷുഭിതയാകാനും പ്രിയങ്ക മടിച്ചില്ല. പ്രിയങ്കയുടെ മുഖത്തെ ചിരി മാഞ്ഞപ്പോൾ തന്നെ ബഹളം കൂട്ടിയ പ്രവർത്തകർ പൂച്ചകളെപ്പോലെ ശാന്തരായി ഒതുങ്ങിക്കൂടി. 2014ലെ മോദി തരംഗത്തിലും റായ്ബറേലിയിലും അമേത്തിയിലും കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കിയ പ്രിയങ്കയുടെ മികവിനെ ഡൽഹിയിലെയും യുപിയിലെയും ബിജെപി നേതാക്കൾ ഏതായാലും കുറച്ചുകാണില്ല.
മുത്തശിയായ ഇന്ദിരാഗാന്ധിയുടെ കരളുറപ്പും കടുപ്പവും അതേപടി പ്രകടമാക്കുകയായിരുന്നു പ്രിയങ്ക. മുഖത്തെ പ്രസന്നതയ്ക്കു പിന്നിലും ചങ്കുറപ്പുള്ള നേതാവിനെ ജനം തിരിച്ചറിഞ്ഞു. കാര്യപ്രാപ്തി, തന്റേടം, നേതൃമികവ് എന്നിവ തുടങ്ങി ആരെയും ആകർഷിക്കുന്ന പ്രസന്നമായ മുഖവും പുഞ്ചിരിയും പ്രിയങ്കയെ ജനകീയയാക്കുന്നു.
• മുത്തശിയുടെ മുഖമുള്ള പ്രിയങ്ക
ഇന്ദിരാജിയുടെ അതേ മുഖം പ്രിയങ്കയിൽ കാണുന്ന കോണ്‍ഗ്രസുകാർ ഏറെയുണ്ട്. കണ്ണുകളും മൂക്കും തലമുടിയും മുതൽ കോട്ടണ്‍ സാരി ഉടുക്കുന്ന രീതിയിൽ വരെ അടിമുടി ഇന്ദിരയാണു പ്രിയങ്ക. നടപ്പിലും എടുപ്പിലും ചിരിയിലും ഗൗരവത്തിലുമെല്ലാം ഇന്ദിരയെ കാണുന്നവർ ഏറെയാണ്. പക്ഷേ ഇന്ദിരയും ഫിറോസ് ഗാന്ധിയും പോലെ ചില സാമ്യങ്ങളും ചില വ്യത്യാസങ്ങളും പ്രിയങ്കയുടെയും വദ്രയുടെയും ജീവിതത്തിലുമുണ്ട്. ഇരുവരുടേതും പ്രേമിച്ചു മിശ്രവിവാഹം.
ഡൽഹി ജീസസ് ആൻഡ് മേരി കോളജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദമെടുത്ത പ്രിയങ്കയുടെ മനസ് അറിയാൻ ഇന്നും പലർക്കുമായിട്ടില്ല. മക്കളായ മിറായയും റെയ്ഹാനും വളർന്നു സ്വന്തം കാലിൽ നിൽക്കാറായതോടെ പ്രിയങ്കയെ തടയാനോ ഒതുക്കാനോ എതിരാളികൾക്കു പോലും എളുപ്പമാകില്ല.
സജീവ രാഷ്ട്രീയത്തിലേക്കു പ്രിയങ്ക വരണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും തുടർച്ചയായി അഭ്യർഥിച്ചിരുന്നു. അമ്മ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും സഹോദരൻ രാഹുലിന്റെ മണ്ഡലമായ അമേത്തിയിലും പ്രചാരണത്തിനിറങ്ങിയപ്പോഴും രാജ്യമാകെ പ്രചാരണത്തിനെങ്കിലും ഇറങ്ങണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെ എഐസിസി പ്രസിഡന്റായി തെരഞ്ഞെടുത്ത ഡൽഹി പ്ലീനറി സമ്മേളനത്തിന്റെയും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ തെരഞ്ഞെടുപ്പിന്റെയും പിന്നാന്പുറത്തും പ്രിയങ്ക സജീവമായിരുന്നു.
• മോദിയും ഭയക്കുന്ന എതിരാളി
കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളെ പോലും അന്പരപ്പിച്ചായിരുന്നു രാഹുലിന്റെ തീരുമാനവും പ്രഖ്യാപനവും. പ്രിയങ്കയെ ദേശീയ നേതൃത്വത്തിലേക്കു കൊണ്ടുവന്നത് രാഹുൽ ഗാന്ധി തനിച്ചെടുത്ത തീരുമാനമാണെന്നു സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്തനായ എ.കെ. ആന്റണി തുറന്നുപറഞ്ഞതിൽ എല്ലാമുണ്ട്.
കോണ്‍ഗ്രസിൽ മാത്രമല്ല ബിജെപിയിലും പ്രിയങ്കയാണു ചർച്ച. മുഖ്യ എതിരാളികളായ ബിജെപിയെയും നരേന്ദ്ര മോദിയെയും പോലും പ്രിയങ്കയുടെ ഇപ്പോഴത്തെ വരവ് ഞെട്ടിച്ചു. ദേശീയ, പ്രാദേശിക വ്യത്യാസമില്ലാതെ മാധ്യമങ്ങളും പ്രിയങ്കയുടെ വരവ് ആഘോഷിക്കുകയാണ്.
• ഏറ്റെടുത്തതു ദുഷ്കര ദൗത്യം
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായുള്ള നാല്പത്തേഴുകാരിയായ പ്രിയങ്കയുടെ വരവിനോട് പ്രധാനമന്ത്രി മോദി മുതൽ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ വരെയുള്ളവരുടെ പ്രതികരണത്തിൽ അവരുടെ അങ്കലാപ്പ് വ്യക്തമായിരുന്നു. മോദിയുടെ മണ്ഡലമായ വാരണാസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയുടെ ചുമതലക്കാരിയായാണു പ്രിയങ്കയുടെ അരങ്ങേറ്റം.
കോണ്‍ഗ്രസിന് ഏറ്റവും ദുഷ്കരമായ ദൗത്യമാണു രാഹുലിന്റെ സഹോദരി തന്റേടത്തോടെ ഏറ്റെടുത്തത്. 1989 മുതലുള്ള മണ്ഡൽ- മന്ദിർ വിഭാഗീയ രാഷ്ട്രീയത്തോടെ നഷ്ടമായ വോട്ടുകൾ തിരികെപ്പിടിച്ച് കോണ്‍ഗ്രസിന് നവജീവൻ നൽകുകയെന്നത് എളുപ്പമാകില്ല. പക്ഷേ പ്രിയങ്കയെ ആരും എഴുതിത്തള്ളില്ല. മോദിക്കെതിരേ വാരണാസിയിൽ പ്രിയങ്ക മത്സരിച്ചാൽ ഫലം പ്രവചനാതീതമായേക്കും. അതിനാൽ തന്നെ പുതിയ നിയമനം കുടുംബവാഴ്ചയുടെ തുടർച്ചയാണെന്ന ആക്ഷേപം ബിജെപിക്കാർ പരമാവധി ഉയർത്തുന്നു.
• യുവതയെ സ്വാധീനിക്കാൻ
പക്ഷേ, ഇന്ദിരാഗാന്ധിയുടെ കാലം മുതലുള്ള ഇത്തരം ആക്ഷേപങ്ങളെല്ലാം രാജ്യത്തെ ജനം പലകുറി തള്ളിയതാണെന്ന് കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മക്കൾ, ബന്ധു രാഷ്ട്രീയം ഇല്ലാത്ത പാർട്ടികളില്ലെന്നതും കോണ്‍ഗ്രസിനു തുണയാണ്. ആക്ഷേപങ്ങളേക്കാളേറെ വലിയ സ്വാഗതവും പിന്തുണയമാണു പ്രിയങ്കയുടെ നിയമനത്തിനു പൊതുവേ കിട്ടിയതെന്നതും പലരുടെയും ഉറക്കം കെടുത്തും.
വിദേശജന്മത്തിന്റെ പേരിൽ സോണിയയെ അതിരുകടന്ന് ആക്ഷേപിച്ചതാണ് 2004ലും 2009ലും കോണ്‍ഗ്രസിനെയും സോണിയയെയും ജനം അധികാരത്തിലെത്തിച്ചതെന്നും കോണ്‍ഗ്രസ് പറയുന്നത് വെറുതെയല്ല. രാഹുലിനെതിരേ വ്യക്തിപരമായി നടത്തിയ ആക്ഷേപങ്ങൾ അദ്ദേഹത്തെ കൂടുതൽ സ്വീകാര്യനും ശക്തനുമാക്കിയതും ബിജെപിക്കു താക്കീതാകും. ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ ഒറ്റതിരിഞ്ഞ് അക്രമിച്ചതു ഗുണം ചെയ്തില്ലെന്നു കോണ്‍ഗ്രസുകാർക്കും 2014ൽ ബോധ്യപ്പെട്ടു.
യുപിയിലെയും സമീപ സംസ്ഥാനങ്ങളിലെയും സവർണ, ദളിത്, മുസ്ലിം വോട്ടർമാരിൽ പ്രിയങ്കയുടെ സ്വാധീനം നിർണായകം ആയേക്കുമെന്നു മോദിയും മായാവതിയും അഖിലേഷും ഒരുപോലെ ഭയപ്പെടുന്നു. പ്രിയങ്കയുടെ സജീവ സാന്നിധ്യം യുവ, വനിതാ വോട്ടർമാരെയും സ്വാധീനിക്കുമെന്നതിലും സംശയമില്ല. കേരളത്തിൽ പോലും പ്രിയങ്ക ഇഫക്ട് പ്രകടമായേക്കും.
മോദിയെ തടഞ്ഞുനിർത്തുന്നതിൽ രാഹുലിനെ പോലെ പ്രിയങ്കയും നിർണായകമാകുമെന്നു പലരും വിശ്വസിക്കുന്നു. യുപിയിലെ ഭാവി മുഖ്യമന്ത്രിയായാണു പലരും പ്രിയങ്കയെ കാണുന്നത്. രാഹുൽ പ്രധാനമന്ത്രിയും പ്രിയങ്ക യുപി മുഖ്യമന്ത്രിയുമെന്നതാണ് കോണ്‍ഗ്രസിന്റെ സ്വപ്നം. ലക്നൗ വഴിയാണു ഡൽഹിയിലേക്കുള്ള വഴിയെന്ന ചൊല്ലിലും കഴന്പുണ്ട്.
• വരുമോ കോണ്‍ഗ്രസിന് അച്ഛേ ദിൻ
യുപി ഒറ്റയ്ക്ക് പിടിച്ചടക്കി നരേന്ദ്ര മോദി പ്രധാനമന്ത്രിയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയും ആയത് ബിജെപിക്കു സ്വപ്നതുല്യമായ നേട്ടമായിരുന്നു. എസ്പി, ബിഎസ്പി സഖ്യം വന്നതോടെ ബിജെപിക്ക് ഇനിയത് ആവർത്തിക്കാനാകില്ല. പുറത്തുവന്ന രണ്ടു പ്രധാന ഇലക്ഷൻ സർവേ ഫലങ്ങളും വ്യത്യസ്തമല്ല.
പ്രിയങ്ക കളത്തിലിറങ്ങിയതോടെ യുപിയിൽ ത്രികോണ മത്സരം ആകുമെന്നാണു ബിജെപിക്കാർ ഇപ്പോൾ പറയുന്നത്. പ്രതീക്ഷകൾക്കൊത്തു ഉയരുകയെന്നതാകും ഇനി പ്രിയങ്കയുടെ വലിയ വെല്ലുവിളി. പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് അച്ഛേ ദിൻ ആകുമെന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞതു നടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
Latest News
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top