Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ആദായവില അവകാശം
ആര്‍ക്കും വേണ്ടാതെ കര്‍ഷകര്‍-5 / റ്റി.സി. മാത്യു
രാജ്യത്തെ കർഷകരുടെ ദുരിതം എന്തുകൊണ്ട്? ഈ ചോദ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഒരുകാലത്തു ജമീന്ദാരി സന്പ്രദായം, ജന്മിത്തം തുടങ്ങിയവയുടെ പുറത്തായിരുന്നു കുറ്റം ചാർത്തിയത്. ജമീന്ദാരിയും ജന്മിത്തവും അവസാനിക്കുകയും ഭൂപരിഷ്കരണം നടപ്പാക്കുകയും ഒക്കെ ചെയ്തു. കർഷകർ ഇന്നും ദുരിതത്തിൽ തന്നെ.
രാജ്യത്തെ സാന്പത്തിക ഉത്പാദനത്തിൽ (ജിഡിപി) കൃഷിയുടെ പങ്ക് 17 ശതമാനത്തിൽ താഴെയായി. 1990-ൽ അത് 29 ശതമാനമായിരുന്നു. 1950-ൽ ഇത് 57.7 ശതമാനവും.
80 കോടിയുടെ ജീവിതം
2011-ലെ കാർഷിക സെൻസസ് അനുസരിച്ച് ജനസംഖ്യയുടെ 61.5 ശതമാനമാണ് (80 കോടി) കൃഷിയെ ആശ്രയിക്കുന്ന കർഷകരും കർഷകത്തൊഴിലാളികളും.
1950-ൽ 85 ശതമാനം പേർ കൃഷിയെ ആശ്രയിച്ചാണു കഴിഞ്ഞത്. പക്ഷേ അവരുടെ വാർഷിക വരുമാനം മൊത്ത ദേശീയ വരുമാനത്തിന്റെ 57 ശതമാനമുണ്ടായിരുന്നു. ഇന്ന് 61.5 ശതമാനത്തിനുള്ള വാർഷിക വരുമാനം മൊത്തത്തിന്റെ 17 ശതമാനത്തിൽ താഴെ മാത്രം.
ഗ്രാഫ് കുത്തനെ താഴോട്ട്. ദുരിതഭാരം കുത്തനെ മേലോട്ട്. എന്താണ് ഇതിനു പരിഹാരം?
വേറെ പണി കിട്ടാനില്ല
പാഠപുസ്തകപരിഹാരം കൃഷിയിൽനിന്നു കൂടുതൽ പേരെ ഒഴിവാക്കുകയാണ്. അതു നല്ല കാര്യം. വേറെ പണി നല്കിയാൽ മതി. അതു വേണ്ടത്ര ഉണ്ടാകുന്നില്ല. അതുകൊണ്ടാണു പോകാത്തത്. കുറേ വർഷങ്ങളായി പ്രഫഷണൽ യോഗ്യത നേടുന്നവർപോലും തൊഴിലില്ലാതെ അലയുന്നു. കാരണം രാജ്യത്തു വേണ്ടത്ര സാന്പത്തിക വളർച്ചയില്ല. നല്ല വളർച്ച ഉള്ളപ്പോൾ പഠിച്ചിറങ്ങുന്നവർക്കെല്ലാം ജോലി കിട്ടും. താലത്തിൽ വച്ച് എന്ന മട്ടിൽ കാമ്പസ് റിക്രൂട്ട്മെന്റ് വഴി ജോലി കിട്ടും. പക്ഷേ അങ്ങനെയൊരവസ്ഥ രാജ്യത്തില്ലാതായി. കാർഷികവൃത്തിയിൽനിന്നു കരകയറാൻ പുതിയ തലമുറയ്ക്ക് അവസരം കിട്ടുന്നവിധം മറ്റു മേഖലകൾ വേണ്ടത്ര വേഗം വളരുന്നില്ല.
സർക്കാരുകൾ പോലും റിക്രൂട്ട്മെന്റ് കുറച്ചു. 2017 അവസാനം 35.5 ലക്ഷം പേരാണു റെയിൽവേയിലടക്കം കേന്ദ്രസർക്കാർ സർവീസിൽ വേണ്ടത്. 2014-ൽ 33.3 ലക്ഷം പേർ ഉണ്ടായിരുന്നു. 2017-ൽ അത് 32.5 ലക്ഷം ആയി കുറഞ്ഞു. 2.2 ലക്ഷം പേരെ എടുക്കേണ്ട സ്ഥാനത്ത് 80,000 പേരെ കുറച്ചു. മൊത്തം മൂന്നു ലക്ഷം പേർക്ക് അവസരം നിഷേധിച്ചു. അത്ര കുടുംബങ്ങൾക്കു കാർഷികവൃത്തിയിൽനിന്നു മാറാനുള്ള അവസരം ഇല്ലാതാക്കി എന്നും പറയാം. സേവനമേഖലയിലും വ്യവസായത്തിലും കൂടുതൽ തൊഴിൽ ഉണ്ടാക്കിയാലേ കർഷകരെ കൃഷിയിൽനിന്നു കരകയറ്റാനാകൂ.
മറ്റു പണികളിൽ പോയി കർഷകർ രക്ഷപ്പെടുക എന്നതു വിശാലമായ ആശയം. രാജ്യത്തു സാന്പത്തിക വളർച്ച അതിവേഗമായാൽ അടുത്ത തലമുറയിൽ കൂടുതൽ പേർക്ക് അതിനവസരം കിട്ടാം. അങ്ങനെ സംഭവിക്കട്ടെ എന്ന് ആശംസിക്കാം.
കൃഷി നടത്തുന്നവരോ?
അപ്പോഴും കൃഷിയിൽ നിൽക്കുന്നവരുടെ കാര്യമുണ്ടല്ലോ. അവർക്കു നല്ല ജീവിതം ഉറപ്പാക്കേണ്ടതുണ്ട്. കൃഷിഭൂമി ചെറുതാണ്, പലപ്പോഴും ആദായവില ലഭിക്കുന്നില്ല, ഉത്പാദനക്ഷമത കുറവാണ്, വില്പനയ്ക്കു നിയന്ത്രണവും കയറ്റുമതിക്കു നിരോധനവും മൂലം മിക്ക ഉത്പന്നങ്ങൾക്കും രാജ്യാന്തര വില ലഭിക്കുന്നില്ല. വേണ്ടത്ര വെയർഹൗസുകൾ ഇല്ല, ജലസേചനം വേണ്ടിടത്തോളമില്ല... ഇങ്ങനെ പോകുന്നു കർഷക ദുരിതത്തിന്റെ കാരണങ്ങൾ.
ഇവയ്ക്കു പരിഹാരമായി നിർദേശിക്കപ്പെടുന്ന എല്ലാം പ്രായോഗികമല്ല. മിക്ക നിർദേശങ്ങളും കന്പോളശക്തികളുടെ പിത്തലാട്ടങ്ങൾക്കു കർഷകരെ വിട്ടുകൊടുക്കുന്നതാണ്.
ഉപദേശം ഇങ്ങനെ
സംഭരണവില പ്രഖ്യാപിച്ചു സർക്കാർ സംഭരിക്കുന്നതും ഉത്പന്നങ്ങൾ സർക്കാർ നിയന്ത്രിത ചന്തകളിൽ മാത്രമേ വിൽക്കാവൂ എന്നതുമൊക്കെ മാറ്റണം. ഇ-മാർക്കറ്റിംഗ് വ്യാപിപ്പിക്കണം. കൂടുതൽ ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങൾ തുടങ്ങണം, ജനിതകമാറ്റം വരുത്തിയ വിളകൾ കൃഷി ചെയ്യണം എന്നൊക്കെ പോകുന്നു പതിവു പരിഹാര നിർദേശങ്ങൾ. വിള ഇൻഷ്വറൻസാണ് ഇതോടു ചേർത്ത് എല്ലാവരും പറയുന്ന കാര്യം.
ഇതെല്ലാം ലളിതമായി പറഞ്ഞാൽ കർഷകരക്ഷയുടെ ചുമതല സർക്കാരിൽനിന്ന് എടുത്തുമാറ്റുന്നതാണ്. കന്പോളശക്തികൾക്കു കർഷകരെ വിട്ടുകൊടുക്കലാണ്.
വ്യത്യാസം കാണുന്നില്ല
ഈ ഉപദേശകരെ കുറ്റം പറയാനാവില്ല. അവരൊക്കെ വിദേശങ്ങളിൽ നടപ്പാക്കുന്ന കാര്യങ്ങളാണു നോക്കുക. അവിടെയൊക്കെ കാർഷിക പ്രശ്നങ്ങൾക്കു നിർദേശിക്കുന്ന പരിഹാരങ്ങൾ ഇവിടെയും നിർദേശിക്കുന്നു. കന്പോള സന്പദ്ഘടന നിലനിൽക്കുന്ന ആ രാജ്യങ്ങളിലെ സാഹചര്യവും നമ്മുടെ സാഹചര്യവും തമ്മിലുള്ള വ്യത്യാസം പലരും ശ്രദ്ധിക്കുന്നില്ല എന്നു മാത്രം.
മിക്ക വിദേശരാജ്യങ്ങളിലെയും കർഷകർ കൂടുതൽ വലിയ കൃഷിയിടങ്ങൾ ഉള്ളവരാണ്. ഏതാനും രാജ്യങ്ങളിലെ ശരാശരി കൃഷിയിടത്തിന്റെ വിസ്തീർണം നോക്കുക.
ഈ വ്യത്യാസം സുപ്രധാനമാണ്. യൂറോപ്പിലെ കർഷകന്റെ നിലയല്ല ഇന്ത്യയിലെ കർഷകന്റേത്. ഇവിടെ ശരാശരി കർഷകന് ഒരു ഗ്രാമീണ കടയിലേക്കു ദിവസവും ഉത്പന്നം നല്കാവുന്ന രീതിയിൽ കൃഷി ചെയ്യാൻ പറ്റില്ല. അതിനുമാത്രം സ്ഥലമില്ല.
അവന് ഇ- മാർക്കറ്റിംഗും ഓൺലൈൻ വ്യാപാരവുമൊന്നും വഴങ്ങില്ല. അതിനുള്ള അനുബന്ധ സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും പറ്റില്ല.
ഇവിടെ വേണ്ടത്
ഇവിടത്തെ നാമമാത്ര-ചെറുകിട കർഷകർ ക്കു കൃഷി മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടതു മൂന്നു പ്രധാന കാര്യങ്ങളാണ്.
1. വിളവിറക്കാൻ കുറഞ്ഞ പലിശയ്ക്കു വായ്പ. 2. ഉത്പന്നത്തിന് ആദായവില. 3. കൃഷിക്കു കെടുതി ബാധിച്ചാൽ അതിൽനിന്നു കരകയറാനുള്ള സഹായം (ഇൻഷ്വറൻസ്).
സാധാരണ സാഹചര്യങ്ങളിൽ ഏറ്റവും ആവശ്യമായി വരുന്നത് ഉത്പന്നത്തിനുള്ള ആദായവിലയാണ്. ഇവിടെ സർക്കാരുകൾ സമീപനവും കാഴ്ചപ്പാടും മാറ്റണം.
വില താഴ്ത്തിനിർത്തുന്നു
പൊതുവിപണിയിൽ വിലക്കയറ്റം വരരുത് എന്നാണ് ഇപ്പോൾ സർക്കാരുകൾ ഉന്നംവയ്ക്കുന്നത്. പൊതുവിപണിയിൽ വില കൂട്ടാതിരി ക്കാൻ ഗവൺമെന്റ് ശ്രമിക്കുന്പോൾ അതിന്റെ ഭാരം കർഷകരുടെ ചുമലിൽ വയ്ക്കുന്നു. അതാണു പ്രശ്നം.
അരിവില കൂടാതിരിക്കാൻ നെല്ലുവില താഴ്ത്തുന്നു. പരിപ്പുവില കൂടാതിരിക്കാൻ കാനഡയിൽനിന്ന് ഇറക്കുമതി നടത്തുന്നു. സവാളവില കൂടാതിരിക്കാൻ സവാള കയറ്റുമതി നിരോധിക്കുന്നു.
ഇത് ആർക്കുവേണ്ടി?
നബാർഡി (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ്)ന്റെ 2015-16-ലെ സർവേ അനുസരിച്ച് കർഷക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം 8,932 രൂപയാണ്. അതേമാസം സിഎംഐഇ (സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി) എല്ലാ കുടുംബങ്ങളുടെയും ശരാശരി മാസവരുമാനം 13,262 രൂപയാണെന്നു കണക്കാക്കി.
പാവപ്പെട്ടവൻ ധനികനു സബ്സിഡി നല്കുന്നു
8,932 രൂപക്കാർ 13,262 രൂപ വരവുള്ളവരെ സഹായിക്കുന്നു. കൂടുതൽ വരുമാനമുള്ളവരുടെ ചെലവുചുരുക്കാൻ വേണ്ടി കുറഞ്ഞ വരുമാനമുള്ളവരുടെ ഉത്പന്നത്തിനു വില കുറച്ചുനിർത്തുന്നു. അതാണു സംഭവിക്കുന്നത്.
രാസവളവും പാചകവാതകവുമൊക്കെ അതിന്റെ കന്പോളവില വാങ്ങി സബ്സിഡി പിന്നീടു നല്കുകയാണല്ലോ. അതേപോലൊന്ന് കർഷകരുടെ ഉത്പന്നങ്ങളുടെ ഉപയോക്താക്കൾക്കു നടപ്പാക്കിക്കൂടേ എന്നു കർഷകർക്കു ചോദിക്കാം.
സ്വാമിനാഥന്റെ നിർദേശം
ഉയർന്ന വരുമാനക്കാർക്കു വില കുറച്ചുകിട്ടാനുള്ള നയങ്ങൾ മാത്രം നടപ്പാക്കുന്ന രീതിക്കു മാറ്റം വരണം. കാർഷിക ഉത്പന്നങ്ങൾ കർഷകർക്ക് ആദായകരമായ വിലയിൽ വിൽക്കാൻ പറ്റണം. രാസവളം കന്പനിക്കു മൂലധനത്തിന്മേൽ 20 ശതമാനംവരെ ലാഭം ഉറപ്പുനല്‍കുന്ന രീതി കർഷകരുടെ കാര്യത്തിലും ആകാവുന്നതാണ്. അതല്ലെങ്കിൽ സ്വാമിനാഥൻ കമ്മീഷൻ ധാന്യസംഭരണത്തിനു നിർദേശിച്ച ഉത്പാദനച്ചെലവിന്റെ 50 ശതമാനം കൂടി ചേർന്ന സംഭരണവില എല്ലാ കാർഷിക വിളകൾക്കും ബാധകമാക്കുകയാണ് കർഷകർക്കു നന്മവേണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. കന്പോളം ആ വില നല്കാത്തപ്പോൾ സർക്കാർ നല്‍കണം.
ഇൻഷ്വറൻസ്
ഇതോടൊപ്പം അനിവാര്യമായി മാറ്റം വേണ്ടതാണ് വിള ഇൻഷ്വറൻസ്. കന്പനികളിൽ ജോലിക്കാരെ എടുത്താൽ അവർക്കുവേണ്ടി പ്രൊവിഡന്റ് ഫണ്ടിലേക്കു പണമടയ്ക്കാൻ വരെ സർക്കാർ സ്കീം ഉണ്ട്. കെടുതികൾ മൂലം വിളനഷ്ടമുണ്ടാകുന്നവർക്കു സഹായം നല്കുന്ന സ്കീമിൽ കർഷകരുടെ പ്രീമിയം വിഹിതം സർക്കാർ അടയ്ക്കുന്നത് അസാധാരണമായ ഔദാര്യമൊന്നുമല്ല. രാസവളം കന്പനികളുടെ ഗുണത്തിനുവേണ്ടി നല്കുന്ന സബ്സിഡി കർഷകർക്കുള്ളതാണെന്നു പറയുന്ന സർക്കാർ യഥാർഥത്തിൽ കർഷകരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതാണല്ലോ. അത് ഈ രീതിയിലാകുന്നതാണു പ്രയോജനകരം.
(അവസാനിച്ചു)
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top