Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാലം കെടുത്തിയ ഡൈനാമിറ്റ്
പിടിവാശികൾ ആരെയും അകത്തേക്കു കടത്തിവിടാത്ത ഒരു വീട്ടിൽ ഓർമകൾ എന്നേ ഇറങ്ങിപ്പോയിരുന്ന മുറിയിൽ ജോർജ് ഫെർണാണ്ടസ് എന്ന അതികായൻ നിശ്ചലനായി. ഓർമകളുടെ തരിന്പ് പോലുമില്ലാതെ കിടന്നകിടപ്പിൽ എത്രയോ പിറന്നാളുകൾ കടന്നുപോയി. പഞ്ചശീൽ പാർക്കിലെ വീട്ടിനുള്ളിൽ ഗതകാല പടയോട്ടങ്ങളുടെ അയവെട്ടലുകൾ ഒന്നുമില്ലാതെ പഴയൊരു പടക്കുതിര കിടപ്പുണ്ടെന്നു പലരും ഓർമിച്ചിരുന്നതുപോലും കടന്നുപോകുന്ന പിറന്നാൾ ദിനങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നു.
രാജ്യം സ്തംഭിപ്പിച്ച തൊഴിൽ സമരങ്ങൾക്കു നേതൃത്വം നൽകിയ ട്രേഡ് യൂണിയൻ നേതാവ്, അടിയന്തരാവസ്ഥയിലെ ഏകാധിപത്യത്തിനെതിരേ ഡൈനാമിറ്റ് കൈയിലെടുത്ത തീവ്ര സോഷ്യലിസ്റ്റ്, മന്ത്രിയായപ്പോൾ കൊക്കകോളയോട് ഇന്ത്യ വിടാൻ കല്പിച്ച സാമ്രാജ്യത്വ വിരോധി, ജനസംഘത്തോടു മൃദുസമീപനം സ്വീകരിച്ചതിനെതിരേ ജനതാപാർട്ടിയിൽ കലാപമുയർത്തിയ മതേതരവാദി... അങ്ങനെ എത്ര വിശേഷണങ്ങൾ ഓർമകളിൽ പേറി നിവർന്നുനടന്നതിനു ശേഷമാണ് ജോർജ് ഫെർണാണ്ടസ് എന്ന മഹാമനുഷ്യൻ മറവിയുടെ കൈപിടിച്ചു മരണത്തിനൊപ്പം മാഞ്ഞുപോകുന്നത്. ജ്വലിക്കുന്ന സമരപാതകളിലൂടെയായിരുന്നു കടന്നുവരവ്. ഒടുവിൽ ബിജെപി പാളയത്തിൽ ചേക്കേറി എൻഡിഎ സഖ്യത്തിന്റെ ശില്പിയും നടത്തിപ്പുകാരനുമായി നിന്നതും ഇതേ ജോർജ് ഫെർണാണ്ടസ് തന്നെ.
1930ൽ മംഗലാപുരത്തു കത്തോലിക്കാ കുടുംബത്തിലാണു ജനനം. മൂത്ത മകനെ അച്ഛനും അമ്മയും ബംഗളൂരുവിൽ അയച്ചത് വൈദികനാകുന്നതിനാണ്. എന്നാൽ, വിപ്ലവം തലയ്ക്കുപിടിച്ച ജോർജ് ഫെർണാണ്ടസ് സെമിനാരിയിൽ നിന്നിറങ്ങി. ബംഗളൂരുവിൽ നിന്നും മുംബൈയിലേക്ക്. അവിടെ പത്രത്തിൽ പ്രൂഫ് വായനക്കാരനായി തുടങ്ങിയ ചെറുപ്പക്കാരൻ രാം മനോഹർ ലോഹ്യയുമായുള്ള പരിചയത്തിലൂടെ പിന്നീടു മുംബൈയിലെ ഒന്നാംനിര ട്രേഡ് യൂണിയൻ നേതാവായി മാറി. 1950കളിലും 60കളിലും മുംബൈയെ പിടിച്ചുകുലുക്കിയ തൊഴിൽസമരങ്ങളുടെ നായകനായി. പലകുറി മുംബൈ മുനിസിപ്പൽ കോർപറേഷനിലേക്കു ജയിച്ച ഫെർണാണ്ടസ് 1967ൽ ബോംബെ സൗത്തിൽ നിന്നു മുതിർന്ന നേതാവ് എസ്.കെ. പാട്ടീലിനെ തോല്പിച്ച് ലോക്സഭയിലെത്തിയതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി.
ഡൈനാമിറ്റ് ഫെർണാണ്ടസ്
1975 ജൂണിൽ അടിയന്തരാവസ്ഥ നിലവിൽ വന്നപ്പോൾ പൗരാവകാശ നിഷേധം നോക്കിനിൽക്കാനാകില്ലെന്നു തീരുമാനിച്ച ഫെർണാണ്ടസ് ബറോഡയിൽ ചെന്ന് ക്വാറി തൊഴിലാളികളെ കണ്ടു ഡൈനാമിറ്റ് ശേഖരിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പങ്കെടുക്കുന്ന വാരാണസിയിലെ യോഗം അലങ്കോലപ്പെടുത്താനുള്ള ചെറിയ സ്ഫോടനമായിരുന്നു ലക്ഷ്യം. പക്ഷേ, പദ്ധതി പൊളിഞ്ഞു. 1976ൽ ബറോഡ ഡൈനാമിറ്റ് കേസിൽ ഫെർണാണ്ടസ് അറസ്റ്റിലായി.
വിലങ്ങിട്ട കൈകൾ ഉയർത്തി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ഫെർണാണ്ടസിന്റെ അന്നത്തെ ചിത്രം അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമായി മാറി. അടിയന്തരാവസ്ഥ നീങ്ങിയപ്പോൾ ബിഹാറിലെ മുസഫർപൂരിൽ നിന്ന് ഫെർണാണ്ടസ് ലോക്സഭയിലെത്തിയതു മൂന്നു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്. ജയിലിലായിരുന്ന ഫെർണാണ്ടസ് ഒരിക്കൽപ്പോലും പ്രചാരണത്തിനു മണ്ഡലത്തിൽ എത്താതെയാണ് അത്ര വലിയ വിജയം നേടിയത്.
പരിവാർ പാളയത്തിലെ പതനം
മൊറാർജി ദേശായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരിക്കെയാണു ഫെർണാണ്ടസ് കൊക്കകോളയോടും ഐബിഎമ്മിനോടും ഇന്ത്യ വിടാൻ കല്പിച്ചത്. അന്ന് മന്ത്രിസഭയിലെ സഹപ്രവർത്തകരായിരുന്ന വാജ്പേയി, അഡ്വാനി എന്നിവരുടെ ആർഎസ്എസ് ബന്ധം ഉയർത്തി ജനതാപാർട്ടിയിൽ കലാപമുയർത്തിയത് ഒടുവിൽ പാർട്ടിയുടെയും സർക്കാരിന്റെയും പതനത്തിലാണ് കലാശിച്ചത്. വി.പി. സിംഗ് അധികാരത്തിലേറിയപ്പോൾ ഫെർണാണ്ടസ് റെയിൽവേ മന്ത്രിയായി. മലയാളിയായ ഇ. ശ്രീധരന്റെ എൻജിനിയറിംഗ് മികവിൽ കൊങ്കണ്‍പാത പൂർത്തിയാകുന്പോൾ അതിനുപിന്നിലെ പിന്തുണ റെയിൽവേ മന്ത്രാലയത്തിൽ ജോർജ് ഫെർണാണ്ടസിന്റെതായിരുന്നു.
ജനതാദൾ പലതായി പിളർന്നു തുടങ്ങിയപ്പോൾ ഫെർണാണ്ടസിനും സ്വന്തം പാർട്ടിയായി. അതിൽ പിന്നെയാണു ഫെർണാണ്ടസിന്റെ ജീവിതത്തിലെയും ആശയത്തിലെയും സുപ്രധാന വഴിത്തിരിവ്. മതേതര നിലപാട് കൈവിട്ട് അദ്ദേഹം സമതാ പാർട്ടിയുമായി ബിജെപി പാളയത്തിൽ ചേക്കേറി. വാജ്പേയി സർക്കാരിനു വിശ്വാസവോട്ട് തേടി ജോർജ് ഫെർണാണ്ടസ് സഭയിൽ നടത്തിയ പ്രസംഗം കേട്ട അദ്ദേഹത്തെ സ്നേഹിക്കുന്ന ചിലർ ഇങ്ങനെ പറഞ്ഞു- ബറോഡയിൽ ഇന്ദിരയ്ക്കായി കരുതിയ ഡൈനാമിറ്റ് പൊട്ടി ഫെർണാണ്ടസ് ഇല്ലാതാകുന്നതായിരുന്നു ഇതിനേക്കാൾ ഭേദം.
1998-2004 കാലത്ത് എൻഡിഎ മന്ത്രിസഭയിൽ അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നു. ഈ സമയത്താണു കാർഗിൽ യുദ്ധം നടന്നത്. കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെ കെട്ടുകെട്ടിച്ചു. സൈനികരുടെ മന്ത്രി എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു. എന്നാൽ, ശവപ്പെട്ടി കുംഭകോണ കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ തീരാക്കളങ്കമായി. യുദ്ധസമയത്ത് സൈനികരുടെ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനായി അലൂമിനിയം ശവപ്പെട്ടികൾ വാങ്ങിയതിൽ അഴിമതി നടന്നെന്നായിരുന്നു ആരോപണം. എന്നാൽ, കേസിൽ ഫെർണാണ്ടസ് കുറ്റക്കാരനല്ലെന്നു സിബിഐ കോടതി കണ്ടെത്തി. 1999ൽ 24 പാർട്ടികളെ ചേർത്ത് വാജ്പേയി അഞ്ചുവർഷം ഭരിച്ചതിന്റെ ക്രെഡിറ്റ് എൻഡിഎയുടെ മുന്നണി കണ്‍വീനറായിരുന്ന ഫെർണാണ്ടസിന് അവകാശപ്പെട്ടതാണ്.
2002ൽ ഗുജറാത്ത് കലാപം നടക്കുന്പോൾ ജോർജ് ഫെർണാണ്ടസ് ആണ് കേന്ദ്ര പ്രതിരോധ മന്ത്രി. കലാപം കൈകാര്യം ചെയ്യാൻ അന്നു ഗുജറാത്ത് മുഖ്യമന്ത്രിക്ക് സൈനിക സഹായം ലഭ്യമാക്കി എന്ന ആരോപണവും ഉയർന്നിരുന്നു.
1979ൽ മൊറാർജി ദേശായിയുടെ ജനതാ മന്ത്രിസഭയിൽ നിന്നുള്ള ജോർജ് ഫെർണാണ്ടസിന്റെ രാജി വലിയ വിവാദമായിരുന്നു. പാർലമെന്റിൽ മന്ത്രിസഭയെ ന്യായീകരിച്ച് പ്രസംഗിച്ചതിന്റെ പിറ്റേന്നായിരുന്നു രാജി. അതേത്തുടർന്നുള്ള പ്രതിസന്ധിഘട്ടത്തിൽ നിന്നു കരകയറിയത് ഒരു പതിറ്റാണ്ടിനു ശേഷമാണ്.
ബോഫോഴ്സ് അഴിമതിക്കെതിരേ പ്രതിഷേധം നയിക്കാനും വി.പി. സിംഗിനെ കറകളഞ്ഞ രാഷ്ട്രീയക്കാരനായി അവതരിപ്പിക്കാനും ഫെർണാണ്ടസ് മുൻകൈ എടുത്തു. അധികാരത്തിലെത്തിയ വി.പി. സിംഗ് സത്യപ്രതിജ്ഞ ചടങ്ങിന് 20 മിനിറ്റ് മുമ്പു വരെ ആരൊക്കെയാണു കേന്ദ്രമന്ത്രിമാരെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഉറങ്ങാൻ കിടന്നിടത്തുനിന്ന് അന്ന് ഇട്ട കുർത്ത പോലും മാറ്റാതെയാണ് ഫെർണാണ്ടസ് സത്യപ്രതിജ്ഞയ്ക്കു പോയതെന്നു ദീർഘകാലം സഹചാരിയായിരുന്ന ജയ ജയ്റ്റ്ലി ഓർമക്കുറിപ്പിൽ വിവരിച്ചിട്ടുണ്ട്.
ജീവിതത്തിൽ ജയയും ലൈലയും
ജോർജ് ഫെർണാണ്ടസിന്റെ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി ആയി അശോക് ജയ്റ്റ്ലി പ്രവർത്തിക്കുന്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ ജയ ജയ്റ്റ്ലി, ഫെർണാണ്ടസുമായി അടുക്കുന്നത്. മുൻ കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീറിന്റെ മകൾ ലൈല കബീറായിരുന്നു ജോർജിന്റെ ഭാര്യ. ലൈല ചികിത്സയ്ക്കായി അമേരിക്കയിൽ ആയിരിക്കെ ജോർജ് ഫെർണാണ്ടസിന്റെയും മകന്റെയും കാര്യങ്ങൾ നോക്കിയിരുന്നത് ജയ ജയ്റ്റ്ലിയായിരുന്നു. തനിക്കു രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ലൈല ജയയോടു വളരെ സ്നേഹത്തോടെ പെരുമാറും. സാധാരണ നിലയിലാകുന്പോൾ രോഷാകുലയായി അകറ്റി നിർത്തുകയും ചെയ്യും.
പിന്നീടു ജോർജ് ഫെർണാണ്ടസിന്റെ ജീവിതത്തിൽ നിന്നു ലൈല അകന്നുപോയി. ജയ ജയ്റ്റ്ലി അശോക് ജയ്റ്റ്ലിയിൽ നിന്ന് വിവാഹമോചനം നേടി. 1984 മുതൽ 2010 വരെ 26 വർഷം ജയ ജയ്റ്റ്ലി, ഫെർണാണ്ടസിനൊപ്പമാണു ജീവിച്ചത്. പിന്നീട് ആൽസ്ഹൈമേഴ്സിന്റെ പിടിയിലായ ഫെർണാണ്ടസിന്റെ ജീവിതത്തിലേക്കു ലൈല തിരികെയെത്തി.
2009ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ വെളിപ്പെടുത്തിയത് അനുസരിച്ച് 13 കോടി രൂപയുടെ ആസ്തിയാണു ജോർജ് ഫെർണാണ്ടസിനുണ്ടായിരുന്നത്. യഥാർഥത്തിൽ അതിലുമിരട്ടി വരുമെന്നാണു വിവരം. 2010ൽ ജോർജ് ഫെർണാണ്ടസിന്റെ സംരക്ഷണാവകാശം കോടതി ലൈലയ്ക്കു നൽകി. പിന്നെയും രണ്ടുവർഷം കഴിഞ്ഞാണ് അദ്ദേഹത്തെ കാണാനുള്ള അനുമതി കോടതി ജയ ജയ്റ്റ്ലിക്കു നൽകുന്നത്. ജയ ജയ്റ്റ്ലി ഫെർണാണ്ടസിനെ കാണുന്നതു ലൈല വിലക്കിയതു വീടിനു മുന്നിൽ പലപ്പോഴും നാടകീയ രംഗങ്ങൾക്ക് ഇടയാക്കി.
അസ്തമനം അപ്രതീക്ഷിതം
സമതാ പാർട്ടി ക്ഷയിച്ചു തുടങ്ങിയതോടെ പഴയ സഹപ്രവർത്തകൻ ശരദ് യാദവിന്റെ ജെഡിയുവിലേക്ക് ചേക്കേറിയ ഫെർണാണ്ടസിനു പിന്നീട് അസ്തമയകാലമായിരുന്നു. മത്സരിക്കാൻ സീറ്റ് പോലും കിട്ടാതായപ്പോൾ 2004ൽ മുസാഫർപൂരിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ സ്വതന്ത്രനായി മത്സരിച്ചുവെങ്കിലും തോറ്റു. പിന്നീട് ശരത് യാദവിന്റെയും നിതീഷിന്റെയും കാരുണ്യത്തിൽ രാജ്യസഭയിലെത്തിയെങ്കിലും ആരോഗ്യകാരണങ്ങളാൽ സഭയിൽ സാന്നിധ്യം അറിയിക്കാൻ കഴിയാത്തവിധം ആരോഗ്യം മോശമായി. 2010 ൽ ആൽസ്ഹൈമേഴ്സ് ബാധിച്ച് പൊതുരംഗം വിടാൻ നിർബന്ധിതനായ ഫെർണാണ്ടസ് പിന്നീട് വാർത്തകളിൽ ഇടംപിടിച്ചതു കൂട്ടുകാരിയും ഭാര്യയും തമ്മിലുള്ള പോരിന്റെ പേരിലായിരുന്നു എന്നതു മറ്റൊരു വിരോധാഭാസം.
സെബി മാത്യു
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Latest News
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top