Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വല്ലാത്ത ചോദ്യങ്ങൾ
മലയാളമനസിനു മുന്നിൽ ചങ്കിൽകൊള്ളുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണു ടി.പി. സെൻകുമാർ. പണ്ടു ഫോറസ്റ്റ് ഉദ്യോഗസ്ഥർ കലാഭവൻ മണിയോട് അപമര്യാദയായി പെരുമാറിയ സംഭവം ഉണ്ടായപ്പോൾ അദ്ദേഹം ചോദിച്ചു, മമ്മൂട്ടിയോടോ മോഹൻലാലിനോടോ ആയിരുന്നെങ്കിൽ അവർ അങ്ങനെയാകുമായിരുന്നോ പെരുമാറുക എന്ന്. ആരും ഉത്തരം പറഞ്ഞുകേട്ടില്ലെങ്കിലും വല്ലാത്ത ചോദ്യമായിപ്പോയി അതെന്നു പലരും മനസിലെങ്കിലും പറഞ്ഞു.
പിന്നീട് ഇടതുസർക്കാർ ഡിജിപി പദവിയിൽ നിന്നു തന്നെ വളരെ അപമാനകരമായി നീക്കംചെയ്തപ്പോൾ അദ്ദേഹം ചോദിച്ചു, ബെഹ്റയെ വേണ്ടവർക്കു സെൻകുമാറിനെ പറ്റുമോ എന്ന്. ആ ചോദ്യത്തിന് എന്തുമാത്രം അർഥം ഉണ്ടായിരുന്നെന്നു കേരളം മനസിലാക്കിവരുന്നതേയുള്ളു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, ഗുജറാത്ത് കലാപവും പ്രധാനമന്ത്രി മോദിക്കെതിരായ അന്വേഷണവും എല്ലാം സംബന്ധിച്ച് ചില സൂചനകൾ പറഞ്ഞപ്പോൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണല്ലോ ഇനിയും കാണുന്നത് എന്നു ചിന്തിച്ചുപോകുന്നവരുണ്ട്.
ഇപ്പോഴിതാ പത്മാ അവാർഡുകളെക്കുറിച്ചു സെൻകുമാർ ചോദിച്ച ചോദ്യങ്ങളും നടത്തിയ പ്രതികരണങ്ങളും ഏറെ അർഥഗർഭങ്ങളായി. അവാർഡ് കൊടുത്തവർക്കും കിട്ടിയവർക്കും തൃപ്തികരമായി പറയാൻ ഒന്നുമില്ലാതെയുമായി.
എന്താണു സംഭാവന?
മോഹൻലാലിനൊപ്പം കേരളത്തിൽ നിന്നു പത്മ പുരസ്കാരം കിട്ടിയ ചാരക്കേസിലെ പ്രതിയായിരുന്ന നന്പി നാരായണന് എന്തു വിശിഷ്ട സേവനത്തിനാണു പത്മഭൂഷൺ നൽകിയത് എന്നാണു സെൻകുമാർ ചോദിക്കുന്നത്. നന്പി നാരായണന്റെ ആൾക്കാരും പ്രധാനമന്ത്രിയുടെ ആൾക്കാരും പിണറായിയുടെ ആൾക്കാരും വരെ സെൻകുമാറിനെതിരെ ഉറഞ്ഞുതുള്ളിയെങ്കിലും അദ്ദേഹം ഉയർത്തിയ ചോദ്യം ഇനിയും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
നാടിനും നാട്ടാർക്കും അർപ്പിക്കുന്ന സ്തുത്യർഹമായ സേവനത്തിനു രാഷ്ട്രം സമർപ്പിക്കുന്ന പരമോന്നത ആദരങ്ങളായി കണക്കാക്കപ്പെടുന്ന പത്മ പുരസ്കാരങ്ങൾ മാത്രമല്ല പരമോന്നത ബഹുമതിയായ ഭാരതരത്നം പോലും വിവാദവിഷയമാവാറുണ്ട്. കോടതി ഇടപെടലിലൂടെ പുരസ്കാര സമർപ്പണം തടയപ്പെട്ട നാളുകളുണ്ട്. പുരസ്കാരം നിരസിച്ചവരുണ്ട്. ഇക്കുറിയും ഉണ്ടായി അത്തരം കലാപങ്ങൾ. പക്ഷേ അവയിൽ നിന്നെല്ലാം വ്യത്യസ്തമാണു സെൻകുമാർ ഉന്നയിച്ച സംശയം. നന്പി നാരായണൻ നാടിനുവേണ്ടി എന്തു ചെയ്തിട്ടാണു പത്മ പുരസ്കാരം കൊടുക്കുന്നത്?
ഇക്കുറി ഭാരതരത്നം ലഭിച്ച മുൻരാഷ്ട്രപതി പ്രണാബ്കുമാർ മുഖർജി, ആർഎസ്എസ് നേതാവ് നാനാജി ദേശ്മുഖ് എന്നിവരെക്കുറിച്ചു വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസുകാരനായി അറിയപ്പെടുന്ന പ്രണാബ് ആർഎസ്എസ് കൂടാരത്തിൽ പോയതിന്റെ സമ്മാനമാണ് ഭാരതരത്നം എന്നൊക്കെ പറയുന്നവരുണ്ട്. അത്തരം ആക്ഷേപങ്ങൾ പണ്ടും ഭാരതരത്നത്തെക്കുറിച്ചു വരെ ഉണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധി തമിഴ്നാട്ടിൻ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കാമരാജിനു ഭാരതരത്നം കൊടുത്തപ്പോഴും രാജീവ് ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി എംജി ആറിനു ഭാരതരത്നം കൊടുത്തപ്പോഴും നരസിംഹറാവു ബി.ആർ. അംബേദ്കർക്കു ഭാരതരത്നം കൊടുത്തപ്പോഴും രാഷ്ട്രീയ കാരണങ്ങൾ വച്ചാണ് അതു ചെയ്തതെന്ന് ആക്ഷേപിച്ചവരുണ്ടെങ്കിലും അവരെല്ലാം ഓരോ മേഖലയിൽ പ്രശസ്തമായ സേവനം അർപ്പിച്ചവരാണ് എന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല
എന്നാൽ, കേരളമാകെ പകച്ചുപോയ വിവാദവിഷയമായ ചാരക്കേസിൽ പ്രതിയായിരുന്ന നന്പിനാരായണനു പത്മഭൂഷൻ നല്‍കിയതിനെച്ചൊല്ലി മുൻ ഡിജിപി സെൻകുമാർ ഉയർത്തിയ വിവാദം സമാനതകളില്ലാത്തതാണ്. നാടിനും നാട്ടാർക്കും എന്തു വിശിഷ്ട സേവനമാണു നന്പിനാരായണൻ അർപ്പിച്ചത് എന്ന സെൻകുമാറിന്റെ ചോദ്യത്തിന് അദ്ദേഹത്തെ ചീത്ത പറയുന്ന ആർക്കും തൃപ്തികരമായ മറുപടി പറയാനായിട്ടില്ല. വിക്രം സാരാഭായിക്കും അബ്ദുൾകലാമിനും ഒക്കെ കൊടുത്ത പത്മ പുരസ്കാരം നേടാൻ നന്പി നാരായണന് എന്താണ് യോഗ്യത എന്ന സെൻകുമാറിന്റെ സംശയം പത്മ പുരസ്കാരം വലിയ സംഭവമാണെന്നു കരുതുന്ന എല്ലാവർക്കുമുണ്ട്.
ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർഥിയായി ആറ്റിങ്ങലിൽ സെൻകുമാർ മത്സരിക്കാൻ പോകുന്നു എന്ന വാർത്ത ശക്തമായിരുന്ന കാലത്താണ് അതിനെല്ലാം ദോഷമാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹം നന്പി നാരായണന് അവാർഡ് കൊടുത്തതിനെതിരെ രംഗത്തുവന്നത്. അമൃതിൽ വിഷം ചേർക്കുന്നതു പോലായി അത് എന്നുവരെ സെൻകുമാർ പറഞ്ഞു. എല്ലാവരും വല്ലാതെ പകച്ചുപോയി. അതോടെ സെൻകുമാർ ലോക് സഭാ സ്ഥാനാർഥിലിസ്റ്റിൽ നിന്നു പുറത്തായതായാണു കഥ.
ചാരക്കഥയുടെ ഭാവി
എല്ലാം കഴിഞ്ഞു എന്നു നന്പി നാരായണൻ ആവർത്തിച്ചുപറയുന്ന ചാരക്കഥയിലും ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും സിബിഐയുടെ അന്വേഷണം അങ്ങനെ പൂർത്തിയായതിനു കാരണം അക്കാലത്തെ സിബിഐ രീതികൾ നിരീക്ഷിക്കുന്നവർക്കു മനസിലാകുമെന്നുമെല്ലാം അർഥംവച്ച വാക്കുകൾ സെൻകുമാർ പറയുന്നുണ്ട്. സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന കമ്മീഷനു മുന്നിൽ താൻ രേഖകൾ സഹിതം പലതും പറയുമെന്നു സെൻകുമാർ വെല്ലുവിളിച്ചിട്ടുണ്ട്. സത്യസന്ധർ എന്നു കേരളം ആദരിച്ചിട്ടുള്ള സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥർ, ചാരക്കേസിൽ കഴന്പുണ്ടെന്നും സിബിഐ ശരിയായി അന്വേഷിച്ചില്ലെന്നും പറയുന്പോൾ കോടതി എന്തു പറഞ്ഞാലും ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നില്ലെങ്കിൽ എല്ലാം തീർന്നില്ല എന്നുതന്നെ വരില്ലേ? കേരള പോലീസ് എന്തുകൊണ്ട് അന്വേഷിച്ചു എന്നതിന് അവർ കൊടുക്കുന്ന ന്യായങ്ങൾ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നതാകുമല്ലോ? മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിച്ചാലും അതെല്ലാം പുറത്തുവരികയും ചെയ്യും.
ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
ചാരക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മറിയം റഷീദയും ഫൗസിയയും മാലദ്വീപ് സർക്കാരിനുവേണ്ടി ഇന്ത്യയിൽ ചാരപ്പണി നടത്തുകയായിരുന്നു എന്നു സിബിഐ തന്നെ കണ്ടെത്തിയിട്ട് എന്തേ അതേക്കുറിച്ച് അന്വേഷിച്ചില്ല? എന്തിനു ചാരക്കേസിന്റെ നടുവിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു തലസ്ഥാനത്തു പറന്നിറങ്ങി? സാങ്കേതിക വളർച്ച ഇത്രയും ഇല്ലാത്ത കാലത്തെ സംഭവങ്ങൾ ഇന്നത്തെ സൗകര്യങ്ങൾവച്ചു വിധിക്കരുത്. എന്തിനാണ് അക്കാലത്തെ സിബിഐ ഡയറക്ടർ കേസിന്റെ രേഖകൾക്കായി വിമാനം ചാർട്ട് ചെയ്തു വന്നത്?
ഒൗദ്യോഗിക രഹസ്യ നിയമം അനുസരിക്കേണ്ട ഒരു ഉദ്യോഗസ്ഥന്റെ വീട്ടിൽ എന്തുകൊണ്ട് ഒരു സ്വകാര്യ റെയിൽവേ കോണ്‍ട്രാക്ടറുടെ ഫോണ്‍? അതിന് എങ്ങനെ അക്കാലത്ത്, അതായത് 1994 ൽ, മാസം 40,000 രൂപയുടെ ബിൽ? ഇതെല്ലാം കണ്ടിട്ടും സിബിഐ എന്തേ അന്വേഷിച്ചില്ല? സത്യം ഇനിയും പുറത്തുവരാനുണ്ട്. അതുകൊണ്ടുവരും എന്നു വെല്ലുവിളിക്കുന്നവർ കേരളത്തിലും ഉണ്ട്. സത്യം വൈകിയാലും പുറത്തുവരും എന്നതും വല്ലാത്ത സത്യമാണ്.
ലീഗും കേരള കോണ്‍ഗ്രസും
ഒരു മാതിരി ശാന്തമായി നീങ്ങിയ ജനാധിപത്യമുന്നണി രാഷ്ട്രീയം ലോക്സഭാ തെരഞ്ഞെടുപ്പ് ആകുന്പോഴേക്കും കലങ്ങുമോ എന്ന ഭീതി വളർന്നു ശക്തമാകുന്നുണ്ട്. രാഹുൽഗാന്ധിയുടെ വരവോടെ വല്ലാത്ത ആവേശത്തിലായവർ ഘടകകക്ഷികൾ കലം ഉടയ്ക്കുമോ എന്നു സംശയിക്കുന്നു. ലോക്സഭയിലേക്കു മുസ്ലിം ലീഗ് മൂന്നു സീറ്റും കേരള കോണ്‍ഗ്രസ് രണ്ടു സീറ്റും ജേക്കബ് ഗ്രൂപ്പ് ഒരു സീറ്റും ചോദിച്ചതിലൂടെ ഉയരുന്നത് അപായ സൂചന തന്നെയാണ്. കോണ്‍ഗ്രസിന് 16ഉം ഘടകകക്ഷികൾക്കായി നാലും സീറ്റ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ മനസിലിരിപ്പ്. അതിനനുസരിച്ച് നീക്കങ്ങളും ആയതാണ്. അപ്പോഴാണു പുതിയ ആവശ്യങ്ങൾ വരുന്നത്.
കുഞ്ഞാലിക്കുട്ടിയെയും മാണിയെയും മാത്രം കൈകാര്യം ചെയ്തു പ്രശ്നം തീർക്കാനാവില്ലെന്നാണു വിലയിരുത്തൽ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം സമസ്തം ചോദ്യം ചെയ്യുകയാണ്. അതു വല്ലാത്ത പ്രശ്നമാവും, മുന്നണിക്കു മാത്രമല്ല ലീഗിനും. രണ്ടാംസീറ്റിലൂടെ ജോസഫും ഉയർത്തുന്നതു കലാപക്കൊടിയാണ്. ലയിച്ചതുകൊണ്ട് ഒരു പ്രയോജനവും എനിക്കു കിട്ടിയില്ല എന്നു ജോസഫ് തുറന്നുപറഞ്ഞു. മാണിയും അതുതന്നെ പറഞ്ഞു. ഇനിയും എന്തൊക്കെ പറയുമോ?
അനന്തപുരി/ദ്വിജൻ
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
Latest News
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Latest News
കാസര്‍ഗോട്ട് കള്ളവോട്ടെന്ന് പരാതി; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവ്
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top