തെങ്ങിൻമണ്ടയിലെ എംഎൽഎ ചിരിയും ഫ്ളെക്സ് കടയിലെ മന്ത്രിയുടെ ചിരിയും
നിയമസഭാവലോകനം / കെ. ഇന്ദ്രജിത്ത്

എൽഡിഎഫ് സർക്കാർ വന്നതു മുതൽ ഫ്ളെക്സ് കടക്കാർക്കാകെയുള്ള പരാതി മന്ത്രിമാരുടെ പടത്തിനു ചിരി പോരാന്നാണ്. കുറച്ചുകൂടി ചിരിക്കുന്ന മന്ത്രിയുടെ പടം കൊണ്ടു വരാനാണു ഫ്ളെക്സ് കടക്കാർ പറയുന്നതെന്നാണ് സിപിഎം അംഗം വി. ജോയിയുടെ കണ്ടെത്തൽ.

ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പടം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പടം ഫ്ളെക്സിലേറുന്നതു മന്ത്രി ജി. സുധാകരന്‍റേതാണ്. എംഎൽഎമാർക്കൊക്കെ റോഡും പാലവും പൊതുമരാമത്തു മന്ത്രി വാരിക്കോരി കൊടുക്കുന്നതു കൊണ്ടാണിത്. എന്നിട്ടും ഫ്ളെക്സ് കടക്കാർ പറയുന്നതു മന്ത്രിയുടെ കുറച്ചുകൂടി ചിരിക്കുന്ന പടം കൊണ്ടുവരാനാണ്. ബജറ്റ് സംബന്ധിച്ച പൊതു ചർച്ചയിൽ വി. ജോയി ഫ്ളെക്സുകളിൽ ചിരി വിടർത്താൻ ശ്രമിക്കുമ്പോൾ തൊട്ടടുത്തായി ജി. സുധാകരൻ ചിരിക്കാതെ ഇതെല്ലാം കേട്ടിരിപ്പുണ്ടായിരുന്നു.

തെങ്ങിൻമണ്ടയിൽ വരെ ഇരുന്ന് എംഎൽഎമാർക്കു ചിരിക്കാൻ സാധിക്കുന്നത് ഈ സർക്കാർ അധികാരത്തിൽ വന്നതു മുതലാണെന്നാണ് എ.എൻ. ഷംസീറിന്‍റെ കണ്ടെത്തൽ. ആദിവാസി മേഖലയായ അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസമെത്തിയപ്പോൾ മുസ്‌ലീംലീഗ് പ്രതിനിധിയായ എൻ. ഷംസുദ്ദീൻ വലിയ മരത്തിലിരുന്നു ചിരിക്കുന്നതു കണ്ടത് സിപിഎം അംഗമായ പി. ഉണ്ണി അവിടെയെത്തിയപ്പോഴായിരുന്നു.

പദ്ധതി പ്രഖ്യാപിച്ച മന്ത്രി എ.കെ. ബാലന്‍റെ പടം ഫ്ളെക്സിൽ കടുകുമണിയോളം മാത്രമേയുള്ളുവത്രേ. മരത്തോളം പൊക്കമുള്ള ഇത്രയും വലിയ ഫ്ളെക്സ് താൻ ആദ്യം കാണുകയാണെന്നും പി. ഉണ്ണി പറയുന്നു. ഫ്ളെക്സ് ചർച്ച ഇത്രയൊക്കെ പുരോഗമിച്ചിട്ടും കോണ്‍ഗ്രസുകാരാരും അഭിപ്രായം പറയാനെത്താത്തതു കാര്യമായി.

കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീതയെ ഇന്നലെ പുനർവിചിന്തനത്തിനു വിധേയമാക്കിയതു ഡെപ്യൂട്ടി സ്പീക്കർ വി. ശശിയായിരുന്നു. ബജറ്റ് പൊതുചർച്ചയിലെ ആദ്യ പ്രസംഗകൻ കീഴ്‌വഴക്കപ്ര കാരം ഡെപ്യൂട്ടി സ്പീക്കറാണ്. ആശാൻ ചിന്താവിഷ്ടയായ സീത ഇന്ന് എഴുതിയിരുന്നെങ്കിൽ അടി ഉറപ്പായേനെ എന്നാണു ഡെപ്യൂട്ടി സ്പീക്കർ പറയുന്നത്. നാമജപക്കാരും മറ്റും ചേർന്ന് ആശാനെ വളഞ്ഞിട്ട് ആക്രമിക്കുമായിരുന്നുവത്രെ. തന്‍റെ മണ്ഡലത്തിലെ പരാധീനതകളുടെ പട്ടികയും ശശി സഞ്ചി കുടഞ്ഞിട്ടു

പ്രകൃതിയെ തൊട്ടുകളിക്കരുതെന്ന് കർശന താക്കീതു നൽകിയായിരുന്നു മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ പ്രസംഗം. കുന്നിടിച്ചും വയൽ നികത്തിയും വികസനം കൊണ്ടു വരാമെന്ന ധാരണ വെറും മിഥ്യയാണെന്നും ഭൂ പരിഷ്കരണത്തിന്‍റെ രണ്ടാംഘട്ടം തുടങ്ങാൻ സമയമായെന്നും അദ്ദേഹം ഇടതു സർക്കാരിനെ ഓർമിപ്പിച്ചു. വെള്ളം വെള്ളം സർവത്ര വെള്ളം കുടിക്കാൻ ഒരു തുള്ളി ഇല്ലത്രേ. ഇതാണ് കുട്ടനാട് ഓർമിപ്പിക്കുന്നത്. ബജറ്റിനെ പാടിപ്പുകഴ്ത്താൻ താത്പര്യമില്ലെന്നു പറഞ്ഞ അച്യുതാനന്ദൻ സർക്കാർ എങ്ങനെയാണു വികസനത്തെ കാണുന്നതെന്നും ബജറ്റ് പ്രഖ്യാപനങ്ങൾ ഓർമിപ്പിച്ചു പറഞ്ഞു.


കെ.എം. മാണി നടപ്പാക്കിയ കാരുണ്യ പദ്ധതിയെ കഴുത്തു ഞെരിച്ചുകൊന്ന തോമസ് ഐസക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാത്തതിനാൽ രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങളാണു കെ.സി. ജോസഫ് വിവരിച്ചത്. സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം വച്ച് ഇതിലും നല്ല ബജറ്റ് പറ്റില്ലെന്നായിരുന്നു പി.സി. ജോർജിന്‍റെ പക്ഷം. ഇപ്പോൾ ഏതു പക്ഷത്താണെന്നു യുഡിഎഫ് അംഗങ്ങൾ ചോദിച്ചപ്പോൾ പല മാന്യൻമാരുടെ ബജറ്റും കേട്ടിട്ടുണ്ടെങ്കിലും നല്ലത് ഇതുതന്നെയാണെന്നു ജോർജ് പറഞ്ഞു.

പിടിച്ചുപറിക്കാരുടെ തലവനായ ഗബ്ബർസിംഗായി തോമസ് ഐസക്കിനെ അവതരിപ്പിച്ചതു ലീഗിലെ മഞ്ഞളാംകുഴി അലിയായിരുന്നു. ഗബ്ബർസിംഗ് ടാക്സ് (ജിഎസ്ടി) പിരിച്ചു പിരിച്ചു തന്‍റെ സുഹൃത്തായ പാവം കമ്യൂണിസ്റ്റുകാരനായിരുന്ന തോമസ് ഐസക് പിടിച്ചുപറിക്കാരുടെ തലവനായെന്നാണു അലിയുടെ കണ്ടെത്തൽ. 2015 സെപ്റ്റംബറിൽ ഡിവൈഎഫ്ഐക്കാർ ശ്രീനാരായണഗുരുവിനെ കുരിശിൽ തറച്ചപ്പോൾ സിപിഎം പിബിയും സിസിയും ഖേദം പ്രകടിപ്പിച്ചിട്ടും ഉറച്ചു നിന്ന തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ മുഴുവൻ ശ്രീനാരായണഗുരുവിനെ കൂട്ടുപിടിച്ചതിലെ തത്വശാസ്ത്രം തേടുകയായിരുന്നു അടൂർ പ്രകാശ്.

ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസിലെ വിഷയം കരിപ്പൂർ വിമാനത്താവളത്തോടു സർക്കാർ കാട്ടുന്ന അവഗണനയായിരുന്നു. അടുത്തിടെ വന്ന കണ്ണൂർ വിമാനത്താവളത്തിനു നൽകുന്ന പരിഗണന എണ്ണിപ്പറഞ്ഞ എം.കെ. മുനീർ, മുഖ്യമന്ത്രി കണ്ണൂരിന്‍റെ മാത്രം മുഖ്യമന്ത്രിയാകരുതെന്നും കേരളത്തിന്‍റെ മുഖ്യമന്ത്രിയാകണമെന്നും നിർദേശിച്ചു. പ്രകോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂരിന്‍റെ വികസനത്തിനായി ഇനിയും നല്ലകാര്യങ്ങൾ ചെയ്യുമെന്ന് അറിയിച്ചു.

ഇന്നലെ ബജറ്റ് ചർച്ചയ്ക്കു ശേഷം അപരാഹ്ന സമ്മേളനമുണ്ടായിരുന്നു. ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പുമായിരുന്നു മുഖ്യം.