ഹൃദയങ്ങൾ കീഴടക്കി ഫ്രാൻസിസ് പാപ്പാ
ഹൃദയങ്ങൾ കീഴടക്കി ഫ്രാൻസിസ് പാപ്പാ
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ യുഎഇ സന്ദര്‍ശനം അദ്ദേഹത്തിന്‍റെ പാപ്പാ ശുശ്രൂഷയുടെ വന്‍നേട്ടങ്ങളില്‍ ഒന്നാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അന്താരാഷ്‌ട്ര തലത്തിലും മതാന്തര സഹകരണത്തിന്‍റെ തലത്തിലും മാര്‍പാപ്പയുടെ അബുദാബി സന്ദര്‍ശനം വളരെ ശുഭപ്രതീക്ഷ ഉളവാക്കുന്നതാണെന്നും മാര്‍ ആലഞ്ചേരി ദീപികയോട് പറഞ്ഞു. മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തില്‍ പങ്കുചേരാന്‍ അബുദാബിയിലെത്തിയതായിരുന്നു അദ്ദേഹം.

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായി മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശന പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിൽ നടത്തിയ സംഭാഷണം.

? ഇസ്‌ലാമിന്‍റെ ജന്മദേശമായ അറബ് ഉപദ്വീപ പ്രദേശത്ത് നൂറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തെ എങ്ങനെയാണു വിലയിരുത്തുന്നത്.

= ഫ്രാന്‍സിസ് പാപ്പായുടെ മാര്‍പാപ്പയെന്ന നിലയിലുള്ള പൊന്തിഫിക്കല്‍ ശുശ്രൂഷയുടെ വന്‍നേട്ടങ്ങളില്‍ ഒന്നാണ് യുഎഇ സന്ദര്‍ശനം. അന്താരാഷ്‌ട്രപരമായും മതാന്തരപരമായും ഈ സന്ദര്‍ശനത്തിന്‍റെ വിജയം വലിയ ശുഭപ്രതീക്ഷ ഉളവാക്കുന്നു.

? രാജ്യങ്ങളും മതങ്ങളും തമ്മിലുള്ള ഭിന്നതകളും അകലവും കുറയ്ക്കാന്‍ മാര്‍പാപ്പയ്ക്കു കഴിയുന്നുണ്ടോ.

= തീര്‍ച്ചയായും. മതിലുകള്‍ സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ സമീപനത്തെയും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളെയും പുനര്‍വിചിന്തനത്തിനു മാര്‍പാപ്പയുടെ സന്ദര്‍ശനം വഴിതെളിക്കുമെന്ന് ന്യായമായും അനുമാനിക്കാം.

? മാനവസാഹോദര്യത്തിനുള്ള മാര്‍പാപ്പയുടെ ആഹ്വാനവും പരിശ്രമങ്ങളും വിജയം കാണുന്നുണ്ടോ.

= യുഎഇയിലെ മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തോടനുബന്ധിച്ചാണു മാനവ സാഹോദര്യത്തിനായുള്ള ആഗോള കോണ്‍ഫറന്‍സ് അബുദാബിയില്‍ നടന്നത്. വത്തിക്കാന്‍ നയതന്ത്ര കാര്യാലയവും അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാനും ഒന്നുചേര്‍ന്നു നടത്തിയ പരിശ്രമങ്ങളാണു ഈ സമ്മേളനത്തിന്‍റെ വിജയത്തിനു കാരണമായത്. ലോക മതങ്ങളുടെയെല്ലാം പ്രതിനിധികള്‍ സംബന്ധിച്ച സമ്മേളനത്തിലെ ഒരു പ്രതിനിധി എന്ന നിലയില്‍ മതാന്തര സംവാദത്തിനും സാഹോദര്യത്തിനും ഈ സമ്മേളനം വലിയ മുന്നേറ്റം നല്‍കിയെന്നു പറയാം.

? വിവിധ മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് കത്തോലിക്കാ സഭ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുന്നുണ്ടോ.

= വലിയ തോതില്‍ പ്രത്യാശ നല്‍കുന്നതാണ് നേട്ടങ്ങള്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലം മുതല്‍ അസീസിയില്‍ മതാന്തര പ്രാര്‍ഥനാ സമ്മേളനങ്ങള്‍ മാര്‍പാപ്പമാര്‍ നടത്തിവരുന്നുണ്ട്. എന്നാല്‍, യുഎഇയില്‍ നടന്ന ഈ മതാന്തര സമ്മേളനം ലോകമതങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും ഇസ്ലാമിക- ക്രൈസ്തവ മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിലും സഹകരണത്തിലും വലിയൊരു ചുവടുവയ്പു തന്നെയാണ്.

? യുഎഇ രാജകുടുംബത്തിന്‍റെയും പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദിന്‍റെയും വിശാലമനസ്കതയും ഫ്രാന്‍സിസ് പാപ്പായുടെ ശ്രമങ്ങളോളം തന്നെ ഇവിടെ വിലപ്പെട്ടതായില്ലേ.

= അതു ശരിയാണെന്നു നിസംശയം പറയാം. ഫ്രാന്‍സിസ് പാപ്പായുടെയും വിശാല മനസ്കരായ ഇസ‌്‌ലാമിക രാഷ്‌ട്രത്തലവന്മാരുടെയും പരസ്പര വിശ്വാസത്തിന്‍റെ വളര്‍ച്ച ഇവിടെ നാം കാണുന്നു. യുഎഇ ഉപ സര്‍വസൈന്യാധിപനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് പാപ്പായോടൊപ്പം ഈ സംരഭത്തിന്‍റെ മുന്നില്‍ നില്‍ക്കുന്നുവെന്നതാണു വാസ്തവം.

? ലോകരാജ്യങ്ങളുടെ ഭാവിയിലെ സഹകരണം മെച്ചപ്പെടുത്താന്‍ മാര്‍പാപ്പയുടെ ശ്രമങ്ങള്‍ക്കു കഴിയുവെന്നു തോന്നുന്നുണ്ടോ.

= രാജ്യങ്ങള്‍ പരസ്പരം സഹകരിച്ചും സഹായിച്ചും നയതന്ത്രപരമായും സാമ്പത്തിക, സാമൂഹിക പദ്ധതികള്‍ മുഖേനയും പ്രവര്‍ത്തിക്കണമെന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശാല വീക്ഷണം. ലൗദാത്തോസി എന്ന ചാക്രിക ലേഖനത്തില്‍ പാപ്പ ഇതു വ്യക്തമാക്കുന്നുണ്ട്.

? പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ കൂടുതല്‍ പേരെ അനാഥരും അഭയാര്‍ഥികളും ആക്കുന്നത് വലിയ പ്രശ്നം സൃഷ്ടിക്കുമ്പോള്‍ പരിഹാരത്തിനു കത്തോലിക്കാ സഭയുടെ പങ്ക് എന്താകും.

= പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ യുദ്ധവും വംശീയ കലാപവും മൂലം അഗതികളായി വന്നവരെ ജാതിമത ഭേദമന്യേ സ്വീകരിച്ച് അവരുടെ ഉന്നതിക്കായി പരിശ്രമിക്കാന്‍ ഫ്രാന്‍സിസ് പാപ്പ ലോകരാഷ്‌ട്രങ്ങളോടും ക്രൈസ്തവരോടു പ്രത്യേകിച്ചും അഭ്യര്‍ഥിച്ചു. റോമിലെ ഓരോ കുടുംബവും ഓരോ അഗതി കുടുംബത്തെ ദത്തെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍പാപ്പ വസിക്കുന്ന സാന്താ മാര്‍ത്ത ഭവനത്തിലും അഗതികളെ അദ്ദേഹം സ്വീകരിച്ചു.

? ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശന പരിപാടിക്കിടെ ധാക്ക കത്തീഡ്രലില്‍ മെത്രാന്മാര്‍ക്ക് ആലഞ്ചേരി പിതാവ് സന്ദേശം നല്‍കിയിരുന്നല്ലോ. രോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്നത്തില്‍ മാര്‍പാപ്പയുടെ ശ്രമങ്ങളെ എങ്ങിനെയാണു വിലയിരുത്തുക.

= ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ മ്യാന്‍മറില്‍ നിന്നുള്ള രോഹിംഗ്യന്‍ അഭയാര്‍ഥികളെ ഫ്രാന്‍സിസ് പാപ്പാ നേരിട്ടു പ്രത്യേകം സ്വീകരിച്ചതു ഓര്‍മിക്കണം. അഭയാര്‍ഥികളുടെ സമുദ്ധാരണത്തിന് പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിച്ചു. ക്രൈസ്തവ സുവിശേഷത്തിന്‍റെ മൗലിക സന്ദേശമാണ് ഇതിലൂടെയെല്ലാം പാപ്പാ പ്രാവര്‍ത്തികമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാരുണ്യവും സ്നേഹവും അഭയാര്‍ഥികള്‍ക്ക് വലിയ ആത്മവിശ്വാസവും പിന്തുണയുമായിരുന്നു.

ആവശ്യക്കാരനെ സഹായിക്കുന്നവനാണു നല്ല അയല്‍ക്കാരന്‍ എന്നു പഠിപ്പിച്ച യേശുക്രിസ്തുവിന്‍റെ പ്രബോധനം ഫ്രാന്‍സിസ് പാപ്പ തന്‍റെ ശുശ്രൂഷയുടെ സാധകപാഠം ആക്കിയിരിക്കുകയാണ്. ഇതു മനസിലാക്കിയ ലോകമാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി പുതിയ വാതിലുകള്‍ തുറക്കുന്നത്.


? ഈ ദര്‍ശനമുള്ള ഫ്രാന്‍സിസ് പാപ്പായ്ക്ക് എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇനിയും വരാനാകാത്തത്.

= ഇന്ത്യ സന്ദര്‍ശിക്കണമെന്നു മാര്‍പാപ്പയ്ക്ക് അതിയായ ആഗ്രഹമുണ്ട്. മതങ്ങളുടെ നാടാണല്ലോ ഭാരതം. മതാന്തര മാനവികതയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശം ഇന്ത്യക്കാര്‍ക്കു നല്‍കാനും ഇവിടത്തെ മതാന്തര സൗഹാര്‍ദത്തെ തന്‍റെ സന്ദര്‍ശനത്തിലൂടെ പരിപോഷിപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം സന്ദര്‍ശിക്കാനുളള പാപ്പായുടെയും ഇവിടുത്തെ വലിയ വിഭാഗം ജനങ്ങളുടെയും ആഗ്രഹം കാലവിളംബം കൂടാതെ പൂര്‍ത്തീകരിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിനു പറ്റിയ നയതന്ത്ര ബന്ധങ്ങള്‍ സംജാതമാകുമെന്നു ഞാന്‍ കരുതുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം ഭാരതത്തിന്‍റെ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ക്കും മതേതര ദര്‍ശനത്തിനും മുതല്‍ക്കൂട്ടാകും. ഭാരതത്തിലെ ഭരണനായകരും നയതന്ത്ര വിദഗ്ധരും ഇക്കാര്യം മനസിലാക്കുമെന്നാണു കരുതുന്നത്.

? അറേബ്യന്‍ ഉപദ്വീപിലെ ഒരു രാജ്യത്ത് ആദ്യമായി സന്ദര്‍ശനം നടത്തിയെന്നതിന് അപ്പുറത്ത് മാര്‍പാപ്പയുടെ യുഎഇയിലെ ത്രിദിന പരിപാടിയുടെ സവിശേഷത എന്താണ്.

= ഇതാദ്യമായാണ് ഒരു മാര്‍പാപ്പ അറബ് മേഖലയിലെ ഒരു രാജ്യം സന്ദര്‍ശിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഒന്നിച്ചു താമസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രദേശമാണിത്. ഇസ‌്‌ലാം മതവിശ്വാസികള്‍ ഭൂരിപക്ഷമുള്ള യുഎഇയില്‍ ക്രൈസ്തവരും ഹിന്ദുമത വിശ്വാസികളും മറ്റു മതസ്ഥരുമെല്ലാം ഒരുമിച്ചു ജീവിക്കുന്നു. കര്‍മമേഖലകളില്‍ സാഹോദര്യവും കൂട്ടായ്മയും വളര്‍ത്തുമെന്നതിനു പുറമെ, സാംസ്കാരികവും വിശ്വാസപരവുമായ കാര്യങ്ങളിലും കൂടുതല്‍ സഹകരിക്കുന്നതിനു പാപ്പായുടെ സന്ദര്‍ശനം എല്ലാവര്‍ക്കും പ്രചോദനമാകും. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദും ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍ തയേബും ചേര്‍ന്നാണ് മാര്‍പാപ്പയെ യുഎഇയിലേക്കു വരവേറ്റതെന്നതും സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വളരെ സഹായകമാകും. അറേബ്യന്‍ മേഖലയിലെ രാജ്യങ്ങളില്‍ എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ ആരാധനാലയങ്ങളും സാംസ്കാരിക പൈതൃകങ്ങളും ക്രമേണ കൂടുതലായി ഉണ്ടാക്കുവാനും പാപ്പായുടെ സന്ദര്‍ശനം പ്രചോദനമാകും.

? ആഗോള സമാധാനത്തിലേക്കുള്ള വലിയൊരു ചുവടുവയ്പു കൂടിയാണ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം എന്ന വിലയിരുത്തല്‍ എത്രകണ്ടു ശരിയാണ്.

= മാനവമൈത്രിക്കും ലോക സമാധാനത്തിനും വിഹായസുകള്‍ തുറന്നിടുന്നതാണ് മാര്‍പാപ്പയുടെ ഈ സന്ദര്‍ശനം. മതസംഘട്ടനങ്ങളുടെ കാലത്തുണ്ടായ മുറിവുകള്‍ പൂര്‍ണമായി ഉണക്കുന്നതിനും സഹായ, സഹകരണങ്ങളുടെ പുതിയ അധ്യായം ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കുന്നതിനും വഴിതെളിക്കുകയും ചെയ്യും.

? ഫ്രാന്‍സിസ് പാപ്പായുടെ സമീപനങ്ങളില്‍ അങ്ങു ദര്‍ശിച്ച പ്രത്യേകത.

= ഫ്രാന്‍സിസ് പാപ്പായുടെ അയത്നലളിതമായ സമീപനങ്ങളും ഇടപെടലുകളും സംസാരവുമെല്ലാം പ്രത്യേകം ശ്രദ്ധിക്കപ്പെടും. ആദ്യമായി കാണുന്ന രാഷ്‌ട്രത്തലവന്മാരോടു മാത്രമല്ല, കണ്ടുമുട്ടിയ എല്ലാവരോടും ഹൃദ്യമായ പുഞ്ചിരിയോടും സ്നേഹത്തോടും കൂടിയാണു പാപ്പാ ഇടപെട്ടത്. പാവങ്ങള്‍, രോഗികള്‍, കുഞ്ഞുങ്ങള്‍ തുടങ്ങിയവരോടുള്ള പ്രത്യേക മമതയും ഫ്രാന്‍സിസ് പാപ്പയുടെ വ്യക്തിവിശേഷത്തിന്‍റെ സവിശേഷതയാണ്.

വെളുത്ത ളോഹയും അതേ നിറത്തിലുള്ള അരക്കെട്ടും മാത്രം എപ്പോഴും ധരിക്കുന്ന ഫ്രാന്‍സിസ് പാപ്പ, എല്ലാവര്‍ക്കും ലാളിത്യത്തിന്‍റെയും അഭികാമ്യതയുടെയും ആള്‍രൂപമാണ്. പാപ്പായുടെ ആന്തരികമായ ദൈവാനുഭവത്തിന്‍റെ ബാഹ്യപ്രകാശനമാണ് അദ്ദേഹത്തിന്‍റെ ഓരോ നീക്കത്തിലും നാം കാണുന്നത്.

? മുസ്‌ലിം രാജ്യമായ യുഎഇയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ഥന നടത്തിയതിന്‍റെ സവിശേഷത എന്താണ്.

= ഫ്രാന്‍സിസ് പാപ്പായുടെ പ്രധാന കാര്‍മികത്വത്തില്‍ ഇന്നലെ അബുദാബിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പ്രവാസികളായ പതിനായിരക്കണക്കിന് കത്തോലിക്കാ വിശ്വാസികള്‍ വലിയ ആഹ്ലാദത്തോടെയും പ്രാര്‍ഥനയോടെയുമാണ് പങ്കെടുത്തത്. മാര്‍പാപ്പയോടൊപ്പം ദിവ്യബലിയില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് ഞാനും നന്ദി പറയുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസികള്‍ പാപ്പായുടെ ദിവ്യബലിയില്‍ പങ്കാളികളാകാന്‍ വേണ്ടി ഇരച്ചുകയറാന്‍ ആഗ്രഹിച്ചെങ്കിലും സ്ഥലപരിമിതി മൂലമാണ് ആളുകളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിട്ടും അര ലക്ഷം പേര്‍ക്ക് മാത്രം സൗകര്യമുണ്ടായിരുന്ന സ്റ്റേഡിയത്തിലും പുറത്തുമായി 1,35,000 വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കി. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ ഇത്രയുമധികം പേര്‍ക്ക് യാത്രാ സൗജന്യവും ഏര്‍പ്പെടുത്തുകയും അവധി നല്‍കുകയും ചെയ്ത യുഎഇ സര്‍ക്കാരിന്‍റെ നടപടി വളരെ ശ്ലാഘനീയമാണ്. സ്കൂളുകള്‍ക്കു കൂടി സര്‍ക്കാര്‍ അവധി നല്‍കിയതും വളരെ സഹായകരമായി. അബുദാബിയുടെ രാഷ്‌ട്ര ഉത്സവം ആയാണ് മാര്‍പാപ്പായുടെ പരിപാടികള്‍ സംഘടിപ്പിച്ചത്.

? മാര്‍പാപ്പയുടെ പരിപാടികളിലെ മലയാളികളുടെ പങ്കിനെ എങ്ങനെ വിലയിരുത്താം.

= ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹങ്ങളില്‍ ക്രൈസ്തവര്‍ക്കും മലയാളികള്‍ക്കും വലിയൊരു സ്ഥാനമുണ്ട്. എല്ലായിടത്തും മലയാളികളുടെ പൂര്‍ണമായ സാന്നിധ്യവും സഹായങ്ങളും ദൃശ്യമായിരുന്നു. യുഎഇക്കു പുറമേ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് മലയാളികളാണ് ഇന്നലത്തെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. ഫ്രാന്‍സിസ് പാപ്പായുടെ ദിവ്യബലിയില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ പ്രവാസികളായ മലയാളികളാകെ അഭിമാന പുളകിതരാണ്.