Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെനസ്വേലയ്ക്കു രണ്ടു പ്രസിഡന്റുമാർ
ലോകവിചാരം / സെർജി ആന്റണി
ഒരു രാജ്യം, രണ്ടു ഭരണാധികാരികൾ. ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലെ സ്ഥിതിയിതാണിന്ന്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പ് പ്രസിഡന്റ് നിക്കോളാസ് മഡൂറോ അട്ടിമറിച്ചെന്നാണു പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ നേതാക്കൾ പലരെയും മഡൂറോ തടങ്കലിലാക്കി. പലർക്കും മത്സരിക്കാൻപോലും സാധിച്ചില്ല.
തെരഞ്ഞെടുപ്പിനെത്തുടർന്നു വീണ്ടും പ്രസിഡന്റായി ചുമതലയേറ്റ നിക്കോളാസ് മഡുറോയെ അംഗീകരിക്കാൻ പ്രതിപക്ഷം തയാറല്ല. അവർ പ്രതിപക്ഷ നേതാവ് ഹുവാൻ ഗ്വായിഡോയെ ഇടക്കാല പ്രസിഡന്റായി അവരോധിച്ചു. പട്ടാളത്തിന്റെ പിന്തുണയാണു നിർണായകം. അതിപ്പോൾ മഡുറോയ്ക്കൊപ്പമാണ്. പ്രശ്നം അവിടെയല്ല. ലോക രാജ്യങ്ങളിൽ പ്രബലമായൊരു വിഭാഗവും ഗ്വായിഡോയുടെ കൂടെയുണ്ട്.
അമേരിക്കയും കാനഡയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഗ്വായിഡോയെ പിന്തുണയ്ക്കുന്പോൾ ചൈനയും റഷ്യയും മഡുറോയുടെ രക്ഷയ്ക്കെത്തുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറിയ പങ്കും ഗ്വായിഡോയുടെ കൂടെയാണ്. ലിമാ ഗ്രൂപ്പിലെ 14 രാജ്യങ്ങളിൽ പതിനൊന്നും ഗ്വായിഡോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. വെനസ്വേലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ രൂപീകരിച്ച ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സഖ്യമാണു ലിമാ.
ലിമാ ഗ്രൂപ്പിലെ പ്രമുഖ രാജ്യങ്ങളായ അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, ഹോണ്ടുറാസ്, പാനമ, പെറു എന്നിവയെല്ലാം ഹുവാൻ ഗ്വായിഡോയോടൊപ്പം നിൽക്കുന്പോൾ ഗയാന, മെക്സിക്കോ, സെന്റ് ലൂസിയ എന്നീ രാജ്യങ്ങൾ മാത്രമാണ് മഡൂറോയ്ക്കൊപ്പമുള്ളത്. ക്യൂബ, ബൊളീവിയ എന്നിവയും സിറിയ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളും മഡൂറോയ്ക്കൊപ്പമുണ്ട്.
അമേരിക്കയാണു പ്രശ്നങ്ങൾക്കെല്ലാം പിന്നിലെന്നാണു മഡൂറോയുടെ ആക്ഷേപം. വേണ്ടിവന്നാൽ പട്ടാള ഇടപെടൽ ഉണ്ടാവുമെന്ന് അമേരിക്കയും മുന്നറിയിപ്പു നൽകുന്നു. അമേരിക്കയും അവരുടെ സഖ്യകക്ഷികളും ഗ്വായിഡോ ഭരണകൂടത്തെ അംഗീകരിച്ചുകഴിഞ്ഞു. യൂറോപ്യൻ യൂണിയനിലെ 17 അംഗരാഷ്ട്രങ്ങൾ ഔദ്യോഗികമായി ഗ്വായിഡോയെ അംഗീകരിച്ചിട്ടുണ്ട്. ഗ്രീസും അയർലൻഡും വെനസ്വേലയിൽ പുതിയ തെരഞ്ഞെടുപ്പു വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗ്വായിഡോയെ അംഗീകരിച്ചിട്ടില്ല.
എണ്ണ സന്പുഷ്ടമാണെങ്കിലും വെനസ്വേല ഇപ്പോഴും പട്ടിണിയിലും പരിവട്ടത്തിലുമാണ്. ഹ്യൂഗോ ഷാവോസിന്റെ ഉരുക്കുമുഷ്ടി ഭരണത്തിൻകീഴിൽ കഴിഞ്ഞിരുന്ന വെനസ്വേലയിൽ 2013ലാണു നിക്കോളാസ് മഡുറോ അധികാരത്തിലേറിയത്. മഡുറോ ഭരണത്തിൽ രാജ്യത്തു മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചു. സന്പദ്ഘടനയും തകർന്നു. വില കുതിച്ചുയരുകയാണ്. ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനുമൊക്കെ വലിയ ക്ഷാമമനുഭവപ്പെടുന്നു.
ജീവിതം ദുസഹമായതിനെത്തുടർന്ന് 2014നുശേഷം 30 ലക്ഷത്തോളം വെനസ്വേലക്കാർ രാജ്യം വിട്ടുപോയെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. വെനസ്വേലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നഭ്യർഥിച്ചു മഡൂറോ ഫ്രാൻസിസ് മാർപാപ്പയ്ക്കു കത്തയച്ചിട്ടുണ്ട്.
പ്രളയം, പട്ടണത്തിൽ ചീങ്കണ്ണി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കണ്ടുവരുന്ന കാലമാണിത്. കനത്ത മഴയും കടുത്ത ചൂടും മരംകോച്ചുന്ന മഞ്ഞും പല രാജ്യങ്ങളെയും പിടിച്ചുലയ്ക്കുന്നു. അമേരിക്കയിലും യൂറോപ്പിലും പലേടത്തും മഞ്ഞുവീഴ്ച ശക്തമാണ്.
മഴയും വെള്ളപ്പൊക്കവും ഓസ്ട്രേലിയയെയും ഉലയ്ക്കുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ രാജ്യത്തിന്റെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. ഒരു വർഷം ലഭിച്ചിരുന്ന മഴ ചില സ്ഥലങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ പെയ്തുകഴിഞ്ഞു. ആയിരക്കണക്കിനു വീടുകൾ വെള്ളത്തിനടിയിലായി. വടക്കു കിഴക്കൻ മേഖലയിലെ സ്കൂളുകളിലും വിമാനത്താവളങ്ങളിലുമൊക്കെ വെള്ളം കയറി. ജലനിരപ്പ് ഉയർന്ന ചില നഗരപ്രദേശങ്ങളിലേക്കു ചീങ്കണ്ണികളും കയറിവന്നു. പ്രളയജലത്തിൽ കളിക്കാനിറങ്ങുന്നവർക്ക് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സാധാരണ നല്ല മഴ ലഭിക്കാറുണ്ട്. പക്ഷേ ഈ വർഷം കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചുകൊണ്ടുള്ള പെരുമഴയാണു പെയ്തത്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിരിക്കയാണ്. നമ്മുടെ നാട്ടിൽ ഈയിടെ സംഭവിച്ചതുപോലെ ചില അണക്കെട്ടുകൾ തുറന്നുവിടേണ്ടിവന്നു. പക്ഷേ, മുന്നറിയിപ്പു നൽകാനും മുൻകരുതലുകളെടുക്കാനും അധികൃതർ മറന്നില്ല.
ആശ്വാസമേകി ആഞ്ചലീന
സെലബ്രിറ്റികളുടെ സന്ദർശനം ദുരിതബാധിതർക്ക് പൊതുവേ ആശ്വാസമാകാറുണ്ട്, ചുരുക്കം ചിലയവസരങ്ങളിൽ അതു ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും. ഐക്യരാഷ്ട്രസഭ ചില പ്രമുഖരെ അംബാസഡർമാരായി നിയോഗിക്കുന്നത് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസവും സമാശ്വാസവും പകരാനാണ്. പല പ്രശസ്തരും ഈ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു.
പാശ്ചാത്യ സിനിമാ ലോകത്തെ മിന്നുംതാരമായ ആഞ്ചലീന ജോളിയും ഇത്തരമൊരു അംബാസഡറാണ്. അഭയാർഥികളുടെ അംബാസഡറായാണ് ആഞ്ചലീനയെ യുഎൻ നിയോഗിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ രോഹിംഗ്യ അഭയാർഥി ക്യാന്പിൽ ആഞ്ചലീന ഈയിടെ സന്ദർശനം നടത്തി.
സ്വന്തം രാജ്യത്തു പ്രവാസികളേക്കാൾ മോശമായ സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരാണു രോഹിംഗ്യകൾ. രണ്ടു വർഷം മുന്‍പുണ്ടായ സൈനിക ഇടപെടലിനെത്തുടർന്ന് പലായനം ചെയ്ത വലിയൊരു വിഭാഗം കഴിയുന്ന അഭയാർഥി ക്യാന്പുകളാണ് ആഞ്ചലീന സന്ദർശിച്ചത്. അവരിൽ പലരുമായും സംസാരിച്ച ആഞ്ചലീന അവരുടെ ദുഃഖകഥകൾ സശ്രദ്ധം ശ്രവിച്ചു.
രോഹിംഗ്യൻ അഭയാർഥികളുടെ പുനരധിവാസത്തിനായി യുഎൻ നൂറു കോടി ഡോളറിന്റെ ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. രോഹിംഗ്യൻ അഭയാർഥികൾ ഇന്ത്യക്കും പ്രശ്നമായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഒരു സംഘം രോഹിംഗ്യൻ അഭയാർഥികളെ തിരിച്ചയച്ചതു സംബന്ധിച്ച് അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷൻ ഇന്ത്യയോടു വിശദീകരണം തേടിയിരുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഭാഗമാണ് അഭയാർഥി നിയമവും. മതം, വംശം, ദേശീയത, രാഷ്ട്രീയ അഭിപ്രായങ്ങൾ എന്നിവയുടെ പേരിൽ ആരുടെയെങ്കിലും ജീവനോ സ്വാതന്ത്ര്യമോ ഹനിക്കുന്ന സാഹചര്യത്തിൽ അവർക്ക് അഭയമരുളാൻ അഭയാർഥികളെ സംബന്ധിച്ച കരാറിലേർപ്പെട്ട എല്ലാ അംഗരാഷ്ട്രങ്ങൾക്കും ചുമതലയുണ്ടെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം മടുത്തു, ഇനി മടക്കം
അഫ്ഗാനിലെ അമേരിക്കൻ സേനാസാന്നിധ്യം വൈകാതെ അവസാനിക്കും. അടുത്ത 18 മാസത്തിനുള്ളിൽ വിദേശ സേനകളെല്ലാം രാജ്യം വിട്ടുപോകാനുള്ള തീരുമാനമായെന്നു താലിബാൻ വക്താക്കൾ അവകാശപ്പെട്ടു. ഖത്തറിൽവച്ചാണ് അമേരിക്കൻ പ്രതിനിധിയുമായി താലിബാൻ ഇക്കാര്യത്തെക്കുറിച്ചുള്ള നിർണായക ചർച്ച നടത്തിയത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഈ മാസം വീണ്ടുമൊരു ചർച്ചകൂടി നടക്കുന്നുണ്ട്.
വിദേശ സേനകളുടെ സാന്നിധ്യം അഫ്ഗാൻ ചരിത്രത്തിൽ പുതുമയല്ല. ഒന്നാം ആം ഗ്ലോ-അഫ്ഗാൻ യുദ്ധകാലം മുതൽ അതു സജീവമാണ്. അന്നു ബ്രിട്ടനായിരുന്നു പ്രധാന കഥാപാത്രമെങ്കിൽ ഒന്നേകാൽ നൂറ്റാണ്ടിനുശേഷം സോവ്യറ്റ് യൂണിയന്റെ ഊഴമായി. ഒരു പതിറ്റാണ്ടിനുശേഷം അവരും പിൻവാങ്ങി. പിന്നെ ആഭ്യന്തരയുദ്ധത്തിന്റെയും ആഗോള ഭീകരതയുടെയുമൊക്കെ ദുരന്തഭൂമിയായി അഫ്ഗാനിസ്ഥാൻ മാറി. അങ്ങനെയാണ് ഭീകരത തുടച്ചുമാറ്റാൻ അമേരിക്കൻ സൈന്യം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാബൂളിലെത്തുന്നത്.
പതിനേഴു വർഷങ്ങൾക്കുശേഷം അവരും മടങ്ങാനൊരുങ്ങുന്നു, ഏറെ നഷ്ടങ്ങളേറ്റുവാങ്ങിക്കൊണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിരവധി ഗോത്രവർഗങ്ങളുടെ സാന്നിധ്യവും അഫ്ഗാനിസ്ഥാനെ പടയോട്ടം നടത്തുന്നവരുടെ ദുഷ്കരഭൂമിയാക്കി.
താലിബാൻ ഭീകരരെ ഇല്ലായ്മ ചെയ്യാനാണ് അമേരിക്ക എത്തിയതെങ്കിലും നിലവിൽ താലിബാൻ കൂടുതൽ ശക്തരായിരിക്കുന്നുവെന്നതാണു വസ്തുത. രാജ്യത്തിന്റെ പല പ്രദേശങ്ങളും ഇപ്പോഴും താലിബാൻ സ്വാധീനത്തിൻ കീഴിലാണ്.
അധികാരത്തിലേറിയ നാളുകളിൽ കൂടുതൽ സേനയെ അയച്ചു ആക്രമണം ശക്തമാക്കി താലിബാനെ വരുതിയിലാക്കാൻ ഡോണൽഡ് ട്രംപ് ശ്രമിച്ചിരുന്നു. പക്ഷേ, പിന്നീടദ്ദേഹം നിലപാടു മാറ്റി. താലിബാൻ പഴയ താലിബാനല്ലെന്നും ഭീകരപ്രവർത്തന സംഘങ്ങൾക്ക് ഇനി അഫ്ഗാനിൽ ഇടമുണ്ടാവില്ലെന്നും അമേരിക്ക പറയുന്നു. അമേരിക്ക സേനയെ പിൻവലിക്കണമെന്നതായിരുന്നു താലിബാന്റെ പ്രധാന ആവശ്യം. പണവും പട്ടാളവും നഷ്ടപ്പെടുത്തി അഫ്ഗാനിൽ തുടരുന്നതിൽ കഴന്പില്ലെന്ന് ട്രംപും തിരിച്ചറിയുന്നു.
ഏതായാലും താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും പിടിമുറുക്കുന്പോൾ മേഖലയിലെ സമാധാനം എത്രമാത്രം ഉറപ്പുള്ളതാകും എന്ന ആശങ്ക കാർമേഘ പടലമായി അന്തരീക്ഷത്തിലുണ്ട്.
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
സംരക്ഷിക്കപ്പെട്ടത് പാർലമെന്ററി പ്രക്രിയയുടെ പരിശുദ്ധി
അഴിമതിക്കും കൈക്കൂലിക്കും പാർലമെന്ററി പ്രക്രി
മധ്യാഫ്രിക്കയിൽ വർധിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ
ഉത്തരാഫ്രിക്കൻ രാജ്യങ്ങളുടെ തെക്കൻ അതിർത്തി
നവീൻ ഭരണം 25-ാം വർഷത്തിലേക്ക്
ബിജോ മാത്യു
ഒഡീഷ മുഖ്യമന്ത്രിപദത്തിൽ നവീൻ പട്നായിക് കാൽ
യുവശക്തിയെ ഇങ്ങനെ തച്ചുടയ്ക്കണമോ?
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
ഏതൊരു രാജ
വീടുനിർമാണത്തിൽ ശ്രദ്ധിക്കാനേറെ
പ്രഫ. എം.ജി. സിറിയക്
പണി നടന്നുക
കാമ്പസുകളുടെ ക്രിമിനൽവത്കരണം ദേശീയ ദുരന്തം
വയനാട് വെറ്ററിനറി സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ തങ്ങളുടെതന്നെ ഒരു സ
ക്രിമിനലുകളെ അടവച്ചു വിരിയിക്കുന്ന കാമ്പസ് രാഷ്ട്രീയം
കേരളത്തിൽ മനഃസാക്ഷിയുള്ള സകല മനുഷ്യരെയും ദുഃഖിപ്പ
ഗായകൻ പി. ജയചന്ദ്രന് ഇന്ന് 80 വയസ്
തിരശീലയിലെ കറുപ്പിലും വെളുപ്പിലും പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ട് അലസം നടക
നീറ്റലായി സിദ്ധാർഥൻ
ടി.പി. ചന്ദ്രശേഖരന്റെ വധത്തിൽ ഞങ്ങൾക്കു
പാഴ്വാക്കാകുന്ന ഗാരന്റികൾ
“ഡിസംബർ 30 വരെ സമയം തരൂ. ഞാൻ 50 ദിവസമേ ആവശ്യപ്പെട്ടിട്ടുള്ളൂ. അതിനുശേഷം എന്റെ
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
Latest News
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top