Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കളങ്കിതമാകുന്ന സ്ഥാപനങ്ങൾ
അനന്തപുരി /ദ്വിജൻ
ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ വ്യക്തികളുടെയും പാർട്ടിയുടെയും സ്വേച്ഛാധിപത്യമാകാതെയും നിയമവാഴ്ച ഉറപ്പു വരുത്തുന്നതാകുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ പരിശുദ്ധങ്ങളായി തുടരേണ്ടതാണ്. ഓരോ ദൗത്യങ്ങൾക്കും നിയോഗിക്കപ്പെടുന്നവർ ആ പദവിയുടെ മഹത്വത്തിനു ചേർന്നവിധം ഭീതിയോ പ്രീതിയോ മമതയോ പക്ഷപാതമോ കൂടാതെ നിയമം അനുശാസിക്കുന്നതിനനുസരിച്ച് പ്രവർത്തിക്കേണ്ടതുമുണ്ട്. ജനാധിപത്യ ക്രമത്തിന്റെ ഈ അനിവാര്യതകൾക്കു ഭാരതത്തിൽ വലിയ ഭീഷണികളാണ് ഉയരുന്നത്. ഭരിക്കുന്ന പാർട്ടികളുടെ താത്പര്യങ്ങൾക്കു വേണ്ടി എല്ലാ സംവിധാനങ്ങളും ദുർബലപ്പെടുത്തുന്നു എന്ന ഭീതി ശക്തമാകുന്നു. ഭാരതത്തോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം ഇല്ലാതായതും ഭാരതം തന്നെ ഒരിക്കൽ ആ അനുഭവത്തിലൂടെ കടന്നുപോയതുമെല്ലാം സംവിധാനങ്ങളുടെ അപചയം കൂടിയാണ്.
പാർലമെന്റും എക്സിക്യൂട്ടീവും ജുഡീഷറിയും മാത്രമല്ല എക്സിക്യൂട്ടീവ് അധികാരങ്ങൾ വിനിയോഗിക്കുന്നവരും ഭരണഘടനാപരമായ സ്ഥാപനങ്ങളുമെല്ലാം അവരുടെ അധികാരപരിധിക്കുള്ളിൽ സ്വതന്ത്രമായി നീതിബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ ആറു പതിറ്റാണ്ടുകാലത്തെ ഭരണത്തിൽ നടന്ന അപചയങ്ങളെക്കുറിച്ച് വല്ലാതെ വാചാലമാകുന്ന ബിജെപിയും കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ കുറ്റംപറയുന്ന സിപിഎമ്മുമെല്ലാം തങ്ങൾ നടത്തുന്ന ലംഘനങ്ങൾ കാണുന്നില്ല എന്നതാണു കഷ്ടം.
ഗവർണർമാർ, ജുഡീഷറി, റിസർവ് ബാങ്ക്, സിഎജി, തെരഞ്ഞെടുപ്പു കമ്മീഷൻ, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സാധാരണക്കാർക്കു വല്ലാത്ത സംശയമായിരിക്കുന്നു. യുപിഎ സർക്കാരിന്റെ വിപ്ലവകരമായ വിവരാവകാശ നിയമം മാത്രമല്ല പൗരത്വാവകാശം പോലും ബിജെപിയുടെ സ്വാധീനത്തിനു വിധേയമാക്കപ്പെടുന്നു.
ജുഡീഷറി
ജനാധിപത്യസംവിധാനത്തിലെ ഏറ്റവും വലിയ കാവലാളായ ജുഡീഷറിയുടെ പ്രവർത്തനങ്ങളിൽ വല്ലാത്ത സംശയങ്ങളായി. കേസുകളിൽ അനുകൂല വിധി പ്രഖ്യാപിക്കുന്ന ജഡ്ജിമാർക്കു ഗവർണർ പദവി പോലുള്ള നിയമനങ്ങൾ കിട്ടുന്നു. സുപ്രീംകോടതിയിലെ ഉന്നതരായ ജഡ്ജിമാർ വരെ കോടതിയുടെ പോക്കിനെതിരേ കളത്തിലിറങ്ങി. സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം സമർപ്പിച്ച ശിപാർശ സർക്കാർ വച്ചുതാമസിപ്പിക്കുന്നു. ഒരാളെ നിയമിക്കില്ലെന്ന ശാഠ്യം പിടിക്കുന്നു. ഇതിനെതിരേ സംസാരിച്ചവരിൽ നിന്നും പോലും സംശയം തോന്നിപ്പിക്കുന്ന പ്രവൃത്തികൾ.
റഫാൽ കേസിൽ സർക്കാരിനെ കുറ്റവിമുക്തമാക്കുന്ന വിധിയിൽ വസ്തുതാപരമായ അബദ്ധങ്ങൾ കടന്നുകൂടുന്നു. അനിൽ അംബാനിയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വിധി ജീവനക്കാർ തിരുത്തുന്നു. അങ്ങനെ പലതും.
മെഡിക്കൽ പ്രവേശന കേസിൽ ആരോപണ വിധേയനായ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ആ കേസ് പരിഗണിക്കുന്നതിൽ ഇടപെടുന്നു. അമിത്ഷായുടെ കേസ് പരിഗണിച്ച ജഡ്ജി ലോയയുടെ മരണം അന്വേഷിക്കാൻ പാടില്ല എന്നു കോടതി വിധിക്കുന്നു. കേസുകൾ അലോട്ട് ചെയ്യുന്നതിൽ ചീഫ് ജസ്റ്റീസ് കാണിക്കുന്ന താത്പര്യത്തിൽ സഹ ജഡ്ജിമാർ തന്നെ സംശയം പ്രകടിപ്പിക്കുന്നു!
ചൈത്ര ജോണും രേണു രാജും
ഭരിക്കുന്നതു ബിജെപിയല്ല സിപിഎം ആയാലും കാര്യങ്ങൾക്കു മാറ്റമില്ല എന്ന സമീപനത്തിന്റെ സമീപകാല ഇരകളാണ് തിരുവനന്തപുരം ഡിസിപി ആയിരുന്ന ചൈത്ര തെരേസ ജോണും ദേവികുളം സബ് കളക്ടറായ രേണു രാജും. 2016 ലെ സിവിൽ സർവീസ് പരീക്ഷയിൽ 111-ാം റാങ്കുകാരിയാണ് ചൈത്ര. പ്രൊബേഷനറി ലിസ്റ്റിലെ ടോപ്പർ. പരിശീലനകാലത്ത് മികവിനുളള അവാർഡ് നേടിയ മലയാളി. ഡിജിപിമാരായിരുന്ന കെ.ജെ. ജോസഫും ജേക്കബ് പുന്നൂസും ജേക്കബ് തോമസുമാണ് ഈ ബഹുമതി നേടിയിട്ടുള്ള മറ്റു മലയാളികൾ. 2015 സിവിൽ സർവീസ് ബാച്ചിലെ രണ്ടാം റാങ്കുകാരിയാണ് രേണു രാജ്. എംബിബിഎസ് ബിരുദമുള്ള ഐഎഎസുകാരി.
തങ്ങളുടെ ദൗത്യത്തെക്കുറിച്ചും സിവിൽ സർവീസിനെക്കുറിച്ചും ഉറച്ച ബോധ്യമുള്ളവരാണ് ഈ രണ്ടു യുവതികളും. തന്നെ എവിടെ നിയമിച്ചാലും തനിക്കു സാധിക്കുന്നതിൽ ഏറ്റവും മികച്ച സേവനം കാഴ്ചവച്ചിരിക്കും എന്നാണു ചൈത്ര പറഞ്ഞിട്ടുള്ളത്. രേണുവാകട്ടെ, ശരിയായ ഒരു കാര്യം നടത്തിക്കിട്ടാൻ ആർക്കും രണ്ടാമതൊരിക്കൽ തന്റെ അടുത്തു വരേണ്ടിവരില്ലെന്നും പറഞ്ഞു. ഈ രണ്ടു യുവ ഓഫീസർമാരും നീതിനടപ്പാക്കാൻ ശ്രമിച്ചതിനു ഭരിക്കുന്ന പാർട്ടിയുടെ രോഷം പിടിച്ചുവാങ്ങിയിരിക്കുകയാണ്.
മൂന്നാറിൽ ഹൈക്കോടതി വിധി നടപ്പാക്കാൻ ചെന്ന രേണുരാജിനോടു സിപിഎം എംഎൽഎ രാജേന്ദ്രൻ സ്വീകരിച്ച സമീപനം അവസാനം എല്ലാവർക്കും തള്ളിപ്പറയേണ്ടിവന്നു. മന്ത്രി എം.എം. മണി പോലും അംഗീകരിച്ചില്ല. സിപിഎം ഓഫീസിൽ ഒളിച്ചിരിക്കുന്നു എന്നു വിവരം ലഭിച്ച അക്രമികളെ പിടികൂടാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധിച്ച ചൈത്രയുടെ കാര്യത്തിൽ സ്വീകരിച്ച സമീപനം വനിതാ കമ്മീഷനു പോലും ഉപേക്ഷിക്കേണ്ടി വന്നു. ചൈത്രയ്ക്കൊപ്പം നിൽക്കാതെ പാർട്ടിക്ക് ഒപ്പമായിരുന്നു അവർ. സ്ത്രീകൾക്കുള്ള നിയമസംരക്ഷണത്തിന്റെ ആനുകൂല്യം കൂടി വരുന്പോൾ കോടതിയിൽ നിന്നും മറ്റും രാജേന്ദ്രനുണ്ടായേക്കാവുന്ന ഗതിയെക്കുറിച്ചു തിരിച്ചറിഞ്ഞതോടെ എല്ലാവരും കാലുമാറി.
മുഖംനോക്കാതെ നീതി
തലസ്ഥാനത്തെ കുട്ടിസഖാക്കൾക്ക് എന്തും ചെയ്യാമെന്നതാണ് ഇടതുഭരണകാലത്തെ രീതി. അവർക്കു ബിജെപിക്കാരെ അല്ലാതെ പോലീസിനെപ്പോലും പേടിക്കാനില്ല. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ നടുറോട്ടിലിട്ടു തല്ലി നിരപ്പാക്കിയ കുട്ടി സഖാക്കൾ ഒരു ഒളിവും ഇല്ലാതെ നിരത്തിലൂടെ വിഹരിക്കുകയാണ്. പൊതുപരിപാടികളിൽ മന്ത്രിമാർക്കൊപ്പംപോലും അവർ സംബന്ധിക്കുന്നു. പോലീസ് കോടതിയിൽ പറയുന്നതു പിടികിട്ടാപ്പുള്ളികളാണെന്നാണ്. അങ്ങനെ വിഹരിക്കേണ്ട ചില സഖാക്കൾക്കു അലോസരം ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥയാണു ചൈത്ര ജോണ്‍.
തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ കല്ലെറിഞ്ഞു തകർത്ത അക്രമികൾ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിച്ചിരിക്കുന്നു എന്നു വിവരം കിട്ടിയ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചൈത്ര ജോണ്‍ അവരെ കൂട്ടിക്കൊണ്ടു പോരാൻ ജില്ലാകമ്മിറ്റി ഓഫിസിലേക്കു ചെന്നു. ഡിസിപി തിരിച്ച വിവരം നേരത്തെ തന്നെ ഓഫീസിൽ അറിഞ്ഞതുകൊണ്ട് വിപ്ലവകാരികൾ അതിലും സുരക്ഷിതമായ സ്ഥലത്തേക്കു നീങ്ങി. അതു പോലീസിലെ രീതി. പാവം യുവഓഫീസർ വലിയ ആഗ്രഹത്തോടെ ചെന്നതാണ്. ഒന്നും കിട്ടിയില്ല. പോയപോലെ മടങ്ങി.
നാടു ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിൽ പോലീസ് എത്തി പരിശോധന നടത്തിയതു വല്ലാത്ത സംഭവമായി. ജില്ലാ സെക്രട്ടറി പറഞ്ഞത് അദ്ദേഹം സംഭവ സമയത്ത് അവിടെ ഇല്ലാതിരുന്നതു നന്നായി എന്നാണ്.
കുറ്റവാളികൾ എവിടെ ഒളിച്ചിരുന്നാലും മുഖം നോക്കാതെ നടപടി എടുക്കണമെന്നതാണു പോലീസ് മര്യാദ എന്നു പഠിച്ച ചൈത്രയെ നിർത്തിപ്പൊരിക്കുകയായി സഖാക്കൾ. ജില്ലാ സെക്രട്ടറി സർക്കാരിനു പരാതി കൊടുത്തു. മുഖ്യമന്ത്രി, പാർട്ടി സംസ്ഥാന സെക്രട്ടറി, ഇടതുമുന്നണി ഏകോപന സമിതി കണ്‍വീനർ തുടങ്ങിയ വൻപുലികളെല്ലാം ആ യുവ പെണ്പുലിക്കെതിരേ കളത്തിലിറങ്ങി.
പാർട്ടി ഓഫീസിൽ അക്രമികൾ ഉണ്ടെന്നറിഞ്ഞാൽ അവിടം പരിശോധിക്കുന്നതു സർക്കാരിനു മീതെയുള്ള പറക്കലായി പാർട്ടി സെക്രട്ടറി കണ്ടെത്തി. പോലീസ് അന്വേഷിക്കുന്ന ഒരു അക്രമക്കേസിലെ പ്രതി സിപിഎം ഓഫീസിനു പകരം ബിജെപി ഓഫീസിൽ ഇരിക്കുന്നതായി വിവരം ലഭിച്ചാലും പോലീസ് അനങ്ങാതിരക്കണമോ?
പ്രളയത്തിന്റെയും ഓഖി ദുരന്തത്തിന്റെയും ഒന്നും കാര്യങ്ങൾ ഇനിയും ആയിട്ടില്ലെങ്കിലും ചൈത്രയുടെ കാര്യത്തിൽ വളരെ പെട്ടെന്നു തീരുമാനമായി. ഓഫീസ്പരിശോധനയുടെ റിപ്പോർട്ടുകൾ തയാറാക്കുന്നതിനു മുന്‍പു തന്നെ അവർ ഡെപ്യൂട്ടി കമ്മീഷണർ പദവിയിൽ നിന്നു തെറിച്ചു. സഖാക്കളെ പിടിക്കുന്ന പോലീസുകാർ വേണ്ട എന്നു സന്ദേശം. പോലീസ് സ്റ്റേഷൻ എറിഞ്ഞുതകർക്കുന്നവരായാലും പൊതുനിരത്തിലിട്ടു പോലീസിനെ തല്ലുന്നവരായാലും അവരൊക്കെ സ്വൈരമായി വിഹരിക്കട്ടെ എന്ന പോലീസ് നയം അനുസരിക്കുന്നവർ പദവികളിൽ മതി എന്നു സന്ദേശം.
അതുകൊണ്ടായില്ല, ചൈത്രയെ കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു നീക്കങ്ങൾ. ഐജിയോട് അന്വേഷിക്കാൻ മുഖ്യമന്ത്രി തന്നെ കല്പന ഇട്ടു. ചെയ്യേണ്ടതു ചെയ്യേണ്ടതുപോലെ ചെയ്യാൻ പഠിച്ചവളായിരുന്നതുകൊണ്ട് അവരുടെ നടപടികളെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് പണി കൊടുക്കാവുന്ന ഒന്നും കണ്ടുപിടിക്കാൻ ആയില്ല. ചൈത്രയ്ക്ക് അനുവദിച്ച ഒരു വിദേശയാത്ര മാത്രമാണ് ഇതുവരെ നഷ്ടപ്പെടുത്താനായത്. യുവ ഓഫീസറായതുകൊണ്ടാണ് ഒന്നും ചെയ്യാത്തത് എന്നാണു കോടിയേരിയുടെ ഭാഷ്യം എങ്കിലും കോടതിയിൽ ചെന്നാൽ സർക്കാരിന് അടി പാഴ്സലായി കിട്ടാം എന്നതുകൊണ്ടാണ് ഒന്നും ചെയ്യാത്തത് എന്നു കരുതുന്നവരും ധാരാളമുണ്ട്.
സന്ദേശം കൃത്യം
എങ്കിലും അതിലൂടെ ഉണ്ടാക്കിയ വിവാദം പോലിസുകാർക്കു കൊടുക്കേണ്ട സന്ദേശം കൊടുത്തു. സഖാക്കൾ എന്തു ചെയ്താലും ഒന്നും ചെയ്യേണ്ട. അവർ നടക്കട്ടെ. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ കല്ലെറിഞ്ഞു തകർത്തവരും പിടികൂടപ്പെട്ടാൽ നഷ്ടപരിഹാരം കൊടുത്തുവേണം ജാമ്യം നേടുവാൻ. അതുകൊണ്ടു കമ്യൂണിസ്റ്റുകാരായ പ്രതികളെ പോലീസ് അങ്ങനെ പിടിക്കാറില്ല. പ്രതിപ്പട്ടികയിൽ പെടുത്താറുമില്ല. വേണ്ടപ്പെട്ടവരെ പ്രതിപ്പട്ടികയിൽ പെടുത്തുന്നവരും അനുഭവിക്കും. ഒരു സഖാവിനെ അറസ്റ്റ് ചെയ്യാതെ മാർഗമില്ലെന്ന് വന്നപ്പോൾ അതിനു കാരണമായ ഉദ്യോഗസ്ഥനും കിട്ടി സസ്പെൻഷൻ. അതാണ് പിണായി സർക്കാർ പോലീസിനു കൊടുക്കുന്ന സന്ദേശം. ഇവിടെ എങ്ങനെ മുഖം നോക്കാതെ നടപടി എടുക്കും?
സാംസ്കാരിക നായകർ
സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ചവരെന്ന മട്ടിൽ കേരളത്തിലെ ചില സ്വയം പ്രഖ്യാപിത സാംസ്കാരിക നായകർ ചിലർക്കുവേണ്ടി പ്രസ്താവന ഇറക്കുകയും അതിലും വലിയ പലതും കാണാതെ പോവുകയും ചെയ്യുന്നതിലൂടെ സ്വയം പരിഹാസ്യരാവുന്നുണ്ട്. ഇവരെങ്ങനെ സാംസ്കാരിക നായകരായി എന്നു ചോദിച്ചുപോകുന്നു.
മകന്റെ കൊലയാളികളെ കൈയാമം വയ്ക്കണം എന്ന ആവശ്യവുമായി ഡിജിപിയെ കാണാനെത്തിയ ഒരു അമ്മയെ തെരുവിലിട്ട് കൈകാര്യം ചെയ്തപ്പോൾ ഒരക്ഷരം പോലും ഇവർക്ക് പറയാൻ ഉണ്ടായില്ല. ശബരിമലയിൽ വിപ്ലവം ഉണ്ടാക്കിയ കനകദുർഗയ്ക്കുവേണ്ടി പറയുന്നവർ അവരുടെ വൃദ്ധയായ ഭർതൃമാതാവ് സുമതിയമ്മയുടെ കാര്യം ഒന്നും പറയുന്നില്ല. വാർധക്യത്തിൽ അവർക്ക് അനാഥമന്ദിരത്തിൽ ശരണപ്പെടേണ്ടി വരുന്നതു നല്ല മാതൃകയോ? യുവതിയുടെ അവകാശവും വൃദ്ധയുടെ അവകാശവും തമ്മിൽ ഏറ്റുമുട്ടുന്പോൾ സാംസ്കാരിക നായകർ ആരുടെ പക്ഷത്ത്?
പാർട്ടി ഓഫീസിൽ അക്രമികൾ ഒളിച്ചിരിക്കുന്നു എന്നു വിവരംകിട്ടിയതിന്റെ പേരിൽ നിയമപരമായ നടപടി എടുത്ത സർക്കാർ ഉദ്യോഗസ്ഥയെ മണിക്കൂർ വച്ചു മാറ്റിയ സർക്കാരിന്റെ നടപടിയിലും അവർക്ക് ഒന്നും പറയാനില്ലായിരുന്നു. എന്നാൽ, കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിൽ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ അവർ വല്ലാത്ത ആവേശം കാണിച്ചു!
പാർട്ടി നേതാവ് അപമാനിച്ചു എന്നു പറഞ്ഞു പാർട്ടിനേതൃത്വത്തിന് പരാതി കൊടുത്ത വനിതയുടെയും, എംഎൽഎ ഹോസ്റ്റലിൽ ഇട്ട് അപമാനിക്കാൻ ശ്രമിച്ചു എന്നു പോലീസിൽ പരാതി കൊടുത്ത സ്ത്രീയുടെയും, മന്ത്രി പരസ്യമായി അപമാനിച്ചു എന്നു പരാതിപ്പെടുന്ന വനിതാ സഖാവിന്റെയും കാര്യത്തിലൂം അവർക്കു മൗനം.
എല്ലാ സംഭവങ്ങളും കൂട്ടിവായിക്കുന്പോൾ സന്യായം ഉയരുന്നത് ഒരു ചോദ്യമാണ് ഇവരെ പ്രസ്താവന തൊഴിലാളികൾ എന്നല്ലേ വിളിക്കേണ്ടത്? ഇവർ എന്തേ സ്വയം സാംസ്കാരിക നായകർ എന്നു വിളിക്കുന്നു?
വനിതകളുടെ അവകാശ സംരക്ഷണത്തിനായുള്ള വനിതാ കമ്മീഷനും ചൈത്ര എന്ന സ്ത്രീയുടെ കാര്യത്തിൽ സർക്കാരിനൊപ്പം നിന്നു. ഇങ്ങനെ നിലപാടെടുക്കുന്നവർ മറ്റു ചില സ്ത്രീകൾക്കുവേണ്ടി ഒഴുക്കുന്നത് വോട്ടു തേടിയുള്ള മുതലക്കണ്ണീരല്ലേ?
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
Latest News
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
Latest News
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top