Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പുന്നത്തുറയിൽ പോയാൽ അലിവുണ്ടാകും
ചുണ്ടിലെ ചിരി വറ്റിയവർക്കും കരളിലെ കരുണ വറ്റിയവർക്കും ഒരു മറുപടിയാണ് അലിവ്. സഹജീവികളോടു കാണിക്കുന്ന കരുണയ്ക്ക് ഇവർ ഒരു പേര് നൽകി അലിവ്. ഒരു ഇടവക സമൂഹം കാണിച്ച രോഗികളോടുള്ള അലിവ് ഒരു നാട് ഏറ്റെടുത്ത കഥയാണിത്. ദൈവം മനുഷ്യസ്നേഹികളെ എല്ലാം കൂട്ടി ഒരു ചരടിൽ കോർത്തിരിക്കുന്നതുപോലെ തോന്നും ഈ സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ. ഈ ചരടിൽ കോർത്ത മുത്തുകൾക്കു നിറമില്ല, പേരില്ല, ജാതിയില്ല, മതമില്ല. പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി. ഇവർക്കൊരു ഇടയൻ. ഫാ. സോണിമുണ്ടുനടയ്ക്കൽ. ഇവിടെ തുടങ്ങുന്നു അലിവ്. ഒരു കാരുണ്യസ്പർശം.
പുന്നത്തുറ വെള്ളാപ്പള്ളിയിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അർബുദബാധിതരായ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമായ ആയിരം പേർക്ക് അന്നദാനം. ഇതാണ് അലിവ്. ചെറിയ കാര്യമല്ല. എല്ലാവെള്ളിയാഴ്ചയും മുടങ്ങാതെ അന്നദാനം. കഴിഞ്ഞ ഒന്നരവർഷമായി ഇതു മുടങ്ങിയിട്ടില്ല. ചോറും കറികളും തയാറാക്കുന്ന വീട്ടമ്മമാർ മുതൽ വിളമ്പുന്ന പുരുഷൻമാർ വരെ അലിവിൽ പങ്കാളികളാകുന്നു. എന്നുമാത്രമല്ല, കോട്ടയം ജില്ലാ പോലീസിന്റെയും ഗാന്ധിനഗർ പോലീസിന്റെയും സഹായവും ഇവരോടൊപ്പമുണ്ട ്. ഇനി ആഴ്ചയിൽ എല്ലാ ദിവസവുമൊരുക്കാനുള്ള തയാറെടുപ്പ് ഇവർ നടത്തുന്നു. ഈ നിശബ്്ദപ്രവർത്തനം ആരംഭിക്കുന്നതു പുന്നത്തുറ വെള്ളാപ്പള്ളി ഇടവകയിൽ നിന്നാണ്. ഇവർക്ക് അലിവ് മാത്രമല്ല, രോഗികളെ ശുശ്രൂഷിക്കാൻ വീട്ടമ്മമാരുടെ പാലിയേറ്റീവ് കെയർ, എല്ലാ ഞായറാഴ്ചയുമുള്ള സൺഡേ ക്ലിനിക്, വിധവകളായ പാവപ്പെട്ട വീട്ടമ്മമാർക്കായി പെൻഷൻ പദ്ധതി മഹതി, പാവപ്പെട്ട രോഗികൾക്ക് മരുന്ന് നല്കുന്ന ആശ്വാസ്, പാവപ്പെട്ട കുട്ടികളെ പഠനത്തിനു സഹായിക്കുന്ന കൈത്തിരി, പാവപ്പെട്ടവർക്ക് അരി നല്കുന്ന സമൃദ്ധി. ഈ അലിവ് ചുറ്റുമതിൽ കെട്ടി തിരിച്ചിട്ടില്ല. ഭൗതികതലത്തിൽ ഈ കർഷകർ സമ്പന്നരല്ല, എന്നാൽ ആരോടും സമ്പത്തിനുവേണ്ടി യാചിക്കാറില്ല. ഇവർ സമ്പന്നരാണ് അലിവിൽ, കരുണയിൽ എന്നുമാത്രം.
<ആ>എന്താണ് അലിവ്?
ദൈവവിളി നിറഞ്ഞ ഇടവകയാണ് പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി. ചങ്ങനാശേരി അതിരുപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെയും തലശേരി രൂപതാധ്യക്ഷനായിരുന്ന മാർ ജോർജ് വലിയമറ്റം പിതാവിന്റെയും ഇടവക. ധാരാളം വൈദികരും സന്യസ്തരും നിറഞ്ഞ ഇടവക. കരുണ വറ്റാത്ത ഒരു ജനം. സഹജീവികളെ സഹായിക്കുന്ന കാര്യത്തിൽ ഒരേ മനസോടെ നിൽക്കും. ഒന്നര വർഷം മുമ്പു ഫാ. സോണി മുണ്ടുനടയ്ക്കൽ വികാരിയായി എത്തിയതോടെയാണ് ഇത്തരമൊരു പ്രവർത്തനത്തിലേക്കും ഇറങ്ങാൻ തീരുമാനിച്ചത്. കോട്ടയം മെഡിക്കൽ കോളജിലെ പാവപ്പെട്ട രോഗികൾക്ക് ആഹാരം നൽകണം, മരുന്ന് നല്‍കണം, ഇടവകയിലെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പണം എന്നീ ചിന്ത കൂട്ടായെടുത്തു.
കാരുണ്യവർഷത്തിൽ ഒരു കൈത്തിരിയായി മാറുന്ന തീരുമാനം. കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം കൊടുക്കണം. ആദ്യസംരംഭഭമെന്നനിലയിൽ കുറച്ചുപേർക്ക്. ആഹാരം പാകം ചെയ്യാൻ സ്ഥലമില്ല. ഇടവകാംഗമായ ഫാ. സഖറിയാസ് കുന്നക്കാട്ടുതറയുടെ ഭഭവനത്തിൽ ആദ്യമായി 300 പേർക്ക് ആഹാരം പാകം ചെയ്തു. ഇതു പൊതിച്ചോറാക്ക
യാണ് ആദ്യമായി വിതരണം ചെയ്തത്. 2015 സെപ്റ്റംബർ എട്ടിനു മാതാവിന്റെ ജനനത്തിരുനാൾ നാളിൽ തുടക്കം കുറിച്ചു. ഇന്ന് ആയിരം പേർക്ക് ആഹാരം നൽകുന്നു. മിച്ചം വരുന്നില്ല, ആർക്കും തികയാതെ വരുന്നുമില്ല.
<ആ>അലിവിനു പിന്നിൽ
തിരുവനന്തപുരത്ത് സോണിയച്ചൻ ആരംഭഭിച്ച ലൂർദ് മാതാ കെയർ എന്ന പ്രസ്ഥാനവും കാൻസർ രോഗികൾക്ക് ആഹാരവും മരുന്നും വസ്ത്രവും നൽകുന്ന സംരംഭമായിരുന്നു. ഇതിനൊരു തുടർച്ച അച്ചൻ ആഗ്രഹിച്ചു. ഇത് ഇടവകസമൂഹത്തോടു പറഞ്ഞതേയുള്ളൂ.
ഇടവക ഒന്നാകെ അച്ചനു പിന്നിൽ അണിനിരന്നു. അരിവേണം, പച്ചക്കറിവേണം, പാചകംചെയ്യാനും വിളമ്പാനും പാത്രം വേണം, കൊടുക്കാൻ വാഹനം വേണം, സൗകര്യം വേണം. ഇത്രയും ദൂരം കടന്നു പോകണം. ഗതാഗതക്കുരുക്ക് ഒരു പ്രശ്നമായാൽ സമയത്തിന് എത്തില്ല. അച്ചനും ഇടവകയിലെ അറുപതോളംപേരും മുഴുവൻ സമയപ്രവർത്തകരായി രംഗത്തിറങ്ങി. ബാക്കിയുള്ളവർ ഭഭാഗികമായി രംഗത്തിറങ്ങി. ആദ്യം 75,000 രൂപയുടെ പാത്രം വാങ്ങി. വിശുദ്ധ അന്തോനീസിന്റെ ചാപ്പലിനു സമീപം മുന്നൂലക്ഷം രൂപ മുടക്കി കെട്ടിടം നിർമിച്ചു. കോട്ടയം മെഡിക്കൽ കോളജിനു സമീപം ഒരു വീട്ടിൽ ഒരു കുടുംബം സൗകര്യം ഒരുക്കി. അതും കോട്ടയം മെഡിക്കൽ കോളജ് കാൻസർവാർഡിനു സമീപം. രോഗികൾക്കും സൗകര്യം. ഇന്നു നാനാജാതിമതസ്ഥരുടെ പിന്തുണയിലാണ് ഈ അലിവ് ഒഴുകുന്നത്. ഒരു വേർതിരിവുമില്ല.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയാകുമ്പോൾ ഇടവകയിലെ അമ്പതോളം വീട്ടമ്മമാരും കുട്ടികളും പുരുഷൻമാരും വിശുദ്ധ അന്തോനീസിന്റെ കപ്പേളയിൽ എത്തും. ആദ്യം പ്രാർഥന. തുടർന്നു മുറ്റത്തുനിരത്തി വച്ചിരിക്കുന്ന പച്ചക്കറികളിലേക്കു ശ്രദ്ധിക്കും. ഇതിനുശേഷമാണ് വെള്ളിയാഴ്ചത്തെ കറിയെക്കുറിച്ചു തീരുമാനിക്കുന്നത്. സാമ്പാർ, തോരൻ എല്ലാം ഒരുക്കും. ഇന്നുവരെ ആരോടും ചോദിച്ചിട്ടില്ല. ഇന്നു വരെ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ചേരുവകൾ മാത്രമേ പുറത്തു നിന്നു വാങ്ങിയിട്ടുള്ളൂ. ദൈവം എന്നും നാട്ടുകാരായും അന്യമതസ്ഥരായും ഇടവകക്കാരായും ഇവർക്കു മുന്നിൽ പച്ചക്കറി എത്തിക്കും. തുടർന്നു വൈകിട്ട് ഒമ്പതുവരെ പച്ചക്കറി ഒരുക്കും. ഇതിനു വീട്ടമ്മമാരും കുട്ടികളുമാണ് നേതൃത്വം നൽകുന്നത്. പിറ്റേന്ന് വെള്ളിയാഴ്ച വെളുപ്പിനു രണ്ടുമണിക്കു പുരുഷൻമാർ എത്തും. പ്രാർഥന കഴിഞ്ഞു വെളുപ്പിന് മൂന്നുമണിക്ക് പാചകം ആരംഭിക്കും. ആറരയാകുമ്പോൾ പാചകം റെഡി. 10 മണിക്ക് വാഹനം ആഹാരവുമായി പുറപ്പെടും. 11.30 മുതൽ കോട്ടയം മെഡിക്കൽ കോളജിലെ കാൻസർവാർഡിനു സമീപമുള്ള കെട്ടിടത്തിൽ ആഹാരം വിളമ്പി നൽകും.
<ആ>ശുദ്ധമായ ആഹാരം
ഈ നാട്ടിലെ കർഷകർ, ഈ ഇടവകയിലെ കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം പുരയിടത്തിൽ നട്ടുവളർത്തുന്ന ജൈവപച്ചക്കറികളാണ് കറിക്കായി ഉപയോഗിക്കുന്നത്. അരിയാണെങ്കിലും ജൈവകൃഷിയിൽ നിന്നും ഉൽപാദിപ്പിക്കുന്നത്. നീണ്ടൂർ റൈസാണ്. രോഗികൾക്കു നൽകുന്ന ആഹാരം ശുദ്ധമായിരിക്കണമെന്നു നിർബന്ധമുണ്ട ്. ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന സന്ദേശവും ഇതിലൂടെ പ്രചരിപ്പിക്കുന്നു.
<ആ>പോലീസിന്റെ അലിവ്
പുന്നത്തുറക്കാർ നടത്തുന്ന കാരുണ്യ പ്രവർത്തനത്തിൽ പോലീസിനെന്താ കാര്യം. കാര്യമുണ്ട ്. കോട്ടയംമെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് ആഹാരം നൽകുന്ന വിവരം കോട്ടയം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന എം. രമേശ് കുമാർ അറിഞ്ഞു. അദ്ദേഹം എല്ലാവിധ പിന്തുണയും അലിവിനു പ്രഖ്യാപിച്ചു. അദ്ദേഹം ഇടപെട്ട് ആഹാരം കൊണ്ടുപോകാൻ ഒരു വാഹനം പോലീസ് ക്യാമ്പിൽ നിന്നും വിടാൻ തുടങ്ങി. പിന്നീട് ജില്ലാ പോലീസ് മേധാവി സതിശ് ബിനോ ഇതിനായി തന്നെ ഒരു ഉത്തരവുമിട്ടു. ഇതു സംബന്ധിച്ചുള്ള പുരോഗതികളും പോലീസ് ചോദിച്ചറിയുന്നു. എല്ലാ വെള്ളിയാഴ്ചയും പത്തിനു പോലീസ് വാഹനം ആഹാരം കൊണ്ടുപോകാൻ പുന്നത്തുറയിലെത്തും. ഈ ആഹാരം കോട്ടയം മെഡിക്കൽ കോളജിലെത്തുമ്പോൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾമാർ ഉൾപ്പെടെ ഒരു സംഘം ആഹാരം വിളമ്പാൻ എത്തും. മേലാധികാരികളിൽ നിന്നും പ്രത്യേകം അനുവാദം വാങ്ങിയാണ് ഒരു മണിക്കൂർ ഇവർ ഇവിടെ വരുന്നത്. ഇത്തരമൊരു നിമിഷമാണ് ജീവിതത്തിലെ ഏറ്റവും വിലയേറിയതെന്നാണ് ഇവർ പറയുന്നത്.
<ആ>ആഘോഷം കുറഞ്ഞു
അലിവും ആഘോഷവുമായി എന്താണ് ബന്ധം. ഇവ ഒന്നിച്ചു പോകില്ലെന്നു നാട്ടുകാർ അറിഞ്ഞിരി ക്കുന്നു. നാട് ഇപ്പോൾ അലിവോടു ചേർന്നു നിൽക്കുന്നു. സെപ്റ്റംബർ എട്ടിനു പരിശുദ്ധ മാതാവിന്റെ തിരുനാൾ ദിനത്തിൽ 300 പൊതിച്ചോറുമായി തുടങ്ങി ഇന്ന് ആയിരം പേർക്കു വിതരണം ചെയ്യുമ്പോൾ ഇതു സമൂഹത്തിനു നൽകിയ സന്ദേശം ചെറുതല്ല. ഈ സന്ദേശമാണ് ആഘോഷം വേണ്ടെ ന്നു വയ്ക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. ഇതൊന്നും ആരെങ്കിലും പറഞ്ഞിട്ടോ ആരെയെങ്കിലും പേടിച്ചിട്ടോ ചെയ്യുന്നതല്ല. ഈ സമൂഹത്തിൽ ആഘോഷം കുറഞ്ഞു. ആരോടും പറയാതെ രോഗികൾക്കായും പാവപ്പെട്ടവർക്കായും ഈ സമൂഹത്തെ പണം ഏല്പിക്കുന്നവർ ധാരാളം. അടുത്ത പ്രദേശത്തെ ഒരു അമ്മ മകളുടെ മരണാനന്തരച്ചടങ്ങ് പ്രാർഥനയിൽ മാത്രം ഒതുക്കി 5000 രൂപ നീട്ടിയപ്പോൾ ഈ കൂട്ടായ്മയുടെ ഹൃദയം നിറഞ്ഞു. കൊച്ചുകുട്ടികൾ പോലും പോക്കറ്റുമണി അലിവിനായി നീക്കിവയ്ക്കുന്നു.
<ആ>പാലിയേറ്റീവ് കെയർ
ഈ നാട്ടിലെ നാല്്പതോളം വീട്ടമ്മമാരാണ് പാലിയേറ്റീവ് കെയറിന്റെ സാരഥികൾ. നഴ്സുമാരായി വിരമിച്ചവരും വിവിധ സ്ഥാപനങ്ങളിൽനിന്നു വിരമിച്ചവരും ഈ കൂട്ടായ്മയിലുണ്ട ്. സമൂഹത്തിലെ കിടപ്പുരോഗികളുടെ ശുശ്രൂഷ ഇവർ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. ഇവർക്കു പ്രത്യേക പരിശീലനം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ആംബുലൻസും ഉപകരണങ്ങളുമുണ്ട ്. കഫം വലിച്ചെടുക്കുന്ന ഉപകരണം, ഒക്സിജൻ സിലിണ്ട ർ, കുത്തിവയ്്പിനുള്ള സൗകര്യം, മരുന്നുകൾ ഇവയെല്ലാം ഒരുക്കിയാണ് പോകുന്നത്. പ്രാർഥനയും പരിചരണത്തിലൂടെയും ഇവർ രോഗികൾക്ക് ആശ്വാസമാകുന്നു. ഇതിനൊന്നും ഒരു നേതൃത്വനിരയില്ല. എല്ലാവരും ചേർന്നു പ്രവർത്തിക്കുന്നു. കാരണം ഇവരിൽ ആരും വലിയവരുമില്ല, ചെറിയവരുമില്ല. എല്ലാവരും ഒരുപോലെയാണ് പ്രവർത്തിക്കുന്നത്.
<ആ>സൺഡേ ക്ലിനിക്
ഇടവകാംഗമായ ഡോ. ജിതിൻ കുത്തിയതോട്ടിൽ സൺഡേ ക്ലിനിക്കിനു നേതൃത്വം നൽകുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ എട്ടര മുതൽ മൂന്നു മണിക്കൂർ ഡോക്ടർ രോഗികളെ പരിശോധിക്കും. നാനാജാതിമതസ്ഥരായ നാട്ടുകാർ ഇതു പ്രയോജനപ്പെടുത്തുന്നു.പരിശോധനകളെല്ലാം സൗജന്യമെന്നുമാത്രമല്ല, പാവപ്പെട്ടവർക്കു മരുന്നും സൗജന്യമാണ്.
<ആ>മഹതി
പാവപ്പെട്ട വിധവകളെ സഹായിക്കാനൊരു പദ്ധതി. മഹതി. വിധവകൾക്കു പെൻഷനായി 500 രൂപ മാസന്തോറും നൽകുന്ന പദ്ധതി. ഇതിനകം നാല്പതോളം അപേക്ഷകൾ ലഭഭിച്ചുകഴിഞ്ഞു. ഈ സമൂഹത്തിൽ നിർധനരായ ധാരാളം വീട്ടമ്മമാരുണ്ട ്. ആരോടും പരാതി പോലും പറയാൻ കഴിയാതെ വിഷമിക്കുന്നവർ. ഇതു നേരിട്ടു പലപ്പോഴായി മനസിലാക്കിയതിന്റെ വെളിച്ചത്തിലാണ് മഹതി ആരംഭിക്കുന്നത്.
<ആ>ആശ്വാസ്
പാവപ്പെട്ട രോഗികൾക്ക് മരുന്ന്, അതും സൗജന്യമായി. പാവപ്പെട്ട രോഗികളുടെ അപേക്ഷ സ്വീകരിച്ച് അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് നല്‍കുകയാണ്. പിന്നീട് മെഡിക്കൽ സ്റ്റോറുകാർക്ക് പണം നൽകും. ഇതും ധാരാളം പേർ പ്രയോജനപ്പെടുത്തുന്നുണ്ട ്. കോതമംഗലം രൂപത ആരംഭഭിച്ചിരിക്കുന്നതുപോലെ ജീവ മെഡിക്കൽസ് ആരംഭിക്കാനുള്ള ആലോചനയും നടന്നുവരുന്നു. അമ്പതു ശതമാനം വരെ വിലക്കുറവിൽ മരുന്ന് നൽകാൻ സാധിക്കുന്ന പദ്ധതിയാണ് കോതമംഗലം രൂപത ആരംഭഭിച്ചിരിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ പോലുള്ള പ്രധാന നഗരങ്ങളിലെല്ലാം ജീവ മെഡിക്കലിനു സ്ഥാപനങ്ങളുണ്ട ്.
<ആ>കൈത്തിരി
പഠനസഹായിയാണ്. ഹോസ്റ്റൽ ഫീസ് കൊടുക്കാത്തതിന്റെ പേരിലോ, പുസ്തകമില്ലാത്തതിന്റെ പേരിലോ കുട്ടികളുടെ പഠനം മുടങ്ങരുത്. യൂണിഫോമില്ലാത്തതിന്റെ പേരിൽ ക്ലാസിനു വെളിയിൽ നിൽക്കാൻ ഇടവരരുത്. ഇതിനായിട്ടാണ് കൈത്തിരി ആരംഭഭിച്ചത്.
<ആ>സമൃദ്ധി
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചൻ ആരംഭിച്ച പിടിയരി ശേഖരണത്തിൽ നിന്നും ശക്തി സ്വീകരിച്ച് ഇവിടെ പിടിയരി ശേഖരണം ആരംഭിച്ചിരിക്കുന്നു. ഇതിനു പിന്നിൽ കൊച്ചുകുട്ടികളാണ്. എല്ലാ ഞായറാഴ്ചയും പള്ളിയിൽ വരുമ്പോൾ കുട്ടികൾ അരി കൊണ്ടുവരും. ഇതു ശേഖരിച്ചുവയ്ക്കുന്നു. ഈ സമൂഹത്തിലെ പാവപ്പെട്ടവർക്ക് അരി വിതരണം ചെയ്യും. ആർക്കും എപ്പോഴും വന്നു വാങ്ങി കൊണ്ടുപോകാം. കഴിഞ്ഞ വിശ്വാസോത്സവകാലഘട്ടത്തിൽ വികാരിയച്ചൻ നൽകിയ വാഴവിത്തുകൾ എല്ലാ കുട്ടികളും നട്ടുവളർത്തിയിരുന്നു. ഇതു വിളവെടുത്ത് പള്ളിയിലേക്ക് കൊണ്ടുവരും. ഇതും പാവപ്പെട്ട രോഗികൾക്കായി മാറ്റിവയ്ക്കുന്നു. വരും തലമുറയെ കാരുണ്യത്തിന്റെ പാതയിലൂടെ നയിക്കാൻ ഈ സമൂഹം പ്രത്യേകം ശ്രദ്ധിക്കുന്നു.
<ആ>എല്ലാത്തിനും പിന്നിൽ
എല്ലാത്തിനും പിന്നിൽ ഇവർക്കു ശക്തിയായി നിൽക്കുന്നതു വികാരി ഫാ. സോണി മുണ്ടുനടയ്ക്കലാണ്. തിരുവനന്തപുരം ഫൊറോനയുടെ സ്നേഹശുശ്രൂഷയായ ലൂർദ്മാതാ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടറായിരുന്നു. കാൻസർരോഗികൾക്കും പാവപ്പെട്ട ജനവിഭാഗത്തിനും മാർഗദീപമായ ഫാ. സോണി, ചങ്ങനാശേരി അതിരൂപതയിലെ ഇത്തിത്താനം ഇടവകാംഗമാണ്.
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ രോഗികളുടെ പ്രത്യേകിച്ചു കുട്ടികളുടെ വാർഡിലൂടെ നടന്നു ശുശ്രൂഷ ചെയ്ത വൈദികനാണ് സോണിയച്ചൻ. അതുകൊണ്ടായിരിക്കാം അച്ചൻ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്കു വന്നപ്പോൾ ഇത്തരമൊരു പ്രവർത്തനം സ്വപ്നം കണ്ടത്. ഈ നാട്ടിലെ ജനങ്ങളാണ് തന്റെ സ്വപ്നങ്ങൾക്കു ചിറകു തന്നതെന്ന് അച്ചൻ പറയുന്നു.
<ആ>ജോൺസൺ വേങ്ങത്തടം
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
കലിഫോർണിയ: ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണു വാക്വിറ്റ. ശരീരത്തിനു ചാരനിറ
ചൂടൻ ഡ്രൈവിംഗ്
വേനല്‍ച്ചൂട് കനത്തതോടെ ഡ്രൈവിംഗില്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി എത്തി
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
Latest News
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
വി.ഡി. സതീശന് 150 കോടിരൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
Latest News
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
വി.ഡി. സതീശന് 150 കോടിരൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top