Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സിനിമയ്ക്കു പിന്നിലെ അപകടക്കഥകൾ
മികച്ച കഥകൾകൊണ്ടും ജീവിത മുഹൂർത്തങ്ങൾകൊണ്ടും ജനപ്രീതി നേടിയ സിനിമകൾ നിരവധി. ഹൃദയം നിശ്ചലമാക്കിയ സംഘട്ടന രംഗങ്ങൾക്കും സാഹസികതയ്ക്കും ആസ്വാദകർ മനസിൽ എന്നും ഒരു സ്ഥാനം നൽകിയിരുന്നു. അതിസാഹസിക രംഗങ്ങളിലൂടെ വില്ലനെ കീഴ്പെടുത്തുന്ന നായകനോടാണ് എന്നും ജനങ്ങൾക്കു പ്രിയം. അവരെയാണ് നാം സൂപ്പർ താര പദവിയിൽ അവരോധിക്കാറുള്ളതും. യഥാർഥ ജീവിതങ്ങളുടെ കഥ പറയുന്ന റിയലിസ്റ്റിക് സിനിമകളിലൂടെ ജനപിന്തുണ നേടിയ നടന്മാരുണ്ട്. പക്ഷേ, അവരെ സൂപ്പർ താരങ്ങൾ എന്നല്ല ജനപ്രിയ നായകൻ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതു തന്നെയാകാം മലയാളത്തിൽ സൂപ്പർ താരങ്ങളുടെ എണ്ണം തുലോം വിരളമായത്. മലയാളത്തിൽ മാത്രമല്ല ലോക സിനിമയിലും പിന്തുടരുന്നത് ഇതേ ഫോർമൂല തന്നെ. സംഘട്ടന രംഗങ്ങൾ എത്രത്തോളം സാഹസികമാകുന്നോ അത്രത്തോളം സിനിമയോടും താരത്തോടുമുള്ള പ്രിയം കൂടും.
സിനിമയിലെ മനംകവരുന്ന സാഹസിക രംഗങ്ങളിൽ ആകൃഷ്ടരായി അവ അനുകരിച്ച് അപകടത്തിലായവരും കുറവല്ല. ജീവിതത്തിലായാലും സിനിമയിലായാലും സാഹസിക രംഗങ്ങൾക്കു പിന്നിൽ എപ്പോഴും അപകടങ്ങൾ പതിയിരിക്കുന്നുണ്ടാകും. സിനിമയിൽ കൃത്യമായ സുരക്ഷാ മുൻകരുതലുകളോടെ പരിശീലനം ലഭിച്ചവരാണ് ഇത്തരം രംഗങ്ങൾ അവതരിപ്പിക്കുക. ഇത്രയൊക്കെയാണെങ്കിലും സിനിമാ ചിത്രീകരണം അപകടരഹിതമല്ലെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ ബംഗളൂരുവിൽ ചിത്രീകരണത്തിന്റെ ഭാഗമായി ഹെലികോപ്റ്ററിൽനിന്നും തടാകത്തിലേക്കു ചാടിയ രണ്ടു കന്നട താരങ്ങൾ കൊല്ലപ്പെട്ടിരുന്നു. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് സിനിമയിലെ അപകടകരമായ ഈ രംഗം ചിത്രീകരിച്ചതെന്ന വിമർശനവും ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് സിനിമയിലെ സാഹസിക രംഗങ്ങളുടെ ചിത്രീകരണത്തിലെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നതും.സിനിമ ചിത്രീകരണത്തിൽ ചെറിയ ചെറിയ അപകടങ്ങൾ സ്ഥിരം സംഭവമാണ്. മിക്ക അപകടങ്ങളും വാർത്തയാകാറില്ല. എന്നാൽ, താരങ്ങൾക്കു സംഭവിക്കുന്ന ചെറിയ അപകടങ്ങൾപോലും വലിയ വാർത്തയാകും.
കന്നട സിനിമാ ലോകത്തെ നടുക്കിയ അപകടം
ചിത്രീകരണത്തിനിടയിലെ അപകടങ്ങൾ നിരവധി കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ടെങ്കിലും കന്നട സിനിമാ ലോകത്തിന് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ദുനിയ വിജയ് നായകനാകുന്ന മസ്തി ഗുഡി എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം. ചിത്രത്തിലെ പ്രതിനായക വേഷങ്ങൾ ചെയ്യുന്ന ഉദയ്, അനിൽ എന്നിവരാണ് അപകടത്തിൽപെട്ടത്. ഹെലികോപ്ടറിൽ നിന്നും പ്രതിനായക കഥാപാത്രങ്ങൾ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും നായകൻ അവരെ പിടിക്കാൻ പിന്നാലെ ചാടുന്നതുമായ രംഗമാണ് ചിത്രീകരിച്ചത്. എന്നാൽ തടാകത്തിലേക്കു ചാടിയ ഉദയും അനിലും ചുഴിയിൽ പെട്ടു മരിക്കുകയായിരുന്നു. നായകൻ വിജയ് നീന്തി രക്ഷപ്പെട്ടു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് ചിത്രീകരണം നടത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്. തടാകത്തിൽ ചാടിയാൽ ഉടൻ സുരക്ഷിതമായി കരയിലെത്തിക്കാൻ ആളുകൾ റെഡിയാണ് എന്ന സംവിധായകന്റെ വാക്കുകളെ വിശ്വസിച്ചാണ് നീന്തൽ അറിയാത്ത ഇരുവരും ചാടിയത് എന്നും നായകനു മാത്രമായിരുന്നു ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നതെന്നും പറയപ്പെടുന്നു. നീന്തൽ അറിയാത്ത താരങ്ങളെ എന്തിനാണ്് നിർബന്ധപൂർവം തടാകത്തിലേക്ക് ചാടിച്ചതെന്ന കാര്യം സംശയകരമായി നിൽക്കുന്നു. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് സാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിലെ സുരക്ഷിതത്വം തന്നെ.
ദുരന്തങ്ങളുടെ തുടക്കം
ലോകസിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യദുരന്തം 1914 ജൂലൈ ഒന്നിനായിരുന്നു. എക്രോസ് ദി ബോർഡർ എന്ന സിനിമയുടെ ചിത്രീകരണത്തിടയിലായിരുന്നു രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. യുഎസിലെ കൊളറാഡോയിലെ കാനൻ സിറ്റിയിലായിരുന്നു ലൊക്കേഷൻ. ചിത്രത്തിൽ ഗ്രേസ് മക്ഹ്യു അവതരിപ്പിച്ച കഥാപാത്രം ബോട്ടിൽ അർക്കൻസാസ് നദിയിലൂടെ സഞ്ചിക്കുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. പെട്ടെന്ന് ബോട്ട് തകർന്നു. അപ്രതീക്ഷിതമായ ഈ അപകടത്തിൽ സർവരും സ്തബ്ധരായപ്പോൾ കാമറാമാൻ ഓവൻ കാർട്ടർ ഗ്രേസിനെ രക്ഷിക്കുന്നതിനായി നദിയിലേക്കു ചാടി. നീന്തി അവർക്കരുകിലെത്തിയ കാർട്ടർ അവരേയും കൊണ്ട് അടുത്തു കണ്ട മണൽ തിട്ടയിലേക്കു നീങ്ങി. എന്നാൽ, മണൽ തിട്ടയെന്നു തോന്നിപ്പിച്ച മണൽ ചുഴിയായിരുന്നു അത്. അവർ ഇരുവരും ആ മണൽ ചുഴിയിൽ താഴ്ന്നു പോകുന്നത് നോക്കി നിൽക്കാനെ ആ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കു കഴിഞ്ഞുള്ളു. പതിനാറാമത്തെ വയസിലാണ് ഗ്രേസ് മക്ഹ്യൂവിനെ മരണം കവർന്നത്. പിന്നീടിങ്ങോട്ട് നിരവധി അപകടങ്ങൾക്ക് സിനിമാ ലോകം സാക്ഷ്യം വഹിച്ചു. സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത തന്നെയായിരുന്നു അപകടങ്ങളുടെ പ്രധാന കാരണം. എന്നാൽ, സാങ്കേതിക വിദ്യ ഏറെ വളർന്ന ഇക്കാലത്തും അപകടങ്ങൾക്കു കുറവില്ല എന്നത് വിസ്മരിക്കാനാവില്ല.
മുപ്പതു വർഷത്തിനിപ്പുറവും ഞെട്ടൽ മാറാതെ
മലയാള സിനിമയിലെ ആദ്യ ആക്ഷൻ താരത്തെ മരണം കൊണ്ടുപോയതും ഇതുപോലൊരു സിനിമാ ചിത്രീകരണത്തിനിടയിലായിരുന്നു. 1980 നവംബർ 16നായിരുന്നു ആ ദുരന്തം. കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണം നടക്കുന്നു. വില്ലനെ ബൈക്കിൽ പിൻതുടരുന്ന നായകൻ. ഹെലികോപ്ടറിൽ പറന്നുയരുന്ന വില്ലനെ പിടിക്കുന്നതിനായി നായകനായ ജയൻ ചാടി ഹെലികോപ്ടറിൽ തൂങ്ങുന്നു. ചാടി പിടിച്ചപ്പോൾ ഒരു കൈകൊണ്ടുമാത്രമാണ് ജയന് പിടിക്കാനായത്. ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടമായി നിലത്തേക്കു കൂപ്പുകുത്തി. ഈ സമയം പിടിവിട്ടുപോയ ജയൻ തലയടിച്ചു നിലത്തു വീണു. ചിത്രത്തിൽ വില്ലൻ വേഷത്തെ അവതരിപ്പിച്ച ബാലൻ കെ. നായർക്കും നിസാര പരിക്കേറ്റിരുന്നു. ഡ്യൂപ്പിനെ ഉപയോഗിച്ചു രംഗം ചിത്രീകരിക്കാം എന്നു സംവിധായകൻ പറഞ്ഞെങ്കിലും ജയൻ അതു നിരാകരിച്ചു സ്വയം ചെയ്യുകയായിരുന്നു.
മലയാള സിനിമാ ലോകം ഇന്നും ആ അപകടത്തിന്റെ ഞെട്ടലിൽ നിന്നു മോചിതമായിട്ടില്ല. പിന്നീടും അപകടങ്ങൾ പലതും ചിത്രീകരണത്തിനിടയിൽ സംഭവിച്ചു. പലതും ചെറിയ അപകടങ്ങളായിരുന്നു. താരങ്ങളുടെ ചെറിയ അപകടങ്ങൾ മാത്രം വാർത്തയായി എന്നതാണു സത്യം. കന്നട സിനിമാ ലോകത്തു കഴിഞ്ഞ ദിവസം നടന്ന അപകടം നവംബറിൽ ആയിരുന്നു എന്നതും ഹെലികോപ്ടറിന്റെ സാന്നിധ്യവും മലയാളി പ്രേക്ഷകരെ ജയന്റെ നഷടം ഓർമിപ്പിക്കുന്നു.
അശ്രദ്ധയുടെ ഇര
ആക്ഷൻ രംഗങ്ങളിലെ ചടുലതയും സ്വാഭാവികതയും കൊണ്ട് ആരാധക മനസിൽ ഇടം നേടിയ താരമാണ് ബ്രൂസ് ലീ. ചൈനീസ് സിനിമകളിലൂടെ അഭിനയ രംഗത്തെത്തിയ ബ്രൂസ് ലീക്ക് ഇന്ത്യയിലും നിരവധി ആരാധകരുണ്ടായിരുന്നു. ബ്രൂസ് ലിയുടെ മകൻ ബ്രൻഡൻ ലീ അകാലത്തിൽ പൊലിഞ്ഞുപോയ പ്രതിഭയായിരുന്നു. 21–ാമത്തെ വയസിൽ അഭിനയം തുടങ്ങിയ ബ്രൻഡൻ ലീ 28–ാമത്തെ വയസിൽ മരണത്തിനു കീഴടങ്ങി. ദ ക്രോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരശ്രദ്ധയായിരുന്നു ലീയുടെ മരണത്തിനിടയാക്കിയത്. നോർത്ത് കരോള്ളൈനയിലെ വിൽമിംഗ്ടണിലുള്ള സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം നടന്നത്. ലീക്ക് വെടിയേൽക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. 44 മാഗ്നം റിവോൾവറിൽ ഡമ്മി ബുള്ളറ്റ് നിറച്ച കാർട്രിജ് ഉപയോഗിച്ചായിരുന്നു ഷൂട്ടിംഗ്. എന്നാൽ, റിഹേഴ്സലിനു ശേഷം സീൻ ഷൂട്ട് ചെയ്തപ്പോൾ ഡമ്മി ബുള്ളറ്റിനു പകരം യഥാർഥ ബുള്ളറ്റാണ് ഉപയോഗിച്ചത്. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്നും ആരാണ് ബുള്ളറ്റ് മാറ്റിയതെന്നും ഇന്നും ദുരൂഹമായി തുടരുന്നു.
എണ്ണിയാലൊടുങ്ങാത്ത അപകടങ്ങൾ സിനിമയുടെ ചരിത്രത്താളുകളിൽ പിന്നീടും രേഖപ്പെടുത്തി. മരണം കവർന്ന താരങ്ങളും അപകടത്തിന്റെ വേദനയും തീരാ നഷ്ടവും പേറി ജീവിക്കുന്നവർ അനേകം. ആക്ഷൻ രംഗങ്ങളിലെ സാഹസികതയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഹോളിവുഡ് സിനിമ തന്നെയാണ് അപകടങ്ങളുടെ കാര്യത്തിലും മുന്നിൽ. പൊതുവെ മലയാളത്തിൽ അറിയപ്പെട്ട അപകടങ്ങൾ നന്നേ കുറവാണ്. എന്നാൽ, മലയാള സിനിമാ ചരിത്രത്തിലെ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് ജയൻ എന്ന അനശ്വരനടന്റെ മരണം. (തുടരും)
ജിൻസ് കെ. ബെന്നി
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top