സാംകുട്ടിമാർ ഉണ്ടാകാതെയിരിക്കട്ടെ...
സാംകുട്ടിമാർ ഉണ്ടാകാതെയിരിക്കട്ടെ...
സാംകുട്ടിയെ ഓർമ്മയില്ലേ.. ഇല്ലെങ്കിൽ ഓർക്കണം. കരമടയ്ക്കാൻ വില്ലേജോഫീസിൽ കയറിയിറങ്ങുന്നവർ നിർബന്ധമായും ഓർക്കണം. കൈയിൽ പെട്രോളുമായെത്തി, വില്ലേജ് ഓഫീസ് തീയിട്ട് നശിപ്പിച്ച സാം കുട്ടി ഭ്രാന്തനായിരുന്നില്ല. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം ആത്മഹത്യ അല്ലാതെ മറ്റൊന്നും മുന്നിലില്ലാതിരുന്ന സാംകുട്ടി കണ്ടെത്തിയ രക്ഷാമാർഗമായിരുന്നു അത്.

കൃത്യമായ രേഖകൾ ഉണ്ടായിരുന്നിട്ടും നെയ്യാറ്റിൻകര താലൂക്കിൽ വെള്ളറട വില്ലേജിൽ സർവേ നന്പർ 708/1/2061 പ്രകാരവും 1991 ലെ 624 നന്പർ ആധാര പ്രകാരവും 10207 നന്പർ പട്ടയപ്രകാരവും അപ്പൻ യോഹന്നാനിൽ നിന്ന് കുടുംബപരമായി സാം കുട്ടിക്ക് ലഭിച്ച 18 സെന്‍റ് ഭൂമി സർക്കാർ വകയായി. റീ സർവേയിൽ അധികാരികൾക്ക് സംഭവിച്ച കൈപ്പിഴയാണ് ഇതിന് കാരണം. അന്നുമുതൽ സാംകുട്ടിക്ക് ഈ സ്ഥലത്തിന്മേൽ നികുതിയടയ്ക്കാൻ സാധിക്കാതെയായി. ഈ തെറ്റായ നടപടി തിരുത്തിക്കിട്ടാൻ സർക്കാർ ഓഫീസുകളുടെ വരാന്തകൾ കയറിയിറങ്ങി.ഓഫീസിനു തീയിടുന്നതിനു രണ്ടു ദിവസം മുന്പും സാംകുട്ടി വില്ലേജ് ഓഫീസിലെത്തി. കരഞ്ഞു കാലു പിടിച്ചിട്ടും കൈക്കൂലി വാങ്ങിയവരും വാങ്ങാത്തവരും തിരിഞ്ഞുനോക്കിയില്ല. ഒരു മാർഗവുമില്ലാതെ നിൽക്കുന്നനിസഹായനായ മനുഷ്യനായി സാംകുട്ടി മാറി.

കുടുംബസ്വത്തായി ലഭിച്ച 18 സെന്‍റ് ഭൂമി പോക്കുവരവു ചെയ്ത് കിട്ടാനായി അഞ്ചു വർഷം വില്ലേജ് ഓഫീസിൽ കയറിയിറങ്ങി നടന്ന സാംകുട്ടി ഒടുവിൽ സഹികെട്ട് വില്ലേജ് ഓഫീസിനു തീയിടുകയായിരുന്നു. 2016 ഏപ്രിൽ 28 ന് വെള്ളറട വില്ലേജ് ഓഫീസിന് സാംകുട്ടി തീയിട്ടു. നിയമപ്രകാരം് കരം വാങ്ങിയിരുന്നെങ്കിൽ സാംകുട്ടി ക്രിമിനലാകില്ലായിരുന്നു. ഇയാൾക്ക് ജയിലിൽ കഴിയേണ്ടിയും വരില്ലായിരുന്നു. ഇപ്പോഴും സാംകുട്ടിയുടെ പേരിൽ കേസുണ്ട്. പക്ഷേ, ഇതിലേക്ക് നയിച്ച ഉദ്യോഗസ്ഥർക്ക് ഒരു പ്രശ്നവുമില്ല. അവർക്ക് കാലാകാലങ്ങളിൽ പ്രമോഷൻ ലഭിക്കുന്നു. വസ്തു പോക്കുവരവ് ചെയ്ത് കിട്ടാനായി ഓഫീസുകൾ കയറിയിറങ്ങി മടുത്തശേഷം വെള്ളറട വില്ലേജ് ഓഫീസിൽ തീയിട്ട സാംകുട്ടിക്ക് ഒടുവിൽ പോക്കുവരവ് ലഭിക്കുന്നു. കേസിൽ ജയിലിലായിരുന്ന സാംകുട്ടി ഇപ്പോൾ ജാമ്യത്തിലാണ്. വെള്ളറട കോവില്ലൂർ ചന്തയ്ക്കുസമീപം കതിരടിച്ചാൻപാറ ചെറുതറക്കോണം വീട്ടിൽ സാംകുട്ടി കല്യാണശേഷം 25 വർഷമായി അടൂർ കൊടുമണ്‍ ഇടതിട്ടയിലാണ് താമസം. വസ്തു പോക്കുവരവ് ചെയ്ത് കിട്ടാനായി എന്നും അടൂരിൽ നിന്ന് വെള്ളറട വില്ലേജ് ഓഫീസിൽ എത്തുമായിരുന്നു. ഇതിനായി മാറിമാറി വന്ന ജീവനക്കാർക്ക് വലിയൊരു സംഖ്യ കൈക്കൂലിയും നൽകി. എന്നിട്ടും കാര്യം നടന്നില്ല. അവസാനം തീയിട്ടപ്പോൾ മാവോയിസ്റ്റായി. ഉദ്യോഗസ്ഥർ പരിശുദ്ധരുമായി. ഇവരെ വാഴ്ത്താനും സംഘടിത ശ്രമം നടന്നു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ തഹസിൽദാരോടും അഡീഷണൽ തഹസിൽദാരോടും റിപ്പോർട്ട് ചോദിച്ചു. അതുപ്രകാരം സാംകുട്ടിക്ക് അച്ഛൻ നൽകിയ വസ്തു സർക്കാർ പുറന്പോക്കാണ്. ഈ റിപ്പോർട്ട് മന്ത്രി അംഗീകരിച്ചില്ല.

പകരം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് കുടുംബത്തിലെ എല്ലാവരുടെയും വസ്തു സംബന്ധിച്ച് പരിശോധിച്ചു. ഈ അന്വേഷണത്തിൽ സാംകുട്ടിയുടെ പട്ടയനന്പർ കണ്ടെത്തി. ഇതുപ്രകാരം പോക്കുവരവ് നൽകാനാണ് നിർദ്ദേശം നൽകിയത്. ആദ്യം സമർപ്പിച്ച അപേക്ഷയോടൊപ്പം നൽകിയ റീസർവേ നന്പർ ഉൾപ്പെടെയുള്ളവ തെറ്റിയതാണ് പോക്കുവരവ് മുടങ്ങാൻ കാരണമെന്നാണ് മന്ത്രിയുടെ ഓഫീസിൽനിന്ന് നൽകിയ വിവരം. ഈ തെറ്റ് രേഖകളിൽ തിരുത്തി, പോക്കുവരവ് നൽകാൻ മന്ത്രി താലൂക്ക് അധികൃതർക്ക് നിർദ്ദേശം നൽകി. ഇതോടെയാണ് സാംകുട്ടിയുടെ ആഗ്രഹം സഫലമായത്.


റബർ കടുംവെട്ടിനു കരാറെടുത്തു പരാജയപ്പെട്ട വകയിൽ 28 ലക്ഷം രൂപയുടെ കടമുണ്ടെന്നും ഈ വസ്തു പോക്കുവരവു ചെയ്തു വിറ്റു കടം വീട്ടുകയായിരുന്നു ലക്ഷ്യമെന്നതും സാംകുട്ടിയുടെ മൊഴിയാണ്. അതിനു കൈക്കൂലി മോഹികളായ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. പ്രതീക്ഷിച്ചതു പോലെ ചുവപ്പുനാടയിൽ കുരുക്കി കൈകൂലി വാങ്ങാനുള്ള വില്ലേജ് ഓഫീസിലെ കള്ളക്കളികളാണ് ആക്രമണത്തിലേക്ക് എത്തിച്ചത്. വില്ലേജ് ഓഫീസിനു മുന്നിൽ ബൈക്ക് വച്ചശേഷം സാധാരണക്കാരൻ നടന്നു കയറുന്നതുപോലെയാണു പെട്രോൾ നിറച്ച കന്നാസുമായി എത്തിയത്. അപേക്ഷകനെന്നു തോന്നിക്കാനായി മറ്റേ കയ്യിൽ ഒരു വെള്ളപേപ്പറും പിടിച്ചിരുന്നു. ഉള്ളിൽ കടന്നയുടൻ 10 ലിറ്ററിന്‍റെ കന്നാസ് അടിച്ചു പൊട്ടിച്ചു. പെട്രോൾ ഒഴിച്ചു. ലൈറ്റർ കൊണ്ടു തീയും കൊളുത്തി. കന്നാസ് വലിച്ചെറിഞ്ഞതും ഓഫീസിലേക്ക്. താഴെ വീണ തൊപ്പിയും ഹെൽമറ്റും എടുത്തു വച്ചു ബൈക്കിന്‍റെ ഭാഗത്തേക്ക് വന്നു. ശബ്ദം കേട്ടു നാട്ടുകാർ ഓടിവരുന്നുണ്ടായിരുന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്തു സാംകുട്ടി മാറി. സാംകുട്ടി നൽകിയ മൊഴി കൈക്കൂലിയുടെ ദുരന്തചിത്രമാണ് കാണിക്കുന്നത്.
സാംകുട്ടിയെപ്പോലെ ശക്തമായി പ്രതികരിക്കുന്നവർക്ക് ഇതെല്ലാം സാധിക്കുമായിരിക്കാം. പക്ഷേ. വില്ലേജ് ഓഫീസുകൾ കയറിയിറങ്ങി നൊന്പരപ്പെടുന്ന വീട്ടമ്മമാർ എന്തു ചെയ്യും? കുടുംബത്തിന്‍റെ സ്ഥിതി, മക്കളുടെ പഠനം, വിവാഹം തുടങ്ങിയ ചിന്തകൾ കാടുക്കയറുന്പോൾ സ്ത്രീകൾക്ക് മാനസിക സംഘർഷം ഉണ്ടാകുമെന്നതും ഉറപ്പാണ്.

ഇവരെ മാനസിക സംഘർഷത്തിലേക്ക് നയിക്കുന്നവരെക്കുറിച്ചു മാത്രം ആരും സംസാരിക്കുന്നില്ല. ഉടുന്പൻചോല മേലെ ചെമ്മണ്ണാർ ചിട്ടിശേരിൽ സജിയുടെ ഭാര്യ ബെറ്റി എന്ന 44 വയസുള്ള വീട്ടമ്മ ആത്മഹത്യ ചെയ്തത് എന്തിനായിരുന്നു? വസ്തു റീസർവ്വേ ചെയ്തുകിട്ടുവാൻ അഞ്ചുമാസക്കാലമായി വില്ലേജ്, താലൂക്ക് ഓഫീസുകളിലും ജില്ലാ കളക്ടറേറ്റിലും പരാതിയുമായി കയറിയിറങ്ങി മനംമടുത്തതിനെത്തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തത്. ചെമ്മണ്ണാറിലുള്ള ഇവരുടെ വസ്തു വിൽപ്പന നടത്തിയ ശേഷം തൊടുപുഴ കുടയത്തൂരിൽ സ്ഥലം വാങ്ങിയിരുന്നു. തൊടുപുഴയിലെ സ്ഥലത്തിന് എട്ട് ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. ചെമ്മണ്ണാറിലെ രണ്ടേക്കർ 70 സെന്‍റ് സ്ഥലം 53 ലക്ഷം രൂപയ്ക്കാണ് കച്ചവടം നടത്തിയത്. ഇതിൽ അഡ്വാൻസ് ആയി ലഭിച്ച 10 ലക്ഷം രൂപയിൽ എട്ടു ലക്ഷം രൂപ തൊടുപുഴയിലെ സ്ഥലത്തിന് അഡ്വാൻസ് നൽകിയിരുന്നു. ബാക്കി 18 ലക്ഷം രൂപ നൽകേണ്ട തീയതിയും കടന്നു പോയി. റീസർവേ ചെയ്തുകൊടുക്കാത്തതിനാൽ ചെമ്മണ്ണാറിലെ സ്ഥലത്തിന്‍റെ ക്രയവിക്രയം നടത്തുവാൻ സാധിച്ചില്ല. റീസർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ പലതവണ വില്ലേജ്, താലൂക്ക് ഓഫീസുകൾ കയറിയിറങ്ങിയിരുന്നു. പരിഹാരം ലഭിക്കാത്തതിനെത്തുടർന്ന് കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ പൂർത്തീകരിച്ചു നൽകുവാൻ കളക്ടർ സ്പെഷൽ ഓർഡർ നൽകുകയും ചെയ്തു.
സർവേയർ സ്ഥലത്ത് എത്തിയത് ഒഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായില്ല. ഇതേത്തുടർന്ന് മാനസികമായി തളർന്ന ഇവർ ദിവസങ്ങളായി മാനസിക സംഘർഷത്തിലായിരുന്നുവെന്നു വീട്ടുകാരും പറയുന്നു. ബന്ധുക്കളും നാട്ടുകാരും ഇവരെ ആശ്വസിപ്പിച്ച് വരുന്നതിനിടയിലാണ് വീടിന്‍റെ വരാന്തയിൽ തൂങ്ങിമരിച്ചത്.

( തുടരും)