നിയമം കനിഞ്ഞാലും വില്ലേജ് കനിയില്ല
നിയമം കനിഞ്ഞാലും വില്ലേജ് കനിയില്ല
മറയൂർ മേഖലയിലെ ഒരു വില്ലേജ് ഓഫീസിനെ കുറിച്ചാണ് വിധവയായ വീട്ടമ്മയ്ക്കു പറയാനുള്ളത്. നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത വഴി പോലും നൽകാതെ വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും പണക്കാരനായ അയൽവാസിക്കുവേണ്ടി കളിക്കുന്നതിനെ കുറിച്ചാണ് വീട്ടമ്മയ്ക്കു പറയാനുള്ളത്.

അയൽവാസികളായ ഭൂവുടമകൾ തട്ടിയെടുത്ത മൂന്നേകാൽ ഏക്കർ ഭൂമി വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ തിരികെ നേടി എടുത്തപ്പോൾ പറന്പിലേക്കുള്ള വഴി കെട്ടിയടച്ചു. അടിമാലി എസ്.എൻ പടി സ്വദേശി കൂളത്തുകടവിൽ രാധാമണിയുടെ മറയൂർ മേഖലയിലെ സ്ഥലത്താണ് ഇത്തരമൊരു സംഭവം അരങ്ങേറിയിരിക്കുന്നത്. വർഷങ്ങളായി ഉണ്ടായിരുന്ന വഴിയാണ്. പക്ഷേ, നിയമ പോരാട്ടത്തിൽ തോറ്റ വൈരാഗ്യത്തിൽ ഭൂവുടമയും ഉദ്യോഗസ്ഥരും ചേർന്നാണു പ്രതികാരം തീർത്തിരിക്കുന്നത്. 2002 ൽ രാധാമണിയുടെ ഭർത്താവ് കെ.എൻ മണി മരണപ്പെട്ടു .ഇതിനാൽ ഒന്നര വർഷക്കാലത്തോളം സ്ഥലത്തേക്ക് എത്തിയിരുന്നില്ല. ഈ അവസരം മുതലെടുത്ത് സമീപത്തെ ഭൂമിയുടെ ഉടമസ്ഥൻ ഭൂമി കൈയേറി ഉടമസ്ഥാവകാശം സ്ഥാപിക്കുകയും ചെയ്തു.

റവന്യൂ ഉദ്യോഗസ്ഥർ ഇതിന് ഒത്താശ നൽകുകയും ചെയ്തു. നിരവധി പരാതികൾ നൽകി പന്ത്രണ്ട ു വർഷക്കാലം നൂറു കണക്കിന് ഓഫീസുകളും കയറി ഇറങ്ങി. കഴിഞ്ഞ വർഷം ദേവികുളം തഹസിൽദാർ, മുൻ ആർ.ഡി.ഒ എന്നിവർ രേഖകൾ പരിശോധിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം രാധാമണിക്കാണെന്ന് ഉത്തരവിറക്കുകയും കരം അടയ്ക്കാനുള്ള നിർദ്ദേശം വില്ലേജ് ഓഫീസർക്ക് കൈമാറുകയും ചെയ്തു. പരാതി രാധാമണിക്ക് അനുകൂലമായി വിധിച്ചതിനെ തുടർന്നാണ് ഈ ഭാഗത്തേക്ക് വർഷങ്ങളായി ഉണ്ട ായിരൂന്ന വഴി കെട്ടി അടച്ചു . ചുറ്റിലെങ്ങും വഴിയില്ലാത്തതിനാൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ നേടിയെടുത്ത ഭൂമി വിൽക്കുവാനും കഴിയുന്നില്ല. കൊറിയർ ഓഫീസിൽ ജോലിചെയ്താണ് രാധാമണി മൂന്ന് മക്കളുടെ വിദ്യാഭ്യാസവും ഒപ്പം ഏക പ്രതീക്ഷയായ മൂന്ന് ഏക്കർ ഭൂമിയിലേക്കുള്ള നിയമ പോരാട്ടവും നടത്തി വന്നിരുന്നത്. വർഷങ്ങൾക്ക് ശേഷം കൈയേറ്റക്കാരിൽ നിന്നു നേടി എടുത്ത ഭൂമിയിലേക്കുള്ള വഴികെട്ടി അടച്ചതിനെ തുടർന്ന് വീണ്ടും നിയമപോരാട്ടം ആരംഭിച്ചു. അർഹമായ വഴി ലഭ്യമാക്കിനൽകണം എന്ന ആവശ്യവുമായി ദേവികുളം സബ്കളക്ടർക്ക് പരാതി നൽകി. ഇതിനിടെ ഭൂമി സംബന്ധിച്ചുള്ള തർക്കത്തിൽ രാധാമണിക്ക് അനുകൂലമായി ഹൈക്കോടതി വിധി ഉണ്ടാവുകയും ചെയ്തു. ഏഴു ദിവസങ്ങൾക്കുള്ളിൽ വഴി തുറന്നുകൊടുക്കണമെന്ന് നിർദ്ദേശിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയെങ്കിലും റവന്യൂ അധികൃതർ മാസങ്ങൾ പിന്നിട്ടിടും ഇപ്പോഴും തയാറായിട്ടില്ല. കളക്ടറുടെ ജനസന്പർക്ക പരിപാടിയിൽ പങ്കെടുത്ത് പരാതി രേഖകൾ സഹിതം അറിയിച്ചപ്പോൾ പരാതി പരിഗണിച്ച. എഡിഎം രാധാമണിയുടെ പ്രശ്നം ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മടക്കി. സ്വന്തംഭൂമി വീണ്ടെടുക്കാൻ വിധവയായ രാധാമണി പന്ത്രണ്ടു വർഷത്തെ പോരാട്ടമാണ് നടത്തിയത് ഇതിലേക്കൂള്ള വഴിക്കായി ഒരുവർഷമായി പരാതികളുമായി കയറി ഇറങ്ങുന്നു.


ഇനിയും എത്ര കാലം നീളുമെന്ന് ഉറപ്പില്ലാതെ ഓഫീസുകൾ കയറുകയാണ്. രാധാമണിക്ക് അനുകൂലമായി എല്ലാ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും റവന്യൂ അധികൃതർ ബോധപൂർവ്വം തടസവാദങ്ങൾസൃഷ്ടിക്ക ുകയും എതിരാളിക്ക് അനധികൃത സഹായങ്ങൾ നൽകുകയുമാണ്. രാധാമണിക്ക് സമീപത്തെ ഭൂ ഉടമ കെട്ടിയടച്ച വഴി തുറന്ന് നൽകണമെന്നാണ് ഉത്തരവ്. എന്നാൽ സമീപത്തെ ഇപ്പോഴുള്ള ഭൂമിയുടെ ഉടമസ്ഥനായി റവന്യൂ രേഖയിലുള്ളത് മറ്റൊരാളെന്നും അതിനാൽ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്നുമാണ് വില്ലേജ് ഉദ്യോഗസ്ഥർ പറയുന്നത്. 12 വർഷക്കാലം നിയമ പോരാട്ടം നടത്തിയപ്പോൾ ഉണ്ടായിരുന്ന ഉടമ പെട്ടെന്നു മാറിയിരിക്കുന്നു. അന്നത്തെ ഉടമയ്ക്കു സ്ഥലമില്ല. മറ്റൊരു സഹോദരന്‍റെ പേരിലാണ് ഭൂമി. ഇതെല്ലാം വില്ലേജ് ഓഫീസ് അറിയാതെ സംഭവിക്കില്ല. അത്രമാത്രം സ്വാധീനമുള്ളവരായി ഇവർ മാറുന്നു.

കൈക്കൂലി മണിയോഡറായി

വില്ലേജ് ഓഫീസർ ആവശ്യപ്പെട്ട കൈക്കൂലി കളക്ടർക്ക് മണിയോഡർ അയച്ച യുവതിയുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട വാർത്തയാണ്.യുവതിയുടെയും കുടുംബത്തിന്‍റെയും പ്രതിഷേധം മാധ്യമങ്ങളിൽ നിറഞ്ഞിട്ടും അധികമായില്ല. 2000 രൂപയുടെ മണിയോർഡർ കളക്ടർക്കാണ് ലഭിച്ചതെന്നുമാത്രം. വില്ലേജ് ഓഫീസർ ചോദിക്കുന്പോൾ ഇവരുടെ മേധാവിക്ക് അയച്ചുകൊടുക്കുന്നതാണ് നല്ലത്. പിതാവിന്‍റെ മരണാനന്തര ചടങ്ങുകൾക്കായി സർക്കാർ അനുവദിച്ച 12,500 രൂപ അനുവദിക്കുന്നതിന് കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസറെ കുറിച്ചുള്ള പരാതി അടക്കമാണ് ഇവർ കളക്ടർക്ക് മണിയോർഡർ അയച്ചത്. മണിയോർഡറിനൊപ്പം പരാതിയടങ്ങുന്ന കത്തും കുടുംബം നൽകിയിട്ടുണ്ട്. പല തവണ ഓഫീസ് കയറിയതിന് 1000 രൂപ തങ്ങൾക്ക് ചെലവായെന്നും ബാക്കിയുള്ള 2000 രൂപ മണിയോർഡറിലുണ്ടെന്നും കുടുംബം കത്തിൽ വ്യക്തമാക്കുന്നു. മണിയോർഡറിലെ പണം ആർത്തിമൂത്ത ഉദ്യോഗസ്ഥർക്ക് വീതിച്ച് കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. പിതാവിന്‍റെ മരണത്തിന് സർക്കാർ നൽകുന്ന ധനസഹായം ലഭിക്കണമെങ്കിൽ 3000 രൂപ കൈക്കൂലി നൽകണമെന്നായിരുന്നു വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്. പണം ലഭിക്കണമെങ്കിൽ വില്ലേജ് ഓഫീസർക്കും മറ്റുള്ളവർക്കും കൈക്കൂലി നൽകണമെന്ന് മനസിലായതോടെയാണ് ഇത്തരത്തിൽ പ്രതിഷേധിക്കാൻ കുടുംബം തീരുമാനിച്ചത്. ഇവരുടെ പിതാവ് തൊഴിലാളിയായിരുന്ന തോപ്പിയാൻ മരിച്ചതു കഴിഞ്ഞ വർഷമാണ്. മരണാനന്തര ചടങ്ങുകൾക്ക് 12,500 രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതു ലഭിക്കുന്നതിന് തോപ്പിയാന്‍റെ ഭാര്യ കുപ്പമ്മാൾ, മകൾ സുധ, മരുമകൻ തിരുപഴനി എന്നിവർ പല തവണ ഓഫീസുകൾ കയറി ഇറങ്ങി. ഇതിനിടെയാണ് പണം കിട്ടണമെങ്കിൽ കൈക്കൂലി നൽകണമെന്ന് അസിസ്റ്റന്‍റ് വില്ലേജ് ഓഫീസർപറഞ്ഞത്. എന്തായാലും മണിയോർഡർ പ്രതിഷേധം ഫലം കണ്ടു. സംഭവത്തിൽ കളക്ടർ ഇടപെട്ടു. ഏതായാലും മണിയോർഡർ തിരിച്ചു യുവതിക്കു തന്നെ ലഭിച്ചു.

( തുടരും)