പട്ടയം കിട്ടാൻ നിരാഹാരം
പട്ടയം കിട്ടാൻ  നിരാഹാരം
തങ്ങളുടെ കൃഷിസ്ഥലത്തിനു പട്ടയം ലഭ്യമാക്കുന്നതിന് ഒന്പതു പേരടങ്ങുന്ന കുടുംബാംഗങ്ങൾ വില്ലേജ് ഓഫീസിനു മുന്പിൽ നിരാഹാര സമരം നടത്തേണ്ടി വന്നു. തങ്ങൾക്കൊപ്പം ഭൂമി ലഭിച്ചവർക്കെല്ലാം പട്ടയം ലഭിച്ചിട്ടും ഇവർക്കു മാത്രം കൊടുത്തില്ല. വൻതുക വാങ്ങി കബളിപ്പിച്ച റവന്യു ഉദ്യോഗസ്ഥരുടെ നിലപാടിനെതിരേയാണ് ഫ്രാൻസിസ് സമരത്തിനിറങ്ങിയത്. അൻപതു വർഷം മുന്പ് പട്ടം താണുപിള്ളയുടെ കാലത്ത് സർക്കാർ അനുവദിച്ചു നൽകിയ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനാണ് ദേവികുളം താലൂക്കിൽപ്പെട്ട മന്നാംകണ്ടം വില്ലേജ് ഓഫീസിനു മുന്പിൽ ദേവിയാർ കോളനി നിവാസിയായ പ്ലാക്കണ്ടം ഫ്രാൻസിസ് ജോസഫും ഭാര്യ ഏലിയാമ്മയുടെയും നേതൃത്വത്തിൽ ഒന്പത് അംഗങ്ങൾ നിരാഹാരം നടത്തിയത്. ഇതേ ആവശ്യമുന്നയിച്ച് ഈ ദന്പതികൾ ഇതിനുമുന്പും നിരാഹാര സമരം നടത്തിയിരുന്നു. ദേവികുളം തഹസിൽദാർ ഇവരുമായി നടത്തിയ ചർച്ചയിൽ അടിയന്തരമായി പട്ടയം അനുവദിക്കുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ തഹസിൽദാരും വാക്കു പാലിച്ചില്ലെന്ന പ്ലെക്കാർഡുമേന്തിയാണ് ഇന്നലെ സമരം നടത്തിയത്.

വില്ലേജ് അധികൃതരും സമരക്കാരുമായി ചർച്ച നടത്തി. തുടർന്ന് ദേവിയാർ കോളനിയിൽ ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം അളന്നു തിട്ടപ്പെടുത്തി. ഫ്രാൻസിസിന്‍റെ പിതാവിനു ലഭിച്ച സ്ഥലം പലർക്കായി വീതംവച്ചതനുസരിച്ച് 12 അപേക്ഷകൾ പരിഗണിച്ചാണ് നടപടി ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയൽ നടപടികൾ പൂർത്തിയാക്കി ദേവികുളം ആർഡിഓയ്ക്ക് നൽകുമെന്ന് അധികൃതർ സമരക്കാരെ അറിയിച്ചു. ഇവരോടൊപ്പം ഭൂമി ലഭിച്ചവർക്കെല്ലാം നേരത്തെതന്നെ പട്ടയം അനുവദിച്ചിരുന്നു. എന്നാൽ ഫ്രാൻസിസിന്‍റെ പിതാവ് മരിച്ചതോടെയാണ് ഇവരുടെ പട്ടയ നടപടികൾ നിലച്ചത്. തുടർന്ന് പട്ടയം അനുവദിക്കാമെന്നുള്ള വാഗ്ദാനത്തിൽ റവന്യൂ അധികൃതർ വൻതുക പലപ്പോഴായി വാങ്ങിയിട്ടും തങ്ങളെ കബളിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു സമരം. മുഖ്യമന്ത്രി അടക്കമുള്ളവർ പട്ടയം അനുവദിക്കാമെന്ന് അറിയിച്ചിരുന്നതാണ്.

കൈക്കൂലി ഇല്ലെങ്കിൽ സേവനമില്ല

ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വില്ലേജ് ഓഫീസിൽ നിന്നും ഒരു സേവനം ലഭ്യമാകണമെങ്കിൽ കൈകൂലി നല്കണമെന്ന ഒരു ചിന്ത ജനങ്ങളിൽ കടന്നു കൂടിയിട്ടില്ലെങ്കിലും ഇതൊരു അവകാശമാണെന്ന ചിന്ത ഭൂരിപക്ഷം ജീവനക്കാരിലും കടന്നു വന്നിട്ടുണ്ട്. വിധവ പെൻഷൻ സർട്ടിഫിക്കറ്റാണെങ്കിലും പോക്കുവരവാണെങ്കിലും കൊടുക്കില്ലെന്നു തീരുമാനിച്ചാൽ നടത്തിച്ചു കൊല്ലും. അല്ലെങ്കിൽ രേഖകളിൽ എന്തെങ്കിലും തെറ്റ് കണ്ടു പിടിച്ചു മറ്റു ഓഫീസുകളിലേക്ക് നടത്തിക്കും. രേഖകൾ ഹാജരാക്കിയിട്ടും പട്ടയം നൽകാത്തവരെ കുറിച്ചു ദേവികുളം മേഖലയിൽ വ്യാപക പരാതിയുള്ളതു പോലെ കോട്ടയം ജില്ലയിൽ പോക്കുവരവിന്‍റെ പേരിലും വരുമാന സർട്ടിഫിക്കറ്റ്, സൈറ്റ് പ്ലാൻ തുടങ്ങിയവയ്ക്കുവേണ്ടിയുള്ള മുറവിളികൾ ഉയരുകയാണ്.


ജനങ്ങളുടെ അവകാശം അല്ലെങ്കിൽ ജനങ്ങൾക്കു കൊടുക്കേണ്ട സേവനം നിരസിക്കാൻ ഇവർക്കെല്ലാം ഓരോരോ കാരണങ്ങളുണ്ട്. വരുമാന പരിധി കുറവാണെന്നു പറഞ്ഞു പട്ടയം നിഷേധിക്കും. ഉദ്യോഗസ്ഥന്‍റെ നടപടി തെറ്റാണെന്നു തെളിയിക്കാൻ കർഷകൻ ആയുഷ്ക്കാലം ഓഫീസുകൾ കയറിയിറങ്ങണം. വില്ലേജ് ഓഫീസറിനെതിരേ തഹസിൽദാരോടു പരാതി പറഞ്ഞാൽ പ്രത്യേകിച്ച് പ്രയോജനമൊന്നു മില്ലെന്ന് ജനം പറയുന്നു. എന്നാൽ ഇതെല്ലാം നടക്കും, കാണേണ്ട രീതിയിൽ കണ്ടാൽ മതി. അതായത് ഇവർക്കു കൈകൂലി കൊടുക്കണമെന്നുമാത്രം. പലപ്പോഴും ജനം ഗതികേടിലാണ് വിജിലൻസിനെ സമീപിക്കുന്നത്.

ജീവനക്കാരന് മണ്ണെണ്ണ അഭിഷേകം

ആറു വർഷമായി താലൂക്ക് ഓഫീസിൽ കയറി ഇറങ്ങിയ വീട്ടമ്മ ഗതികെട്ട് സീനിയർ ക്ലർക്കിന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച സംഭവം അരങ്ങേറിയിട്ട് അധിക ദിനങ്ങളായിട്ടില്ല. തിരുവനന്തപുരത്താണ് ഇതു സംഭവിച്ചത്. വസ്തു പോക്കുവരവ് ചെയ്യുന്നതിനായി ആറുവർഷമായി ഓഫീസുകൾ കയറി ഇറങ്ങി നടന്നു വിഷമിച്ച സുജ എന്ന നാല്പത്തിയഞ്ചുകാരിയാണ് സ്വന്തം ശരീരത്തിലും ക്ലർക്കിന്‍റെ ശരീരത്തിലും മണ്ണെണ്ണ ഒഴിച്ചത്. പോലീസും ഫയർ ഫോഴ്സും വന്നതുകൊണ്ടു മാത്രമാണ് ഇവർ രക്ഷപ്പെട്ടത്.

2011 മുതൽ വസ്തു പോക്കുവരവ് ചെയ്തു കിട്ടാൻ താലൂക്ക് ഓഫീസിൽ കയറിയിറങ്ങുന്നതാണ്. താലൂക്ക് ഓഫീസിൽ അപേക്ഷയും നൽകിയിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞു ഉദ്യോഗസ്ഥർ മടക്കി അയച്ചു വെന്നാണ് ഇവർ പരാതി പറയുന്നത്. വീണ്ടും അവസാനമായി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ആർഡിഒ അന്വേഷണം നടത്തുകയും പോക്കുവരവ് നടത്താനാവില്ലെന്ന് അറിയുകയും ചെയ്തുവെന്നു പറയുന്നു.ആർഡിഒയുടെ റിപ്പോർട്ടും എതിരായതോടെ കളക്ടറിനെ സമീപിച്ചു. ഇതിനിടയിൽ വീണ്ടും താലൂക്ക് ഓഫീസിൽ കയറിയിറങ്ങി. ഒരു ഫലവും കാണാതെ വന്നപ്പോഴാണ് കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നത്.
(തുടരും)