മാലിന്യങ്ങളുടെ ശവപ്പറന്പ്
മാലിന്യങ്ങളുടെ  ശവപ്പറന്പ്
ആഴത്തിലും പരപ്പിലും ശക്തമായി ഒരു കാലത്ത് ഒഴുകിയിരുന്ന നദി. അക്കരെയിക്കരെ കാണണമെങ്കിൽ തന്നെ പ്രയാസം. ഇന്ന് ഈ നദിയിൽ വെള്ളമുണ്ടോയെന്ന് അറിയുവാൻ കഴിയാത്ത അവസ്ഥ. പായലും പോളയും നിറഞ്ഞ് കുഴന്പ് രൂപത്തിലുള്ള വെള്ളം.

മാലിന്യങ്ങൾ വഹിക്കുന്ന ശവ പറന്പിന് തുല്യമാണ് ഇന്ന് ഈ നദി. ഒരു നദിയിൽ ഇത്രയധികം മാലിന്യം ഉണ്ടാകുവാൻ ഈ പ്രദേശങ്ങളിലെ ജനങ്ങൾക്കും മുഖ്യപങ്കുണ്ട്. ആടുമാടുകളെ വെട്ടുന്നതിന്‍റെ അറവുശാലയിലെ അവശിഷ്ടങ്ങൾ തള്ളുന്നത് ഈ നദിയിലേക്കാണ്.കോഴി ഇറച്ചിക്കടകളിലേയും പച്ചക്കറിക്കടകളിലേയും അവശിഷ്ടങ്ങൾ എറിയുന്നത് ഇവിടേക്കാണ്.കൂടാതെ ഹോട്ടലുകളിലെയും മറ്റും അവശിഷ്ടങ്ങൾ തള്ളുന്നതും മറ്റെങ്ങുമല്ല. ഇത്തരത്തിലുള്ള പൊതുമാലിന്യങ്ങൾക്കൊപ്പം വീടുകളിലെ മാലിന്യങ്ങളും പ്ലാസ്റ്റിക് കൂടുകളിൽ കെട്ടി നദിയിലേക്ക് എറിയുന്ന സന്പ്രദായം കൂടി വന്നതോടെ നദി ഇത്തരം മാലിന്യങ്ങൾ വഹിക്കുന്നതിനുള് സ്ഥലമായി മാറി.

ദിനംപ്രതി ഈ ജലവാഹിനിയിലേക്ക് തള്ളുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങളാണ്. ഇത്തരത്തിലുള്ള മാലിന്യങ്ങൾ വെള്ളത്തിൽ കലർന്ന് ലയിച്ച് നദി മലിന്യ വാഹിനിയായി മാറി.ഇതോടൊപ്പം പായലും പോളയും നിറഞ്ഞ് നീരൊഴുക്ക് കൂടി ഇല്ലാതായാതോടെ ഈ മാലിന്യങ്ങൾ ഇവിടെ കെട്ടിക്കിടന്ന് നദിയിലെ വെള്ളം കുറുകി.പരുമല പാലം മുതൽ കോട്ടക്കടവ് പാലം വരെയുള്ള ഭാഗത്താണ് മാലിന്യങ്ങളുടെ അതിപ്രസരം ഏറെയുള്ളത്. ഈ ഭാഗങ്ങളിലെ വെള്ളത്തിന് തന്നെ കറുത്ത നിറമാണ്.കൂടാതെ രൂക്ഷമായ ഗന്ധവും ഈ വെള്ളത്തിൽ നിന്ന് ഉയരുന്നുണ്ട്.കാലവർഷം എത്തി മഴ ശക്തി പ്രാപിച്ചുവെങ്കിലും ഈ നദിയിൽ ജലനിരപ്പ് ഉയർന്നില്ല.അതിനാൽ തന്നെ മാലിന്യങ്ങൾ വഹിച്ച് ഒഴുക്കില്ലാതെ ദുർഗന്ധം വമിപ്പിച്ച് ഒരേ നിരപ്പിൽ മരിച്ച കണക്കേ നിലകൊള്ളുകയാണ് ഈ നദി.

സാംക്രമിക രോഗങ്ങൾ പരത്തുന്ന ജലവാഹിനി


പന്പയുടെ കൈവഴിയായ ഈ നദിയുടെ നാല് കീലോമീറ്റർ ദൂരത്തിൽ ഇരുകരകളിലുമായി ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.നദീതീരത്തുള്ളവർ കുളിക്കുവാനും അലക്കുവാനും കൃഷിക്കും മറ്റും ഈ ജലമാണ് ഉപയോഗിച്ചിരുന്നത്.

ഇന്ന് കൊതുകുകൾ വളരുന്ന കേന്ദ്രമാണ് ഈ ജലവാഹിനി.ഇതിന്‍റെ തീരത്ത് വസിക്കുന്നവർക്ക് വിവിധങ്ങളായ സാംക്രമികരോഗങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്.ഏറ്റവും കൂടുതൽ കാൻസർ രോഗികൾ ഉള്ളതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തിക്കുന്നത് പരുമല പ്രദേശത്താണ്.കാൻസർ ഇത്രത്തോളം പെരുകുവാനുള്ള കാരണങ്ങളിൽ ഒന്ന് ഈ നദിയിലെ മാലിന്യങ്ങളാണത്രേ.കൂടാതെ വിവിധതരം പനികൾ ഇതിന്‍റെ തീരത്ത് താമസിക്കുന്നവർക്ക് മാറി മാറി വരുന്നു. ഈ നദിയിൽ നിന്ന് വമിക്കുന്ന ദുർഗന്ധം ശ്വസിക്കുന്നത് വിവിധതരം ശ്വാസകോശരോഗങ്ങൾക്ക് കാരണമാകുന്നതായും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.ഈ നദിയിലെ വെള്ളം ശരീരഭാഗത്ത് പറ്റിയാൽ ത്വക്ക് രോഗങ്ങൾ ഉണ്ടാകുന്നതും സാധാരണമാണ്.

ഈ നദിയുടെ തീരത്തുള്ള നിരവധി പേർക്ക് ത്വക്ക് രോഗങ്ങൾ ഉണ്ട്.യാതൊരു കാരണവശാലും ഈ നദയിലെ ജലം കൊണ്ട് കൈകാൽ പോലും കഴുകരുതെന്നാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം.പാണ്ടനാട് മുതൽ മാന്നാർ പന്നായിക്കടവ് വരെയുള്ള ഭാഗത്ത് 30 ഓളം കുളിക്കടവുകളാണ് ഉണ്ടായിരുന്നത്.എന്നാൽ ഈ കളിക്കടവുകളിൽ ഒന്നിലും ആരും ഇപ്പോൾ ഇറങ്ങാറില്ല.വേനൽ വറുതി ഏറിയ ഇത്തവണ വെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുന്പോഴും തൊട്ടടുത്ത് കിടക്കുന്ന നദി ആർക്കും പ്രയോജനപ്പെട്ടില്ല. ഈ നദിയിൽ ഇറങ്ങുവാൻ നാട്ടുകാർക്ക് തന്നെ ഭയമായിരുന്നു. കന്നുകാലികളെ കുളിപ്പിക്കുവാൻ പോലും മറ്റ് മാർഗങ്ങളാണ് നോക്കിയത്. ഇത്തവണ ഈ തീരത്തുള്ളവർ അടക്കം ഗ്രാമപഞ്ചായത്ത് വാഹനങ്ങളിൽ എത്തിച്ച വെള്ളമാണ് ഉപയോഗിച്ചത്.

(തുടരും)