വരുമോ, റോബോട്ടുകള്‍ വാഴും കാലം?
വരുമോ, റോബോട്ടുകള്‍ വാഴും കാലം?
മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളൊക്കെ അതേപടി ചെയ്യാൻ കഴിയുന്ന യന്ത്രങ്ങൾ. റോബട്ടുകളെക്കുറിച്ചുള്ള ഒരു സാമാന്യധാരണയാണിത്. ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ വിവരസാങ്കേതിക വിദ്യകളെക്കുറിച്ച് വായിക്കുകയും ചിന്തിക്കുകയും ചെയ്ത മനുഷ്യർക്കൊക്കെ ഒരു സ്വപ്നമുണ്ടായിരുന്നു. തന്‍റെ ആജ്ഞകളൊക്കെ അനുസരിച്ച് തന്‍റെ ജോലികളെല്ലാം ഭംഗിയായി ചെയ്തുതരുന്ന ഒരു റോബട്ടിനെ സ്വന്തമാക്കുക. എന്നാൽ ‘ഐ റോബട്ട്’ എന്ന ബോളിവുഡ് സിനിമ ഇറങ്ങിയതോടെ പലർക്കും റോബട്ടുകൾ ഒരു ദുസ്വപ്നമായി മാറി. കംപ്യൂട്ടർ പ്രോഗ്രാമുകളിൽ കൃത്രിമത്വം കാട്ടി മനുഷ്യരെ ഉപദ്രവിക്കുന്ന റോബട്ടുകളുടെ നിർമാണത്തിന്‍റെയും അത് മനുഷ്യനു വരുത്തിവയ്ക്കുന്ന ദുരന്തത്തിന്‍റെയും കഥയാണ് ആ സിനിമ പറഞ്ഞത്. പിന്നീട് റോബട്ടുകളെ വില്ലൻമാരാക്കി പല സിനിമകളും വന്നു. തമിഴ് സിനിമയായ യന്തിരനും സമാന കഥ പറഞ്ഞ ചിത്രമാണ്.

എന്നാൽ റോബട്ടിക് രംഗത്തും ആർട്ടിഫിഷൽ ഇന്‍റലിജൻസ് രംഗത്തും ഗവേഷണം നടത്തുന്നവർ ഇവയെല്ലാം വെറും കഥകളാണെന്നു പറഞ്ഞ് തങ്ങളുടെ ഗവേഷണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യർക്ക് പൂർണമായും നിയന്ത്രിക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമേ നിർമിക്കുന്നുള്ളു എന്നാണ് അവർ പറയുന്നത്. എന്നാൽ അവരുടെ ഈ വാദം പൂർണമായും ശരിയല്ല എന്നു തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ആസ്ഥാനത്ത് നടന്ന സംഭവങ്ങൾ.

ഫേസ് ബുക്ക് ആസ്ഥാനത്ത് സംഭവിച്ചത്
bob: i can can i i everything else
alice: balls have zero to me to me to me to me to me to me to me to.

ബോധമില്ലാത്ത ആരോ തമ്മിലുള്ള സംഭാഷണമാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ കണ്ടുപിടിത്തം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഉപയോഗിച്ച് മനുഷ്യർ നിർമിച്ച രണട് റോബട്ടുകൾ തമ്മിലുള്ള സംസാരമാണിത്.

തങ്ങളുടെ സേവനങ്ങളെയും ഉത്പന്നങ്ങളേയുംകുറിച്ച് സംശയങ്ങളുമായി ഓഫീസിലേക്ക് വിളിക്കുന്നവരോട് സംസാരിച്ച് അവരുടെ പ്രശ്നങ്ങങ്ങൾ മനസിലാക്കി വേണ്ട നിർദേശങ്ങളും ഉപദേശങ്ങളും നൽകാൻ ഫേസ്ബുക്ക് കന്പനിയിലെ ഗവേഷകർതന്നെ വികസിപ്പിച്ചെടുത്തതായിരുന്നു ഈ റോബട്ടുകളെ. ബോബെന്നും ആലീസെന്നും അവർക്ക് പേരും നൽകി. ഇവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഗവേഷകർ ഇവരെ തമ്മിൽ ബന്ധിപ്പിച്ചു. ആളുകൾ വിളിക്കുന്പോൾ ഇവർ പരസ്പരം സംസാരിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതായിരുന്നു ലക്ഷ്യം.

പക്ഷെ, പണി ചെറുതായൊന്നു പാളി. ബോബും ആലീസും തങ്ങളുടെ കൃത്രിമ ബുദ്ധി ഉപയോഗിച്ച് സ്വന്തമായി ഒരു ഭാഷ അങ്ങുണ്ടാക്കി. ആ കോഡ് ഭാഷ ഉപയോഗിച്ച് അവർ സംസാരവും തുടങ്ങി. ആർട്ടിഫിഷൽ ഇന്‍റലിജൻസ്പ്രോഗ്രാമിൽ എന്തോ കുഴപ്പമുണ്ടായെന്നാണ് ആദ്യം ശാസ്ത്രജ്ഞർ കരുതിയത്. എന്നാൽ തങ്ങളുടെ ജോലിയൊക്കെ ഉപേക്ഷിച്ച് ഇരുവരും സംസാരം തുടർന്നപ്പോൾ കാര്യങ്ങളുടെ പോക്ക് അത്ര ശരിയല്ലെന്ന് ഗവേഷകർക്ക് തോന്നി. ഇംഗ്ലീഷ് ഭാഷയിലെ വാക്കുകൾ ഉപയോഗിച്ചാണ് ഇവർ സംസാരിക്കുന്നതെങ്കിലും ഈ വാക്കുകൾ കൊണ്ട് റോബട്ടുകൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇത് വായിക്കുന്ന മനുഷ്യർക്ക് മനസിലാകുന്നില്ല. പക്ഷെ ഈ പ്രയോഗങ്ങളിലൂടെ റോബട്ടുകൾ കൃത്യമായി ആശയവിനിമയം നടത്തുന്നുമുണ്ട്. ഏതായാലും അവർ കൂടുതൽ സംസാരിച്ച് കന്പനിക്കെതിരേ സമരം വല്ലതും പ്രഖ്യാപിക്കുമോ എന്നു പേടിച്ചാണോ എന്നറിയില്ല ആലീസിന്‍റെയും ബോബിന്‍റെയും പണി കന്പനി അങ്ങ് അവസാനിപ്പിച്ചു.

ഇതൊക്കെ എങ്ങനെ ‍?

കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിർമിക്കപ്പെടുന്ന റോബട്ടുകളെ പരസ്പരം ബന്ധിപ്പിച്ചാൽ അവയ്ക്ക് ആശയവിനിമയം നടത്താനാകും. ഇങ്ങനെ സംസാരിക്കുന്പോൾ തങ്ങൾ ഉപയോഗിക്കുന്ന ഭാഷ അത്ര പോരാ എന്ന് അവയ്ക്ക് തോന്നിയാൽ കൂടുതൽ കാര്യക്ഷമമായ ഭാഷ തനിയെ ഉണ്ടാക്കിയെടുക്കാനും ഇവയ്ക്ക് സാധിക്കുമെന്ന് ഫേസ്ബുക്കിലെ ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഗവേഷകൻ ദ്രുവ് ബാദ്ര പറയുന്നു. കാര്യങ്ങൾ എഴുതിയെടുക്കാൻ മനുഷ്യർ ഷോർട്ട് ഹാൻഡ് ഉപയോഗിക്കുന്നതു പോലെതന്നെ. ഇത് മറ്റൊരാൾക്ക് വേഗത്തിൽ മനസിലാകണമെന്നില്ല. ഇതുതന്നെയാണ് ബോബിന്‍റെയും ആലീസിന്‍റെയും കാര്യത്തിൽ സംഭവിച്ചത്. അവർ അവരുടെ സൗകര്യാർഥം അവർക്കു മനസിലാകുന്ന ഒരു ഭാഷ അങ്ങ് വികസിപ്പിച്ചെടുത്തു.


ആർട്ടിഫിഷൽ ഇന്‍റലിജൻസ്

മനുഷ്യർ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന കംപ്യൂട്ടർ പ്രോഗ്രാമുകൾ വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രശാഖയാണ് ആർട്ടിഫിഷൽ ഇന്‍റലിജൻസ്. ഈ പ്രോഗ്രാമുകൾ ഉപയോഗിച്ച് റോബട്ടുകൾ പോലുള്ള യന്ത്രങ്ങൾക്കു പ്രവർത്തിക്കാനാകും. വീഡിയോ ഗെയിം മേഖലയിലാണ് ആദ്യമായി ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് ഇത് പല മേഖലകളിലേക്ക് വ്യാപിച്ചു. ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബട്ടുകൾ ഇന്ന് പല മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.

ഫേസ്ബുക്കില്‌ നാം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്പോൾ അതിലുള്ള മറ്റാളുകളെ തിരിച്ചറിഞ്ഞ് അവരെ ടാഗ് ചെയ്യണോ എന്ന് ചോദിക്കാറില്ലേ? ഇവിടെ മുഖങ്ങള്‌ തിരിച്ചറിയുന്നതും ഈ ചോദ്യം ചോദിക്കുന്നതും കൃത്രിമ ബുദ്ധിയാണ്.

പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ്സ് ആർട്ടിഫിഷൽ ഇന്‍റലിജൻസിനെതിരേ ശക്തമായ മുന്നറിയിപ്പുകളാണ് നൽകുന്നത്. മനുഷ്യനേക്കാൾ പതിൻമടങ്ങ് ബുദ്ധിയുള്ള യന്ത്രങ്ങളെയാണ് ആർട്ടിഫിഷൽ ഇന്‍റലിജൻസ് വഴി നിർമിക്കുന്നത്. ഇവ ഭാവിയിൽ മനുഷ്യന്‍റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. കൃത്രിമ ബുദ്ധിക്കൊണ്ട് ഉപയോഗങ്ങളുണ്ടെങ്കിലും ജൈവികപരമായ ഒരു തലച്ചോറും നിർമിച്ചെടുത്ത ഒരു കംപ്യൂട്ടറും വലിയ വ്യത്യസമുണ്ടെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.

യൂറോപ്പ്, അമേരിക്ക, ചെെന എന്നിവടങ്ങളിലെ വൻകിട കന്പനികൾ ആർട്ടിഫിഷൽ ഇന്‍റലിജൻസ് മേഖലയിൽ വൻ നിക്ഷേപമാണ് നടത്തുന്നത്.മൈക്രോസോഫ്റ്റ് മേധാവി ബിൽഗേറ്റ്സ്, ഇലക്ട്രിക്ക് കാർനിർമാതാക്കളയാ ടെസ്്‌ലയുടെ സ്ഥാപകൻ ഇലോണ്‍ മസ്ക്ക് എന്നിവരും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.എന്നാൽ ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുഖൻബർഗ് കൃത്രിമ ബുദ്ധിയുടെ ഒരു ആരാധകനായിരുന്നു. ഈ രംഗത്ത് ഫേസ്ബുക്കും കോടികളുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

അവരെ സംസാരിക്കാൻ അനുവദിച്ചാൽ എന്താണ് കുഴപ്പം ?

കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിർമിക്കുന്ന ഉപകരണങ്ങൾക്ക് പരസ്പരം സംസാരിക്കാൻ സാധിക്കും. നമ്മൾ അനുദിനം ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.സാങ്കേതികവിദ്യ വളരുന്നതോടെ നമ്മുടെ സ്മാർട്ട് ഫോണ്‍ സ്വയം വീട്ടിലെ ഫ്രിഡ്ജിനും കാറിനുമൊക്കെ നിർദേശങ്ങൾ കൈമാറുകയും അവർ അതിന് മറുപടി നൽകുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഇവർ ഇത്തരത്തിൽ ആശയ വിനിമയം നടത്തുന്നത് നമുക്ക് മനസിലാകാത്ത ഭാഷയിലാണെങ്കിൽ അത് നമുക്ക് അസ്വസ്ഥതയുണ്ടാക്കും എന്നതിന് സംശയമില്ല. അവ നമ്മുടെ കുറ്റമാണോ പറയുന്നതെന്ന് ആരറിഞ്ഞു. അല്ലെങ്കിൽ നാം കണ്ടിട്ടുള്ള സിനിമകളിലേതുപോലെ അവ നമുക്കെതിരേ യുദ്ധത്തിന് തയാറെടുക്കുകയാണെങ്കിലോ?

നമ്മുടെ ഭാഷ റോബട്ടുകളെ പഠിപ്പിക്കാൻ നമുക്കാവും. പക്ഷെ അവർ സ്വയം ഉണ്ടാക്കുന്ന ഭാഷ മനസിലാക്കാൻ നമുക്കായെന്നു വരില്ല.

റോസ് മേരി ജോൺ