Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാത്തിരിപ്പ് നീളുന്നു ....
ഇടവേളയില്ലാതെ പെയ്യുന്ന കോരിച്ചൊരിയുന്ന മഴയിലായിരുന്നു കണ്ണൂർ കീഴ്പ്പള്ളി കോഴിയോട്ടെ ഗ്രാമം. മഴയൊന്ന് മാറാൻ കാത്തിരുന്നു ദിയയെന്ന ഒന്നര വയസുകാരി. മഴ മാറിയപ്പോൾ മുറ്റത്തിരുന്ന് കളിക്കുന്ന മകളെ കണ്ടാണ് ഉമ്മ ഫാത്തിമ അടുക്കളയിലേക്ക് പോയത്. അടുക്കളയിൽ ചില പണികൾ ചെയ്തു തീർത്ത് തിരികെ വന്നപ്പോൾ ആ അമ്മയ്ക്കു തന്റെ മകളെ നഷ്ടപ്പെടുകയായിരുന്നു. 2014 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം മാസങ്ങളും വർഷങ്ങളും കഴിഞ്ഞു... ദിയയെന്ന പൊന്നുമോൾക്കായുള്ള കാത്തിരിപ്പ് കീഴ്പ്പള്ളി കോഴിയോട്ടെ ഗ്രാമനിവാസികൾ ഇപ്പോഴും തുടരുകയാണ്.
കീഴ്പ്പള്ളിക്കടുത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകളായിരുന്നു ദിയ. വീടിനു നൂറ് മീറ്റർ അകലെയുള്ള കൈത്തോട്ടിൽ കുട്ടി ഒഴുക്കിൽപ്പെട്ടോയെന്ന സംശയത്തെ തുടർന്ന് ദിവസങ്ങളോളം വീട്ടുകാരും നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. പിച്ചവെച്ച് നടക്കാന്‍ പഠിച്ചുവരുന്ന തങ്ങളുടെ പൊന്നുമോള് വീടിനടുത്തുനിന്നും 100 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്ന് വിശ്വസിക്കാന്‍ സുഹൈല്‍ ഫാത്തിമത്ത് സുഹറ ദമ്പതികള്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. കുട്ടിയെ കാണാതായ സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപണമുയർന്നതിനെ തുടർന്നു പ്രത്യേക സ്ക്വാഡും അന്വേഷണത്തിനു രൂപീകരിച്ചു. ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെ കീഴ്പ്പള്ളി മേഖലയിലെ തോടുകളും പുഴകളും തുടങ്ങി വളപട്ടണം പുഴയിലും തീരദേശ മേഖലകളിലും ഉള്‍പ്പെടെ ആഴ്ചകളോളം കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടി ഒഴുക്കിൽപ്പെട്ടതാണോ, മറ്റാരെങ്കിലും തട്ടിക്കൊണ്ടു പോയതാണോയെന്ന ദുരൂഹത നീക്കാൻ ഇതുവരെയും പോലീസിനു കഴിയാത്തതിനാൽ വിവിധ അന്വേഷണങ്ങൾക്കായി വിവിധ വാതിലുകളിൽ മുട്ടി മകൾക്കായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് സുഹൈലും ഫാത്തിമയും.
രാജ്യത്തുനിന്ന് കുട്ടികളെ കാണാതാവുന്നതു സംബന്ധിച്ച് സുപ്രീംകോടതി ഉയർത്തിയ ആശങ്ക പങ്കുവയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എങ്കിലും ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിച്ചിട്ടില്ല എന്നാണ് കാണാതാവുന്ന കുട്ടികളുടെ എണ്ണത്തിലെ വർധന തെളിയിക്കുന്നത്. രാജ്യം ഗൗരവപൂർണമായി ശ്രദ്ധിക്കേണ്ട വിഷയമായിട്ടും ആരും ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും, ഇത് വിരോധാഭാസമായ നടപടിയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടും ഓരോ വർഷവും ആയിരക്കണക്കിനു കുട്ടികളെ ഇന്ത്യയിൽ കാണാതാവുന്നു എന്നത് അടിയന്തര ശ്രദ്ധപതിയേണ്ട വിഷയമാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാവുന്നു. 2011 മുതൽ ഇതുവരെ മൂന്നര ലക്ഷത്തിലധികം കുട്ടികളെ ഇന്ത്യയിൽ നിന്നു കാണാതായിട്ടുണ്ട്. ഇതിൽ 55 ശതമാനവും പെണ്‍കുട്ടികളാണ്. കാണാതായവരിൽ 45 ശതമാനം കുട്ടികളെയും കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എന്നറിയുന്പോഴാണ് രാജ്യം ഇത്രയധികം പുരോഗതി പ്രാപിച്ചിട്ടും ആധുനിക സംവിധാനങ്ങൾ വളർന്നു പന്തലിച്ചിട്ടും നമ്മുടെ ഏജൻസികൾ നിർജീവവും ഉത്തരവാദിത്തരഹിതവും ആണെന്ന് മനസിലാവുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം. ലഭ്യമായ കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് ആമുഖത്തിൽ പറയുന്നത്. അപ്പോൾ യഥാർഥ കണക്ക് ഇതിനേക്കാൾ കൂടുതലാണെന്നു വ്യക്തം. ജനസംഖ്യാ വർധനകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന വാദം പൊളിയാണ്. കാരണം, ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ പ്രതിവർഷം 10,000 കുട്ടികളെ മാത്രമാണു കാണാതാവുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികൾ തിരോധാനം ചെയ്യുന്നത്... ഒരു കുട്ടിയെ കാണാതായാൽ ആ സംഭവം ഞൊടിയിടയ്ക്കുള്ളിൽ അന്വേഷിച്ച് കുട്ടിയെ കണ്ടുപിടിക്കാൻ പോലിസ് സംവിധാനത്തിന് കഴിയുന്നില്ല... എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യുന്നില്ല... പകരം പോലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഡയറിയിൽ മാത്രം എഴുതി അന്വേഷണം നടത്തുന്ന രീതിയാണ് ഇപ്പോൾ അവലംബിക്കുന്നത്. കാണാതാവുന്ന കുട്ടികളിൽ 72.8 ശതമാനവും 12 വയസ് മുതൽ 18 വയസ് വരെയുള്ളവരാണ്. ഇത്തരം സംഭവങ്ങളെ എന്തുകൊണ്ടാണ് അതീവ ഗൗരവമുള്ളതായി പരിഗണിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്താത്തത്?
ശ്രദ്ധിച്ചേ തീരൂ...
കുട്ടികൾ നഷ്ടപ്പെട്ട ഹതഭാഗ്യരായ മാതാപിതാക്കളുടെ ദീനരോദനം സർക്കാർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാണാതായവരിൽ 45 ശതമാനത്തെക്കുറിച്ചു തെളിവുകളുടെ ഒരു തരിന്പ് പോലും ലഭ്യമായിട്ടില്ല. അപ്രത്യക്ഷരാകുന്ന കുട്ടികളിൽ പകുതിയോളം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നുവെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്.
പട്ടിണി, രക്ഷിതാക്കളുടെ അവഗണന, പരീക്ഷയിലെ തോൽവി തുടങ്ങിയവ മൂലമുള്ള ഒളിച്ചോട്ടം, സെക്സ് റാക്കറ്റുകളുടെയും ഭിക്ഷാടന മാഫിയകളുടെയും തട്ടിക്കൊണ്ടുപോകൽ, പ്രണയരോഗം തുടങ്ങിയവയാണ് കുട്ടികളുടെ തിരോധാനത്തിന് കാരണമെന്നാണ് പൊതുവെ നിഗമനം. അവയവ കച്ചവടത്തിനും മരുന്നുപരീക്ഷണത്തിനും വ്യാജ ദത്ത് നൽകലിനും ബാലവേല ചെയ്യിക്കാനും വരെ കുട്ടികളെ തട്ടിയെടുക്കുന്നുണ്ട്. വീട്ടിൽ നിന്ന് ഒളിച്ചോടുന്ന കുട്ടികളിൽ കൂടുതലും എത്തിപ്പെടുന്നത് സെക്സ് റാക്കറ്റുകളുടെയോ, മനുഷ്യക്കടത്തുകാരുടെയോ കരങ്ങളിലാണ്. ഉപയോഗത്തിന് ശേഷം ഇവരിൽ പലരും കൊല്ലപ്പെടുന്നതായി നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ വിലയിരുത്തുന്നു.
ഭിക്ഷാടന മാഫിയ ശക്തമായി വേരുറപ്പിച്ചിട്ടുണ്ട് നമ്മുടെ രാജ്യത്ത്. കുട്ടികളെ അംഗഭംഗം വരുത്തി യാചനയ്ക്ക് വിട്ടാണ് അവർ വരുമാനമുണ്ടാക്കുന്നത്. അവയവ വ്യാപാരത്തിന് ഇരയാകുന്നവരിൽ നല്ലൊരു ഭാഗവും കുട്ടികളാണ്. പ്രലോഭനങ്ങളിലൂടെയും ബലമായും കുട്ടികളെ റാഞ്ചി ലക്ഷങ്ങൾ വിലയുള്ള വൃക്കയും മറ്റും മുറിച്ചുമാറ്റിയ ശേഷം അവരെ തെരുവിലുപേക്ഷിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് തഴച്ചുവളരുന്ന സെക്സ് ടൂറിസവും കുട്ടികളുടെ തിരോധാനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. സുരക്ഷിത ലൈംഗിക ബന്ധമാണ് ഏജന്റുമാർ വിദേശ ടൂറിസ്റ്റുകൾക്ക് നൽകുന്ന മുഖ്യവാഗ്ദാനമത്രെ. വാഗ്ദാനം നിറവേറ്റാനായി അവരുടെ മുന്പിലെത്തിക്കുന്നത് കൗമാരപ്രായക്കാരെയും.കുട്ടിലൈംഗികത്തൊഴിലാളികളെ രാജ്യത്ത് യഥേഷ്ടം ലഭ്യമാണെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് നടത്തിയ പഠനത്തിൽ പറയുന്നത്.
2000 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാരിതര ഏജൻസിയായ നാഷണൽ സെന്റർ ഫോർ മിസിങ് ചിൽഡ്രൺ എന്ന സംഘടന ഈ രംഗത്ത് ക്രിയാത്മകമായി ചില പ്രവർത്തനങ്ങൾ നടത്താൻ സഹായിച്ചിട്ടുണ്ട്. ഇനിയും കണ്ടെത്താൻ സാധിക്കാത്ത ഏകദേശം രണ്ടുലക്ഷത്തോളം കുട്ടികളെ എങ്ങനെ കണ്ടുപിടിച്ച് അവരുടെ മാതാപിതാക്കളുടെയടുത്ത് എത്തിക്കാൻ കഴിയുമെന്നതാണ് ഇപ്പോഴത്തെ ദൗത്യം.
ചില മുൻകരുതലുകൾ
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അഭിപ്രായത്തിൽ കുട്ടികളെ കാണാതെപോവുന്ന സംഭവങ്ങളിൽ ചില മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കുട്ടികളെ കാണാതായാൽ പോലീസ് പ്രാധാന്യം നൽകി അന്വേഷണം നടത്തണം. ഇതിനായി എല്ലാ പോലീസ് സ്റ്റേഷനിലും സ്പെഷൽ സ്ക്വാഡ് ഉണ്ടാവണം, വേണ്ടിവന്നാൽ സ്പെഷൽ ജുവനൈൽ പോലീസ് യൂണിറ്റ് ഉണ്ടാക്കണം എന്നീ നിർദേശങ്ങൾ സർക്കാർ മുൻഗണന നൽകി നടപ്പാക്കാൻ മുന്പോട്ടുവരേണ്ടിയിരിക്കുന്നു. സിബിഐയുടെ നേതൃത്വത്തിൽ പ്രത്യേക സെൽ രൂപീകരിക്കണം എന്ന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം മനുഷ്യക്കടത്തിന്റെ ഭീകരമായ മുഖം തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. കുട്ടികളെ കാണാതാവുന്ന സംഭവങ്ങൾ ഉടനെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് രൂപീകരിച്ച ദേശീയ കമ്മീഷനെയോ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളെയോ അറിയിക്കാവുന്നതാണ്.
വേണം ജാഗ്രത
ദുരൂഹ സാഹചര്യത്തിൽ കുട്ടികളെ കാണാതാകുന്ന സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രകടിപ്പിക്കുന്ന ഉദാസീനതയെ കോടതികൾ നിരവധി തവണ രൂക്ഷമായി വിമർശിക്കുകയും വിശദീകരണമാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും നിർബന്ധമായും എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും 2013 ജനുവരിയിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. എന്നാൽ കേരളമുൾപ്പെടെ ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ അൽപമെങ്കിലും ജാഗ്രത പുലർത്തുന്നത്. കോടതികളുടെ ഇടപെടലിനെ തുടർന്നു കാണാതാകുന്ന കുട്ടികളെക്കുറിച്ച് അന്വേഷിക്കാൻ കേരള സർക്കാർ ജില്ലകൾ തോറും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക മോനിട്ടറിംഗ് സെൽ രൂപവത്കരിച്ചിട്ടുണ്ട്. നാല് എസ്ഐമാരും നാല് എഎസ്ഐമാരും, കോണ്സ്റ്റ്ബിൾമാരും ഉൾക്കൊള്ളുന്ന ഈ യൂണിറ്റുകൾ ദിനംപ്രതി റിവ്യൂ നടത്തണമെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു 15 ദിവസത്തിനകം ഉന്നത തലത്തിൽ നടപടി സ്വീകരിക്കണമെന്നുമാണ് ചട്ടം. എന്നിട്ടും തിരോഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് കാര്യമായ കുറവ് അനുഭവപ്പെടുന്നില്ല.
അപ്രത്യക്ഷരാകുന്ന കുട്ടികളുടെ എണ്ണത്തിൽ അനുഭവപ്പെടുന്ന ഭീമമായ വർധന അധികൃതരുടെയും സമൂഹത്തിന്റെയും സജീവ ശ്രദ്ധ അർഹിക്കേണ്ട ഒന്നാണ്. കുറ്റാന്വേഷണ രംഗത്ത് അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ നിലവിൽ വന്നിട്ടും കാണാതാകുന്നവരിൽ പകുതി പേരെക്കുറിച്ചും ഒരു വിവരവും ലഭ്യമാക്കാനാകുന്നില്ലെന്നത് ഗൗരവമായി ത്തന്നെ കാണണം. സർക്കാരിന്റെ ഉദാസീനതയിലേക്കും അന്വേഷണ ഏജൻസികളുടെ പിടിപ്പുകേടിലേക്കുമാണ് ഇത് വിരൽ ചൂണ്ടുന്നത്. കോടതി നിർദേശിച്ചതുപോലെ ഈ കുട്ടികൾ എവിടെ പോകുന്നുവെന്നും ആരുടെ കരങ്ങളിലെത്തിപ്പെടുന്നുവെന്നും കണ്ടെത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ഒപ്പം നമ്മുടെ കുട്ടികളെ കരുതലോടെ സംരക്ഷിക്കുക എന്ന ബാധ്യത പൂർണമായ അളവിൽ മാതാപിതാക്കളും നിറവേറ്റേണ്ടതുമുണ്ട്.
(അവസാനിച്ചു)
പ്രദീപ് ഗോപി
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
Latest News
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top