പുതുച്ചേരി റിസോര്‍ട്ടും 19 എംഎല്‍എമാരും ഇവിടെ പരമസുഖം....
പുതുച്ചേരി റിസോര്‍ട്ടും 19 എംഎല്‍എമാരും ഇവിടെ പരമസുഖം....
ജനപ്രതിനിധികൾ നിർണായക ഘട്ടങ്ങളിൽ മനസുമാറി മറുകണ്ടം ചാടാതിരിക്കണമെങ്കിൽ റിസോർട്ടുവാസം നിർ ബന്ധം. ഇന്ത്യൻ ജനാധിപത്യത്തിൽ ഇത്തരം സുഖവാസ ജീവിത ചരിത്രത്തിന്‍റെ ഭാഗമായി അഞ്ചുനായാപൈസ ചെലവില്ലാതെ പ്രശസ്തി നേടിയ ഏറെ സുഖവാസ കേന്ദ്ര ങ്ങളുണ്ട്. അവയിൽ അവസാനത്തേതാണ് പോണ്ടിച്ചേരിയിലെ വിന്‍റ് ഫ്ലവർ റിസോർട്ട്.

രണ്ടുദിവസം മുന്പ് ഉച്ചയ്ക്ക് ഒരുമണിക്ക് ഇങ്ങോട്ട് ഒരു ഫോൺകോൾ വന്നതോടെയാണ് ഇവിടം വാർത്തയി ൽനിറയാൻ തുടങ്ങുന്നത്. 50 മുറികളുള്ള അത്യാഡംബര ബീച്ച് റിസോർട്ടിലെ 19 മുറികൾ ഒഴിച്ചിടണമെന്നായിരുന്നു ചെന്നെയിൽനിന്ന് എത്തിയ ഫോൺ സന്ദേശമെന്ന് ഹോട്ടൽ ജീവനക്കാരുടെ സാക്ഷ്യം. അഞ്ചുമണിയോടെ ഒാരോ താമസക്കാർ എത്തിത്തുടങ്ങി. എട്ടുമണിയേടെ മുറികൾ മുഴുവൻ നിറഞ്ഞു.

ഒപിഎസ് എന്ന ഒ പന്നീർശെൽവവും ഇപി എസ് എന്ന ഇ പളനിസ്വാമിയും ഒന്നായപ്പോൾ തമിഴകത്തെ രാഷ്ട്രീയത്തിലും എ ഐ ഡിഎം കെയുടെ ചരിത്രത്തിലും വീണ്ടും ഒരു വഴിത്തിരിവുണ്ടായി. ആ തിരിവിൽ ശരിക്കും നട്ടംതിരിഞ്ഞത് പാർട്ടിയുടെ മുൻ ഡെപ്യൂട്ടി ജനറൽസെക്രട്ടറി (പദവി അൽപ്പം പ്രശ്നത്തിലാണ് ) ദിനകരനാണ്. ചിന്നമ്മയോടൊപ്പം തമിഴകം അടക്കിവാഴാം എന്ന സ്വപ്നത്തിനുമേൽ വീണ്ടും വീണ്ടും കരിനിഴൽ വീണാലും വീണ്ടും വീണ്ടും ശ്രമിച്ചുകൊ ണ്ടിരിക്കണം. അതാണ് മത്സരവീര്യം. അല്ലെങ്കിലും ആനമെലി ഞ്ഞാലും തൊഴുത്തിൽ കെട്ടാറില്ലല്ല്ലോ . അതുകൊണ്ടാണ് ഈ പെടാപ്പാടെല്ലാം വേണ്ടി വരുന്നത്. അങ്ങനെയാണ് തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ആരും കൊത്തി ക്കൊണ്ടുപോകാതിരിക്കാൻ കസ്തൂരിമാന്പഴം കാത്തുസൂ ക്ഷിക്കുന്നതുോലെ ചെന്നൈയിൽനിന്ന് നൂറ്റന്പതോളം കിലോമീറ്ററുകൾ അകലെ സുരക്ഷിതമായി പാർ പ്പിച്ചിരിക്കുന്നത്. വെറുതെ കാത്തുകൊണ്ടിരുന്നാൽ മാത്രം പോര. കൂടെ വന്നവർ ആടിയുലയാതിരിക്കാൻ സർവ നന്പറുകളും ഇറക്കണം. അങ്ങനെ എല്ലാ ഉലച്ചിൽ സാധ്യതകളും ഇല്ലാ താക്കാൻ സർവസൗകര്യങ്ങളുമുള്ളയിടത്താണ് അണ്ണന്മാരെ എത്തിച്ചിരിക്കുന്നത്. കാറിൽ വന്നിറങ്ങിയപ്പോൾ വന്പൻ സ്വീകരണമാണ് ജീവനക്കാരുടെ വകയായി ഒാരോരുത്തർക്കും ലഭിച്ചത്. അങ്ങനെ മനസുനിറഞ്ഞ് രാത്രി വയറുനിറയ്ക്കാൻ എത്തിയപ്പോൾ വീണ്ടും നിറഞ്ഞു ഉള്ളം. ബിരിയാണി, മീൻ, നാൻ , പന്നീർമസാല, തുടങ്ങിയവയും കുടിക്കാനും കടി ക്കാനും വിവിധതരം വിഭവങ്ങളും നിറഞ്ഞിരുന്നു വിസ്താരമേറിയ റെസ്റ്റോറന്‍റിൽ. ചിലർ ഓപ്പൺ സ്വിമ്മിംഗ് പൂളുകൾ കണ്ടുനിന്നപ്പോൾ ചില വെള്ളപ്രേമികൾ ആദ്യദിനം തന്നെ ഇറങ്ങിക്കുളിക്കാനും സമയം കണ്ടെത്തി. എന്തായാലും ഒന്നാംദിനം വളരെ കുശാലായിരുന്നെന്ന് വീണ്ടും റിസോർട്ട് ജിവനക്കാരുടെ സാക്ഷ്യം.

രാവിലെ നടത്തം. റിസോർട്ടിനുള്ളിൽ . പതിവില്ലാത്ത രീതിയിലുള്ള നടപ്പ് ചിലർ ശരിക്കും ആസ്വദിച്ചു. ശരീരവും മനസും നന്നായി ഉഷാറായിക്കഴിഞ്ഞപ്പോൾ പ്രഭാത ഭക്ഷണത്തിന് സമയമായി.റിസോർട്ട് ജീവിതത്തിലെ പുതിയ ഇടത്തെ ആദ്യ പ്രഭാതഭക്ഷണത്തിന് മറ്റുനിരവധി പല ഹാരങ്ങൾക്കുമൊപ്പം പരിചിതമായ ഇഷ്ടവിഭവങ്ങൾ കണ്ട പ്പോൾ വീണ്ടും നല്ല ഉന്മേഷത്തിലായി എല്ലാവരും.പൊങ്കൽ, ദോശ, ഇഡലി, ചപ്പാത്തി, മുട്ടവിഭവങ്ങൾ എന്നിവ മിക്കവരും ആസ്വദിച്ചു. പിന്നെ കുളി, വിവിധ കളികൾ, ജിം, തിരുമ്മ് എന്നിങ്ങനെ ഒാരോരുത്തരും ഇഷ്ടമുള്ളത് തെരഞ്ഞെടുത്തു. സുഖജീവിതം. ആടിയുലയാൻ അൽപ്പംപോലും സമയമില്ല. മനസ് ചാഞ്ചാടില്ല. അതുതന്നെയാണ് ദിനകരന് വേണ്ടതും.


സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സത്യം ഇതൊ ന്നുമല്ല എന്നാണ് മുൻ എംഎൽഎ ശക്തിശേഖറിന്‍റെ അഭിപ്രായം. താൻ റിസേർട്ടിലെ ചില എംഎൽഎമാരോട് സംസാരിച്ചെന്നും. പലരും മടങ്ങിവരാൻ സന്നദ്ധ രാണെന്നു മാണ് അദ്ദേഹം നെഞ്ചത്തടിച്ച് സത്യംചെയ്യുന്നത്. എം എൽഎമാരെ ദിനകരൻ ബലംപ്രയോഗിച്ചാണ് അവിടെ കൊ ണ്ടുവന്ന് പാർപ്പിച്ചിരിക്കുന്നതെന്നാരോപിച്ച് റിസോർ ട്ടിനുമുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് അദ്ദേഹം ഈ അഭിപ്രായം എടുത്തലക്കിയത്. അല്ലെങ്കിലും ജനാധിപത്യ രാജ്യത്ത് ആർക്കും സ്വന്തം അഭിപ്രായം പറയാ മല്ലോ. അഭിപ്രായം പറയുകമാത്രമല്ല, റിസോർട്ട് വാസത്തിന്‍റെ സൂത്രധാരൻ ദിനകരന്‍റെ കോലം നൂറുകണക്കിന് പോലീ സുകാർ നോക്കിനിൽക്കെ ആഡംബര കോട്ടയ്ക്കുമുന്നിൽ കത്തിക്കുകയുംചെയ്തു.

ചിന്നമ്മ ശികല ജയിലിലാണെങ്കിലും( ഇടയ്ക്ക് പുറത്തു വന്നാലും ആരും അറിയില്ലത്രേ) സഹോദരൻ ദിവാകരൻ ചൊറികുത്തിയിരിക്കുകയല്ല. ദിനകരനോടൊപ്പം അണ്ണാ റക്കണ്ണനും തന്നാലായ് എന്ന ചിന്തയോടെ പുതിയ വാദങ്ങൾ നിരത്തി വാർത്താപ്രേമികളെ മുൾമുനയിലേക്ക് വലിച്ചി ഴയ്ക്കുകയാണ്. ഇന്നലെ ഇത്തരത്തിൽ ഒരു വാദംകൂടി നടന്നതായാണ് വാർത്തകൾ. കുംഭകോണത്താണ് ഇഷ്ടൻ സംഗതി കത്തിച്ചത്. തങ്ങളുടെ പക്ഷത്ത് 40 എംഎൽഎമാർ ഉണ്ടെന്നായിരുന്നു ആരേയും അതിശയിപ്പിക്കുന്ന, ദിനകരൻ പോലും ഇതേവരെ ചിന്തിക്കാത്ത ആ കണ്ടെത്തൽ. പത്തൊന്പതെണ്ണം കക്ഷത്തിലുള്ളപ്പോൾ മറ്റുള്ളവർ ഉറപ്പായും അപ്പുറത്തായിരിക്കുമല്ലോ. അതായത് ഒപിഎസ്- ഇപിഎസ് പക്ഷത്തെ പലരും ആടിയുലഞ്ഞാണ് നിൽപ്പെന്നും അവർക്കും വേണമെങ്കിൽ ഒരു റിസോർട്ട് വാസം ആകാം എന്നുമാണ് സന്ദേശം.

ഇതിനിടെ അടുത്ത മന്ത്രിസഭ രൂപീകരിക്കുന്നതു സംബന്ധിച്ച് ദിനകരൻ അണികളുമായി വന്പൻ ചർച്ചയും നടത്തിയെന്നാണ് ഒടുവിൽ കിട്ടുന്ന വാർത്തകൾ. ഭൂരിപക്ഷം തെളിയിക്കാനാകാതെ ഒപിഎസും ഇപിഎസും മലർന്നടിച്ചു വീഴുന്പോൾ പന്ത് സ്വന്തം കോർട്ടിൽ എത്തുമെന്നും അങ്ങനെ മറുപക്ഷത്തെ മിക്കവരും തന്‍റെ കൂടെ ഇറങ്ങി കളിക്കു മെന്നുമാണ് കണക്കുകൂട്ടൽ. ഇതുകൊണ്ടുതന്നെ മറുപക്ഷ ത്തെ ചിലരെയാണ് നമ്മുടെ സാറ് നോട്ടമിടുന്നതത്രേ . വലിയ തരക്കേടില്ലാത്ത നേതാവും നിയമസഭാ സ്പീക്കറുമായ ധനപാൽ, ചില മുതിർന്ന മന്ത്രിമാർ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നതായാണ് അറിവ്.

സ്വപ്നം കണ്ടാലേ അതിനനുസരിച്ച് കണക്കുകൂട്ടലുകൾ നടത്തി കാര്യങ്ങൾ കരയ്ക്കടിപ്പിക്കാനാകൂ. 24എം എംഎൽ എമാരുടെ പിന്തുണയുണ്ടങ്കിൽ മാത്രമേ അവിശ്വാ സപ്രമേയത്തിന് വകുപ്പുള്ളൂ എന്നറിയാവുന്നതുകൊണ്ട് ദിനകരൻ സാർ 19 പേരുമായി ഗവർണറെ കണ്ടു. പണ്ടാര ക്കാലന്മാർക്ക് ഭൂരിപക്ഷമില്ല എന്നറിയിക്കാൻ. പക്ഷെ കിം ഫലം എന്നാണ് വാർത്തകൾ. അതുകൊണ്ട് കാത്തിരിക്കണം. കാത്തിരുന്നേ പറ്റൂ. അല്ലെങ്കിൽ കളിക്കണം . (രണ്ടാമത്തേ തിനാണ് സാധ്യത)അതുവരെ നീണ്ടേക്കും ചിലപ്പോൾ ഈ റിസോർട്ടിലെ അടിച്ചുപൊളി. ആരും അലുക ്കുലുത്തു ണ്ടാക്കി ഒപി-ഇപിമാരെ മറിച്ചിടാൻ വരല്ലേ എന്നാകാം പുതുച്ചരിയിലെ സുഖവാസക്കാരുടെ പ്രാർത്ഥന.

ജോസി ജോസഫ്