പണി ബംഗാളിക്ക്; പണം മലയാളിക്ക്‌
പണി ബംഗാളിക്ക്; പണം മലയാളിക്ക്‌
യന്ത്രം കമ്യൂണിസ്റ്റ് ചൈനയുടേതോ റഷ്യയുടേതോ എന്നതൊന്നും നോക്കുകൂലിയിൽ വിഷയമാകുന്നില്ല. കണ്ണുരുട്ടലിലും കൈയൂക്കിലും പണം വാങ്ങുക എന്നതാണ് നോക്കുകൂലിക്കാരുടെ മാനിഫെസ്റ്റോ. തിരുവനന്തപുരം വിമാനത്താവളത്തിൽ ചൈനയിൽനിന്നുള്ള യന്ത്രം ഇറക്കിയതിന് വാങ്ങി വീതിച്ചെടുത്തത് ഒന്നരലക്ഷം രൂപയാണ്. സ്ഫോടകവസ്തു പരിശോധനാ യന്ത്രങ്ങൾ അന്താരാഷ്‌ട്ര ടെർമിനലിൽ എത്തിച്ചപ്പോഴായിരുന്നു അടുത്തയിടെയുണ്ടായ കൊള്ള. കൂറ്റൻ ഉപകരണങ്ങൾ യന്ത്രസഹായത്തിലേ ഇറക്കാനാവൂ എന്നിരിക്കെ ഹൈദരാബാദിലെ റാപ്പിഡ്സ്കാൻ, ചൈനയിലെ യൂടെക് കന്പനികളിൽനിന്നാണ് ഇവർ നോക്കു കൂലി വാങ്ങിയെടുത്തത്.

പണിയെടുക്കാൻ ബംഗാളി വന്നോ ബിഹാറി വന്നോ എന്നതൊന്നും പ്രശ്നമല്ല. റബർ തടിവെട്ടി ചുമക്കുന്നത് ബംഗാളി തൊഴിലാളികൾ. ലോഡു ചെയ്യാൻ മാത്രം നാടൻ യൂണിയനുകൾ. ബംഗാളി വിയർത്തു ചുമക്കുന്നതൊന്നും കേരളത്തിലെ യൂണിയന് അറിയേണ്ടതില്ല, ബംഗാളി ചുമന്നതിനും നമുക്കു കിട്ടണം നോക്കുകൂലി എന്നായപ്പോൾ കുറവിലങ്ങാട് ഞീഴൂരിലെ തടിവ്യാപാരികൾ ലേബർ ഓഫീസറെ സമീപിച്ചു. ചർച്ചകൾ വഴിപാടുപോലെ നടന്നതല്ലാതെ മാറ്റമൊന്നുമുണ്ടായില്ല. കൊള്ളക്കൂലി താങ്ങാനാവാതെ കേരളത്തിൽ തടിക്കച്ചവടത്തോടു സലാം പറഞ്ഞ വ്യാപാരികൾ ഏറെപ്പേരാണ്. ആനയെ എങ്ങനെയും നിയന്ത്രിക്കാം, യൂണിയനുകളെ നിയന്ത്രിക്കാനാവുന്നില്ലെന്നാണ് തടി വ്യാപാരികൾ പ്രതികരിച്ചത്. ആനവലിച്ചാലും ക്രെയിൻലിച്ചാലും നോക്കുകൂലി യൂണിയനുകൾ അവകാശം പോലെ വാങ്ങിയെടുക്കും. കേരളത്തിന്‍റെ അഭിമാന നേട്ടമായ കൊച്ചി മെട്രോയ്ക്കുമുണ്ടായി നോക്കുകൂലി ഭീഷണി. യാർഡിലേക്കു കൊണ്ടുവന്ന കന്പി ക്രെയിൻ ഉപയോഗിച്ച് ഇറക്കിയപ്പോഴാണ് നോക്കുകൂലിയുടെ കളി. പണിയെല്ലാം ഇതരസംസ്ഥാനക്കാർ കൊണ്ടുപോകുന്ന സാഹചര്യത്തിൽ ദേശവാസികൾക്കു കാശുകിട്ടിയേ തീരു എന്നതായിരുന്ന യൂണിയൻ നിലപാട്. കന്പിയിറക്കാൻ കൂടിക്കോ, കൂലി തരാം എന്നു പറഞ്ഞപ്പോൾ ജോലി ചെയ്യാൻ നാട്ടുകാരായ തൊഴിലാളികൾ ആരും തയാറല്ല. ജോലി ചെയ്യാതെ കാശു കിട്ടണം എന്നതാണ് കേരളത്തിന്‍റെ തൊഴിൽ നയം. എന്തു ജോലിക്കും തയാറായി 24 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ വന്നതിന്‍റെ പേരിൽ തദ്ദേശീയരുടെ ജോലി നഷ്ടമായതിന് സംരംഭകർ എന്തു ചെയ്യാൻ. മലന്പുഴ അണക്കെട്ടിന്‍റെ നൂറടി ആഴത്തിൽ നിന്ന് യന്ത്രം മണൽ വാരിക്കയറ്റിയപ്പോഴും അന്നാട്ടിലെ തൊഴിലാളികൾ ചോദിച്ചുപോലും നോക്കുകൂലി. അവർക്കു തൊഴിൽ നഷ്ടപ്പെടുന്നു എന്നതായിരുന്നു വിശദീകരണം. അണക്കെട്ടിന്‍റെ നൂറടി ആഴത്തിൽ മുങ്ങി ആരു വാരും മണൽ എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ലതാനും.

തോറ്റുകൊടുത്ത മണൽ കരാറുകാരനിൽ നിന്ന് 190 തൊഴിലാളികൾ ദിവസം 300 രൂപ വീതം ജോലി ചെയ്യാതെ ഒപ്പിട്ടു വാങ്ങിക്കൊണ്ടിരുന്നു. ഇതു ശരിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്കിനും തോന്നി, അദ്ദേഹം ഇടപെട്ടു. മണൽ ചാക്കുകളിൽ നിറയ്ക്കൽ, അണക്കെട്ടിന്‍റെ അരികിൽ വൃക്ഷത്തൈ നടൽ എന്നീ പണികളായിരുന്നു പരിഹാരമായി പാർട്ടി യൂണിയൻകാർക്കു കൽപ്പിച്ചുനൽകിയത്.


അധ്വാനത്തിനുള്ളതാണ് വേതനം. ജോലിയെടുത്താൽ ന്യായമായ കൂലി കിട്ടുകയും വേണം. എന്നാൽ മറ്റാരോ ചെയ്ത ജോലിക്ക്, മെയ്യനങ്ങാതെ നോക്കിനിന്നവർ കൂലി ആവശ്യപ്പെടുകയും സംഘടിത ശക്തിയിലൂടെ പിടിച്ചുവാങ്ങുകയും ചെയ്യുന്നതിനെ ആർക്കു നീതീകരിക്കാനാകും. സ്വന്തം ജോലിക്കാരെക്കൊണ്ടു ചരക്കിറക്കിയാലും, ആ പ്രദേശത്തെ അംഗീകൃത തൊഴിലാളികളിലെ അംഗങ്ങൾക്ക് കൂടി കൂലി നൽകണമെന്ന അലിഖിത നിയമവും നോക്കുകൂലി മേഖലയിലുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുസൃതമായി തൊഴിലിടങ്ങളിൽ പുതിയ യന്ത്രങ്ങളും സംവിധാനങ്ങളും ആവശ്യമായി വരും. തൊഴിൽ നഷ്ടപ്പെടുന്നവർ പുതിയ മേച്ചിൽപുറങ്ങൾ തേടുകയല്ലാതെ, ചെയ്യാത്ത ജോലിക്കു വേതനം വേണമെന്ന നിലപാടെടുത്താൻ വികസനത്തിൽ കേരളം പിന്നോട്ടടിക്കും.ഗാർഹികാവശ്യത്തിനുള്ള കയറ്റിറക്ക് ചുമട്ടുതൊഴിലിൽ ഉൾപ്പെടില്ല എന്നുമാത്രമല്ല, ഉടമയ്ക്കോ ഉടമ നിയോഗിക്കുന്ന ആർക്കും കയറ്റിറക്ക് നടത്താമെന്നും ലേബർ കമ്മീഷൻ 2014ൽ പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. ഇതു നടപ്പാക്കാൻ ലേബർ ഓഫീസർമാർക്കും പൊലീസിനും ഉത്തരവാദിത്തമുണ്ട്. ഇര ശാരീരികന്യൂനതയുള്ളവനെ പാവപ്പെട്ടവനോ എന്നത് നോക്കുകൂലിയിൽ ഇളവു കിട്ടുന്ന ഘടകങ്ങളല്ല. 2014 നവംബറിൽ കഴക്കൂട്ടം ചന്തവിള കിൻഫ്രാപാർക്കിൽ മൈക്ക്, സ്റ്റേജ് സാമഗ്രികൾ കൊണ്ടുവന്ന ശാരീരികന്യൂനതയുള്ളവനെ വരച്ച വരയിൽ നിറുത്തി വാങ്ങിയത് 25,000 രൂപ. സ്വന്തം തൊഴിലാളികളെകൊണ്ട് സാധനങ്ങൾ ഇറക്കിപ്പോൾ യൂണിയൻകാരെത്തി കണ്ണുരുട്ടി. പുതിയൊരു തൊഴിൽ സംസ്കാരമെന്നോണം നോക്കുകൂലിക്ക് രസീതും യൂണിയൻ സെക്രട്ടറി ഒപ്പുവച്ചു നൽകിയത്രെ. വികലാംഗന്‍റെ പരാതിയെത്തുടർന്ന് പിരിവുകാരെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു.

ഭീഷണി, പണം ഈടാക്കൽ തുടങ്ങിയവയിൽ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവികളോട് 2012ൽ പോലീസ് മേധാവി നിർദേശിച്ചിരുന്നു. ജില്ലാ പോലീസ് മേധാവികൾ മാസംതോറും ഡിജിപിക്ക് ഇതേക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. കുരുക്കു വീഴുമെന്ന ഘട്ടത്തിൽ നോക്കുകൂലി തിരികെ കൊടുത്ത് കേസ് ഒത്തുതീർക്കാൻ യൂണിയനുകളെ അനുവദിക്കില്ലെന്നു ഹൈക്കോടതി 2015 ൽ നടത്തിയ വിധി ഏറെ പ്രസക്തമാണ്. കഞ്ചിക്കോട് സിയോണ്‍ ഇൻഡസ്ട്രീസിലെത്തിച്ച യന്ത്രങ്ങൾ ക്രെയിനിൽ ഇറക്കിയതിനു 18,000 രൂപ നോക്കുകൂലി ഈടാക്കിയ കേസിൽ യൂണിയൻ നേതാവാണു തർക്കം ഒത്തുതീർപ്പായെന്നു വ്യക്തമാക്കി കേസ് റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. ഇത്തരം കേസുകൾ ധാരണപ്രകാരം ഒത്തുതീർക്കുന്നതു പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്നും ഇത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി. നോക്കുകൂലി ഈടാക്കിയ കേസ് റദ്ദാക്കുന്നതു നാടിനു ചേർന്ന നടപടിയല്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

(തുടരും)