Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോൾ
ഏറെ കോളിളക്കം സൃഷ്ടിച്ച ടാക്സി ഡ്രൈവർ ഗോപി കൊലക്കേസിന്റെ വിചാരണ നാഗ്പൂർ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ സാക്ഷികൾക്കൊപ്പം ഗോപിയുടെ മകൾ സ്മിതയും ഉണ്ടായിരുന്നു. സാക്ഷിയായിട്ടല്ല മറിച്ച് കേസിൽ പ്രോസിക്യൂഷനെ സഹായിക്കുന്നയാൾ എന്ന നിലയ്ക്ക്. 1991 ൽ നടന്ന കൊലപാതകത്തിന്റെ വിചാരണ വർഷങ്ങൾക്കുശേഷം നടക്കുന്പോൾ പിതാവിന്റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സ്മിത അക്ഷീണം പ്രവർത്തിച്ചു. കഴിഞ്ഞ 14, 15 തീയതികളിൽ നടന്ന വിചാരണയിൽ പങ്കെടുക്കുന്നതിനായി സ്മിത ചൊവ്വാഴ്ചയാണു നാട്ടിൽനിന്നു തിരിച്ചത്. സ്മിതയ്ക്കൊപ്പം ഗോപിയുടെ സഹോദരൻ സി.എസ്. സതീശൻ, ടാക്സി ഡ്രൈവർ ജോയി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതിൽ സതീശനും ജോയിയും കേസിലെ സാക്ഷികളാണ്. പിതാവ് കൊല്ലപ്പെടുന്പോൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന സ്മിത പിന്നീട് അഭിഭാഷകയും ആലുവ നഗരസഭാധ്യക്ഷയുമായി.
കേസുമായി ബന്ധപ്പെട്ടു സിബിഐ കോടതിയിൽ എത്തിയ സ്മിത അഭിഭാഷകയാണെന്ന് അറിഞ്ഞപ്പോൾ ന്യായാധിപനാണു പ്രോസിക്യൂഷനെ സഹായിക്കാൻ നിർദേശിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങളെ ശക്തമായി എതിർക്കുന്ന തെളിവുകളും സാക്ഷികളെയുമാണു പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്നത്. പിതാവിന്റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്പോഴും പ്രതിഭാഗം ശക്തരാണെന്നു സ്മിത തിരിച്ചറിയുന്നു. കേസിന്റെ വിചാരണ ആരംഭിക്കാൻ കാലതാമസം നേരിട്ടതു ആകെയുള്ള എട്ടു പ്രതികളിൽ പോലീസ് ഉദ്യോഗസ്ഥരായിരുന്ന രണ്ടുപേർ ബോംബെ ഹൈക്കോടതിയിൽനിന്നു സ്റ്റേ വാങ്ങിയതിനാലാണ്. നാഗ്പൂർ സ്വദേശികളായ ഇവരിൽ ഒരാൾ ഡിവൈഎസ്പിയും മറ്റേയാൾ ഹെഡ് കോണ്‍സ്റ്റബിളുമായിരുന്നു. റബർ വ്യാപാരിയും കാലടി സ്വദേശിയുമായ ലയാഖത്തലിയാണ് കേസിലെ ഒന്നാം പ്രതി. സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ നേതാവുകൂടിയായിരുന്ന ഗോപിയുടെ മരണം ആദ്യം ലോക്കൽ പോലീസ് എഴുതിത്തള്ളിയിരുന്നെങ്കിലും കനത്ത പ്രക്ഷോഭങ്ങളുടെ ഫലമായി കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷൻ വഴി റബർ ഉൽപന്നങ്ങൾ നാഗ്പൂരിലേക്കു കള്ളക്കടത്തു നടത്തുന്നതു ടാക്സി ഡ്രൈവർമാർ തടഞ്ഞതുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യത്തെത്തുടർന്നു ഗോപിയെ തന്ത്രപൂർവം അവിടേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു സിബിഐയുടെ കുറ്റപത്രത്തിലെ ആരോപണം. കേസിന്റെ നാൾ വഴികളിലേക്ക് ഒരെത്തിനോട്ടം.
വ്യക്തമായ പദ്ധതിയോടെ തട്ടിക്കൊണ്ടുപോകൽ
ആലുവ റെയിൽവേ സ്റ്റേഷനിൽ ടാക്സി ഡ്രൈവറും സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ നേതാവുകൂടിയായിരുന്ന ചാറ്റുപാടത്ത് സി.എസ്. ഗോപിയെ 1991 ഒക്ടോബർ രണ്ടിനാണു നാഗ്പൂരിൽ കാണാതാകുന്നത്. നാഗ്പൂരിൽ റബർ റീട്രെയ്ഡ് വ്യാപാരിയായ കാലടി സ്വദേശിയുടെ കാർ ആലുവയിലേക്ക് ഓടിച്ചുകൊണ്ടുവരാൻ സെപ്റ്റംബർ മുപ്പതിനാണു ഗോപി അവിടെയെത്തിയത്. കൊച്ചി ബിലാസ്പൂർ എക്സ്പ്രസിലായിരുന്നു യാത്ര. 2000 രൂപ പ്രതിഫലം ലഭിക്കുമെന്നതിനാലാണു ഗോപി ജോലി ഏറ്റെടുത്തത്. പ്രതികൾ ഒരുക്കിയ നാടകമായിരുന്നു ഇതെല്ലാമെന്നു കേസ് സിബിഐ ഏറ്റെടുത്തശേഷമാണു പുറത്താകുന്നത്. നാഗ്പൂരിലെത്തിയ ഗോപിക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും പ്രതികൾ ഒരുക്കി നൽകിയിരുന്നു. നാഗ്പൂരിലെ റബർ ഫാക്ടറിയോടു ചേർന്നുള്ള ഗോഡൗണിലാണു താമസസൗകര്യം ഒരുക്കിയിരുന്നത്.
ആദ്യ രണ്ടു ദിവസം ഗോപിയെക്കുറിച്ച് ബന്ധുക്കൾക്കു വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും പിന്നീട് വിവരമൊന്നുമില്ലാതായി. ദിവസങ്ങൾ പിന്നിട്ടതോടെ പരിഭ്രാന്തരായ ബന്ധുക്കൾ കൂടുതൽ അന്വേഷണം നടത്തിയെങ്കിലും വിഫലമായി. ബന്ധുക്കളും കേരള പോലീസും നാഗ്പൂരിലെത്തി അന്വേഷണം നടത്തിയെങ്കിലും ഗോപിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെ, നാട്ടിൽനിന്നു കൊണ്ടുവന്ന കാർ ഡ്രൈവറായ ഗോപിയെ കാണാനില്ലെന്നു പ്രതികളും നാഗ്പൂർ പോലീസിൽ പരാതി നൽകി. കേസന്വേഷണം വഴിതെറ്റിച്ചു തലയൂരാനുള്ള തന്ത്രമായിരുന്നു ഇതെന്നു പറയുന്നു. കൂടാതെ പ്രതികൾ ഒരുക്കിയ കഥകളുടെ ഭാഗമായി നാഗ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ ഗോപിയെ കണ്ടതായുള്ള കഥകൾ നാട്ടിൽ പ്രചരിച്ചു. ഗോപി മരിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കുന്നതിന്റെ ഭാഗമായാണു ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചത്. പ്രതികളായ പോലീസ് ഉദ്യോഗസഥരുടെ കൂർമബുദ്ധിയിൽ ഉദിച്ചതാകാം ഈ കാര്യങ്ങൾ.
ഗോപിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായതോടെ കൊല്ലപ്പെട്ടതാണെന്ന സംശയം ബലപ്പെട്ടു. പക്ഷേ, തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ ഗോപിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആലുവയിലും നാഗ്പൂരിലും നാട്ടുകാർ ഒരേസമയം പ്രക്ഷോഭം ആരംഭിച്ചു. നാഗ്പൂരിൽ പൗരാവകാശ പ്രവർത്തകനുമായ ഉമേഷ് ചൗബേയുടെ നേതൃത്വത്തിലായിരുന്നു സമരം.
"സേർച്ച് ഗോപി ആക്ഷൻ കമ്മിറ്റി’ എന്ന പേരിൽ രൂപീകരിച്ച സമിതിയിൽ അവിടത്തെ മലയാളികൾക്കൊപ്പം നാഗ്പൂർ സ്വദേശികളും അണിനിരന്നു. ആലുവയിൽ "ടാക്സി ഡ്രൈവർ ഗോപി തിരോധാനം അന്വേഷണ സമിതി’ എന്ന പേരിൽ വി.പി. ജോർജ് കണ്‍വീനറും എൻ. ബാലസുബ്രഹ്മണ്യൻ സെക്രട്ടറിയുമായി രൂപീകരിച്ച ആക്ഷൻ കൗണ്‍സിൽ പ്രക്ഷോഭത്തിനു നേതൃത്വം നൽകി.
രാഷ്ട്രീയഭേദമെന്യേ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ സമരത്തിന്റെ ഭാഗമായി റോഡ് ഉപരോധം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിനും മഹാരാഷ്ട്ര, കേരള സർക്കാരുകൾക്കും നൽകിയ നിവേദനങ്ങൾക്കു കണക്കില്ല. പക്ഷേ, അന്വേഷണം പ്രതീക്ഷിച്ചപോലെ മുന്നോട്ടു നീങ്ങിയില്ല. കേരള പോലീസാകട്ടെ അന്വേഷണം ഇടയ്ക്ക് അവസാനിപ്പിക്കുകയും ചെയ്തു. എങ്കിലും സമരക്കാർ പിൻമാറിയില്ല. സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോയി.
പൊട്ടക്കിണറ്റിൽ നാട്ടുകാർ കണ്ടെത്തിയ മൃതദേഹം
ദിവസങ്ങൾക്കുശേഷം ഒക്ടോബർ എട്ടിനു നാഗ്പൂരിൽനിന്നു 10 കിലോമീറ്റർ അകലെ ചിച്ചുഭവൻ ഗ്രാമത്തിലെ പാടശേഖരത്തിൽ പൊട്ടക്കിണറ്റിൽ നാട്ടുകാർ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം അടങ്ങിയ ചാക്ക് പ്രതികൾ കിണറ്റിൽ തള്ളിയെങ്കിലും അതു താഴോട്ടു വീഴാതെ കുറ്റിയിൽ തടഞ്ഞുനിൽക്കുകയായിരുന്നു. പുല്ലരിയാൻ ചെന്ന കർഷക സ്ത്രീകളാണു മൃതദേഹം കണ്ടത്.
പക്ഷേ, അന്നൊന്നും മരിച്ചതു ഗോപിയാണെന്ന വിവരം പുറത്തുവന്നിരുന്നില്ല. സോനെഗാവ് പോലീസ് പിറ്റേന്നു മോക്ഷേദാംഘട്ട് ശ്മശാനത്തിൽ അജ്ഞാത ജഡമായി മൃതദേഹം സംസ്കരിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ടു നാഗ്പൂരിൽ ഇടയ്ക്കിടെ പോയിരുന്ന ആക്ഷൻ കൗണ്‍സിൽ സെക്രട്ടറി എൻ. ബാലസുബ്രഹ്മണ്യന് അജ്ഞാത ജഡങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ഒരു ക്രൈം ഫോട്ടോഗ്രഫറുടെ പക്കൽനിന്നു ഗോപിയുടെ ചിത്രം കിട്ടുകയായിരുന്നു.
ഇതോടെ ഗോപി മരിച്ച വാർത്ത വീട്ടുകാരും നാട്ടുകാരും തിരിച്ചറിഞ്ഞു. തുടർന്നു കൊലപാതകികളെ പിടികൂടണമെന്ന ആവശ്യത്തിനു മൂർച്ചയേറി. ഇതേത്തുടർന്നു മൃതദേഹം വീണ്ടും പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. ഗോപിയ്ക്കു മർദനമേറ്റിട്ടുണ്ടെന്നും ശ്വാസംമുട്ടി മരിച്ചെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇക്കാര്യം ലോക്കൽ പോലീസ് അറിഞ്ഞിട്ടും മറച്ചുവച്ചതിനെത്തുടർന്നാണ് മുൻ ഡിവൈഎസ്പി ഉൾപ്പെടെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കേസിൽ പ്രതികളാകാൻ കാരണം. ഇതിനിടെ തെളിവുകൾ നശിപ്പിക്കാനും പ്രതികൾ രക്ഷപ്പെടാനും നീക്കം നടക്കുന്നുവെന്നും അന്വേഷണം സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ട് ഗോപിയുടെ അമ്മ തങ്കമ്മ മുംബൈ ഹൈക്കോടതിയിലേക്കു കത്തയച്ചു. ഇതു റിട്ട് ഹർജിയായി പരിഗണിച്ച കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേത്തുടർന്നു 1995 ജൂണ്‍ 27നു കേസന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണത്തിൽ ഗോപിയുടെ മരണം കൊലപാതകമെന്നു തെളിയുകയും പോലീസുകാർ ഉൾപ്പെടെയുള്ള പ്രതികൾ അറസ്റ്റിലാകുകയുമായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷൻ വഴി റബർ ഉൽപന്നങ്ങൾ നാഗ്പൂരിലേക്കു കള്ളക്കടത്തു നടത്തുന്നതു ടാക്സി ഡ്രൈവർമാർ തടഞ്ഞതുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സിബിഐ കണ്ടെത്തി. ഗോപിയെ തന്ത്രപൂർവം നാഗ്പൂരിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ഗോപിയെ കസേരയിൽ ഇരുത്തി കയറുകൊണ്ടു ബന്ധിച്ചശേഷമാണു ക്രൂരമായി മർദിച്ചതെന്നും പറയുന്നു. ഇതിനു ദൃക്സാക്ഷിയായ മലയാളിയുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞത് പ്രോസിക്യൂഷൻ വിസ്താരം
കേസിൽ പ്രോസിക്യൂഷന്റെ വിസ്താരമാണു കഴിഞ്ഞ 14, 15 തീയതികളിൽ നടന്നത്. ഗോപിയെ കാണാതായതിനെത്തുടർന്നു നാഗ്പൂരിൽ ആദ്യം അന്വേഷിച്ചെത്തിയ സഹോദരൻ സി.എസ്. സതീശൻ, നാട്ടിലുള്ള ടാക്സി ഡ്രൈവർ ജോയി എന്നിവരെ ഉൾപ്പെടെ കോടതി വിസ്തരിച്ചു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരംകൂടി ഇതിനൊപ്പം നടന്നു. ഇനി പ്രതിഭാഗത്തിന്റെ ഭാഗത്തുനിന്നു പുതിയ തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയില്ലെങ്കിൽ എത്രയും വേഗം കേസിൽ വിധിയുണ്ടാകുമെന്നാണു ഗോപിയുടെ ബന്ധുക്കൾ പ്രതീക്ഷിക്കുന്നത്.
ആലുവ ജവാഹർ റോഡ് ചാറ്റുപാടത്തു വീട്ടിൽ ശ്രീനിവാസന്റെയും തങ്കമ്മയുടെയും ഒൻപതു മക്കളിൽ മൂന്നാമനായിരുന്നു ഗോപി. സുകുമാരിയാണു ഭാര്യ. മക്കൾ: സ്മിത, ശ്രീജിത്. ഗോപി കൊല്ലപ്പെടുന്പോൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന സ്മിത പിന്നീട് അഭിഭാഷകയും 2005 - 2010 കാലഘട്ടത്തിൽ ആലുവ നഗരസഭാ അധ്യക്ഷയുമായി.
റോബിൻ ജോർജ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
Latest News
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top