ഒരു കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞപ്പോൾ
ഒരു കൊലപാതകത്തിന്‍റെ  ചുരുളഴിഞ്ഞപ്പോൾ
ഏറെ കോളിളക്കം സൃഷ്ടിച്ച ടാക്സി ഡ്രൈവർ ഗോപി കൊലക്കേസിന്‍റെ വിചാരണ നാഗ്പൂർ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ സാക്ഷികൾക്കൊപ്പം ഗോപിയുടെ മകൾ സ്മിതയും ഉണ്ടായിരുന്നു. സാക്ഷിയായിട്ടല്ല മറിച്ച് കേസിൽ പ്രോസിക്യൂഷനെ സഹായിക്കുന്നയാൾ എന്ന നിലയ്ക്ക്. 1991 ൽ നടന്ന കൊലപാതകത്തിന്‍റെ വിചാരണ വർഷങ്ങൾക്കുശേഷം നടക്കുന്പോൾ പിതാവിന്‍റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സ്മിത അക്ഷീണം പ്രവർത്തിച്ചു. കഴിഞ്ഞ 14, 15 തീയതികളിൽ നടന്ന വിചാരണയിൽ പങ്കെടുക്കുന്നതിനായി സ്മിത ചൊവ്വാഴ്ചയാണു നാട്ടിൽനിന്നു തിരിച്ചത്. സ്മിതയ്ക്കൊപ്പം ഗോപിയുടെ സഹോദരൻ സി.എസ്. സതീശൻ, ടാക്സി ഡ്രൈവർ ജോയി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതിൽ സതീശനും ജോയിയും കേസിലെ സാക്ഷികളാണ്. പിതാവ് കൊല്ലപ്പെടുന്പോൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന സ്മിത പിന്നീട് അഭിഭാഷകയും ആലുവ നഗരസഭാധ്യക്ഷയുമായി.

കേസുമായി ബന്ധപ്പെട്ടു സിബിഐ കോടതിയിൽ എത്തിയ സ്മിത അഭിഭാഷകയാണെന്ന് അറിഞ്ഞപ്പോൾ ന്യായാധിപനാണു പ്രോസിക്യൂഷനെ സഹായിക്കാൻ നിർദേശിച്ചത്. പ്രതിഭാഗത്തിന്‍റെ വാദങ്ങളെ ശക്തമായി എതിർക്കുന്ന തെളിവുകളും സാക്ഷികളെയുമാണു പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്നത്. പിതാവിന്‍റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്പോഴും പ്രതിഭാഗം ശക്തരാണെന്നു സ്മിത തിരിച്ചറിയുന്നു. കേസിന്‍റെ വിചാരണ ആരംഭിക്കാൻ കാലതാമസം നേരിട്ടതു ആകെയുള്ള എട്ടു പ്രതികളിൽ പോലീസ് ഉദ്യോഗസ്ഥരായിരുന്ന രണ്ടുപേർ ബോംബെ ഹൈക്കോടതിയിൽനിന്നു സ്റ്റേ വാങ്ങിയതിനാലാണ്. നാഗ്പൂർ സ്വദേശികളായ ഇവരിൽ ഒരാൾ ഡിവൈഎസ്പിയും മറ്റേയാൾ ഹെഡ് കോണ്‍സ്റ്റബിളുമായിരുന്നു. റബർ വ്യാപാരിയും കാലടി സ്വദേശിയുമായ ലയാഖത്തലിയാണ് കേസിലെ ഒന്നാം പ്രതി. സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ നേതാവുകൂടിയായിരുന്ന ഗോപിയുടെ മരണം ആദ്യം ലോക്കൽ പോലീസ് എഴുതിത്തള്ളിയിരുന്നെങ്കിലും കനത്ത പ്രക്ഷോഭങ്ങളുടെ ഫലമായി കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷൻ വഴി റബർ ഉൽപന്നങ്ങൾ നാഗ്പൂരിലേക്കു കള്ളക്കടത്തു നടത്തുന്നതു ടാക്സി ഡ്രൈവർമാർ തടഞ്ഞതുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യത്തെത്തുടർന്നു ഗോപിയെ തന്ത്രപൂർവം അവിടേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു സിബിഐയുടെ കുറ്റപത്രത്തിലെ ആരോപണം. കേസിന്‍റെ നാൾ വഴികളിലേക്ക് ഒരെത്തിനോട്ടം.

വ്യക്തമായ പദ്ധതിയോടെ തട്ടിക്കൊണ്ടുപോകൽ

ആലുവ റെയിൽവേ സ്റ്റേഷനിൽ ടാക്സി ഡ്രൈവറും സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ നേതാവുകൂടിയായിരുന്ന ചാറ്റുപാടത്ത് സി.എസ്. ഗോപിയെ 1991 ഒക്ടോബർ രണ്ടിനാണു നാഗ്പൂരിൽ കാണാതാകുന്നത്. നാഗ്പൂരിൽ റബർ റീട്രെയ്ഡ‌് വ്യാപാരിയായ കാലടി സ്വദേശിയുടെ കാർ ആലുവയിലേക്ക് ഓടിച്ചുകൊണ്ടുവരാൻ സെപ്റ്റംബർ മുപ്പതിനാണു ഗോപി അവിടെയെത്തിയത്. കൊച്ചി ബിലാസ്പൂർ എക്സ്പ്രസിലായിരുന്നു യാത്ര. 2000 രൂപ പ്രതിഫലം ലഭിക്കുമെന്നതിനാലാണു ഗോപി ജോലി ഏറ്റെടുത്തത്. പ്രതികൾ ഒരുക്കിയ നാടകമായിരുന്നു ഇതെല്ലാമെന്നു കേസ് സിബിഐ ഏറ്റെടുത്തശേഷമാണു പുറത്താകുന്നത്. നാഗ്പൂരിലെത്തിയ ഗോപിക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും പ്രതികൾ ഒരുക്കി നൽകിയിരുന്നു. നാഗ്പൂരിലെ റബർ ഫാക്ടറിയോടു ചേർന്നുള്ള ഗോഡൗണിലാണു താമസസൗകര്യം ഒരുക്കിയിരുന്നത്.

ആദ്യ രണ്ടു ദിവസം ഗോപിയെക്കുറിച്ച് ബന്ധുക്കൾക്കു വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും പിന്നീട് വിവരമൊന്നുമില്ലാതായി. ദിവസങ്ങൾ പിന്നിട്ടതോടെ പരിഭ്രാന്തരായ ബന്ധുക്കൾ കൂടുതൽ അന്വേഷണം നടത്തിയെങ്കിലും വിഫലമായി. ബന്ധുക്കളും കേരള പോലീസും നാഗ്പൂരിലെത്തി അന്വേഷണം നടത്തിയെങ്കിലും ഗോപിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെ, നാട്ടിൽനിന്നു കൊണ്ടുവന്ന കാർ ഡ്രൈവറായ ഗോപിയെ കാണാനില്ലെന്നു പ്രതികളും നാഗ്പൂർ പോലീസിൽ പരാതി നൽകി. കേസന്വേഷണം വഴിതെറ്റിച്ചു തലയൂരാനുള്ള തന്ത്രമായിരുന്നു ഇതെന്നു പറയുന്നു. കൂടാതെ പ്രതികൾ ഒരുക്കിയ കഥകളുടെ ഭാഗമായി നാഗ്പൂരിന്‍റെ വിവിധ ഭാഗങ്ങളിൽ ഗോപിയെ കണ്ടതായുള്ള കഥകൾ നാട്ടിൽ പ്രചരിച്ചു. ഗോപി മരിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കുന്നതിന്‍റെ ഭാഗമായാണു ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചത്. പ്രതികളായ പോലീസ് ഉദ്യോഗസഥരുടെ കൂർമബുദ്ധിയിൽ ഉദിച്ചതാകാം ഈ കാര്യങ്ങൾ.

ഗോപിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായതോടെ കൊല്ലപ്പെട്ടതാണെന്ന സംശയം ബലപ്പെട്ടു. പക്ഷേ, തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ ഗോപിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആലുവയിലും നാഗ്പൂരിലും നാട്ടുകാർ ഒരേസമയം പ്രക്ഷോഭം ആരംഭിച്ചു. നാഗ്പൂരിൽ പൗരാവകാശ പ്രവർത്തകനുമായ ഉമേഷ് ചൗബേയുടെ നേതൃത്വത്തിലായിരുന്നു സമരം.

"സേർച്ച് ഗോപി ആക്ഷൻ കമ്മിറ്റി’ എന്ന പേരിൽ രൂപീകരിച്ച സമിതിയിൽ അവിടത്തെ മലയാളികൾക്കൊപ്പം നാഗ്പൂർ സ്വദേശികളും അണിനിരന്നു. ആലുവയിൽ "ടാക്സി ഡ്രൈവർ ഗോപി തിരോധാനം അന്വേഷണ സമിതി’ എന്ന പേരിൽ വി.പി. ജോർജ് കണ്‍വീനറും എൻ. ബാലസുബ്രഹ്മണ്യൻ സെക്രട്ടറിയുമായി രൂപീകരിച്ച ആക്ഷൻ കൗണ്‍സിൽ പ്രക്ഷോഭത്തിനു നേതൃത്വം നൽകി.


രാഷ്ട്രീയഭേദമെന്യേ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ സമരത്തിന്‍റെ ഭാഗമായി റോഡ് ഉപരോധം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിനും മഹാരാഷ്ട്ര, കേരള സർക്കാരുകൾക്കും നൽകിയ നിവേദനങ്ങൾക്കു കണക്കില്ല. പക്ഷേ, അന്വേഷണം പ്രതീക്ഷിച്ചപോലെ മുന്നോട്ടു നീങ്ങിയില്ല. കേരള പോലീസാകട്ടെ അന്വേഷണം ഇടയ്ക്ക് അവസാനിപ്പിക്കുകയും ചെയ്തു. എങ്കിലും സമരക്കാർ പിൻമാറിയില്ല. സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോയി.

പൊട്ടക്കിണറ്റിൽ നാട്ടുകാർ കണ്ടെത്തിയ മൃതദേഹം

ദിവസങ്ങൾക്കുശേഷം ഒക്‌ടോബർ എട്ടിനു നാഗ്പൂരിൽനിന്നു 10 കിലോമീറ്റർ അകലെ ചിച്ചുഭവൻ ഗ്രാമത്തിലെ പാടശേഖരത്തിൽ പൊട്ടക്കിണറ്റിൽ നാട്ടുകാർ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം അടങ്ങിയ ചാക്ക് പ്രതികൾ കിണറ്റിൽ തള്ളിയെങ്കിലും അതു താഴോട്ടു വീഴാതെ കുറ്റിയിൽ തടഞ്ഞുനിൽക്കുകയായിരുന്നു. പുല്ലരിയാൻ ചെന്ന കർഷക സ്ത്രീകളാണു മൃതദേഹം കണ്ടത്.

പക്ഷേ, അന്നൊന്നും മരിച്ചതു ഗോപിയാണെന്ന വിവരം പുറത്തുവന്നിരുന്നില്ല. സോനെഗാവ് പോലീസ് പിറ്റേന്നു മോക്ഷേദാംഘട്ട് ശ്മശാനത്തിൽ അജ്ഞാത ജഡമായി മൃതദേഹം സംസ്കരിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ടു നാഗ്പൂരിൽ ഇടയ്ക്കിടെ പോയിരുന്ന ആക്ഷൻ കൗണ്‍സിൽ സെക്രട്ടറി എൻ. ബാലസുബ്രഹ്മണ്യന് അജ്ഞാത ജഡങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ഒരു ക്രൈം ഫോട്ടോഗ്രഫറുടെ പക്കൽനിന്നു ഗോപിയുടെ ചിത്രം കിട്ടുകയായിരുന്നു.

ഇതോടെ ഗോപി മരിച്ച വാർത്ത വീട്ടുകാരും നാട്ടുകാരും തിരിച്ചറിഞ്ഞു. തുടർന്നു കൊലപാതകികളെ പിടികൂടണമെന്ന ആവശ്യത്തിനു മൂർച്ചയേറി. ഇതേത്തുടർന്നു മൃതദേഹം വീണ്ടും പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. ഗോപിയ്ക്കു മർദനമേറ്റിട്ടുണ്ടെന്നും ശ്വാസംമുട്ടി മരിച്ചെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇക്കാര്യം ലോക്കൽ പോലീസ് അറിഞ്ഞിട്ടും മറച്ചുവച്ചതിനെത്തുടർന്നാണ് മുൻ ഡിവൈഎസ്പി ഉൾപ്പെടെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കേസിൽ പ്രതികളാകാൻ കാരണം. ഇതിനിടെ തെളിവുകൾ നശിപ്പിക്കാനും പ്രതികൾ രക്ഷപ്പെടാനും നീക്കം നടക്കുന്നുവെന്നും അന്വേഷണം സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ട് ഗോപിയുടെ അമ്മ തങ്കമ്മ മുംബൈ ഹൈക്കോടതിയിലേക്കു കത്തയച്ചു. ഇതു റിട്ട് ഹർജിയായി പരിഗണിച്ച കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേത്തുടർന്നു 1995 ജൂണ്‍ 27നു കേസന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണത്തിൽ ഗോപിയുടെ മരണം കൊലപാതകമെന്നു തെളിയുകയും പോലീസുകാർ ഉൾപ്പെടെയുള്ള പ്രതികൾ അറസ്റ്റിലാകുകയുമായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷൻ വഴി റബർ ഉൽപന്നങ്ങൾ നാഗ്പൂരിലേക്കു കള്ളക്കടത്തു നടത്തുന്നതു ടാക്സി ഡ്രൈവർമാർ തടഞ്ഞതുമായി ബന്ധപ്പെട്ട മുൻ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സിബിഐ കണ്ടെത്തി. ഗോപിയെ തന്ത്രപൂർവം നാഗ്പൂരിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ഗോപിയെ കസേരയിൽ ഇരുത്തി കയറുകൊണ്ടു ബന്ധിച്ചശേഷമാണു ക്രൂരമായി മർദിച്ചതെന്നും പറയുന്നു. ഇതിനു ദൃക്സാക്ഷിയായ മലയാളിയുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞത് പ്രോസിക്യൂഷൻ വിസ്താരം

കേസിൽ പ്രോസിക്യൂഷന്‍റെ വിസ്താരമാണു കഴിഞ്ഞ 14, 15 തീയതികളിൽ നടന്നത്. ഗോപിയെ കാണാതായതിനെത്തുടർന്നു നാഗ്പൂരിൽ ആദ്യം അന്വേഷിച്ചെത്തിയ സഹോദരൻ സി.എസ്. സതീശൻ, നാട്ടിലുള്ള ടാക്സി ഡ്രൈവർ ജോയി എന്നിവരെ ഉൾപ്പെടെ കോടതി വിസ്തരിച്ചു. പ്രതിഭാഗത്തിന്‍റെ ക്രോസ് വിസ്താരംകൂടി ഇതിനൊപ്പം നടന്നു. ഇനി പ്രതിഭാഗത്തിന്‍റെ ഭാഗത്തുനിന്നു പുതിയ തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയില്ലെങ്കിൽ എത്രയും വേഗം കേസിൽ വിധിയുണ്ടാകുമെന്നാണു ഗോപിയുടെ ബന്ധുക്കൾ പ്രതീക്ഷിക്കുന്നത്.

ആലുവ ജവാഹർ റോഡ് ചാറ്റുപാടത്തു വീട്ടിൽ ശ്രീനിവാസന്‍റെയും തങ്കമ്മയുടെയും ഒൻപതു മക്കളിൽ മൂന്നാമനായിരുന്നു ഗോപി. സുകുമാരിയാണു ഭാര്യ. മക്കൾ: സ്മിത, ശ്രീജിത്. ഗോപി കൊല്ലപ്പെടുന്പോൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന സ്മിത പിന്നീട് അഭിഭാഷകയും 2005 - 2010 കാലഘട്ടത്തിൽ ആലുവ നഗരസഭാ അധ്യക്ഷയുമായി.

റോബിൻ ജോർജ്