ഹോംലി ബിസിനസ്
ഹോംലി  ബിസിനസ്
സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയിൽ ഹോം സ്റ്റേകളുടെ സ്ഥാനം നിർണയിക്കുക അസാധ്യം. നൂറു കണക്കിനു വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഹോം സ്റ്റേകൾ വലിയൊരു വ്യവസായം ആണെന്നു മാത്രമല്ല നമ്മുടെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് അത്യന്താപേക്ഷിതമായും മാറിയിരിക്കുകയാണ്. വർഷങ്ങൾക്കുമുന്പ് വളരെ ചുരുക്കം ഹോം സ്റ്റേകളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ഒട്ടുമിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇവ കാണാം. ഈ ബിസിനസ് രംഗത്തക്കു വരുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്പോഴും സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നുണ്ടോ എന്നതിൽ സംശയം.
സ്വന്തം വീട്ടിൽ അതിഥികളെ താമസിപ്പിച്ച് അധിക വരുമാനം നേടാനാവുമെന്നതാണു ഹോം സ്റ്റേ ബിസിനസിന്‍റെ പ്രത്യേകത. മറ്റു ബിസിനസ് സംരംഭങ്ങളെ അപേക്ഷിച്ച് മുടക്കു മുതൽ ഇല്ലാത്തതും കൂടുതൽ വരുമാനം നേടാനാവുന്നതും സംരംഭകരെ കൂടുതലായി ആകർഷിക്കുന്നു. ഹോം സ്റ്റേകൾക്കു പുറമെ സർവീസ്ഡ് വില്ല രംഗത്തും സംരംഭകർ കൂടുതലായി വരുന്നുണ്ട്. ഹോം സ്റ്റേയിൽ പങ്കാളികളാകുന്നവർക്ക് അവരവരുടെ സംസ്കാരത്തിനനുസരിച്ചുള്ള അതിഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരമുണ്ടാകും. വീട്ടിലെ ഒരു മുറി സഞ്ചാരികൾക്കു നൽകാൻ തയാറുള്ളവർക്ക് ഹോം സ്റ്റേ വിഭാഗത്തിലും താമസമില്ലാത്ത വീടുകൾ നൽകി സർവീസ് വില്ല വിഭാഗത്തിലും വരുമാനം നേടാം. ഇത്തരത്തിൽ ദിവസവും ആയിരങ്ങൾ നേടുന്നവർ നമ്മുടെ നാട്ടിലുണ്ട്.

അംഗീകൃത ഹോം സ്റ്റേകൾ

സംസ്ഥാനത്ത് ലൈസൻസും ക്ലാസിഫിക്കേഷനുമുള്ള 836 ഹോം സ്റ്റേകൾ ഉണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇവയൊന്നുമില്ലാത്ത നാലായിരത്തോളം ഹോം സ്റ്റേകൾ വേറെയുമുണ്ട്. ആലപ്പുഴ ജില്ലയാണു ഹോം സ്റ്റേകളുടെ കാര്യത്തിൽ മുന്നിൽ. ഇവിടെ ഏകദേശം 190 ഹോം സ്റ്റേകൾ പ്രവർത്തിക്കുന്പോൾ പ്രദേശത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇവ നൽകുന്ന കുതിപ്പ് ചെുതല്ല. ഇടുക്കി ജില്ലയാണു ഹോം സ്റ്റേകളുടെ എണ്ണത്തിൽ രണ്ടാമതുള്ളത്. മൂന്നാറിലും അടിമാലിയിലും ഉൾപ്പെടെ 180 ഓളം ഹോം സ്റ്റേകളാണ് ഇടുക്കിയിലുള്ളത്. അംഗീകാരം ഇല്ലാത്തവയുടെ കണക്കുകൾകൂടി പരിശോധിച്ചാൽ രണ്ടായിരത്തിനുമേലെയാകും ഇടുക്കിയിലുള്ള ഹോം സ്റ്റേകളുടെ എണ്ണം. ആലപ്പുഴ ജില്ലയിലാണെങ്കിൽ ഇത്തരത്തിൽ മൂവായിരത്തിലേറെ ഹോംസ്റ്റേകളുണ്ട്.

ഹോം സ്റ്റേകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള എറണാകുളം ജില്ലയിൽ 135 അംഗീകൃത ഹോംസ്റ്റേകളാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നതാകട്ടെ ഫോർട്ട് കൊച്ചി മേഖലയിലും.

ഇവിടെ 68 ഓളം ഹോം സ്റ്റേകളുണ്ടെന്നാണു കണക്കുകൾ. ക്ലാസിഫിക്കേഷനും ലൈസൻസും ഉള്ളതായ ഹോംസ്റ്റേകളുടെ കണക്കാണിത്. ഇവ രണ്ടും ഇല്ലാത്തവയുടെ എണ്ണം ഇതിന്‍റെ പതിൻമടങ്ങാണ്. എറണാകുളം ജില്ലയിൽ ഫോർട്ട് കൊച്ചിക്കു പുറമെ ചെറായിയിലും നിരവധി അംഗീകൃത ഹോം സ്റ്റേകൾ പ്രവർത്തിക്കുന്നു.

അഞ്ചുമാസം സീസണ്‍

പരന്പരാഗത രീതിയിലാണു ഹോം സ്റ്റേകളുടെ പ്രവർത്തനങ്ങൾ. വിദേശികൾക്ക് ആവശ്യവും ഇതുതന്നെ. അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുവേണം ഹോം സ്റ്റേകൾ നടത്താനെന്ന് ഈ മേഖലകളിൽ പ്രാവീണ്യം നേടിയവർ പറയുന്നു. സെപ്റ്റംബർ മുതൽ ജനുവരിവരെയുള്ള കാലയളവിലാണു ഹോം സ്റ്റേകളിൽ കൂടുതലായും വിനോദ സഞ്ചാരികളെത്തുക. ഈ മാസങ്ങളിൽ തണുപ്പും മഴയും ഇടകലർന്നുവരുന്നതാണു വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ മാസം എറണാകുളം ജില്ലയിലെ ഹോംസ്റ്റേകളിലെത്തിയ വിദേശികളുടെ എണ്ണം കുറവാണെന്നു ഹോംസ്റ്റേ നടത്തിപ്പുകാർ പറയുന്നു. എന്നാൽ, ഒക്ടോബർ മാസം നിരവധിപേർ ബുക്കിംഗ് നടത്തിക്കഴിഞ്ഞു.

വിദേശിയരെ തങ്ങളുടെ ഹോം സ്റ്റേകളിലേക്ക് ആകർഷിക്കുകയെന്നതാണ് ഈ സംരംഭത്തിന്‍റെ ആദ്യ വിജയം. തനി നാടൻ വിഭവങ്ങളും നാട്ടിൻ പ്രദേശങ്ങളിലെ താമസവും കൊതിച്ചെത്തുന്ന വിദേശികൾ ഏജന്‍റുമാർ മുഖാന്തിരവും ട്രാവൽ ഏജൻസികൾ മുഖേനയുമാണു കൂടുതലായും എത്തുക. അമേരിക്ക, കാനഡ, ജപ്പാൻ, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുൾപ്പെടെ ഉള്ളവരാണു ഹോം സ്റ്റേ തേടിയെത്തുന്നവരിൽ ഭൂരിഭാഗവും. നിലവിൽ ചൈനയിൽനിന്നുവരെ സഞ്ചാരികൾ എത്തുന്നുണ്ട്. നാടൻ ഉൗണും ചാളക്കറിയും ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇവരിൽ ഏറെപ്പേരും. ഇതിനു പുറമെ കപ്പ, ചെമ്മീൻ എന്നീ വിഭവങ്ങൾക്കും ആവശ്യക്കാരേറെ. വിനോദ സഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന ആഡംബര ഹോട്ടലുകളേക്കാൾ ഹോംസ്റ്റേകളെ ഇഷ്ടപ്പെടുവാൻ കാരണവും നാടൻ വിഭവങ്ങൾ തന്നെ. ചില ഹോംസ്റ്റേ നടത്തിപ്പുകാർ ഇതിനോടൊപ്പം ചില പാക്കേജുകളും നൽകുന്നുണ്ട്. കായൽ സഞ്ചാരം, ഹൗസ് ബോട്ട് യാത്ര തുടങ്ങി വിദേശീയരെ ആകർഷിക്കുന്ന വിവിധ പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നു.


ഒരു വീട് ഉണ്ടെങ്കിൽ ഹോംസ്റ്റേ തുടങ്ങാം

ഏതൊരാൾക്കും എളുപ്പത്തിൽ തുടങ്ങാവുന്ന സംരംഭങ്ങളിലൊന്നാണ് ഹോംസ്റ്റേകൾ. സ്വന്തം വീടിന്‍റെ ഒരു ഭാഗം തന്നെ ഹോംസ്റ്റേയാക്കി മാറ്റാം. അഞ്ചു മുറികളുള്ള ഒരു വീടിന്‍റെ നാല് മുറികൾ ഹോംസ്റ്റേകളാക്കാം. ഹോംസ്റ്റേയാക്കി മാറ്റാത്ത വീടിന്‍റെ മറുഭാഗത്ത് വീടിന്‍റെ ഉടമസ്ഥർ താമസിച്ചിരിക്കണമെന്നാണ് ചട്ടം. ക്ലാസിഫിക്കേഷനും ലൈസൻസുമുള്ള ഹോംസ്റ്റേകളിൽ നിയമം കർശനമാണ്. നിയമങ്ങളിൽ ഒന്നാണ് വീട്ടുടമസ്ഥർ ഹോംസ്റ്റേകളാക്കിയ വീടിന്‍റെ ഒരു ഭാഗത്തു താമസിക്കണമെന്നത്. എന്നാൽ, അംഗീകാരമില്ലാത്ത ഹോംസ്റ്റേകളുടെ കാര്യത്തിൽ ഇത്തരത്തിലുള്ള ഒരു ഉറപ്പും പറയാനാകില്ല. ഇവയുടെ പ്രവർത്തനം ഒരു പരിധിവരെ നല്ല രീതിയിൽ തന്നെയാകുമെങ്കിലും പൂർണമായി വിശ്വസിക്കാൻ സാധിക്കില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ലൈസൻസും ക്ലാസിഫിക്കേഷനും ഇല്ലാത്ത ഹോംസ്റ്റേകൾ തട്ടിപ്പാണെന്നല്ല ഇതിനർഥം. ടൂറിസം വകുപ്പിന്‍റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിബന്ധനകളും ചട്ടങ്ങളും അതിഭയങ്കരമായതിനാലാണു പലരും ഹോംസ്റ്റേകൾക്കു ലൈസൻസും ക്ലാസിഫിക്കേഷനും എടുക്കാത്തത്. തദ്ദേശസ്വയംഭരണ വകുപ്പാണ് ലൈസൻസ് നൽകുന്നതെങ്കിൽ ക്ലാസിഫിക്കേഷൻ നൽകുന്നത് ടൂറിസം വകുപ്പാണ്. നൂറുകണക്കിനു നൂലാമാലകൾ കടന്നുവേണം ഇതെല്ലാം സംഘടിപ്പിക്കാനെന്ന് ഹോംസ്റ്റേ നടത്തിപ്പുകാർ പറയുന്നു.

ഏകദേശം 90 ഓളം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ അംഗീകൃത ഹോംസ്റ്റേകൾ പ്രവർത്തിക്കാൻ സാധിക്കൂ. ഇതിന് ആയിരങ്ങൾ ചെലവാകുകയു ചെയ്യും. ഇതാണു പലരെയും ലൈസൻസ്, ക്ലാസിഫിക്കേഷൻ എടുക്കുന്നതിൽനിന്നും പിന്തിരിപ്പിക്കുന്നത്. ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നിങ്ങനെ മൂന്ന് ക്ലാസിഫിക്കേഷനാണ് നിലവിലുള്ളത്. ടൂറിസം വകുപ്പ് നിഷ്കർഷിക്കുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളവയ്ക്കാണ് ഡയമണ്ട് ക്ലാസിഫിക്കേഷൻ സ്ഥാനം നൽകുന്നത്. തൊട്ടു താഴെ സൗകര്യമുള്ള ഹോംസ്റ്റേകൾക്കു ഗോൾഡും അതിനുതാഴെ സിൽവറും നൽകുന്നു. എന്നാൽ, വാടക ഈടാക്കുന്നതിൽ ഈ ക്ലാസിഫിക്കേഷനൊന്നും കണക്കാക്കുന്നില്ല. അതാതു ഹോംസ്റ്റേ നടത്തിപ്പുകാരാണു തങ്ങൾ ഈടാക്കുന്ന വാടക നിശ്ചയിക്കുന്നത്. എസി സൗകര്യമുള്ള മുറികളാണെങ്കിൽ മൂവായിരം മുതൽ മുകളിലേക്കാണു വാടക. സാധാരണ മുറികൾക്കും നിശ്ചിത വാടക പറയാൻ സാധിക്കില്ല. നിയമാനുസൃതം പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്കാണ് ഈ വാടക.

താമസത്തോടൊപ്പം രാവിലെ ചായ മാത്രമേ ഈ തുകയ്ക്കു ലഭിക്കൂ. ഹോംസ്റ്റേകളിൽ താമസിക്കാനെത്തുന്ന വിദേശീയരുടെ ഇഷ്ടങ്ങൾ പലതാണ്. ഇവരിൽ പലരും ഹോംസ്റ്റേകളിൽ താമസിച്ച് കറങ്ങാൻ ഇറങ്ങും. പ്രകൃതിഭംഗിയും മറ്റും ആസ്വദിക്കുന്നതിനിടെ തനി നാടൻ ഭക്ഷണശാലകളെയാകും ഇവർ കൂടുതലായും ആശ്രയിക്കുക.

റോബിൻ ജോർജ്