ശ്രീകാന്തിന്‍റെ കരവിരുതിൽ ബൊമ്മക്കൊലുവിന് ഏഴഴക്!
ശ്രീകാന്തിന്‍റെ കരവിരുതിൽ ബൊമ്മക്കൊലുവിന് ഏഴഴക്!
നവരാത്രി സുദിനങ്ങളടുത്താൽ പിന്നെ ശ്രീകാന്തിന് തിരക്കോടു തിരക്കാണ്. പച്ചക്കളിമണ്ണിൽനിന്ന് ഐശ്വര്യശോഭ തൂകുന്ന ബൊമ്മക്കൊലുച്ചമയങ്ങൾ വിരിയിച്ചെടുക്കുന്നതിന്‍റെ തിരക്ക്. നയനാനന്ദം പകരുന്ന ബൊമ്മക്കൊലുച്ചമയങ്ങൾ തന്‍റെ കരവിരുതാലൊരുക്കിയാണ് തിരുവനന്തപുരം പേട്ട സ്വദേശിയായ ഈ യുവാവ് വിസമയം തീർക്കുന്നത്.

പത്താം വയസിലാണ് ശ്രീകാന്ത് ബൊമ്മക്കൊലു നിർമാണം തുടങ്ങിയത്. ചെറിയ രൂപങ്ങളിലെ കടുംചായങ്ങളുടെ വർണവിസ്മയം കണ്ട് ഒരു കൗതുകത്തിന് തുടങ്ങിയതായിരുന്നു ഈ ശീലം. പിന്നീട്, തന്‍റെ മുത്തശ്ശി പി. ഗോമതിയമ്മാളിന്‍റെ അകമഴിഞ്ഞ പിന്തുണ കിട്ടിയതോടെ ശ്രീകാന്ത് ബൊമ്മക്കൊലു നിർമാണത്തിന്‍റ ആഴങ്ങളിലേക്ക് കടക്കുകയായിരുന്നു. മുത്തശ്ശിയുടെ പിന്തുണയില്ലായിരുന്നെങ്കിൽ തനിക്ക് ഈവിധം മികവ് നേടാൻ കഴിയില്ലായിരുന്നുവെന്ന് ശ്രീകാന്ത് തന്നെ പറയുന്നു.



മുത്തശ്ശി കൈമാറിയതും താൻ നിർമിച്ചതുമായി മൂവായിരത്തോളം ബൊമ്മക്കൊലുക്കളാണ് ഇപ്പോൾ ശ്രീകാന്തിന്‍റെ പക്കലുള്ളത്. ദശാവതാരം, പാർവതീപരിണയം, അമ്മൻ ഭഗവതി, അഷ്ട ലക്ഷമി, തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽപെടുന്നു. ഇത്രയധികം രൂപങ്ങളുള്ളതിനാൽ വീടിന്‍റെ രണ്ടു മുറികളിലായാണ് ശ്രീകാന്ത് ബൊമ്മക്കൊലുശേഖരം ഒരുക്കിയിരിക്കുന്നത്. കളിമണ്ണ്, സോഫ്റ്റ് ക്ലേ, പ്ലാസ്റ്റർ ഓഫ് പാരിസ്, ടെറകോട്ട, സെറാമിക് എന്നുവേണ്ട, കൈയിൽ കിട്ടുന്ന എന്തു പദാർഥങ്ങളിൽനിന്നും ശ്രീകാന്ത് ബൊമ്മക്കൊലു അണിയിച്ചൊരുക്കും. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള വിവിധ മാധ്യമങ്ങൾ നടത്തിവരുന്ന കൊലു മത്സരങ്ങളിൽ തുടർച്ചയായി ശ്രീകാന്ത് തന്നെയാണ് വിജയിയാകുന്നതും. ഇത്രയധികം ഭംഗിയുള്ള ബൊമ്മക്കൊലുക്കൾ വേറെങ്ങുമില്ലത്രേ...!



ശ്രീകാന്തിന്‍റെ കരവിരുതിന്‍റെ പെരുമയറിഞ്ഞ് ദൂരസ്ഥലങ്ങളിൽനിന്നുപോലും പേട്ടയിലെ ’ശക്തികൃപ’വീട്ടിൽ കാഴ്ചക്കാരെത്തുന്നുണ്ട്. എന്നാൽ ബൊമ്മക്കൊലു ശേഖരങ്ങൾമാത്രം പ്രതീക്ഷിച്ച് വീട്ടിലെത്തുന്നവർക്ക് ഈ യുവപ്രതിഭയുടെ കരവിരുതിന്‍റെ മറ്റുചില ഉദാത്തമാതൃകകളും കാണാനാകും. പാഴ്വസ്തുക്കളിൽനിന്നു നിർമിച്ചെടുത്ത കൗതുക രൂപങ്ങൾ, ചെറുകളിപ്പാട്ടങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, ശ്രീകാന്ത് വരച്ചെടുത്ത മനോഹരങ്ങളായ പെയിന്‍റിംഗുകൾ തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു.


കളിമണ്ണിൽനിന്നു ജീവൻ തുടിക്കുന്ന ഈശ്വര രൂപങ്ങൾ നിർമിച്ചെടുക്കുന്ന ശ്രീകാന്ത് ജീവിതവൃത്തി തേടുന്നതും ഈശ്വര സാധനയിലൂടെതന്നെയാണ്. തന്‍റെ കുടുംബക്ഷേത്രമായ മേലാങ്കോട് ഇശക്കിയമ്മൻ കോവിലിലെ ശാന്തിയാണ് ഇദ്ദേഹം. ചെറുപ്പമുതലേ കരകൗശല നിർമാണങ്ങളിൽ അഭിരുചി പ്രകടിപ്പിച്ചിരുന്ന ശ്രീകാന്തിന് ഇനിയങ്ങോട്ടുള്ള ജീവിതത്തിലും ഈ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കനാണ് പദ്ധതി. എല്ലാ പിന്തുണയുമായി കുടുംബവും അടുത്ത സൃഹൃത്തുകളും ഈ പ്രതിഭയ്ക്കൊപ്പമുണ്ട്.



ബൊമ്മക്കൊലു ആചാരത്തിനു പിന്നിൽ..

നവരാത്രിയോടനുബന്ധിച്ച് നടത്തിവരുന്ന ബൊമ്മക്കൊലു ആചരത്തിനു പിന്നിൽ മാർക്കണ്ഡേയ പുരാണത്തിലെ ഒരു കഥയാണുള്ളത്. യുദ്ധത്തിൽ പരാജയത്തിന്‍റെ വക്കോളമെത്തിയ രാജാവ് ദേവിയുടെ അരുളപ്പാട് പ്രകാരം അറ്റുമണലിൽനിന്നു ദേവീരൂപം നിർമിച്ച് ഒന്പത് ദിവസവും ആരാധിച്ചതോടെ യുദ്ധവിജയം നേടുകയായിരുന്നുവത്രേ..! ദേവിപ്രീതി നേടി ജീവിതവിജയം നേടുന്നതിനും ഐശ്വര്യഭാഗ്യങ്ങൾക്കുമായി ഇന്നും വിശ്വാസികൾ നവരാത്രിയുടെ ഒൻപത് ദിവസങ്ങളിലും ഈശ്വരരൂപങ്ങളായ ബൊമ്മക്കൊലു വീട്ടിൽ പൂജിക്കുന്നു.

തമിഴ്നാട്ടിലാണ് ഈ ആചാരം കൂടുതലായി കണ്ടുവരുന്നതെങ്കിലും കേരളത്തിൽ, തിരുവനന്തപുരത്തും പാലക്കാട്ടും ഈ ആചാരംതുടരുന്ന നിരവധിയാളുകളുണ്ട്.

അലക്സ് ചാക്കോ