രോഗം പിടിച്ചെടുത്ത സിനിമകൾ
രോഗം പിടിച്ചെടുത്ത സിനിമകൾ
അസൂയാലുവാകാം പക്ഷേ, ഇത്രത്തോളം പാടില്ലായിരുന്നുവെന്നു മാത്രം. അതിനും മാത്രം എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്. 150 ലേറെ സിനിമകൾ പ്രേക്ഷകർക്കായി സമ്മാനിച്ചതോ. ഇവിടെ അസൂയക്കാരനായത് രോഗം ആയതുകൊണ്ട് മറ്റാർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒന്നു പിടിവിട്ടു കൊടുത്തിരുന്നുവെങ്കിൽ 2009-ന് ശേഷം എത്രയെത്ര സിനിമകൾ ഐ.വി. ശശിയുടേതായി പുറത്തിറങ്ങിയേനെ. ഒന്നുമില്ലെങ്കിലും 35 വർഷത്തോളം സിനിമയുടെ മായാവലയത്തിൽ നിറസാന്നിധ്യമായി നിന്നൊരാളല്ലേ. പല സിനിമകളും മനസിൽ ഉദിക്കുന്പോൾ നീ അല്ലേ അതെല്ലാം അദ്ദേഹത്തോട് മനസിൽ ഒതുക്കാൻ പറഞ്ഞത്.



അങ്ങനെ ഒരു കാര്യം നീ പറയുന്പോഴും ചെറുചിരിയോടെ നിന്നെ അനുസരിക്കുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു. ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും അല്ലേ, മനസിൽ കൂടുകൂട്ടിയ സിനിമ മോഹങ്ങളുമായി അദ്ദേഹം ഈ ഭൂമിയിൽ നിന്നും വിടവാങ്ങിയപ്പോൾ. ഇനിയിപ്പോൾ പറയാലോ ഞാൻ വിജയിച്ചുവെന്ന് അല്ലേ. പറയാൻ പറ്റില്ല നീ പോലും അറിയാതെ നിന്നെക്കുറിച്ചൊരു സിനിമ അദ്ദേഹത്തിന്‍റെ മനസിൽ അന്ന് രൂപപ്പെട്ടിട്ടുണ്ടാവാം.

ആദ്യം നീ സ്ട്രോക്കിന്‍റെ രൂപത്തിലാണല്ലോ അദ്ദേഹത്തെ പിടികൂടിയത്. അതിൽ നിന്നെല്ലാം പിടിവിട്ട് കടന്നപ്പോൾ നീ കാൻസറിന്‍റെ രൂപത്തിൽ വീണ്ടും ആക്രമിച്ചു. അതുപക്ഷേ ഇത്തിരി കടന്ന കൈയായിപ്പോയി. ആ പിടികൂടൽ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. എത്രയോ വർഷം നീ ചുറ്റിനും കൂടി. അപ്പോഴെല്ലാം എത്രയോ സിനിമാ മോഹങ്ങൾ ഉള്ളിലൊതുക്കി അദ്ദേഹം നിന്‍റെ വരുതിക്ക് നിന്നില്ലേ.



ഡോക്ടർമാർ പോലും ആയുസ് നിശ്ചയിച്ച് നൽകിയിട്ടും അത്തരം പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തി അദ്ദേഹം മരണത്തെ നോക്കി ചിരിച്ച് തിരികെയെത്തി. അപ്പോഴെല്ലാം സിനിമ മാത്രമേ മനസിലുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്‍റെ ഇഷ്ട തിരക്കഥാകൃത്തുക്കളിൽ ഒരാളായ ടി.ദാമോദരനുമൊത്ത് വീണ്ടുമൊരു പൊളിറ്റിക്കൽ ത്രില്ലർ ചെയ്യാൻ അദ്ദേഹം റെഡിയായി. അപ്പോഴേക്കും മരണം ദാമോദരൻ മാഷിനെ തട്ടിയെടുത്തു. എന്നിട്ടും വിട്ടുകൊടുക്കാൻ അദ്ദേഹം തയാറായില്ല. ദാമോദരൻ എഴുതിയ തിരക്കഥ മകൾ ദീദി ദാമോദരന്‍റെ സഹായത്തോടെ പൂർത്തിയാക്കി. അപ്പോഴേക്കും നീ അന്പരന്നു. എന്തൊരു മനോധൈര്യമാണ് ഇതെന്ന് ഓർത്ത്.


ശരിക്കും നിന്നെ ഒന്നു വിരട്ടുക മാത്രമാണ് അദ്ദേഹം സൗമ്യമായി ചെയ്തത്. നീ ശരിക്ക് പേടിക്കുകയും ചെയ്തു. എത്രയോ സിനിമകൾ അതിനിടയിൽ അദ്ദേഹത്തിന്‍റെ മനസിൽ ജനിച്ചിട്ടുണ്ടാവാം. അതെല്ലാം നിനക്ക് വേണ്ടി അദ്ദേഹം ഉപേക്ഷിച്ചില്ലേ. ഒന്നും രണ്ടും മൂന്നും ആവില്ല. വിരലിൽ എണ്ണാവുന്നതിലേറെ സിനിമകൾ രോഗക്കിടക്കയിൽ കിടന്ന് അദ്ദേഹം മനസിൽ സംവിധാനം ചെയ്തിട്ടുണ്ടാവാം. അതൊക്കെ നിനക്ക് മാത്രമല്ലേ അറിയൂ അസൂയക്കാരാ. ഒടുവിൽ എല്ലാം മറികടന്ന് സിനിമ ചെയ്യാൻ അദ്ദേഹം ഉഷാറായി വന്നപ്പോൾ മരണമേ നീ വന്ന് അദ്ദേഹത്തെ തട്ടിയെടുത്തു.



നോക്കിക്കോ അദ്ദേഹം സ്വർഗവാതിൽ തുറന്നങ്ങ് എത്തിയിട്ടുണ്ട്. മനസിലെ നൂറുനൂറ് സിനിമാ മോഹങ്ങളുടെ ഭാണ്ഡക്കെട്ടുമായി. അവസരം തേടി നടക്കുന്ന സ്വർഗവാസികൾക്കിടയിൽ ഇനി ഐ.വി. ശശിക്ക് വിശ്രമം ഉണ്ടാകില്ല. രോഗങ്ങൾ തട്ടിയെടുത്ത സിനിമകളോരോന്നായി പതിയെ പതിയെ സ്വർഗലോകത്തെ തിയറ്ററുകളിൽ റിലീസ് ചെയ്ത് തുടങ്ങും. സിനിമാ മോഹികൾ എന്നും അങ്ങനെയാണ്. ഒരിക്കലും അവർക്ക് അടങ്ങിയിരിക്കാൻ പറ്റില്ല.

വി.ശ്രീകാന്ത്