അണിഞ്ഞൊരുങ്ങി കല്പാത്തി
അണിഞ്ഞൊരുങ്ങി കല്പാത്തി
കാശിയിൽ പാതി കല്പാത്തിയിൽ ഇനി ഉത്സവനാളുകൾ. വിശ്വവിഖ്യാതമായ രഥോത്സവത്തിന് ഇന്നലെ കൊടിയേറി. അഗ്രഹാരവീഥികളെ ധന്യമാക്കി 14നു തുടങ്ങുന്ന രഥപ്രയാണം മൂന്നുനാൾ നീണ്ടുനില്ക്കും. 16ന് വൈകുന്നേരം ദേവരഥങ്ങൾ കുണ്ടന്പലത്തിനു മുന്നിൽ സംഗമിക്കുന്നതോടെ ഉത്സവത്തിനു പരിസമാപ്തിയാകും. പാലക്കാടിന്‍റെ പൈതൃക ഉത്സവം എന്നതിനപ്പുറം സാംസ്കാരിക കേരളത്തിന്‍റെ പ്രൗഢിയും വിളിച്ചോതുന്നതാണ് കല്പാത്തി രഥോത്സവം. കൊടിയേറ്റം മുതൽ ദേവരഥസംഗമം വരെ കല്പാത്തിയിലേക്കു ഒഴുകിയെത്തുന്ന ജനസഹസ്രങ്ങൾ കാശിയുടെ പുണ്യം നുകർന്നാണ് മടങ്ങുകയെന്നാണ് വിശ്വാസം. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള മലയാളികൾക്കു പുറമെ വിദേശികളും ഉത്സവത്തിനു കൊഴുപ്പുകൂട്ടാനെത്താറുണ്ട്.

ദേവരഥങ്ങളുടെ പ്രയാണങ്ങളിൽ മാത്രമൊതുങ്ങുന്നതല്ല രഥോത്സവം. വിഖ്യാതമായ സംഗീതോത്സവത്തിന്‍റെ നാടുകൂടിയാണ് കല്പാത്തി. രഥോത്സവ നളുകളെ സംഗീതത്തിന്‍റെ അനന്ത സൗകുമാര്യങ്ങളിലേക്കെത്തിക്കുന്നതിൽ സംഗീതോത്സവത്തിന്‍റെ പങ്കു വലുതാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞർ സംഗീതോത്സവത്തിന്‍റെ ഭാഗമാകാറുണ്ട്. രഥോത്സവത്തിനു കൊടിയേറുന്നതോടെ സംഗീതോത്സവത്തിനും തിരിതെളിയും. പാലക്കാടിന്‍റെ സംഗീത പാരന്പര്യത്തിലേക്കുള്ള മടക്കയാത്രയായാണ് സംഗീതോത്സവം വിലയിരുത്തപ്പെടുന്നത്. പാലക്കാട് പരമേശ്വര ഭാഗവതർ, അനന്തരാമ ഭാഗവതർ, ചെന്പൈ വൈദ്യനാഥ ഭാഗവതർ, എം.ഡി. രാമനാഥൻ, മുണ്ടായ രാമഭാഗവതർ, പാലക്കാട് കെ.വി. നാരായണസ്വാമി, സി.എസ്. കൃഷ്ണയ്യർ തുടങ്ങി നിരവധി സംഗീതജ്ഞരുടെ സംഗീത സപര്യയുടെ ഓർമപ്പെടുത്തൽ കൂടിയാണ് സംഗീതോത്സവം.

ചാത്തപുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജമാക്കിയ ലാൽഗുഡി ജി. ജയരാമൻ നഗറിൽ ഇന്നലെ വൈകിട്ട് സംഗീതോത്സവത്തിനു തുടക്കമായി. ആദ്യ കച്ചേരി കർണാടക സംഗീതത്തിന്‍റെ ആദിഗുരുവായ പുരന്ദരദാസന്‍റെ സ്മരണയ്ക്കു മുന്നിലാണ് സമർപ്പിക്കുക. ഇന്ന് മുത്തുസ്വാമി ദീക്ഷിതർ ദിനവും നാളെ ശ്യാമശാസ്ത്രി ദിനവും 11ന് അന്നമാചാര്യ ദിനവും ആചരിക്കപ്പെടും. 12ന് ത്യാഗരാജ ദിനമായും സമാപന ദിവസമായ 13ന് സ്വാതിതിരുനാൾ ദിനമായും ആചരിക്കപ്പെടും.


ഇന്നലെ രാവിലെ ഒന്പതരയ്ക്കും പത്തരയ്ക്കും ഇടയ്ക്കുള്ള ശുഭമുഹുർത്തത്തിലാണ് കല്പാത്തി രഥോത്സവത്തിനു കൊടിയേറിയത്. വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലും പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മി പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറ്റം നടന്നു.

കൊടിയേറിയാൽ ദിവസവും രാത്രി അഗ്രഹാരവീഥികളിൽ ഗ്രാമദേവതകൾ എഴുന്നള്ളും. ഉത്സവത്തിനു കൊഴുപ്പുകൂട്ടുന്ന തേരുക്കടകൾ ഒരുങ്ങിക്കഴിഞ്ഞു. വിപണിയുടെ അനന്തസാധ്യതയൊരുക്കുന്ന തേരുക്കടകൾ ഉത്സവാനന്തരം മാസങ്ങളോളമുണ്ടാകും.

കാലങ്ങളുടെ പഴക്കമുള്ള കല്പാത്തി രഥോത്സവത്തിന് ഇത്തവണ ഒരു പ്രത്യേകതയുമുണ്ട്. പ്ലാസ്റ്റിക് വിമുക്ത, ഹരിത ഉത്സവത്തിനാണ് അഗ്രഹാരവീഥികൾ ഒരുങ്ങുന്നത്. പാലക്കാട് മുനിസിപ്പാലിറ്റി മാസങ്ങൾക്കു മുന്പേ ഇത്തരം പ്രവൃത്തികളുമായി മുന്നോട്ടുവന്നതും ജില്ലാ ഭരണകൂടം പ്രത്യേകം ശ്രദ്ധചെലുത്തിയതും ശുചിത്വ, പ്ലാസ്റ്റിക് വിമുക്ത ഉത്സവത്തിനു തുണയായി. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം വില്ക്കുന്നതിനും കൊണ്ടുവരുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

നിളയുടെ കൈവഴിയായ കല്പാത്തിപ്പുഴയുടെ ഓരത്ത് പൈതൃകസമൃദ്ധി പ്രദാനം ചെയ്തെത്തുന്ന രഥോത്സവത്തെ നെഞ്ചിലേറ്റാൻ ഒരുങ്ങിത്തന്നെയാണ് അഗ്രഹാരങ്ങളിലെ ബ്രാഹ്മണ സമൂഹവും ഇവിടേക്ക് ഒഴുകിയെത്തുന്ന ഭക്തജനങ്ങളും.

എം.വി. വസന്ത്

ഫയൽ ചിത്രങ്ങൾ: അനിൽ കെ. പുത്തൂർ