കാറ്റും കാടിന്റെ കുളിരും പകര്‍ന്ന ഗാനങ്ങള്‍
കാറ്റും കാടിന്റെ കുളിരും പകര്‍ന്ന ഗാനങ്ങള്‍
രാസലീലയ്ക്ക് വൈകിയതെന്തുനീ രാജീവലോചനേ രാധികേ... കാലം 1972. റേഡിയോ അപൂർവ വസ്തുവായിരുന്ന കാലത്ത് അടുത്ത വീട്ടിലെ വലിയ പെട്ടിപോലുള്ള മർഫി റേഡിയോയിൽ നിന്ന് ഒഴുകിയെത്തിയ ഗാനം ചലച്ചിത്രത്തേയും ഗാനങ്ങളേയുംപറ്റി ഒന്നുമറിയാതിരുന്ന കാലത്തുതന്നെ മനസിനെ വശീകരിച്ചിരുന്നു. ആഭിജാത്യം എന്ന ആ ചിത്രത്തിലെ ചെന്പകപ്പൂങ്കാവനത്തിലെ..., വൃശ്ചികരാത്രിതൻ...,മഴമുകിലൊളിവർണൻ..., തള്ള് തള്ള്... എന്നീ എല്ലാ ഗാനങ്ങളും തലമുറഭേദമില്ലാതെ ആസ്വദിക്കപ്പെടുന്പോൾ അഞ്ചുകണ്ടി തലക്കൽ ഉമ്മർ എന്ന എ.ടി. ഉമ്മർ ഓർമയായിട്ട് 16 വർഷം പിന്നിട്ടെങ്കിലും ആസ്വാദകരുടെ മനസിലിപ്പോഴും കാറ്റും കുളിരും പകർന്ന് നിലനിൽക്കുകതന്നെയാണ്. 1933 ൽ മൊയ്തീൻകുഞ്ഞി - സൈനബ ദന്പതികളുടെ മകനായി ജനിച്ച ഉമ്മറിന് ചെറുപ്പത്തിലെ കന്പം ഫുട്ബോളിനോടായിരുന്നു. മൂത്ത സഹോദരൻ ഹംസയിലൂടെയാണ് സംഗീതലോകത്ത് എത്തിച്ചേർന്നത്. വേണുഗോപാൽ ഭാഗവതരുടെ കീഴിൽ നാല് വർഷത്തെ ശാസ്ത്രീയ സംഗീത പഠനത്തിന് ശേഷം വളപട്ടണം മുഹമ്മദ്, ശരത്ചന്ദ്രമറാഠേ, കാസർഗോഡ് കുമാർ എന്നിവരിൽ നിന്നും ഹിന്ദുസ്ഥാനിയും അഭ്യസിച്ച ശേഷമാണ് ഫ്രണ്ട്സ് മ്യൂസിക് സെന്‍റർ എന്ന പേരിൽ സ്വന്തമായി ട്രൂപ്പിന് രൂപം നൽകിയത്. കണ്ണൂർ സ്വദേശിയും മദ്രാസ് കോർപറേഷനിൽ മെഡിക്കൽ ഓഫീസറുമായിരുന്ന ഡോ.എം.കെ. പവിത്രനാണ് ഉമ്മറിനെ ചലച്ചിത്ര സംഗീത ലോകത്തേക്ക് ക്ഷണിച്ചത്. ഡോ. പവിത്രൻ ഗാനരചന നിർവഹിച്ച എം.എസ്. മണി സംവിധാനം ചെയ്ത തളിരുകൾ എന്ന സിനിമയിലെ ആറ് ഗാനങ്ങൾക്കാണ് ഉമ്മർ ആദ്യമായി ഈണം പകർന്നത്. 1995 ൽ ഉമാബാലൻ സംവിധാനം ചെയ്ത ഗാണ്ഡീവമാണ് അവസാന ചിത്രം. ആകെ 176 സിനിമകളും 652 ഗാനങ്ങളുമാണ് മലയാളസിനിമയ്ക്ക് ഉമ്മറിന്‍റെ സംഭാവന. ശാരീരിക അവശതകൾക്കിടയിലും 1999 ൽ പ്രിയേ പ്രണയിനി എന്ന യേശുദാസിന്‍റെ എട്ട് ഗാനങ്ങളടങ്ങിയ സംഗീത ആൽബത്തിനും അദ്ദേഹം ഈണം നൽകി.

1969 മുതലാണ് എ.ടി. ഉമ്മറിന്‍റെ ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് ലഭിച്ചുതുടങ്ങിയത്. ആൽമരം എന്ന ചിത്രത്തിന് വേണ്ടി യേശുദാസും എസ്. ജാനകിയും പാടിയ പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ... എന്ന ഗാനം ഹിറ്റാവുകയും 1971 ൽ ആഭിജാത്യം കൂടി പുറത്തിറങ്ങുകയും ചെയ്തതോടെ മലയാള സിനിമാഗാനരംഗത്ത് ഉമ്മറിന് ഒരു സിംഹാസനം ഒരുങ്ങുകയും ചെയ്തു. ഇനം തിരിക്കാതെ എല്ലാത്തരം ഗാനങ്ങൾക്കും ഈണം പകർന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. പ്രണയത്തെ ആഴത്തിൽ ഉൾക്കൊണ്ട് തയാറാക്കിയ പ്രിയമുള്ളവളേ...(തെക്കൻകാറ്റ്1973), ഈ വഴിയും ഈമരത്തണലും... (ആരണ്യകാണ്ഡം1975), സ്വയംവരത്തിന് പന്തലൊരുക്കി... (ഉൽസവം1975), ഒരുനിമിഷം തരൂ നിന്നിലലിയാൻ... (സിന്ദൂരം1976), ഒരു നോക്കു ദേവീ കണ്ടോട്ടെ... (മധുരം തിരുമധുരം1976), വാകപ്പൂമരം... (അനുഭവം1976), ഹേമന്തം തൊഴുതുണരും... (ആലിംഗനം1976), ദേവീ നിൻ ചിരിയിൽ... (രാജപരന്പര1977), വർണവും നീയേ വസന്തവും നീയേ... (അപരാജിത1977), കാളിദാസകാവ്യമോ... (പുത്തരിയങ്കം1978), സുഖവാസമന്ദിരം ഞാൻപണിതു... (സൂത്രക്കാരി1978), മാനത്തുനിന്നും വഴിതെറ്റി... (അഗ്നിവ്യൂഹം1979), നീയും നിന്‍റെ കിളിക്കൊഞ്ചലും... (കടൽക്കാറ്റ്1980), കാറ്റും ഈ കാടിന്‍റെ കുളിരും... (തടവറ1981), എന്‍റെ ജൻമം നീയെടുത്തു... (ഇതാ ഒരു ധിക്കാരി 1981), കാറ്റു താരാട്ടും... (അഹിംസ 1981), സ്യമന്തകം കിലുങ്ങുന്ന ലാവണ്യം... (ദ്രോഹി 1982), തേൻമലർ തേരിലേറിവാ... (ഭീമൻ1983), ഇനിയും ഇതൾ ചൂടിയുണരും... (പൗരുഷം1984), ആഗ്രഹം ഒരേയൊരാഗ്രഹം... (ആഗ്രഹം1985) എന്നീ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്തവരുണ്ടാവുമോ?


ശോകഗാനങ്ങളൊരുക്കുന്പോൾ രംഗങ്ങളുടെ തീവ്രത പൂർണമായും പ്രേക്ഷകരെ അനുഭവിപ്പിക്കാൻ എ.ടി. ഉമ്മറിന് കഴിഞ്ഞിരുന്നു. അനുവദിക്കൂദേവീ അനുവദിക്കൂ... (തീർത്ഥയാത്ര1972), പൊട്ടിക്കരഞ്ഞുകൊണ്ടോമനേ... (അഭിമാനം1975), മരുഭൂമിയിൽ വന്ന മാധവമേ, ഇരുട്ടിൽ കൊളുത്തിവെച്ച... (അമൃതവാഹിനി), കരഞ്ഞുകൊണ്ടേ ജനിക്കുന്നൂ നാം... (ആദ്യപാഠം1972), എവിടെയാ മോഹത്തിൻ... (അനുഭൂതികളുടെ നിമിഷം1978), സിംഹാസനങ്ങൾ വിടപറഞ്ഞു... (രാജവീഥി1979), നിന്നെ പുണരാൻ നീട്ടിയ കൈകളിൽ... (സരസ്വതീയാമം1980), ഇന്നലെകൾ ഇതുവഴിയെ... (വാർത്ത1985) എന്നിവ എടിയുടെ ഹിറ്റ് ശോകഗാനങ്ങളാണ്. ഭക്തിഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിലും പ്രത്യേക മികവ് എ.ടി.ഉമ്മർ പ്രകടിപ്പിച്ചിരുന്നു. മഴമുകിലൊളിവർണൻ... (ആഭിജാത്യം), വൃന്ദാവനം സ്വർഗമാക്കിയ ശ്രീകൃഷ്ണാ... (അമൃതവാഹിനി), അംബികേ ജഗദംബികേ... (തീർത്ഥയാത്ര), നളിന നയനാ നാരായണാ... (അവൾ നിരപരാധി1979), ഒരുമയിൽ പീലിയായ് ഞാൻ... (അണിയാത്ത വളകൾ1980) എന്നീ ഗാനങ്ങൾ ശ്രോതാക്കളിലുണ്ടാക്കിയ പ്രിയമാണ് ശ്രീഅയ്യപ്പനും വാവരും, അമ്മേ നാരായണാ എന്നീ സിനിമകളിലെ ഗാനങ്ങൾക്ക് ഈണം പകരാൻ ഉമ്മറിന് ധൈര്യം നൽകിയത്. അഗ്നി (1978), മണിയറ(1983), മൈലാഞ്ചി(1982), മണിത്താലി(1984), കാലംമാറി കഥമാറി(1987) എന്നീ മുസ് ലിം പശ്ചാത്തലത്തിലുള്ള സിനിമകളിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായി തന്നെ അവശേഷിക്കുന്നു. ഐ.വി. ശശിയോടൊപ്പം പ്രവർത്തിച്ച എല്ലാ സിനിമകളിലേയും ഗാനങ്ങൾ ചരിത്രസ്മാരകങ്ങളായി മാറിയെന്നതും ഉമ്മറിന് മാത്രം ലഭിച്ച പ്രത്യേകതയെന്ന് പറയാം.

ടി.കെ. ബാലചന്ദ്രന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ടീക്കേബീസ് മൂവീസും ആർ.എസ്. പ്രഭുവിന്‍റെ ശ്രീ രാജേഷ് ഫിലിംസും നിർമിച്ച എല്ലാ ചിത്രങ്ങളുടേയും ഗാനസംഗീതം എ.ടി. ഉമ്മറിന്‍റേതായിരുന്നു. സംവിധായകരേയും സാങ്കേതിക വിദഗ്ധരേയും മാറിമാറി പരീക്ഷിച്ചുവെങ്കിലും പാട്ടുകൾക്ക് സംഗീതം പകരാൻ ഇരുവരും ഉമ്മറിനെ മാത്രമേ വിളിച്ചുള്ളൂ. 1976 ൽ ഐ.വി. ശശി സംവിധാനം ചെയ്ത ആലിംഗനം എന്ന ചിത്രത്തിലെ ഹേമന്ദം തൊഴുതുണരും പുലരികൾ... എന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡും എ.ടി.ഉമ്മറിന് ലഭിച്ചു. 2001 നവംബർ 17 നാണ് ചെന്നൈയിൽ വച്ച് അന്തരിച്ചത്.

കെ.പി.രാജീവൻ