ചുഴലിക്കാറ്റുകൾ....
ചുഴലിക്കാറ്റുകൾ....
ഓഖി വിതച്ച നഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്താൻ ഇനിയും നാളുകൾ വേണം. കടലാഴങ്ങളിൽ ജീവിതത്തിനുള്ള വക തേടിപ്പോയവയവർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് തീരത്തെ കുടുംബാംഗങ്ങൾ. സന്പാദ്യമൊക്കെയും അന്യമായാലും പ്രിയപ്പെട്ടവരുടെ ജീവൻ തിരികെ കിട്ടിയാൽ മതിയെന്ന ഏറ്റവും ലളിതവും മാനുഷികവുമായ ആഗ്രഹത്തിന്‍റെ തിരകളാണ് അവരുടെ ഉള്ളിൽ ആഞ്ഞടിച്ചുകൊണ്ടേയിരിക്കുന്നത്. മുന്നറിയിപ്പിന്‍റെയും മുൻകരുതലിന്‍റെയും വാഗ്വാദങ്ങൾ ചുറ്റുപാടും പെരുന്പറ കൊട്ടുന്പോഴും, ആനുകൂല്യങ്ങളുടെയും സഹായവാഗ്ദാനങ്ങളുടെയും പട്ടികകൾ നിരക്കപ്പെടുന്പോഴും, അവർ ഹൃദയം പൊട്ടി നിലവിളിക്കുന്നത് കടലമ്മയുടെ കനിവിനായി... അവർക്ക് അന്നവും പ്രാണനും ജീവിതവും ജീവനുമായ കടലമ്മ തങ്ങളുടെ പ്രാർഥനകൾ സ്വീകരിക്കുമെന്ന വിശ്വാസം ബാക്കി...

സങ്കടങ്ങളുടെ കാനേഷുമാരി തീർത്ത്...

കടലും കാറ്റും കരയിലെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നത് ആദ്യമല്ല. ദുരന്തങ്ങളുടെ കണക്കുപുസ്തകത്തിൽ ഓഖിയുടെ കറുത്ത സംഭാവനകൾ പലതിലൊന്ന് മാത്രമാകുന്നു. പല കാലങ്ങളിൽ, പല പേരുകളിൽ ഇന്ത്യയുടെ പല തീരങ്ങളിൽ, പല കരകളിൽ കാറ്റുകൾ മഹാതാണ്ഡവമാടിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളിൽ കൗതുകത്തിന്‍റെയും ആശങ്കയുടെയും കാഴ്ചകൾ സമ്മാനിക്കുന്ന വിധത്തിൽ ഇന്ന് അവശേഷിക്കുന്ന ധനുഷ്കോടിയും ഇത്തരത്തിൽ കടലും കാറ്റും സംയുക്തമായി നടത്തിയ ക്രൂരമായ വികൃതിയുടെ ബാക്കിപത്രം. മത്സ്യവ്യവസായത്തിനു പ്രസിദ്ധിയാർജിച്ചിരുന്ന ധനുഷ്കോടിയെന്ന തുറമുഖ പട്ടണത്തിലേയ്ക്ക് 1964 ലെ ഒരു ഡിസംബർ മാസത്തിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. 22 മുതൽ 26 വരെ തീയതികളിൽ അരങ്ങേറിയ പ്രകൃതിയുടെ സംഹാരപ്രയോഗത്തിൽ രണ്ടായിരത്തിലേറെ ജീവനുകൾ പൊലിഞ്ഞു. കെട്ടിടങ്ങൾ മണ്ണടിഞ്ഞു. ആവാസയോഗ്യമല്ലാത്ത ഭൂ്രദേശമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ധനുഷ്കോടിയിൽ സഞ്ചാരികളെ വരവേൽക്കുന്നത് അതീതകാലത്തെ ചില അവശിഷ്ടങ്ങൾ. ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ച് ഒരു ന്യൂനമർദ കേന്ദ്രത്തിനു ചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുംകാറ്റുകളുടെ കൂട്ടത്തെയാണ് ചുഴലിക്കാറ്റ് എന്ന് പറയുക.

ഭൂമിശാസ്ത്രപരമാണ് ഈ നിർവചനം. കരയിലും കടലിലും ഇവ തീർക്കുന്ന നിസഹായതകളുടെ കൃത്യമായ കാനേഷുമാരി പലപ്പോഴും അപ്രാപ്യം. മണിക്കൂറിൽ 140 കിലോമീറ്ററിലധികം വീശിയടിച്ച ഹുദ് ഹുദ് 2014 ലാണ് ആന്ധ്ര- ഒഡീഷ തീരത്ത് പ്രത്യക്ഷപ്പെട്ടത്. മാരകമായ ചുവപ്പ് വിഭാഗത്തിൽ കാലാവസ്ഥ വിദഗ്ധർ ഉൾപ്പെടുത്തിയ ഈ കാറ്റ് വരുത്തിയ നഷ്ടങ്ങൾ ഏകദേശം 3.2 ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കപ്പെട്ടു. ഇക്കഴിഞ്ഞ വർഷമാണ് നാദയുടെ വരവ്. 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ ചെന്നൈയിൽ ആഞ്ഞടിച്ച കാറ്റിൽ കാർഷികമേഖലയിലും വൻനഷ്ടങ്ങൾ തീർത്തു. ജനജീവിതം അപ്പാടെ ദിവസങ്ങളോളം ദുസഹമാക്കിയ നാദയുടെ നടുക്കം ഇപ്പോഴും തമിഴ്നാട്ടുകാരിൽ നിലനിൽക്കുന്നു. ആന്ധ്രാപ്രദേശിലും ഒഡീഷയിലും ജാർഖണ്ഡിലും ദുരന്തം വിതച്ച കാറ്റാണ് ഫൈലിൻ. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങളെല്ലാം അന്നത്തെ പ്രകൃതിക്ഷോഭത്തിൽ തകരാറിലായി. ആന്ധ്രാപ്രദേശിനെ പ്രതികൂലമായി ബാധിച്ച മറ്റൊരു ചുഴലിക്കാറ്റാണ് ജാൽ.

പസഫിക് മഹാസമുദ്രത്തിൽ നിന്നും രൂപം കൊണ്ട ജാൽ ആദ്യം മലേഷ്യയെയും പിന്നീട് ആന്ധ്രാപ്രദേശിനെയും വല്ലാതെ വട്ടം കറക്കി. ആന്ധ്രയിലെ വിശാഖപട്ടണം, നെല്ലൂർ, പ്രകാശം ജില്ലകളിലായിരുന്നു അത്യന്തം നഷ്ടം. നൂറിലേറെ ബോട്ടുകൾക്ക് കേടുപാടുകൾ വരുത്തിയ, ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്കയിലും കണ്ണീരിന്‍റെ കാഴ്ചകൾ കൊണ്ടുനിറച്ച ചുഴലിക്കാറ്റാണ് ലൈല. ബംഗാൾ ഉൾക്കടലിൽ നിന്നു പിറവിയെടുത്ത് രാക്ഷസരൂപമായി ആന്ധ്രാപ്രദേശിലും തമിഴ്നാടിലും ലൈല ചുഴലിക്കാറ്റ് കനത്ത നഷ്ടങ്ങൾക്ക് ഇടയാക്കി. കാറ്റും കടലും കൈ കോർത്ത് ഒട്ടനവധി പ്രാവശ്യം ആന്ധ്രാപ്രദേശിൽ തീരാദുരിതങ്ങൾ വിതച്ചിട്ടുണ്ട്. 1977- ലെ ചുഴലിക്കാറ്റ് മുതിർന്ന തലമുറക്കാരിൽ ഇന്നും ഭയത്തിന്‍റെ നിമിഷങ്ങളിലേയ്ക്ക് മനസിനെ നയിക്കും. മണിക്കൂറിൽ 260 കിലോമീറ്ററോളം വേഗതയിൽ കാറ്റ് ആന്ധ്രയുടെ തീരങ്ങളിലൂടെ ചീറിപ്പാഞ്ഞു. പതിനായിരത്തിലേറെയായിരുന്നു മരണസംഖ്യ. 1999- ൽ ഒഡീഷയിൽ വീശിയടിച്ച കാറ്റും പതിനായിരത്തിലേറെ പേരുടെ ജീവനുമായാണ് മടങ്ങിയത്. 2011- ൽ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും താനെ ചുഴലിക്കാറ്റ് ആഞ്ഞുവീശി. ചരിത്രത്തിലേക്ക് കണ്ണോടിക്കുന്പോൾ ഒരു നൂറ്റാണ്ടിനു മുന്പ് ചാവക്കാട് പുന്നയൂരിലാണ് കേരളത്തിലെ ആദ്യ ചുഴലിക്കാറ്റിന്‍റെ രംഗപ്രവേശമെന്ന് മനസിലാക്കാം. 1908- ലെ ചുഴലിക്കാറ്റിനു ശേഷം മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടപ്പോഴായിരുന്നു അടുത്ത കൊടുംകാറ്റിന്‍റെ ആഗമനം. 1940 -ലും 1944 -ലും കേരളം ഭീതിദായകമായ ചുഴലിക്കാറ്റിന് സാക്ഷ്യം വഹിച്ചു. കാറ്റിന്‍റെ കരുത്തിൽ കടൽക്കലി കൊണ്ടുവെന്നതല്ലാതെ അധികം നാശനഷ്ടങ്ങളൊന്നും അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


അന്പതാമൻ എന്നു വരും.. ?

ലോകത്താകമാനം വിവിധ സന്ദർഭങ്ങളിൽ ആഞ്ഞുവീശിയ കാറ്റുകളുടെ കൂട്ടത്തിൽ അന്പത് തികയാൻ ഇനി ഒന്ന് മാത്രമേ വേണ്ടൂ. ഓഖി 49 -ാമത്തെ കാറ്റാണ്. അടുത്ത് വീശുന്ന കാറ്റിന് ഇന്ത്യയാണ് പേര് നിർദേശിക്കുക. ബംഗ്ലാദേശിനാണ് ആണ് ഓഖി എന്ന പേരിന്‍റെ ഉടമസ്ഥാവകാശം. ചുഴലിക്കാറ്റുകളുടെ വരവ് നേരത്തെ പ്രവചിക്കാൻ കഴിഞ്ഞതോടെയാണ് ഇത്തരത്തിൽ പേരുകളും നൽകാൻ തുടങ്ങിയത്. 1899 -ൽ അഞ്ചു ചുഴലിക്കാറ്റുകൾക്ക് സൈക്ലോണ്‍ മഹീന എന്ന് പേരിട്ടു. പിന്നീട് ആ രീതി തുടർന്നു. തുടക്കത്തിൽ കപ്പലുകൾക്കെന്ന പോലെ കാറ്റിനും സ്ത്രീനാമങ്ങളാണ് നിർദേശിച്ചിരുന്നത്. എമ്മ, കാത്തി, ഹെലൻ, ഡോളി, ഫ്ളോറൻസ് എന്നിവ ഉദാഹരണം. ലോകകാലാവസ്ഥ സംഘടനയുടെ താത്പര്യപ്രകാരം ഈ പേരുകളിലും ആണ്‍സാന്നിധ്യമുണ്ടായി. കാലാവസ്ഥ വിദഗ്ധരുടെ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ചില പ്രദേശങ്ങൾ ചുഴലിക്കാറ്റുകൾക്ക് സ്വാധീനമുള്ളവയാണ്. പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഈ പ്രദേശങ്ങൾ. 1891 മുതൽ 2010 വരെയുള്ള കാലഘട്ടത്തിനിടയിൽ ചുഴലിക്കാറ്റുകൾക്ക് വിധേയമായിട്ടുള്ള പ്രദേശങ്ങളിൽ നടത്തിയ പഠനങ്ങളാണ് ഈയൊരു നിഗമനത്തിൽ കാലാവസ്ഥ വിദഗ്ധരെ എത്തിച്ചത്. പശ്ചിമബംഗാളിലെ മേദിനിപൂർ 22 തവണ ചുഴലിക്കാറ്റിന്‍റെ ആഘാതത്തിന് സാക്ഷ്യം വഹിച്ചു. ബാലസോർ, 24 നോർത്ത് പർഗാന എന്നിവിടങ്ങളും ചുഴലിക്കാറ്റിന്‍റെ അപായങ്ങൾ ഏതു നിമിഷവും എത്താൻ സാധ്യതയുള്ള പ്രദേശങ്ങളായി കണക്കാക്കിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദം രൂപം കൊള്ളുന്നത് ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ്. സൂര്യന്‍റെ ദക്ഷിണായനമാണ് ഇതിനു കാരണം. ന്യൂനമർദത്തിന്‍റെ ശക്തി വർധിക്കുന്നതിനു ആനുപാതികമായി ചുഴലിക്കാറ്റിനും കരുത്ത് കൂടും. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതിയിലാണ് ഓഖി വന്നത്.

പ്രകൃതിയെ സ്നേഹിക്കുക...

ഹൃദയത്തോട് ചേർത്തു നിർത്തേണ്ട പ്രകൃതിയെ ഏതൊക്കെ തരത്തിലാണ് നാം ചൂഷണം ചെയ്യുന്നത്. കരയായാലും കടലായാലും മനുഷ്യന്‍റെ അത്യാഗ്രഹത്തിന് അതിരുകളില്ല. ചുഴലിക്കാറ്റുകളുടെ രൂപപ്പെടലിനു ഒരു പരിധി വരെ കാലാവസ്ഥ വ്യതിയാനവും പ്രധാന ഘടകമായി വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി വരുന്ന തലമുറകൾക്കെല്ലാം ഇവിടെ വാസം ഒരുക്കേണ്ട കടമയും ബാധ്യതയും ഇന്നിനുണ്ടെന്ന പരമാർഥത്തോട് നീതി പുലർത്താൻ ശ്രമിച്ചാൽ മഹാദുരിതപർവങ്ങൾ കുറഞ്ഞേക്കാം.

ഗിരീഷ് പരുത്തിമഠം