അരി വലിച്ചെടുത്താൻ 15,000 കോടി
അരി വലിച്ചെടുത്താൻ 15,000 കോടി
കോട്ടയം പാലായ്ക്കടുത്തുള്ള ഒരു ഉൾനാടൻ ഗ്രാമം. കഷ്ടപ്പാടുകളുടെ നടുവിലും വിദ്യാസന്പന്നനായ ഡെന്നീസ് എന്ന ചെറുപ്പക്കാരൻ.എന്നിട്ടും ഒരു ജോലിയും ഡെന്നീസിനെ തേടിയെത്തിയില്ല. ഒടുവിൽ കിടപ്പാടം പണയപ്പെടുത്തി ഗൾഫിലെത്തി. വീസയ്ക്ക് വേണ്ടി പണം നൽകിയപ്പോൾ ഏജന്‍റ് പറഞ്ഞ ജോലിയും ശന്പളവും ലഭിക്കാതെ നരകതുല്യമായ ജീവിതമായിരുന്നു മണലാരണ്യം ഡെന്നീസിന് നൽകിയത്. ജോലിക്കായി പണയപ്പെടുത്തിയ കിടപ്പാടം വീണ്ടെടുക്കാൻ പതിനഞ്ച് വർഷത്തോളം കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നു. പിന്നീട് തരക്കേടില്ലാത്ത ജോലിയും ശന്പളവുമായപ്പോഴായിരുന്നു വിവാഹം.
ഒരു മകൾ ജനിച്ചപ്പോൾ മുതൽ അവളുടെ ഭാവിക്ക് വേണ്ടിയായി അദ്ധ്വാനം. കോട്ടയം-പാലാ റോഡരികിലായി കുറച്ച് സ്ഥലവും വാങ്ങി. വരുമാനം കൂടിയപ്പോൾ വാങ്ങിയിട്ട സ്ഥലത്തിന്‍റെ വ്യാപ്തിയും കൂടി. നാലേക്കർ സ്ഥലത്തോളമായപ്പോൾ ഇരുപത്തഞ്ച് വർഷത്തെ പ്രവാസജീവിതത്തോട് വിടപറഞ്ഞ് നാട്ടിലെത്തി. ഇനിയുള്ള കാലം സ്വന്തം സ്ഥലത്തെ കൃഷിവരുമാനത്തിലൂടെ ജീവിക്കാനുള്ള ഒരുക്കത്തിനിടയിലാണ് പഴയകാല സുഹൃത്ത് മോഹനനെ കണ്ടുമുട്ടിയത്. സംസാരമദ്ധ്യേ നാട്ടിൽ ചെയ്യാൻ പറ്റിയ ബിസിനസ് വല്ലതുമുണ്ടോയെന്ന ചോദ്യവുമുണ്ടായി. പണം മുടക്കാനുണ്ടെങ്കിൽ കോടികളുടെ വരുമാനം കിട്ടുന്ന ബിസിനസുണ്ടെന്ന് മോഹനൻ പറഞ്ഞപ്പോൾ കൂടുതലറിയാൽ താത്പര്യം കാണിച്ചു. കോടികൾ കുമിഞ്ഞുകൂടുന്ന അദ്ഭുതങ്ങളുടെ മായാലോകത്തേക്കാണ് മോഹനൻ ഇയാളെ കൂട്ടിക്കൊണ്ടു പോയത്.

മോഹവലയം

പുരാതനകാലത്തെ ചെന്പ് പാത്രങ്ങളിലും അന്പലങ്ങളുടേയും നാലുകെട്ടുകളുടേയും താഴികക്കുടങ്ങളിലും ഇടിമിന്നലേൽക്കുന്പോൾ അതിൽ ഇറിഡിയത്തിന്‍റെ കാന്തിക വലയമുണ്ടാകുമെന്നും ഇത്തരം വസ്തുക്കൾക്ക് കോടികളാണ് വിലയെന്നും മോഹനൻ പറഞ്ഞു. ഇവ വാങ്ങുന്ന ചില വിദേശ കന്പനികളുടെ പേരും നെറ്റിൽ സെർച്ച് ചെയ്ത് കാണിച്ചു. ഇറിഡിയം പവറുള്ള ലോഹം സമീപത്തുള്ള അരി വലിച്ചെടുക്കുന്ന വീഡിയോയും നെറ്റിലുണ്ടായിരുന്നു. ഓണ്‍ ലൈനിലുള്ള കന്പനികളുടെ വിവരങ്ങളും ഇറിഡിയത്തിന്‍റെ ഉപയോഗങ്ങളും മാർക്കറ്റ് വിലയും നെറ്റിലുണ്ടായിരുന്നു. ഇതെല്ലാം കണ്ട ഡെന്നീസിന് മറ്റു സംശയങ്ങളൊന്നുമുണ്ടായില്ല. എന്ന് മാത്രമല്ല സംഗതി എവിടെ കിട്ടുമെന്ന ചോദ്യമാണ് ഇയാളിൽ നിന്നുയർന്നത്. രണ്ടുദിവസത്തിനകം അന്വേഷിച്ച് പറയാമെന്ന ഉറപ്പിൽ ഡെന്നീസിന്‍റെ മൊബൈൽ നന്പറുംവാങ്ങി മോഹനൻ അന്ന് യാത്ര പറഞ്ഞു.

രണ്ടാം ദിവസം ഡെന്നീസ് കാത്തിരുന്ന വിളിയെത്തി. തമിഴ്നാട്ടിലെ തേനിയിലെ ഒരു പാണ്ഡ്യന്‍റെ കൈയിൽ സാധനമുണ്ട്. ഇത് അയാൾ വിൽക്കാൻ തയാറാണ് എന്ന് സമ്മതിച്ചിട്ടുണ്ട്. പാണ്ഡ്യന്‍റെ കൈവശമുള്ള സാധനം കന്പനിയുടെ അപ്രൈസർ പരിശോധിച്ച് ബോധ്യപ്പെട്ടാൽ ഒരിഞ്ച് പവറുള്ള(അരി വലിച്ചടുപ്പിക്കുന്ന ദൂരം) ലോഹത്തിന് 15,000 കോടിവരെ കിട്ടുമത്രേ. എൻഡവർ കന്പനിയുടെ കോഒാർഡിനേറ്റർ തൃശൂരുള്ള ജോസഫാണെന്നും തനിക്ക് ആളെ പരിചയമുണ്ടെന്നും മോഹനൻ പറഞ്ഞു. ഇയാളെ ഇറക്കണമെങ്കിൽ ഒന്നരലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ഇട്ടുകൊടുക്കണം. ഇയാൾ വഴിക്കുള്ള ഇടപാടാകുന്പോൾ കന്പനിയുമായി നേരിട്ട് നടത്തുന്ന ബിസിനസാകുമെന്നും അപ്രൈസർക്ക് നൽകാൻ പാണ്ഡ്യന്‍റെ കൈയിൽ പണമില്ലാത്തതിനാലാണ് പാണ്ഡ്യൻ ലോഹം വിൽക്കുന്നതെന്നും മോഹനൻ പറഞ്ഞു.

തേനിമലയ്ക്ക് പറയാനുള്ള കഥകൾ

അടുത്ത ദിവസം വാടക വാഹനത്തിൽ ഡെന്നീസും മോഹനനും കന്പനിയുടെ മീഡിയേറ്റർമാരും തേനിയിലെത്തി.സ്റ്റാർ ഹോട്ടലിൽ മുറിയെടുത്തു. പാണ്ഡ്യനു വേണ്ടി സംസാരിക്കാൻ സെല്ലർമാരെത്തിയിരുന്നു. അഞ്ചു ലക്ഷം അഡ്വാൻസ് തന്നാൽ മാത്രമേ അത് കാണിക്കുകയുള്ളുവെന്നായി സെല്ലർമാർ. ഡെന്നീസ് സമ്മതിച്ചതോടെ അടുത്ത ദിവസം കാണിക്കാമെന്ന് സമ്മതിച്ച് സെല്ലർമാർ യാത്രയായി.

അടുത്ത ദിവസം പൈസയെക്കുറിച്ചായി ചർച്ച. പന്ത്രണ്ട് ഇഞ്ച് മെറ്റീരിയലാണ്. വാച്ച് ടെസ്റ്റും ടോർച്ച് ടെസ്റ്റുമണ്ട്്് (മെറ്റീരിയലിനടുത്തേക്ക് വാച്ച് കൊണ്ടുചെന്നാൽ വാച്ചിന്‍റെ ഓട്ടം നിലയ്ക്കും. ഫിലമെന്‍റ് ബൾബുള്ള പ്ലാസ്റ്റിക് ടോർച്ച് തെളിച്ചാൽ ബൾബ് അടിച്ചുപോകും). ഒരിഞ്ചിന് അയ്യായിരം കോടി വീതം സെല്ലറിനും അയ്യായിരം കോടി മീഡിയേറ്റർമാർക്കും നൽകാമെന്ന് കന്പനിയുടെ ആൾക്കാർ സമ്മതിച്ചതോടെ വിലപേശൽ അവസാനിച്ചു.

ബിസിനസിൽ വന്നുചേരുന്ന സഹസ്ര കോടികൾ മനസിൽ കണക്കുകൂട്ടിയ ഡെന്നീസ് അപ്പോൾതന്നെ കന്പനിയുടെ അപ്രൈസർക്കുള്ള ഒന്നരലക്ഷം അക്കൗണ്ടിൽ ഇട്ടുകൊടുത്തു. പാണ്ഡ്യന് നൽകേണ്ട അഡ്വാൻസ് പിറ്റേന്ന് രാവിലെ നൽകുന്നതിനും ഏർപ്പാടാക്കി. പിറ്റേന്ന് കന്പനിയുടെ ആൾക്കാരെന്ന് പറഞ്ഞ് രണ്ടുപേരെത്തി. ഹോട്ടലിലുണ്ടായിരുന്ന പാണ്ഡ്യന്‍റെ ആൾക്കാർ എല്ലാവരേയും കൂട്ടി പാണ്ഡ്യന്‍റെ വീട്ടിലെത്തി. അഞ്ചു ലക്ഷം കൈമാറിയപ്പോൾ ഇയാൾ പട്ടുതുണിയിൽ പൊതിഞ്ഞ ഒരു പെട്ടി സെല്ലറുടെ കൈയിൽ കൊടുത്തു.
ഇത് പരിശോധിക്കാനുള്ള കഴിവ് ഉണ്ടെന്ന് ബോധ്യപ്പെടുത്താൻ അപ്രൈസർ കാർഡ് കാണിക്കണമെന്ന് പാണ്ഡ്യന്‍റെ സെല്ലർമാർ പറഞ്ഞു. തന്‍റെ കൈയിൽ കാർഡില്ലെന്നും കന്പനിയുടെ ശാസ്തജ്ഞന്‍റെ കൈവശം മാത്രമേ ഇത്തരം കാർഡുണ്ടാകൂവെന്നും അപ്രൈസർ പറഞ്ഞതോടെ പെട്ടി തുറക്കാൻ പറ്റില്ലെന്നും വെറുതെ തുറന്നാൽ സാധനത്തിന്‍റെ ശക്തി നഷ്ടമാകുമെന്നും പാണ്ഡ്യൻ പക്ഷം തറപ്പിച്ച് പറഞ്ഞതോടെ പരിശോധന മുടങ്ങി. രണ്ടുദിവസം കൊണ്ട് ഏഴരലക്ഷം ചെലവാക്കി കയ്യെത്തും ദൂരത്തെത്തിച്ച കോടികൾ കൈവശപ്പെടുത്താനുള്ള പരിഹാരമാർഗങ്ങളെപ്പറ്റിയായി അടുത്ത ചർച്ച.

കന്പനിയുടെ ശാസ്ത്രജ്ഞൻ എത്തണമെങ്കിൽ ഒന്നരക്കോടി കെട്ടിവയ്ക്കണമെന്നായി അപ്രൈസർ. അന്നുതന്നെ 100 കോടി അഡ്വാൻസ് നൽകണമെന്നും അപ്രൈസർ പറഞ്ഞതോടെ ഡെന്നീസ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ പണം നൽകാമെന്ന് സമ്മതിച്ചു. അപ്പോഴാണ് പാണ്ഡ്യന്‍റെ സെല്ലർമാർ മറ്റൊരാവശ്യം മുന്നോട്ടു വച്ചത്. ഇറിഡിയം ബിസിനസിനായി മറ്റൊരു കന്പനിയുടെ ആൾക്കാർ എത്തിയിട്ടുണ്ടെന്നും അവരെ ഒഴിവാക്കി സാധനം തരണമെങ്കിൽ രണ്ട് ദിവസത്തിനകം പത്തു ലക്ഷം കൂടി തരണമെന്നുമായിരുന്നു പുതിയ ആവശ്യം. ഒടുവിൽ അതും സമ്മതിച്ച് തേനിയിൽനിന്നു മടക്കയാത്രയായി.

നാട്ടിലെത്തി ഡെന്നീസ് വീടും സ്ഥലവും പലിശക്കാരന് പണയപ്പെടുത്തി പാണ്ഡ്യന് പത്തു ലക്ഷം കൊടുത്തു. കാൽ നൂറ്റാണ്ടിന്‍റെ ഗൾഫ് സന്പാദ്യമായ പാലാ റോഡരികിലെ പത്ത് കോടിയോളം വിലമതിക്കുന്ന നാലേക്കർ സ്ഥലം നഷ്ടക്കച്ചവടമാണെന്നറിഞ്ഞിട്ടും രണ്ടുകോടിക്ക് വിറ്റു. ഒന്നരക്കോടി രൂപ സയന്‍റിസ്റ്റ് എന്നുപറയുന്ന ആളിന്‍റെ വിവിധ അക്കൗണ്ടുകളിലേക്ക് ഇട്ടുകൊടുത്തു. അങ്ങനെ വീണ്ടും തേനിയിലെ ഇന്‍റർനാഷണൽ ഹോട്ടലിൽ എത്തി മുറികളെടുത്തു. പറഞ്ഞ ദിവസം കന്പനിയുടെ ശാസ്ത്രജ്ഞനെത്തി. എല്ലാവരും കൂടി പാണ്ഡ്യന്‍റെ വീട്ടിലേക്ക് യാത്രയായി. അവിടെ ചെന്നപ്പോൾപാണ്ഡ്യന്‍റെ പിതാവ് മരിച്ചതിനാൽ 42 ദിവസത്തെ പുലയുണ്ടെന്നും അതിന് ശേഷമേ സാധനം കാണിക്കാൻ സാധിക്കൂവെന്നും പാണ്ഡ്യന്‍റെ ആൾക്കാർ പറഞ്ഞു.

ലക്ഷങ്ങൾക്കൊപ്പം നാടും വീടും നഷ്ടമായി

വീട്ടിലേക്ക് തിരിച്ചുപോകാൻ നിർവാഹമില്ലാത്തതിനാൽ ഡെന്നീസ് തേനിയിലെ ഹോട്ടലിൽതന്നെ താമസിച്ചു. ഇനി വരുന്ന ദിവസമറിയിക്കാമെന്ന് പറഞ്ഞ് കന്പനിയുടെ ആൾക്കാരും തിരിച്ചുപോയി. വീട് പണയം വച്ചയിനത്തിൽ ബ്ലേഡുകാരന് മാസത്തിൽ ഒരുലക്ഷം വീതം പലിശ കൊടുത്തുകൊണ്ടിരുന്നു. പറഞ്ഞ ദിവസമായപ്പോൾ ഇപ്പോൾ വരാനാകില്ലെന്നും വരുന്ന സമയം അറിയിക്കാമെന്നുമായി കന്പനി. ഇതിനിടയിൽ അഞ്ചു ലക്ഷം വീതം പാണ്ഡ്യൻ രണ്ടുതവണകൂടി ഡെന്നീസിൽ നിന്നുവാങ്ങി. ഇനിയും കാത്തിരിക്കാനാവില്ലെന്നും പത്ത് ദിവസത്തിനുള്ളിൽ വാങ്ങിയില്ലെങ്കിൽ സാധനം തരില്ലെന്നുമായി പാണ്ഡ്യൻ.

കന്പനിക്കാരെ പലവട്ടം വിളിച്ചിട്ടും വരാൻ സമയമില്ലെന്ന് മറുപടി. അതിനിടയിൽ പാണ്ഡ്യൻ സാധനം മറ്റൊരാൾക്ക് വിറ്റതായി അറിഞ്ഞു. പലിശ കിട്ടാതായതോടെ ബ്ലേഡുകാരൻ വീട് കയ്യേറി. നാട്ടുകാരും ഡെന്നീസിന്‍റെ വീട്ടുകാരും കയ്യൊഴിഞ്ഞതോടെ ഭാര്യ മകളെ കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. കുടുംബം തകർന്നു. പണം എങ്ങോട്ട് പോയി എന്ന് ഡെന്നീസിന് ബോധ്യമായി വന്നപ്പോഴേക്ക് ഏറെ താമസിച്ചിരുന്നു. ഇപ്പോൾ തേനിയിലെ ഒരുഹോട്ടലിൽ പാത്രം കഴുകി ദിവസങ്ങൾ തള്ളി നീക്കുകയാണിയാൾ.
(തുടരും)

പീറ്റർ ഏഴിമല