Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കരിനെച്ചിയുടെ പേരിൽ
ആയുർവേദത്തിലെ രണ്ട് മരുന്നുകളാണ് കരിനെച്ചിയും കരിമഞ്ഞളും. പേര് പോലെതന്നെ അപൂർവവും കറുത്ത നിറത്തോടു കൂടിയതുമാണ് ഇവ. നീല കലർന്ന കറുപ്പ്്് നിറത്തിലും കാണപ്പെടുന്നു. കരിനെച്ചിയുടെ കുറച്ച് ഇലകൾ ഒരു തുണിയിൽകെട്ടി വയറിന് മുകളിൽ കെട്ടിവച്ച ശേഷം കുറെ വെള്ളം കുടിക്കാനായി നൽകും. അൽപ സമയത്തിന് ശേഷം ഇയാൾ ഒഴിക്കുന്ന മൂത്രത്തിന് കറുപ്പ് നിറമായിരിക്കുമെന്നും കരിനെച്ചിയുടെ ഇലയ്ക്ക് മുകളിൽ പെട്രോൾ ഒഴിച്ച് കത്തിച്ചാൽ ഇല കത്തില്ലെന്നുമാണ് കന്പനിക്കാർ പറയുന്നത്. വരയില്ലാത്ത നോട്ട് ബുക്കിന്റെ ആദ്യപേജിൽ കരിമഞ്ഞൾകൊണ്ട് വരച്ചാൽ ബുക്കിന്റെ അവസാന പേജിൽവരെ വര കാണുമെന്നും വരവീഴുന്ന പേജുകളുടെ എണ്ണം കണക്കാക്കിയാണ് ഇതിന്റെ തുക നിശ്ചയിക്കുന്നതെന്നുമാണ് കന്പനിക്കാർ പറയുന്നത്.
ഇങ്ങനെഅദ്ഭുതകഥകൾ വിവരിച്ചും പ്രചരിപ്പിച്ചുമാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഒരു കിലോ കരിനെച്ചിക്കും കരിമഞ്ഞളിനും അൻപതു ലക്ഷം മുതൽ രണ്ടു കോടിവരെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ പേരിലും പണം തട്ടാൻ ചില കന്പനികൾ രംഗത്തുണ്ട്. തമിഴ്നാട്ടിലെ തേനി,കന്പം മേഖലകളിലാണ് ഇതിന്റെ തട്ടിപ്പ് അരങ്ങേറുന്നത്.
നീലേശ്വരത്തെ തരക്കേടില്ലാത്ത മരപ്പണിക്കാരനായിരുന്നു സുകേഷ്. ജോലി ചെയ്ത് നല്ല രീതിയിൽ കുടുംബം പുലർത്തുന്നതിനിടയിലാണ് കുന്പളയിലെ ഇസ്മായിലിനെ പരിചയപ്പെട്ടത്. പിന്നീട് മരപ്പണിയുപേക്ഷിച്ച് കരിനെച്ചിയും കരിമഞ്ഞളും തേടി സുകേഷ് മലകയറാൻ തുടങ്ങിയതിനു പിന്നിൽ ഇസ്മായിലിന്റെ പ്രലോഭനങ്ങളാണ്. കിട്ടാവുന്ന പണമെല്ലാം സംഘടിപ്പിച്ച്്് പലരേയും സഹായത്തിന് കൂട്ടിയുള്ള അന്വേഷണമാണ് ആദ്യം നടത്തിയത്.പിന്നീട് തമിഴ്നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മലകളിലും കരിനെച്ചിയും കരിമഞ്ഞളും തേടി സുകേഷ് വർഷങ്ങളോളം അലഞ്ഞു. ഒടുവിൽ തേനിയിലെ കടവരാന്തയിൽ ഉൗശാൻ താടിയും മുഷിഞ്ഞ വസ്ത്രങ്ങളുമായി ഇയാളെ കണ്ടെത്തുന്പോ ഴേക്കും സുകേഷിന്റെ മനോനിലപോലും തകർന്ന അവസ്ഥയിലാ യിരുന്നു.
തേനിയിലെ മലകളിൽനിന്ന് ആദിവാസികൾ കൊണ്ടുവരുന്ന കരിനെച്ചിയും കരിമഞ്ഞളും പറയുന്ന പണം കൊടുത്ത് സുകേഷ് പലവട്ടം വാങ്ങി. പണം കെട്ടിയ ശേഷം പരിശോധന യ്ക്കെത്തുന്ന കന്പനിക്കാർ ഇത് ഒറിജിനലല്ല എന്ന് പറഞ്ഞ് തിരിച്ചു പോകുന്നതോടെ പരിശോധനയ് ക്കായി അടച്ച പണവും ഇത് വാങ്ങിയ പണവും നഷ്ടമാകും.
ഭൂസിനിക്ക (ചുവന്ന കുന്പളങ്ങ)
തമിഴ്നാട്ടിലെ വനങ്ങളിൽ മണ്ണിനടിയിൽ കാണപ്പെടുന്നതെന്ന് പറയുന്ന ചുവന്ന കുന്പളങ്ങയിൽ ഒരു കന്പി കുത്തിയിറക്കി അൽപനേരം കഴിഞ്ഞാൽ ആ കന്പി കൈകൊണ്ട്്് അനായാസം വളയ്ക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഓഫീസർ തേനിയിൽ കബളിപ്പിക്കപ്പെട്ട വാർത്തയും അന്വേഷണത്തിൽ പുറത്തുവന്നു. ഭൂസിനിക്ക എന്ന കോഡുഭാഷയിൽ അറിയപ്പെടുന്ന ചുവന്ന കുന്പളങ്ങ അൻപതു ലക്ഷം രൂപ കൊടുത്താണ് ഇദ്ദേഹം സംഘടിപ്പിച്ചത്. കന്പനിക്കാർ എടുക്കാമെന്ന് സമ്മതിച്ചതിനെ തുടർന്ന് ടെസ്റ്റിനായി കന്പനി ഒാഫീസറെ വരുത്താൻ അവരുടെ അക്കൗണ്ടിൽ പണമടച്ചു.കന്പനിക്കാർ വന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ മറ്റൊരു രൂപം പുറത്തായത്. കളറടിച്ച സാധാരണ കുന്പളങ്ങയായിരുന്നു അത്. മാത്രമല്ല കുന്പളങ്ങയ്ക്കകത്തും സിറിഞ്ചുപയോഗിച്ച് കളർ അടിച്ച് കയറ്റിയിരുന്നു. ചുവന്ന കുന്പളങ്ങയെന്ന പേരിൽ ഈ കുന്പളങ്ങ നൽകി പറ്റിച്ചവരെ കുറെ നാൾ തെരഞ്ഞിട്ടും അദ്ദേഹത്തിന് കണ്ടെത്താനായില്ല. പോലീസ് ഓഫീസർ കബളിപ്പിക്കപ്പെട്ട വിവരം പുറത്ത് വന്നപ്പോഴാണ് ഇത്തരത്തിൽ ചതിക്കപ്പെട്ട പലരും രംഗത്തെത്തിയത്.
പെട്രോമാക്സ് തട്ടിപ്പ്
ഈസ്റ്റിന്ത്യാ കന്പനിയുടെ കാലത്തെ പെട്രോമാക്സ് ലാംപ് കൊടുക്കാനുണ്ടോ എന്നു ചോദിച്ച് വീടുകൾ തോറും ആളുകൾ കയറിയിറങ്ങുന്നത് കണ്ടിട്ടുണ്ടാകുമല്ലോ. ഉപേക്ഷിച്ച് തട്ടുന്പ ുറത്തിട്ടിരുന്ന ഇത്തരം പെട്രോമാക്സിന് ലക്ഷങ്ങൾ കിട്ടിയവരുമുണ്ട്.ഇതിന് കോടികൾ ലഭിക്കുമെന്നുള്ള പ്രചാരണമാണ് ഇതിലൂടെ കൈവന്നത്.ഇത്തരം പെട്രോമാക്സിന്റെ ടാങ്കിനുള്ളിലെ ചെന്പിൽ ഇറിഡിയമുണ്ടെന്ന പ്രചാരണമാണ് മൂലയ്ക്ക് കിടന്നിരുന്ന പെട്രോമാക്സിനെ രാജാവാക്കിയത്.
1616 നന്പറും രണ്ട് പരുന്തുകളുടെ ചിത്രവും ആലേഖനം ചെയ്തിട്ടുള്ള പെട്രോമാക്സിലാണ് ഇറിഡിയമുണ്ടെന്ന പ്രചരണം നടന്നത്.തണുത്തവെള്ളം ഇതിന്റെ ടാങ്കിലൊഴിച്ചാൽ തിളച്ച് പൊന്തുമെന്നും കവിഞ്ഞൊഴുകുന്ന ഈ വെള്ളത്തിന്റെ കണക്കനുസരിച്ചാണ് ഇതിന്റെ വില നിശ്ചയിക്കുന്നതെന്നുമാണ് പ്രചാരണം. ഇത്തരം പെട്രോമാക്സെടുക്കാൻ കന്പനികളുടേയും അപ്രൈസർമാരുടേയും വലിയ നിരതന്നെയുണ്ട്. ടാങ്കിനുള്ളിൽ രാസപദാർഥങ്ങളിട്ട് വെള്ളം പതഞ്ഞുയർത്തുന്ന തട്ടിപ്പുകളാണ് ഇതിന്റെ പിന്നിൽ നടക്കുന്നതെന്ന് അറിയാത്ത മണ്ടന്മാരാണ് ഈ തട്ടിപ്പിൽ ചെന്ന് വീഴുന്നത്.
ഗൾഫിൽ വർഷങ്ങളോളം ജോലിചെയ്ത് നാട്ടിൽ വന്ന പെരുന്പാവൂരുള്ള ധനപാലൻ വളരെ പെട്ടെന്നാണ് പെട്രോമാക്സിന്റെ കച്ചവടക്കാരനായത്. ഇത്തരം പെട്രോമാക്സുകൾക്ക് കോടികൾ കിട്ടുമെന്ന പ്രചാരണംതന്നെയാണ് ധനപാലനെ ഈ രംഗത്തേക്കെത്തിച്ചത്. അറിയാവുന്ന സുഹൃത്തുക്കളെ സംഘടിപ്പിച്ച് പെട്രോമാക്സിനുള്ള അന്വേഷണം കൊണ്ടുപിടിച്ച് നടന്നു. കൈയിലുണ്ടായിരുന്ന ലക്ഷങ്ങൾ മാത്രമല്ല നാട്ടിലെ സ്വത്ത് വിറ്റ പണവും ഇതിനായി മുടക്കി. ഇങ്ങനെ സംഘടിപ്പിച്ച മുപ്പതോളം പെട്രോമാക്സുകളുമായി അപ്രൈസറെ സമീപിച്ച് സാധനം റെഡിയാണെന്ന് പറഞ്ഞു.
ടെസ്റ്റിനായി കന്പനി വരണമെങ്കിൽ മൂന്നു ലക്ഷം കെട്ടണമെന്നായി അപ്രൈസർ. അന്നു തന്നെ നൂറു കോടി അഡ്വാൻസ് ലഭിക്കണമെങ്കിൽ കന്പനിക്ക് 70 ലക്ഷം കെട്ടണമെന്നുകൂടി പറഞ്ഞപ്പോൾ ധനപാലൻ ഒരാഴ്ച സാവകാശം ആവശ്യപ്പെട്ടു. ഒടുവിൽ ജീവിതത്തിലിതുവരെയുള്ള എല്ലാ സന്പദ്യങ്ങളും വിറ്റതിന് പുറമെ സുഹൃത്തുക്കളിൽനിന്നും കടമായി സംഘടിപ്പിച്ച ലക്ഷങ്ങളും ചേർത്ത് കന്പനിയുടെ അക്കൗണ്ടിലടച്ചു. പക്ഷേ വിദേശഅക്കൗണ്ടാണെന്ന് അപ്രൈസർ പറഞ്ഞ ആ അക്കൗണ്ട് നന്പർ കോയന്പത്തൂരുള്ള അക്കൗണ്ടാണെന്ന് ധനപാലൻ അറിഞ്ഞില്ല.
പറഞ്ഞ ദിവസം തന്നെ ടെസ്റ്റിനെത്തിയ കന്പനിക്കാരുടെ മുന്നിൽ പെട്രോമാക്സുകൾ നിരത്തി. അതിൽ ഏഴെണ്ണം മാത്രമായിരുന്നു ഈസ്റ്റിന്ത്യാ കന്പനിയുടേത്. കൂടുതൽ പരിശോധനയിൽ 1616 നന്പറുള്ളത് ഒരെണ്ണം മാത്രമാണെന്നും കണ്ടെത്തിയതോടെ ധനപാലന് സമാധാനമായി. ഒരെണ്ണം മതിയല്ലോ കോടികൾ കിട്ടാൻ എന്ന് സമാധാനിച്ച് നിൽക്കുന്പോഴാണ്്്് അതിലൊഴിച്ചവെള്ളം കവിഞ്ഞൊഴുകുന്നില്ല എന്ന് മനസിലായത്. ഇതെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കന്പനിക്കാർ തിരിച്ചു പോയി. സകലതും തകർന്ന ധനപാലൻ ബോധരഹിതനായി.ഇതോടെ ശരീരത്തിന്റെ ഒരുഭാഗം തളർന്നുപോയ ഇയാൾ മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു
തുടരും
പീറ്റർ ഏഴിമല
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top