കരിനെച്ചിയുടെ പേരിൽ
കരിനെച്ചിയുടെ പേരിൽ
ആയുർവേദത്തിലെ രണ്ട് മരുന്നുകളാണ് കരിനെച്ചിയും കരിമഞ്ഞളും. പേര് പോലെതന്നെ അപൂർവവും കറുത്ത നിറത്തോടു കൂടിയതുമാണ് ഇവ. നീല കലർന്ന കറുപ്പ്്് നിറത്തിലും കാണപ്പെടുന്നു. കരിനെച്ചിയുടെ കുറച്ച് ഇലകൾ ഒരു തുണിയിൽകെട്ടി വയറിന് മുകളിൽ കെട്ടിവച്ച ശേഷം കുറെ വെള്ളം കുടിക്കാനായി നൽകും. അൽപ സമയത്തിന് ശേഷം ഇയാൾ ഒഴിക്കുന്ന മൂത്രത്തിന് കറുപ്പ് നിറമായിരിക്കുമെന്നും കരിനെച്ചിയുടെ ഇലയ്ക്ക് മുകളിൽ പെട്രോൾ ഒഴിച്ച് കത്തിച്ചാൽ ഇല കത്തില്ലെന്നുമാണ് കന്പനിക്കാർ പറയുന്നത്. വരയില്ലാത്ത നോട്ട് ബുക്കിന്‍റെ ആദ്യപേജിൽ കരിമഞ്ഞൾകൊണ്ട് വരച്ചാൽ ബുക്കിന്‍റെ അവസാന പേജിൽവരെ വര കാണുമെന്നും വരവീഴുന്ന പേജുകളുടെ എണ്ണം കണക്കാക്കിയാണ് ഇതിന്‍റെ തുക നിശ്ചയിക്കുന്നതെന്നുമാണ് കന്പനിക്കാർ പറയുന്നത്.

ഇങ്ങനെഅദ്ഭുതകഥകൾ വിവരിച്ചും പ്രചരിപ്പിച്ചുമാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഒരു കിലോ കരിനെച്ചിക്കും കരിമഞ്ഞളിനും അൻപതു ലക്ഷം മുതൽ രണ്ടു കോടിവരെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്‍റെ പേരിലും പണം തട്ടാൻ ചില കന്പനികൾ രംഗത്തുണ്ട്. തമിഴ്നാട്ടിലെ തേനി,കന്പം മേഖലകളിലാണ് ഇതിന്‍റെ തട്ടിപ്പ് അരങ്ങേറുന്നത്.
നീലേശ്വരത്തെ തരക്കേടില്ലാത്ത മരപ്പണിക്കാരനായിരുന്നു സുകേഷ്. ജോലി ചെയ്ത് നല്ല രീതിയിൽ കുടുംബം പുലർത്തുന്നതിനിടയിലാണ് കുന്പളയിലെ ഇസ്മായിലിനെ പരിചയപ്പെട്ടത്. പിന്നീട് മരപ്പണിയുപേക്ഷിച്ച് കരിനെച്ചിയും കരിമഞ്ഞളും തേടി സുകേഷ് മലകയറാൻ തുടങ്ങിയതിനു പിന്നിൽ ഇസ്മായിലിന്‍റെ പ്രലോഭനങ്ങളാണ്. കിട്ടാവുന്ന പണമെല്ലാം സംഘടിപ്പിച്ച്്് പലരേയും സഹായത്തിന് കൂട്ടിയുള്ള അന്വേഷണമാണ് ആദ്യം നടത്തിയത്.പിന്നീട് തമിഴ്നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മലകളിലും കരിനെച്ചിയും കരിമഞ്ഞളും തേടി സുകേഷ് വർഷങ്ങളോളം അലഞ്ഞു. ഒടുവിൽ തേനിയിലെ കടവരാന്തയിൽ ഉൗശാൻ താടിയും മുഷിഞ്ഞ വസ്ത്രങ്ങളുമായി ഇയാളെ കണ്ടെത്തുന്പോ ഴേക്കും സുകേഷിന്‍റെ മനോനിലപോലും തകർന്ന അവസ്ഥയിലാ യിരുന്നു.

തേനിയിലെ മലകളിൽനിന്ന് ആദിവാസികൾ കൊണ്ടുവരുന്ന കരിനെച്ചിയും കരിമഞ്ഞളും പറയുന്ന പണം കൊടുത്ത് സുകേഷ് പലവട്ടം വാങ്ങി. പണം കെട്ടിയ ശേഷം പരിശോധന യ്ക്കെത്തുന്ന കന്പനിക്കാർ ഇത് ഒറിജിനലല്ല എന്ന് പറഞ്ഞ് തിരിച്ചു പോകുന്നതോടെ പരിശോധനയ് ക്കായി അടച്ച പണവും ഇത് വാങ്ങിയ പണവും നഷ്ടമാകും.

ഭൂസിനിക്ക (ചുവന്ന കുന്പളങ്ങ)

തമിഴ്നാട്ടിലെ വനങ്ങളിൽ മണ്ണിനടിയിൽ കാണപ്പെടുന്നതെന്ന് പറയുന്ന ചുവന്ന കുന്പളങ്ങയിൽ ഒരു കന്പി കുത്തിയിറക്കി അൽപനേരം കഴിഞ്ഞാൽ ആ കന്പി കൈകൊണ്ട്്് അനായാസം വളയ്ക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഓഫീസർ തേനിയിൽ കബളിപ്പിക്കപ്പെട്ട വാർത്തയും അന്വേഷണത്തിൽ പുറത്തുവന്നു. ഭൂസിനിക്ക എന്ന കോഡുഭാഷയിൽ അറിയപ്പെടുന്ന ചുവന്ന കുന്പളങ്ങ അൻപതു ലക്ഷം രൂപ കൊടുത്താണ് ഇദ്ദേഹം സംഘടിപ്പിച്ചത്. കന്പനിക്കാർ എടുക്കാമെന്ന് സമ്മതിച്ചതിനെ തുടർന്ന് ടെസ്റ്റിനായി കന്പനി ഒാഫീസറെ വരുത്താൻ അവരുടെ അക്കൗണ്ടിൽ പണമടച്ചു.കന്പനിക്കാർ വന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്‍റെ മറ്റൊരു രൂപം പുറത്തായത്. കളറടിച്ച സാധാരണ കുന്പളങ്ങയായിരുന്നു അത്. മാത്രമല്ല കുന്പളങ്ങയ്ക്കകത്തും സിറിഞ്ചുപയോഗിച്ച് കളർ അടിച്ച് കയറ്റിയിരുന്നു. ചുവന്ന കുന്പളങ്ങയെന്ന പേരിൽ ഈ കുന്പളങ്ങ നൽകി പറ്റിച്ചവരെ കുറെ നാൾ തെരഞ്ഞിട്ടും അദ്ദേഹത്തിന് കണ്ടെത്താനായില്ല. പോലീസ് ഓഫീസർ കബളിപ്പിക്കപ്പെട്ട വിവരം പുറത്ത് വന്നപ്പോഴാണ് ഇത്തരത്തിൽ ചതിക്കപ്പെട്ട പലരും രംഗത്തെത്തിയത്.

പെട്രോമാക്സ് തട്ടിപ്പ്

ഈസ്റ്റിന്ത്യാ കന്പനിയുടെ കാലത്തെ പെട്രോമാക്സ് ലാംപ് കൊടുക്കാനുണ്ടോ എന്നു ചോദിച്ച് വീടുകൾ തോറും ആളുകൾ കയറിയിറങ്ങുന്നത് കണ്ടിട്ടുണ്ടാകുമല്ലോ. ഉപേക്ഷിച്ച് തട്ടുന്പ ുറത്തിട്ടിരുന്ന ഇത്തരം പെട്രോമാക്സിന് ലക്ഷങ്ങൾ കിട്ടിയവരുമുണ്ട്.ഇതിന് കോടികൾ ലഭിക്കുമെന്നുള്ള പ്രചാരണമാണ് ഇതിലൂടെ കൈവന്നത്.ഇത്തരം പെട്രോമാക്സിന്‍റെ ടാങ്കിനുള്ളിലെ ചെന്പിൽ ഇറിഡിയമുണ്ടെന്ന പ്രചാരണമാണ് മൂലയ്ക്ക് കിടന്നിരുന്ന പെട്രോമാക്സിനെ രാജാവാക്കിയത്.


1616 നന്പറും രണ്ട് പരുന്തുകളുടെ ചിത്രവും ആലേഖനം ചെയ്തിട്ടുള്ള പെട്രോമാക്സിലാണ് ഇറിഡിയമുണ്ടെന്ന പ്രചരണം നടന്നത്.തണുത്തവെള്ളം ഇതിന്‍റെ ടാങ്കിലൊഴിച്ചാൽ തിളച്ച് പൊന്തുമെന്നും കവിഞ്ഞൊഴുകുന്ന ഈ വെള്ളത്തിന്‍റെ കണക്കനുസരിച്ചാണ് ഇതിന്‍റെ വില നിശ്ചയിക്കുന്നതെന്നുമാണ് പ്രചാരണം. ഇത്തരം പെട്രോമാക്സെടുക്കാൻ കന്പനികളുടേയും അപ്രൈസർമാരുടേയും വലിയ നിരതന്നെയുണ്ട്. ടാങ്കിനുള്ളിൽ രാസപദാർഥങ്ങളിട്ട് വെള്ളം പതഞ്ഞുയർത്തുന്ന തട്ടിപ്പുകളാണ് ഇതിന്‍റെ പിന്നിൽ നടക്കുന്നതെന്ന് അറിയാത്ത മണ്ടന്മാരാണ് ഈ തട്ടിപ്പിൽ ചെന്ന് വീഴുന്നത്.

ഗൾഫിൽ വർഷങ്ങളോളം ജോലിചെയ്ത് നാട്ടിൽ വന്ന പെരുന്പാവൂരുള്ള ധനപാലൻ വളരെ പെട്ടെന്നാണ് പെട്രോമാക്സിന്‍റെ കച്ചവടക്കാരനായത്. ഇത്തരം പെട്രോമാക്സുകൾക്ക് കോടികൾ കിട്ടുമെന്ന പ്രചാരണംതന്നെയാണ് ധനപാലനെ ഈ രംഗത്തേക്കെത്തിച്ചത്. അറിയാവുന്ന സുഹൃത്തുക്കളെ സംഘടിപ്പിച്ച് പെട്രോമാക്സിനുള്ള അന്വേഷണം കൊണ്ടുപിടിച്ച് നടന്നു. കൈയിലുണ്ടായിരുന്ന ലക്ഷങ്ങൾ മാത്രമല്ല നാട്ടിലെ സ്വത്ത് വിറ്റ പണവും ഇതിനായി മുടക്കി. ഇങ്ങനെ സംഘടിപ്പിച്ച മുപ്പതോളം പെട്രോമാക്സുകളുമായി അപ്രൈസറെ സമീപിച്ച് സാധനം റെഡിയാണെന്ന് പറഞ്ഞു.

ടെസ്റ്റിനായി കന്പനി വരണമെങ്കിൽ മൂന്നു ലക്ഷം കെട്ടണമെന്നായി അപ്രൈസർ. അന്നു തന്നെ നൂറു കോടി അഡ്വാൻസ് ലഭിക്കണമെങ്കിൽ കന്പനിക്ക് 70 ലക്ഷം കെട്ടണമെന്നുകൂടി പറഞ്ഞപ്പോൾ ധനപാലൻ ഒരാഴ്ച സാവകാശം ആവശ്യപ്പെട്ടു. ഒടുവിൽ ജീവിതത്തിലിതുവരെയുള്ള എല്ലാ സന്പദ്യങ്ങളും വിറ്റതിന് പുറമെ സുഹൃത്തുക്കളിൽനിന്നും കടമായി സംഘടിപ്പിച്ച ലക്ഷങ്ങളും ചേർത്ത് കന്പനിയുടെ അക്കൗണ്ടിലടച്ചു. പക്ഷേ വിദേശഅക്കൗണ്ടാണെന്ന് അപ്രൈസർ പറഞ്ഞ ആ അക്കൗണ്ട് നന്പർ കോയന്പത്തൂരുള്ള അക്കൗണ്ടാണെന്ന് ധനപാലൻ അറിഞ്ഞില്ല.

പറഞ്ഞ ദിവസം തന്നെ ടെസ്റ്റിനെത്തിയ കന്പനിക്കാരുടെ മുന്നിൽ പെട്രോമാക്സുകൾ നിരത്തി. അതിൽ ഏഴെണ്ണം മാത്രമായിരുന്നു ഈസ്റ്റിന്ത്യാ കന്പനിയുടേത്. കൂടുതൽ പരിശോധനയിൽ 1616 നന്പറുള്ളത് ഒരെണ്ണം മാത്രമാണെന്നും കണ്ടെത്തിയതോടെ ധനപാലന് സമാധാനമായി. ഒരെണ്ണം മതിയല്ലോ കോടികൾ കിട്ടാൻ എന്ന് സമാധാനിച്ച് നിൽക്കുന്പോഴാണ്്്് അതിലൊഴിച്ചവെള്ളം കവിഞ്ഞൊഴുകുന്നില്ല എന്ന് മനസിലായത്. ഇതെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് കന്പനിക്കാർ തിരിച്ചു പോയി. സകലതും തകർന്ന ധനപാലൻ ബോധരഹിതനായി.ഇതോടെ ശരീരത്തിന്‍റെ ഒരുഭാഗം തളർന്നുപോയ ഇയാൾ മാസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു
തുടരും

പീറ്റർ ഏഴിമല