മരണത്തിലേക്ക് വേരിറക്കുന്ന മൃതസഞ്ജീവിനി
മരണത്തിലേക്ക് വേരിറക്കുന്ന മൃതസഞ്ജീവിനി
രാമായണത്തിലെ യുദ്ധകാണ്ഡത്തിലെ ഒൗഷധാഹരണയാത്രയിൽ കൈലാസപർവതത്തിലുള്ള മൃതസഞ്ജീവനിയെപ്പറ്റിയുള്ള വിവരണമുണ്ട്. ഈ അത്യപൂർവ ഒൗഷധത്തിന്‍റെ കാറ്റേറ്റപ്പോഴാണ് രാമ-രാവണ യുദ്ധത്തിൽ മേഘനാഥന്‍റെ അസ്ത്രങ്ങളേറ്റ് അബോധാവസ്ഥയിലായ വാനരപ്പട എഴുന്നേറ്റതെന്നാണ് പറയുന്നത്. കഥയിലെ മൃതസഞ്ജീവനിയാണ് 5000 കോടിക്ക്മേൽ വിലയിട്ട് ഇപ്പോൾതട്ടിപ്പിനു വിഷയമാക്കുന്നത്.

തമിഴ്നാട്ടിലെ ദിണ്ഡിക്കലിനും മധുരയ്ക്കുമിടയിലുള്ള നത്തം കുന്നുകളുടെ പരിസരങ്ങളിലാണ് മലയാളികളുടെ നേതൃത്വത്തിൽ മൃതസഞ്ജീവനി തട്ടിപ്പ് വ്യാപകമായി നടക്കുന്നത്. തമിഴ്നാടാണെങ്കിലും കുമളിയിലെ ഷൈജുവും ആലുവയിലെ ബൈജുവുമാണ് ഇവിടെ കിരീടം വയ്ക്കാത്ത രാജാക്കന്മാർ.സുഹൃത്തും സർക്കാർ ഉദ്യോഗസ്ഥരുമായ മലപ്പുറം ജില്ലയിലെ മോഹനൻ, കോഴിക്കോട് ജില്ലയിലെ അബൂക്ക, കണ്ണൂരിലെ യുവനേതാവ് എന്നിവരുൾപ്പെടെ ഈ കൊള്ളസംഘത്തിന്‍റെ പിടിയിൽപെട്ട് ജീവിതം ഹോമിച്ചവരുടെ നിര നീണ്ടതാണ്.

മൃതസഞ്ജീവനി വേരിന്‍റെ ഗുണമേൻമ പരിശോധിക്കാൻ നാല് പരീക്ഷണങ്ങളാണ് കന്പനിയിൽ നിന്നെന്നു പറഞ്ഞുവരുന്ന ആളുകൾ നടത്തുന്നത്. (1) ആന്‍റി മിറർ: ഒരുകണ്ണാടിയുടെ അടുത്ത് ഈ വേര് കൊണ്ടുചെന്നാൽ കണ്ണാടിയുടെ പിറകിൽ പൂശിയിരിക്കുന്ന മെർക്കുറി ഇളകിപ്പോകും. (2) ആന്‍റിഷെയ്ഡ്: സൂര്യപ്രകാശമുള്ളിടത്ത് ഈ വേര് വച്ചാൽ വേരിന്‍റെ നിഴൽ സൂര്യപ്രകാശം വരുന്നതിന്‍റെ എതിർ ഭാഗത്ത് പതിക്കാതെ പ്രകാശം വരുന്ന ഭാഗത്ത്്തന്നെ പതിക്കും. (3) ഈ വേര് ഇരുന്പ് കന്പിയുടെ മുകളിലോ താഴേയോ വച്ചാൽ കന്പി പൊട്ടിപ്പോകും. (4) ഒഴുകുന്ന വെള്ളത്തിൽ ഈ വേരിട്ടാൽ അത് ഒഴുക്കിനെതിരേ സഞ്ചരിക്കും.

കണ്ണുമഞ്ഞളിക്കുന്ന പരീക്ഷണങ്ങൾ

പലവിധ സാന്പത്തിക പ്രശ്നങ്ങളിൽപെട്ട് വിഷമിക്കുന്പോഴാണ് കണ്ണൂരുള്ള ചില സുഹൃത്തുക്കൾ വഴി മൃതസഞ്ജീവനി വേരിന്‍റെ ഇടപാടിനെപ്പറ്റി അബൂക്ക അറിഞ്ഞത്. അതേപ്പറ്റി സുഹൃത്തായ മോഹനനുമായി അബൂക്ക സംസാരിച്ചു. മോഹനനും ഇതേപ്പറ്റി കേട്ടിരുന്നു. ഏതായാലും ഒന്നു പരീക്ഷിക്കാനുള്ള അബൂക്കയുടെ ശ്രമം മോഹനൻ തടഞ്ഞില്ല. കച്ചവടത്തെപ്പറ്റി അറിഞ്ഞ കണ്ണൂരിലെ സുഹൃത്തുക്കളേയും കൂട്ടി ദിണ്ഡിക്കലിലെത്തിയ അബൂക്ക അവിടെ മുറിയെടുത്തു. അവിടേയും സമീപത്തെ മറ്റൊരു ലോഡ്ജിലും നിരവധി മലയാളികളുണ്ടായിരുന്നു. കച്ചവടത്തിന്‍റെ ഇടത്തട്ടുകാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ബിസിനസ് നടത്തുവാൻ തീരുമാനമായി.

അടുത്ത ദിവസംതന്നെ മോഹനനോടും സുഹൃത്തുക്കളോടുമൊപ്പം അവിടെനിന്നും 35 കിലോമീറ്ററോളം അകലെയുള്ള നത്തംകുന്നിന് സമീപത്തെത്തി. അവിടെനിന്നും മൂന്ന് കിലോമീറ്റർ കാട്ടിലൂടെയുള്ള നടപ്പ്. അവിടെനിന്നും ചെരിപ്പുകളില്ലാതെ ഒരുകിലോമീറ്റർ കൂടിയായപ്പോൾ ഒരു വിജനപ്രദേശത്തെത്തി. ആദിവാസികളോട് രൂപസാദൃശ്യമുള്ള നാലുപേർ അവിടെ കാത്തുനിന്നിരുന്നു. അതിലൊരാളുടെ കൈയിൽ ഒരുപൊതിയുമുണ്ടായിരുന്നു. അവർ ഭയഭക്തിയോടെ പൊതി തുറന്ന് തൊഴുതു വന്ദിച്ചശേഷം അതിൽനിന്നും വളഞ്ഞ രൂപത്തിലുള്ള ഒരു വേരെടുത്ത് നിലത്ത് കുത്തിവച്ചു. വേരിന്‍റെ നിഴൽ സൂര്യപ്രകാശത്തിനഭിമുഖമായി നിലത്ത് പതിഞ്ഞതു കണ്ട് അബൂക്ക അദ്ഭുതപ്പെട്ടു.

ദിണ്ഡിക്കലിൽനിന്നും പുറപ്പെടുന്പോൾ കരുതിയ കണ്ണാടി വേരിന് സമീപം പിടിച്ചപ്പോൾ കണ്ണാടിയിൽ പൂശിയിരുന്ന മെർക്കുറി ഇളകിപ്പോയി.ഒരു കന്പിക്കഷ്ണം വേരിന് മുകളിൽ വച്ചപ്പോൾ കന്പി രണ്ടു കഷ്ണങ്ങളായി മുറിഞ്ഞു.പിന്നീട് കുന്നിൻ ചെരുവിലെ നീർച്ചാലിലെ വെള്ളത്തിൽ വേരിട്ടപ്പോൾ അത് ഒഴുക്കിനെതിരേ പോകുന്നതും കണ്ടു.എല്ലാം അത്ഭുതത്തോടെയാണ് അബൂക്കയും മോഹനനും നോക്കിക്കണ്ടത്.അതിനാൽതന്നെഇത് യഥാർഥ മൃതസഞ്ജീവനി വേരാണെന്ന ബോധ്യത്തിൽ കച്ചവടമുറപ്പിക്കാമെന്നും ഇതെടുക്കുന്ന കന്പനിയുടെ ആളുകളെ ഇറക്കാമെന്നും ഇവർ തീരുമാനിച്ച് തിരിച്ച് ലോഡ്ജിലെത്തി.
ഇടനിലക്കാർവഴി കന്പനിയുടെ ആളുകളുമായി ബന്ധപ്പെടുകയും അവരുമായി ബിസിനസ് നടത്താൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തു. കന്പനിയുടെ ആളുകൾ വരണമെങ്കിൽ മൂന്നു ലക്ഷം രൂപ കന്പനിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും അറിയിപ്പുണ്ടായി. പിന്നീട് ഇതിനുള്ള പണം പെട്ടെന്ന് സംഘടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നു. ഇരുവരും ചേർന്ന് പണവുമായി പിറ്റേന്ന് തന്നെ തിരിച്ചെത്തി. ഇടനിലക്കാർ നിർദ്ദേശിച്ച പോലെ കുമളിക്കാരന്‍റെ അക്കൗണ്ടിലേക്ക് മൂന്നു ലക്ഷം നിക്ഷേപിച്ചു.


പക്ഷെ, വേര് പരിശോധിക്കാൻ പത്തുലക്ഷം രൂപ അഡ്വാൻസായി നൽകണമെന്ന വ്യവസ്ഥ തുടർന്ന് അവർ മുന്നോട്ടുവച്ചു. ആദ്യം അന്ധാളിപ്പാണ് ഉണ്ടായതെങ്കിലും കൈയിൽ വരാൻ പോകുന്ന കോടികളോർത്ത് പണം സംഘടിപ്പിക്കാൻതന്നെ ഇവർ തീരുമാനിച്ചു. മോഹനന്‍റെ ഓഫീസിലെ ബന്ധത്തിൽ സംഘടിപ്പിച്ച പണവുമായി വീണ്ടും ലോഡ്ജിൽ തിരിച്ചെത്തി. കന്പനിയുടെ ആളുകൾ പറഞ്ഞ ദിവസം തന്നെയെത്തി. എല്ലാവരുംകൂടി വാഹനത്തിലും കാൽനടയായും പിന്നീട് നഗ്നപാദരായും വീണ്ടും നത്തംകുന്നിലെത്തി.

ഇടനിലക്കാർക്ക് പത്തുലക്ഷം അഡ്വാൻസ് നൽകിയപ്പോൾ വേരുമായി ആളുകൾ വന്നു. കന്പനിയുടെ ആളുകൾ വേരിൽ നടത്തിയ പരിശോധനകൾ നിഷ്ഫലമായി. മുന്പ് വന്നപ്പോൾ തങ്ങളെ കാണിച്ച വേര് ഇതല്ല എന്ന് മോഹനനും അബൂക്കയും തർക്കിച്ചപ്പോൾ ബുധനാഴ്ച ദിവസങ്ങളിൽ മാത്രമേ വേരിന് അദ്ഭുതസിദ്ധിയുണ്ടാകൂ എന്നായിരുന്നു മറുപടി. പത്തുലക്ഷം ലഭിച്ചയാൾ അതിന് മുന്പേ സ്ഥലം വിട്ടതിനാൽ അയാളെ കണ്ടെത്താനും കഴിഞ്ഞില്ല. അവരുടെ താവളത്തിലെത്തി കൂടുതൽ തർക്കിക്കുന്നത് ജീവനുതന്നെ ഭീഷണിയാകുമെന്ന് ബോധ്യമായപ്പോൾ തളർന്ന മനസോടെ തിരിച്ച് ലോഡ്ജിലെത്തി.കന്പനിക്കാർ വന്നപോലെ തിരിച്ചും പോയി.

അടിവേരുവരെ മാന്തുന്ന തട്ടിപ്പ്

പിറ്റേന്ന് വേരിന്‍റെ ഉടമയുടെ ഇടനിലക്കാർ മുറിയിലെത്തി ക്ഷമാപണം നടത്തുകയും വേര് മാറിപ്പോയതാണെന്നും വീണ്ടും ടെസ്റ്റിന് തരാമെന്നും അറിയിച്ചതോടെ അസ്തമിച്ച പ്രതീക്ഷയ്ക്ക് വീണ്ടും വർണപ്പകിട്ടായി. അങ്ങനെയാണെങ്കിൽ വീണ്ടും ബിസിനസ് നടത്താമെന്നും ഇനി അഡ്വാൻസായി ഒന്നും തരില്ലെന്നും മോഹനൻ പറഞ്ഞത് ഇടനിലക്കാർ അംഗീകരിച്ചു. കന്പനിക്കാർ വരുന്നതിന് മുന്പ് വിണ്ടും വേര് കാണിക്കണമെന്ന് ആവശ്യപ്പെട്ടതിനാൽ അതിനും അവർ തയ്യാറായി. ഇടനിലക്കാർ ഇവരെ കൂട്ടിക്കൊണ്ടുപോയത് നത്തംകുന്നിലെ പഴയ സ്ഥലത്ത് നിന്നും അഞ്ചുകിലോമീറ്ററോളം അപ്പുറത്തേക്കാണ്.അവിടെ വച്ച് വേര് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആദ്യം കണ്ട അദ്ഭുതങ്ങൾ ആവർത്തിച്ചു. ഇനിയും വേര് മാറാതിരിക്കാൻ മോഹനൻ ഒരു നിർദേശം മുന്നോട്ടുവച്ചു. ആ നിർദേശം വേരിന്‍റെ ആളുകൾ സമ്മതിച്ചതിനെ തുടർന്ന് കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് പെട്ടിക്കുള്ളിൽ വേര് വച്ച് അടച്ചു. പെട്ടിയെ ചുറ്റി ഒട്ടിച്ച പേപ്പറിന് മുകളിൽ ഒപ്പുമിട്ട് ഇനി വേര് മാറില്ലെന്ന് ഉറപ്പുവരുത്തിയാണ് ഇവർ തിരിച്ചുപോയത്.

കന്പനിക്കാർ വീണ്ടും വരണമെങ്കിൽ അതിന്‍റെ ചാർജായ മൂന്നു ലക്ഷം വീണ്ടും അക്കൗണ്ടിലിടണമെന്നാണ് കന്പനിയുടെ ആളുകൾ പറഞ്ഞത്. പണം കൊണ്ടുവരുന്നതിനായി അബൂക്ക നാട്ടിലേക്ക് പോയി. വീട്ടുകാരുടെ സ്വർണം മുഴുവൻ ഉൗരിവാങ്ങി വിറ്റും കടം വാങ്ങിയും പണം കന്പനിയുടെ അക്കൗണ്ടിൽ വീണ്ടും നിക്ഷേപിച്ചു. വീണ്ടും കൈയിൽ വരുന്ന കോടികളുടെ കണക്കു കൂട്ടലുകളുമായി ഏതാനും ദിവസങ്ങൾ കൂടി ലോഡ്ജിൽ തങ്ങേണ്ടിവന്നു. ലോഡ്ജിനും ഭക്ഷണത്തിനുമായി വലിയൊരു തുക ചെലവായി. കന്പനിയുടെ ആളുകൾ പറഞ്ഞ ദിവസം തന്നെ വീണ്ടുമെത്തി.എല്ലാവരും കൂടി നത്തംകുന്നിലെത്തി.അവിടെ രണ്ടുമണിക്കൂറോളം കാത്തുനിന്നിട്ടും വേരുമായി ആളെത്തിയില്ല.കുറച്ചുകൂടി കഴിഞ്ഞപ്പോൾ തങ്ങളെ കബളിപ്പിച്ചതിൽ അമർഷം പ്രകടിപ്പിച്ച് കന്പനിയുടെ ആളുകൾ കുന്നിറങ്ങി.രണ്ടാഴ്ചയ്ക്കുള്ളിൽ പതിനേഴ് ലക്ഷം രൂപ വെള്ളത്തിൽ വരച്ച വരപോലെ അപ്രത്യക്ഷമായി എന്ന് തിരിച്ചറിഞ്ഞതോടെ അബൂക്കയും മോഹനനും തിരിച്ച ു പോരുകയായിരുന്നു.

തമിഴരെ ഉപയോഗിച്ച് മലയാളികളെ മലയാളികൾതന്നെ വഞ്ചിച്ച സംഭവം മോഹനന്‍റെയും അബൂക്കയുടേയും ദുരനുഭവം കൊണ്ട് അവസാനിക്കുന്നില്ല.പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുന്ന പുതിയ ഇരകളെ തട്ടിപ്പു മാഫിയ കെണിയിൽ വീഴ്ത്തുകയും കുമളിക്കാരന്‍റെയും ആലുവക്കാരന്‍റെയും അക്കൗണ്ടുകളിലേക്ക് നിത്യേനയെന്നോണം ലക്ഷങ്ങൾ ചെന്നു ചേരുകയുമാണ്.ഇതിനനുസരിച്ച് ദിണ്ഡിക്കൽ നത്തംകുന്നിന് മുകളിൽ സർവവും നഷ്ടപ്പെട്ട മലയാളികളുടെ വിലാപങ്ങളും തേങ്ങലുകളും ഉയരുകയുമാണ്.
(തുടരും)

പീറ്റർ ഏഴിമല