Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചത്തപശുവിനും കോടികൾ
ലോഹങ്ങളിൽ ഉണ്ടാകുന്ന കാന്തിക പ്രവർത്തനങ്ങൾ അസ്ഥികളിലുമുണ്ടാകുമത്രേ. തട്ടിപ്പുകളുടെ മായാലോകത്തേക്ക് ഇറങ്ങി അതിൽ കൂടുതൽ പഠനം നടത്തിയപ്പോഴാണ് ഇതേപ്പറ്റി കേട്ടത്. ഇതിന്റെ പേരിൽനടക്കുന്ന തട്ടിപ്പുകൾ ശരിക്കും ഞെട്ടിക്കുന്നതുതന്നെ. ഇടിമിന്നലേറ്റ് ചാകുന്ന മൃഗങ്ങളുടെ എല്ലുകളിലും തലയോട്ടിയിലും ഇറിഡിയം പവറുണ്ടാകുമെന്ന വ്യാപക പ്രചാരണം നടത്തിയാണ് ഈ തട്ടിപ്പ് നടത്തുന്നത്.
ഭൂമിക്കടിയിൽ മറവുചെയ്ത ഒരു പശുവിന്റെ അസ്ഥിയിൽ ആർപിയുണ്ടെന്ന് പറഞ്ഞതുകേട്ട് വിശ്വസിച്ച് കർണാടകയിലെ ദാംന്തെല്ലിയിൽചെന്ന് ലക്ഷങ്ങൾ കൊടുത്തത് നൂറുകണക്കിന് മലയാളികളാണ്. റൈസ്പുള്ളിംഗ് ബിസിനസിൽ പത്തുവർഷത്തെ പരിചയസന്പന്നതയുള്ള പയ്യന്നൂരിലെ ഒരു ഏജന്റിന്റെ വാക്കുകൾകേട്ട് കാസർഗോട്ടെ ഒരു സർക്കാരുദ്യോഗസ്ഥൻ ജോലി രാജിവച്ചാണ് ആർപി ബിസിനസിനായി ഇറങ്ങിയത്. ഇതിനിടയിലാണ് ബോണ്‍ ആർപിയുടെ രംഗപ്രവേശം.
ഇനി ദാന്തെല്ലിയിലേക്ക്. പയ്യന്നൂരിലെ ഏജന്റും കുറെ പരിവാരങ്ങളും കാസർഗോട്ടെ ഉദ്യോഗസ്ഥനും കൂടിയാണ് ദാംന്തെല്ലിയിലെത്തിയത്. ദൂരെ ദൂരെ വീടുകളുള്ള ഒരു കുഗ്രാമം. റോഡെന്ന് പറയാൻ മാത്രമൊന്നുമില്ലാത്ത, കാൽനടപോലും അസാധ്യമാക്കുന്ന വഴിത്താരയിലൂടെ നടന്ന് കുന്നുകൾ നിറഞ്ഞ മണലാരണ്യം പോലുള്ള സ്ഥലത്തെത്തിയപ്പോഴേക്കും ഒരുചുവടുപോലും മുന്നോട്ടുവയ്ക്കാനാവാതെ എല്ലാവരും തളർന്നിരുന്നു. പക്ഷേ ഇടിമിന്നലേറ്റ് ചത്ത പശുവിനെ മറവ് ചെയ്ത സ്ഥലത്തേക്ക് ഒരാളെപ്പോലും സ്ഥലമുടമ അടുപ്പിച്ചില്ല. അങ്ങോട്ടുപോകുന്നവർ ഷോക്കേറ്റുവീഴുന്നുവെന്നും നേരിട്ട് അങ്ങോട്ട് പോകാൻ കഴിയില്ലെന്നും പറഞ്ഞതോടെ സ്വതവേ ചോരത്തിളപ്പുള്ള പയ്യന്നൂരുകാർപോലും അടങ്ങി. അത് ടെസ്റ്റ് ചെയ്യണമെങ്കിൽ കന്പനിക്കാർതന്നെ വരണമെന്നും അല്ലാതെ പറ്റില്ലെന്നും സ്ഥലമുടമ പറഞ്ഞപ്പോൾ ഇതെല്ലാം കേട്ട് അദ്ഭുതത്താൽ മിഴിച്ചുനിന്നിരുന്നവർ കന്പനിയെ വരുത്താമെന്ന് സമ്മതിച്ചു. അങ്ങനെയാണ് പയ്യന്നൂരിലെ ഏജന്റ കന്പനിക്കാരുമായി ബന്ധമുള്ളയാളെന്ന് പരിചയപ്പെടുത്തി കാസർഗോഡ് കുന്പളയിലെ ബാവക്കയെ വിളിച്ച് ഇക്കാര്യം സംസാരിച്ചത്. എറണാകുളം പെരുന്പാവൂരിൽനിന്നും രണ്ടുപേർ പിറ്റേദിവസംതന്നെ എത്തി. ഇവർ പരിശോധിക്കാനായി പോയപ്പോഴും സ്ഥലമുടമ തടഞ്ഞു. പരിശോധിക്കുന്നതിന് മുന്‍പ് സ്ഥലമുടമ ആവശ്യപ്പെട്ടപ്രകാരം 50,000 രൂപ കൊടുത്തു. പരിശോധിക്കാൻ വന്നവർ അപ്രൈസർ കാർഡ് കാണിക്കണമെന്നായി അടുത്ത ആവശ്യം. ഇലക്ഷൻകാർഡ്, പാൻകാർഡ് എന്നിവയൊന്നും കണ്ടിട്ടില്ലാത്ത കാട്ടുവാസികളെ പറ്റിക്കാൻ വലിയ ബുദ്ധിമുട്ടില്ല എന്ന് കരുതി പരിശോധകരായി വന്നവർ കാണിച്ചത് പാൻകാർഡാണ്. ഇതുതന്നെയാണ് അപ്രൈസർ കാർഡ് എന്ന് വിശ്വസിച്ചവർ പിന്നീട് ചോദിച്ചത് സേഫ്റ്റികോട്ടാണ്. (ഇറിഡിയത്തിന്റെ റേഡിയേഷൻ ശരീരത്തിൽ തട്ടുന്നയാൾ ഉടൻ മരിക്കുമെന്നും ഇത് തടയാൻ ധരിക്കുന്ന കോട്ടാണ് സേഫ്റ്റികോട്ടെന്നുമാ ണ് ഇതിനുള്ള വിശദീകരണം കിട്ടിയത്). ഒന്നരക്കോടി മുടക്കിയാൽ ശാസ്ത്രജ്ഞൻ നേരിട്ട് സേഫ്റ്റികോട്ടുമായി വന്ന് പരിശോധിക്കുമെന്നായി വന്ന അപ്രൈസർമാർ. ബാവക്കയും സംഘവും തലപുകഞ്ഞാലോചിച്ചപ്പോളാണ് തിരുവല്ലയിലെ അനിലും രമേശനും ഒരു കന്പനിയുടെ അപ്രൈസർമാരാണെന്നും അവരെ വിളിക്കാമെന്നും ബാവക്ക പറഞ്ഞത്. അനിലിനെ വിളിച്ചപ്പോൾ അവരുടെ കന്പനിയുടെ സ്പോണ്‍സറെ ഇറക്കിയാൽ അവർവഴി കന്പനിയെ ഇറക്കിക്കോളുമെന്നും പറഞ്ഞു. അങ്ങനെയാണെങ്കിൽ മൂന്നര ലക്ഷം കെട്ടിയാൽ മതിയെന്ന നിബന്ധന ഒടുവിൽ എല്ലാവരും സമ്മതിച്ചു.
ഒരു പീടികയോ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമോ ഇല്ലെങ്കിലും മറ്റു രക്ഷയില്ലാത്തതിനാൽ ബാവക്കയും ചിലരും അവിടെത്തന്നെ കഴിയാൻ തീരുമാനിച്ചു.കാസർഗോട്ടെ ഉദ്യോഗസ്ഥനും പയ്യന്നൂരിലെ ഏജന്റും തിരിച്ച് നാട്ടിലെത്തി കന്പനി സ്പോണ്സർക്ക് നൽകാനുള്ള പണം സംഘടിപ്പിക്കാൻ തുടങ്ങി.ഇങ്ങനെ നാട്ടിലെ പലരും ബോണ്‍ ആർപിയെപ്പറ്റിയറിഞ്ഞു. കോടികൾ തിരിച്ചുകിട്ടുമെന്ന വിശ്വാസത്തിൽ അഞ്ചു ലക്ഷം ഒരു സുഹൃത്ത് നൽകി.അന്പതിനായിരവും ഒരുലക്ഷവും വീതം മറ്റുപലരും സഹായിച്ചപ്പോൾ ഇതും പണമുണ്ടാക്കാനുള്ള ബിസിനസാണെന്ന് അവർക്ക് തോന്നി. കിട്ടാവുന്ന പണം സംഘടിപ്പിച്ച് വീണ്ടും ദാന്തെല്ലിയിലെത്തി.അപ്പോഴാണ് അടുത്ത പ്രതിസന്ധി. ദുർഗാപൂജയായതിനാൽ മൂന്നു ദിവസം കഴിഞ്ഞേ ടെസ്റ്റ് ചെയ്യാൻ പറ്റു. മാത്രമല്ല പൂജയുടെ ചെലവിലേക്ക് അഞ്ച് ലക്ഷവും ആവശ്യപ്പെട്ടു. അപ്പോൾതന്നെ കന്പനിക്കാരെ വിളിച്ച് അഞ്ചുദിവസം കഴിഞ്ഞ് വന്നാൽമതിയെന്ന് അറിയിച്ചു. സുഹൃത്തുക്കളിൽ നിന്നും വാങ്ങിയതിൽ മിച്ചമുണ്ടായിരുന്നതിൽനിന്ന് അഞ്ചുലക്ഷം നൽകി ആ കടന്പയും കടന്നു.
അഞ്ചാം ദിവസം കന്പനി പ്രതിനിധികൾ എത്തിച്ചേർന്നപ്പോൾ അവിടെ കാത്തുനിന്നിരുന്നയാൾ പറഞ്ഞത് സ്ഥലമുടമയുടെ ബന്ധു മരിച്ചതിനാൽ 12 ദിവസം കഴിഞ്ഞേ വരൂവെന്നാണ്. സർവ്വാംഗം തളർന്ന എല്ലാവരും നാട്ടിലേക്ക് തിരിച്ചു.കടക്കാരെ അഭിമുഖീകരിക്കാനുള്ള വിഷമത്തിൽ രഹസ്യമായി കാസർഗോട്ടെത്തിയ ഉദ്യോഗസ്ഥൻ ദീർഘകാല അവധിക്ക് അപേക്ഷനൽകി തിരിച്ചു പോയി. ഇതേ ബിസിനസിന്റെ പേരിൽ പലരിൽനിന്നും ഉദ്യോഗസ്ഥൻ പണം വാങ്ങി.നാട്ടിൽ പോയ മറ്റുള്ളവരും പരമാവധി പണം സംഘടപ്പിച്ച് വീണ്ടും കന്പനിയെ വിളിച്ചു. ഒടുവിൽ മുന്‍പെങ്ങോ ചത്ത പശുവിന്റെ എല്ലുകളും തലയോട്ടിയും കുഴിച്ചെടുത്ത് പരിശോധിച്ചപ്പോൾ അതിൽ ഒരു പവറുമുണ്ടായിരുന്നില്ല.ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത് ആരുടേയോ ചത്ത പശുവിന്റെ എല്ല് മാന്തിയെടുത്ത് കബളിപ്പിക്കപ്പെട്ടുവെന്ന വസ്തുത ആരോടും പറയാനാകാത്ത ധർമ്മസങ്കടത്തിലാണ് ഇവർ വീണത്. ഇവരെപ്പോലുള്ള പലരും നാട്ടിലേക്ക് തിരിച്ച് പോകാനാകാതെ കർണാടകത്തിൽ അലയുകയാണിന്ന്.
ബിസിനസ് ലോണിന്റെ പേരിലും
ബിസിനസ് ആവശ്യങ്ങൾക്കായി ഒരുകോടി രൂപവരെ ചെറിയ പലിശ നിരക്കിൽ വായ്പയായി കൊടുക്കുമെന്ന ഒരു പത്രപരസ്യം കണ്ടാണ് രണ്ടു യുവാക്കൾ ചെന്നൈയിലെത്തിയത്. പരസ്യത്തിൽ കണ്ട നന്പറിൽ വിളിച്ചശേഷമാണ് ഇവർ ചെന്നൈയിലെത്തിയത്. ഫോണ്‍വിളിച്ചപ്പോൾ പറഞ്ഞ പ്രകാരം തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, പാൻകാർഡ്, മൂന്ന് ചെക്ക് ലീഫുകൾ എന്നിവ യുവാക്കൾ കരുതിയിരുന്നു. പറഞ്ഞ സ്ഥലത്തെത്തി മലയാളികളായ ചിലർ യുവാക്കളേയും കൂട്ടി സമീപത്തെ ബാങ്കിലേക്കാണ് പോയത്.തനിക്ക് ഇവിടെ കുറച്ച് പണിയുണ്ടെന്നും രേഖകളുടെ ഫോട്ടോ കോപ്പിയെുടുത്ത് കൊണ്ടുവരണമെന്നും പറഞ്ഞ് യുവാക്കളെ പുറത്തേക്ക് പറഞ്ഞുവിട്ടു. കോപ്പികളുമായി തിരിച്ചെത്തിയപ്പോൾ നൂറ് രൂപ വീതമുള്ള മുദ്രപ്പത്രം കൂടിവേണമെന്നായി ആവശ്യം.സ്ഥലം പരിചയമില്ലാത്തതിനാൽ ഇയാൾതന്നെ ഒരു ഓട്ടോക്കാരനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ച് യുവാക്കളെ അതിൽ കയറ്റി വിട്ടു. മുദ്രപ്പത്രവുമായി എത്തിയ യുവാക്കൾക്ക് നേരെ ഒരു ചാർട്ട് നീട്ടിക്കൊണ്ട് ഓരോ മാസവും തിരിച്ചടയ്ക്കാനുള്ള തുകയുടെ ചാർട്ടാണെന്നും മൂന്ന് ശതമാനം പലിശ മാത്രമേ കൂട്ടിയിട്ടുള്ളുവെന്നും പറഞ്ഞു. കൃത്യമായി മുടക്കമില്ലാതെ തവണകൾ തിരിച്ചടയ്ക്കണമെന്ന് പറഞ്ഞ് പത്തുലക്ഷം വീതമെഴുതിയ ചെക്കുകൾ ഇയാൾ യുവാക്കളെ കാണിച്ചു. പക്ഷേ പത്തു ലക്ഷം രൂപയുടെ ചെക്ക് കേരളത്തിൽ മാറ്റണമെങ്കിൽ 30,000 രൂപ ട്രാൻസ്ഫർ ചാർജായും 15,000 രൂപ സർവീസ് ചാർജായും അടയ്ക്കണം.ഈ തുകയുമായി വന്നാൽ അപ്പോൾതന്നെ ചെക്ക് നൽകാമെന്നും അയാൾ പറഞ്ഞു.
ചെന്നൈയിലേക്ക് വീണ്ടുമൊരു യാത്രയ്ക്കുള്ള ചെലവ് ഒഴിവാക്കാനുള്ള ചിന്തയിൽ നാട്ടിലുള്ള ചിലരെ ബന്ധപ്പെട്ട് അക്കൗണ്ട് നന്പറും നൽകി പണം സംഘടിപ്പിക്കാനുള്ള ശ്രമമായി പിന്നീട്. ഒരാഴ്ചയ്ക്കുള്ളിൽ പണം തിരിച്ച് നൽകാമെന്നുമുള്ള ഉറപ്പു നൽകിയപ്പോൾ നാട്ടിലെ സുഹൃത്തുക്കൾ പണം സംഘടിപ്പിച്ച് അക്കൗണ്ടിലിട്ടുകൊടുത്തു. അങ്ങനെ എടിഎമ്മിൽ നിന്നുമെടുത്ത പണം കൈമാറിയപ്പോൾ പത്തു ലക്ഷത്തിന്റെ ചെക്ക് കൈയിൽകിട്ടി. മൂന്ന് ദിവസത്തിന് ശേഷമുള്ള തീയതിക്കുള്ള ചെക്കാണെങ്കിലും സന്തോഷത്താൽ ഇവർക്ക് തുള്ളിച്ചാടാൻ തോന്നി.
നാട്ടിലെത്തി ഭാവിപരിപാടികൾ ആസൂത്രണം ചെയ്തതിന്റെ ഭാഗമായി കടമുറികൾക്ക് അഡ്വാൻസും കൊടുത്തു.പക്ഷേ ബാങ്കിലെത്തിയപ്പോഴാണ് പ്രസ്തുത അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞത്. അക്കൗണ്ട് നന്പറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിനൊടുവിൽ കണ്ടെത്തിയത് കാസർഗോഡുള്ള ഒരാളെയാണ്. ഇയാളെ കണ്ട് സംസാരിച്ചപ്പോഴാണ് ഇയാളും കബളിപ്പിക്കപ്പെട്ടെന്നും തട്ടിപ്പ് കന്പനി ആവശ്യപ്പെട്ട പ്രകാരം ഇയാൾ നൽകിയ മൂന്ന് ചെക്ക് ലീഫുകളിലൊന്നിലാണ് പത്തുലക്ഷമെഴുതി യുവാക്കൾക്ക് നൽകിയതെന്നും മനസിലായത്. തട്ടിപ്പിലൂടെ സംഘടിപ്പിച്ച മറ്റുള്ളവരുടെ അക്കൗണ്ട് നന്പറിലുള്ള ചെക്ക് ലീഫുകളുപയോഗിച്ച് കബളിപ്പിക്കപ്പെട്ടവർ തങ്ങളുടെ ബുദ്ധിശൂന്യതയും നാണക്കേടുമോർത്ത് പുറത്തുപറയാത്ത അവസ്ഥ അനുകൂലമാക്കി ഇയാൾ തട്ടിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്.
അവസാനിച്ചു
പീറ്റർ ഏഴിമല
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ചെന്നൈയിൽ പബ്ബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Latest News
ചെന്നൈയിൽ പബ്ബ് തകർന്നുവീണ് മൂന്ന് പേർ മരിച്ചു
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top